പരിവാറുകാരുടെ കേസ് എഴുതിത്തള്ളിയത് പൊലീസിനെ അവഗണിച്ചു തന്നെ; അന്വേഷണ ഉദ്യോഗസ്ഥരുടെ എതിർപ്പ് തെളിയിക്കുന്ന രേഖകൾ പുറത്ത്; എംജികോളേജ് കേസ് പുനരന്വേഷിക്കാനുള്ള നടപടികളും വാക്കുകളിൽ മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എംജി കോളേജിലെ പൊലീസിന് നേരെയുണ്ടായ എബിവിപി പ്രവർത്തകരുടെ ആക്രമണക്കേസ് പിൻവലിക്കുന്നതിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്ന വസ്തുതകളൊന്നും പൊലീസ് അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് കേസ് പിൻവലിച്ചതെന്ന് വ്യക്തമാകുന്ന തെളിവുകൾ പുറത്ത്. കേസിലെ ഒരു പ്രതിയുടെ നിരപരാധിത്വം തെളിയിക്കാനായി എല്ലാവരേയും വെറുതെവിട്ടത് ശരിയായില്ലെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കേസിൽ പുനരന്വേഷണവും പരിശോധിക്കുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടുമില്ല. ഇതിലും പൊലീസിൽ അമർഷം സജീവമാണ്.
മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റ കേസാണിത്. അതുകൊണ്ട് തന്നെ കൂടുതൽ ഗൗരവത്തോടെയുള്ള നടപടി വേണമെന്ന് സർക്കാരിനോട് പൊലീസ് അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എംജി കോളേജ് കേസിൽ ഒരാൾ നിരപരാധിയാണെങ്കിൽ മറ്റുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്ന തരത്തിൽ പുനരന്വേഷണമെന്ന ആവശ്യമാണ് അസോസിയേഷൻ പരോക്ഷമായി മുന്നോട്ട് വച്ചത്. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കണ്ണടച്ചെന്ന ആക്ഷേപം ആസോസിയേഷനുണ്ട്. ആർഎസ്എസുകാർക്കെതിരായ കേസ് പിൻവലിക്കലിൽ നിയമനടപടികളുടെ ലംഘനം നടന്നുവെന്നാണ് ആക്ഷേപം.
ക്രിമിനൽ കേസ് പിൻവലിക്കുന്ന ആവശ്യത്തിൽ പരാതികൾ കിട്ടിയാൽ അത് നിയമാനുസൃതം അതത് കമ്മീഷണർമാർക്ക് കൈമാറും. അപേക്ഷയിലെ കാര്യങ്ങളിൽ സത്യസന്ധതയുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. കേസ് അന്വേഷിച്ച എസ്ഐയുടെ റിപ്പോർട്ടും പരിശോധിച്ചാകും ആഭ്യന്തര സെക്രട്ടറിക്ക് കമ്മീഷണർ റിപ്പോർട്ട് നൽകുക. എംജി കോളേജ് ആക്രമണക്കേസ് പിൻവലിക്കലിനായി ലഭിച്ച പരാതിയിലെ ഒന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. മറിച്ച് കേസ് തുടരണമെന്ന നിലപാട് എടുക്കുകയും ചെയ്തു. ഇത് മറച്ചുവച്ചാണ് കേസ് പിൻവലിക്കാനുള്ള അപേക്ഷ ആഭ്യന്തര വകുപ്പ് കോടതിയിൽ സമർപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്.
കേസിലെ പതിനേഴാം പ്രതി ആദർശിന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞതാണ് കേസ് പിൻവലിക്കാൻ കാരണമായി മുഖ്യമന്ത്രി നൽകുന്ന വിശദീകരണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആർഎസ്എസ് ബന്ധമാണ് കേസ് പിൻവലിച്ചതിന് കാരണമെന്ന വാദം ഉയർന്നിരുന്നു. പിന്നീട് മുൻ ആഭ്യന്തരമന്ത്രി തിരുഞ്ചൂർ രാധാകൃഷ്ണനെതിരെയും ആക്ഷേപമെത്തി. ഇതിനിടെയിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേസ് പിൻവലിക്കൽ വകുപ്പാണ് തീരുമാനം എടുത്തതെന്ന് വ്യക്തമായത്. പതിനേഴാം പ്രതി ആദർശിന് പൊലീസ് സേനയിൽ ജോലി ഉറപ്പാക്കാനായി നീതിക്ക് വേണ്ടിയെടുത്ത തീരുമാനമായി ഇതിനെ മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
എന്നാൽ കേസ് പിൻവലിക്കുന്നതിനെ പൊലീസ് ഒരുഘട്ടത്തിലും അനുകൂലിച്ചിരുന്നില്ല. 2012 നവംബർ 20നാണ് ഇതുസംബന്ധിച്ച അപേക്ഷയിൽ തിരുവനന്തപുരം കമ്മീഷണർ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചത്. 22-11-2005ന് എംജി കോളേജിൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ പൊലീസിന് നേരെ വ്യാപക ആക്രമണം ഉണ്ടായെന്നാണ് വിലയിരുത്തൽ. കേസിലെ ആദ്യ നാല് പ്രതികളുടെ നേതൃത്വത്തിൽ സംഘം ചേർന്നെത്തിയവരാണ് അക്രമണം നടത്തിയത്. പൊലീസ് വാഹനങ്ങൾക്കും കേടുപാടുണ്ടിയിരുന്നു. ബോംബ് ഉൾപ്പെടെയുള്ള മാരാകായുധങ്ങളും എബിവിപിക്കാർ ഉയയോഗിച്ചുവെന്നാണ് കേസെന്നും ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ വശദീകരിക്കുന്നുണ്ട്.
പേരൂർക്കട എസ് ഐ ആയിരുന്ന അലക്സ് ബേബിക്കും മെഡിക്കൽ കോളേജ് എസ് ഐ ആയിരുന്ന ജിഎൽ അനിൽകുമാറും അടക്കമുള്ളവർക്ക് പരിക്കേറ്റു. രാഷ്ട്രീയ സമരത്തിന്റെ ഭാഗമായിരുന്നു ആക്രമം. എന്നാലും പൊതുമുതലും പൊലീസിന് നേരെയുമുള്ള ആക്രമണവും കണക്കിലെടുത്ത് കേസ് പിൻവലിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് പൊലീസെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസ് പിൻവലിക്കണമെന്ന നിർദ്ദേശം കേസ് അന്വേഷിച്ച എസ്ഐയ്ക്കില്ലെന്നും വ്യക്തമാക്കിയാണ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം മുഖ്യമന്ത്രിയുടെ സ്വന്തം താൽപ്പര്യം മാത്രമാണ് കേസ് പിൻവലിച്ചതിൽ പ്രതിഫലിച്ചതെന്നാണ് പുറത്തുവരുന്ന രേഖകൾ നൽകുന്ന സൂചന.
പൊലീസിന്റെ അതിശക്തമായ എതിർപ്പ് അവഗണിച്ച് ഒരു പ്രതിയുടെ അപേക്ഷയിൽ 32 പ്രതികളെയും വിട്ടയക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 2012 ഡിസംബർ 27നാണ് ആഭ്യന്തര വകുപ്പിൽ നിന്ന് കേസ് പിൻവലിക്കുന്നതിനുള്ള അനുമതിയായത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച നടപടിക്രമങ്ങളുടെ ഭാഗമായി 2013 ഒക്ടോബർ 18ന് തിരുവനന്തപുരം ഒന്നാംക്ലാസ് അഡിഷണൽ സെഷൻസ് ജഡ്ജ് കെ.എസ്. അംബിക കേസ് തള്ളുകയും ചെയ്തു. ആഭ്യന്തരവകുപ്പ് രമേശ് ചെന്നിത്തലയ്ക്കാണെങ്കിലും ഇതിന്റെ ഭാഗമായ ജുഡിഷ്യൽ അഡ്മിസ്ട്രേഷൻ വിഭാഗം മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ്. ഈ വകുപ്പാണ് കേസ് എഴുതിത്ത്തള്ളാൻ തീരുമാനമെടുത്തത്. എ ഗ്രൂപ്പിലെ പ്രമുഖനായ പാലോട് രവി എംഎൽഎയുടെ നിർദ്ദേശം പരിഗണിച്ചാണ് കേസ് പിൻവലിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍