കായിക ഇന്ത്യയുടെ പുതിയ ദൂരവും ഉയരവും അടയാളപ്പെടുത്താൻ കോഴിക്കോട് ഉഷ സ്കൂൾ സജ്ജം; ചിരകാലാഭിലാഷമായ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം 15ന് പ്രധാനമന്ത്രി നിർവഹിക്കും; കായികരംഗത്ത് പിടിച്ചുനിൽക്കാൻ കുറുക്കു വഴികളില്ലെന്ന് ഒളിമ്പ്യൻ പി ടി ഉഷ; ഇന്ത്യൻ ഗ്രാന്റ്പ്രീക്ക് വേദിയൊരുക്കാൻ സന്നദ്ധം
കെ സി റിയാസ്
കോഴിക്കോട്: വളരെ ചുരുങ്ങിയ കാലത്തിനകം രാഷ്ട്രത്തിന് രണ്ട് ഒളിമ്പ്യന്മാരെ സമ്മാനിച്ച കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് സ്വപ്നസാഫല്യം. സ്കൂളിന്റെ ചിരികാലാഭിലാഷമായ സിന്തറ്റിക് ട്രാക്കെന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. സ്റ്റേഡിയം ഉദ്ഘാടനം 15ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുമെന്ന് ഒളിമ്പ്യൻ പി ടി ഉഷ അറിയിച്ചു.
സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സെൻട്രൽ പിഡബ്ല്യു ഡി ആണ് പ്രവൃത്തി പൂർത്തീകരിച്ചത്. കേന്ദ്ര കായിക യുവജന ക്ഷേമകാര്യാലയത്തിന്റെ കീഴിൽ നാഷണൽ സ്പോർട്സ് ഡെവലപ്മെന്റ് ഫണ്ടിൽ നിന്നും ലഭിച്ച 8.5 കോടി മുതൽ മുടക്കിയാണ് സിന്തറ്റിക് സ്റ്റേഡിയം പണിതത്. കേന്ദ്ര കായിക മന്ത്രിയായിരുന്ന അജയ്മാക്കാൻ 2011 ഫെബ്രുവരിയിൽ ഉഷ സ്കൂൾ സന്ദർശിച്ചപ്പോഴാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
പിന്നീട് പല തവണ കേന്ദ്രത്തെ സമീപിച്ചെങ്കിലും ഫണ്ട് ലഭിച്ചില്ല. ഏറ്റവും ഒടുവിൽ ഇപ്പോഴാണ് അനുകൂല നടപടിയുണ്ടായത്. കേന്ദ്ര സർക്കാരിൽ നിന്നും ഉഷ സ്കൂളിന് ലഭിച്ച ആദ്യത്തെ ധനസഹായമാണിതെന്നും ഉഷ പറഞ്ഞു. എട്ട് ലൈനോട് കൂടിയ സിന്തറ്റിക് ട്രാക്കും ജമ്പിങ് ത്രോയിങ് പിറ്റുകൾ അടക്കമുള്ള എല്ലാ സംവിധാനങ്ങളോടും കൂടിയാണ് സിന്തറ്റിക് ട്രാക്ക് പൂർത്തിയായത്. ജർമനിയിലെ പോളടാൻ എന്ന കമ്പനി ടി ആൻഡ് എഫ് സ്പോർട്സ് ഇൻഫ്രാടെക്കുമായി സഹകരിച്ചാണ് സിന്തറ്റിക് ട്രാക്ക് പൂർത്തിയാക്കിയത്.
കായികരംഗത്ത് ഉയർച്ചയുടെ പടവുകൾ ചവിട്ടാൻ ചിട്ടയായ പരിശീലനത്തിനപ്പുറം മറ്റു കുറുക്കു വഴിയകളൊന്നുമില്ലെന്നും അല്ലാത്തവയ്ക്ക് ആയുസ്സുണ്ടാവില്ലെന്നും ചോദ്യങ്ങളോടായി ഉഷ പ്രതികരിച്ചു. ഉഷ സ്കൂൾ എന്റേതോ ഭർത്താവ് ശ്രീനിവാസന്റേതോ ഒന്നുമല്ല. അത് ഇന്ത്യയുടേതാണെന്നും അവർ പറഞ്ഞു.
വിദ്യാർത്ഥികളിൽ കൃത്യമായ കായിക അവബോധമുണ്ടാക്കാൻ വിദ്യാഭ്യാസ കരിക്കുലത്തിൽ സ്പോർട്സ് പാഠ്യവിഷയമാക്കേണ്ടതുണ്ട്. ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് ചിട്ടയായ പരിശീലനം നൽകണം. അങ്ങനെ പരിശീലനം നേടിയെങ്കിൽ മാത്രമെ വിജയമുണ്ടാകൂ എന്ന തിരിച്ചറിവ് കുട്ടികൾക്കുണ്ടാവണം. തന്റെ 16-ാം വയസ്സിൽ മോസ്കോയിൽ നടന്ന ഒളിംപിക്സിലാണ് താൻ ആദ്യമായി സിന്തറ്റിക് ട്രാക്ക് കണ്ടത്. പിന്നീട് ഏഷ്യാഡിനോട് അനുബന്ധിച്ച് ഡൽഹിയിലും പാട്യലയിലും സിന്തറ്റിക്ക് വന്നു. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമായിരുന്നു ട്രാക്കുണ്ടായിരുന്നത്.
കോഴിക്കോട് ഉഷാ സ്കൂളിന്റെ തുടക്കത്തിൽ തന്നെ സിന്തറ്റിക്ക് ട്രാക്ക് എന്ന ആവശ്യം കേന്ദ്രസർക്കാരിനെ ബോധിപ്പിച്ചിരുന്നു. ഉമാ ഭാരതി കായിക മന്ത്രിയായിരുന്നപ്പോൾ അത് വാഗ്ദാനം ചെയ്തിരുന്നു. ദേശീയ ഗെയിംസിന്റെ ഭാഗമായി സുരേഷ് കൽമാഡിയും തുക അനുവദിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന തലത്തിൽ സമ്മർദ്ദം ഉയർന്നു വരാതിരുന്നതിനാൽ ലഭിച്ചില്ല. പയ്യോളിയിലെ കടപ്പുറത്തും മറ്റും പരിശീലിച്ചാണ് ടിന്റു ലൂക്ക പോളണ്ടിലെ വേൾഡ് ജൂനിയർ മീറ്റിൽ മെഡൽ നേടിയത്. ഒളിമ്പ്യൻ ജിസ്ന മാത്യുവും ഏറെ പരിമിതികളോട് മല്ലടിച്ചാണ് നേട്ടങ്ങൾ കൊയ്തത്. മീറ്റുകളുണ്ടാകുമ്പോൾ കൊച്ചിയിലും മംഗലാപുരത്തും ബാംഗ്ലൂരിലും പോയി പരിശീലിച്ചിട്ടുണ്ട്. സ്വന്തം മൺട്രാക്കിൽ ദീർഘകാലം പരിശീലനം നടത്തിയ സ്കൂളിലെ താരങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി കോഴിക്കോട് മെഡിക്കൽ കോളെജിലെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് പരിശീലനം നടത്തുന്നത്. രാവിലെയും വൈകിട്ടും 30 കിലോമീറ്ററിലധികം താണ്ടിയാണ് ഇവർ കോഴിക്കോട്ടു വരുന്നത്. ഇത് ഏറെ പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കുട്ടികളുടെ പ്രകടനത്തെ സാരമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
കിനാലൂരിലെ ഉഷാ സ്കൂൾ ഓഫ് സിന്തറ്റിക്ക് ട്രാക്കിൽ അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയാൽ ഇന്ത്യൻ ഗ്രാന്റ് പ്രീ ഉൾപ്പടെയുള്ള മത്സരങ്ങൾ നടത്താൻ ഒരുക്കമാണ്. ഗ്യാലറിയും ഡ്രസ്സിങ് റൂമും ഹോസ്റ്റലും ഇതിനായി ആവശ്യമാണ്. എന്തായാലും കിനാലൂരിൽ ലോകോത്തര നിലവാരമുള്ള ഒരു അക്കാദമി കെട്ടിപ്പടുക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഒരു കൊച്ചു വാടക കെട്ടിടത്തിൽ നിന്നും ആധുനിക രീതിയിലുള്ള ഹോസ്റ്റൽ ബ്ലോക്ക് ഉൾപ്പടെ അത്യാവശ്യ സൗകര്യങ്ങളുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറാനായി. ഇതോടൊപ്പം നമ്മുടെ അത്ലറ്റുകൾ ഒട്ടനവധി മെഡലുകൾ ദേശീയ-രാജ്യാന്തര തലത്തിൽ വാരിക്കൂട്ടി.
സ്പോർട്സിനേയും ഉഷാ സ്കൂളിനേയും സ്നേഹിക്കുന്ന ഒട്ടനവധി ആളുകളുടെ സ്നേഹവും സഹായവും പ്രാർത്ഥനയുമാണ് ഈ നേട്ടങ്ങൾക്കു പിന്നിൽ. ഇനിയും ഏറെ കടമ്പകളുണ്ട്. അതിനുള്ള വിശ്രമമില്ലാത്ത നാളുകളാണ് തുടർന്നും ഉണ്ടാവുകയെന്നും അവർ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ അധ്യക്ഷത വഹിക്കും. സംസ്ഥാന കായിക മന്ത്രി എ സി മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തും. സുരേഷ് ഗോപി എം പി, എം കെ രാഘവൻ എം പി, പുരുഷൻ കടലുണ്ടി എം എൽ എ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ, കെ എസ് ഐ ഡി സി എംഡി ഡോ. എം ബീന, ജില്ലാ കലക്ടർ യു വി ജോസ്, അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി പി ഐ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സായ് റീജ്യണൽ ഡയരക്ടർ ഡോ. ജി കിഷോർ തുടങ്ങിയവർ പങ്കെടുക്കും.
2002-ലാണ് ഒളിമ്പ്യൻ പി ടി ഉഷ പ്രസിഡന്റും പി എ അജനചന്ദ്രൻ ജനറൽ സെക്രട്ടറിയും വി ശ്രീനിവാസൻ ട്രഷററുമായി ഉഷ സ്കൂൾ സ്ഥാപിതമായത്. കൊയിലാണ്ടിയിലെ പരിമിതമായ സൗകര്യങ്ങളിൽ തുടക്കം കുറിച്ച ഉഷ സ്കൂൾ ഒന്നര പതിറ്റാണ്ടു പിന്നിടുമ്പോൾ ദേശീയ-അന്തർ ദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന ടിന്റു ലൂക്ക, ജിസ്ന മാത്യൂ, അബിത മാരി ഇമാനുവൽ തുടങ്ങി ഒത്തിരി താരങ്ങളെ സംഭാവന ചെയ്തു കഴിഞ്ഞു. 2008ൽ എപ്രിലിൽ കിനാലൂരിലേക്ക് മാറ്റി സ്ഥാപിച്ച സ്കൂളിൽ വ്യാഴാഴ്ച്ച സിന്തറ്റിക് ട്രാക്ക് കൂടി യാഥാർത്ഥ്യമാവുമ്പോൾ കായിക ഇന്ത്യയുടെ പുതിയ ദൂരവും ഉയരവും അടയാളപ്പെടുത്തുന്ന ഒത്തിരി താരങ്ങളുടെ പുത്തൻ സൂര്യോദയമാകുമെന്നു തീർച്ച.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍