കാതടപ്പിക്കുന്ന ശബ്ദവും കണ്ടാൽ മനസിലാകാത്ത കോലവും; ഓപ്പറേഷൻ മിന്നലിൽ കുരുക്കിലായത് മുപ്പതിലേറെ ഫ്രീക്കൻ ബൈക്കുകൾ; കരുനാഗപ്പള്ളിയിൽ പിടികൂടിയതിൽ ഏറെയും ബുള്ളറ്റ് ബൈക്കുകൾ; നിരത്തുകളിലെ ബൈക്കുകളുടെ ഈ വെടിപൊട്ടിക്കൽ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി
ആർ.കണ്ണൻ
കൊല്ലം: നിരത്തുകളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ശബ്ദ മാറ്റം വരുത്തി രൂപകൽപ്പന ചെയ്ത ബുള്ളറ്റ് ബൈക്കുകൾക്കെതിരെ കരുനാഗപ്പള്ളിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കർശന നടപടി ആരംഭിച്ചു. 'ഓപ്പറേഷൻ മിന്നൽ' എന്ന പേരിൽ ഇന്നലെ മാത്രം നടത്തിയ പരിശോധനയിൽ മുപ്പതിലധികം ടൂ വീലറുകൾക്കെതിരെ നടപടിയെടുത്തു. പിടികൂടിയതിൽ ഏറെയും എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകളാണ്. പിടികൂടിയ മുഴുവൻ ബൈക്കുകളുടേയും സൈലൻസറുകൾ ഉദ്യോഗസ്ഥർ അഴിച്ചെടുക്കുകയും അവിടെ വച്ച് തന്നെ നശിപ്പിക്കുകയും ചെയ്തു. കനത്ത പിഴയും ചുമത്തി.
നിരത്തുകളിൽ ശബ്ദമലിനീകരണം സൃഷ്ട്ടിക്കുന്ന വാഹനങ്ങൾക്കെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ കോടതി ഉത്തരവ് പ്രകാരമായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. കരുനാഗപ്പള്ളി ജോ: ആർ.ടി.ഓഫീസിലെ ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ , ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
നഗരത്തിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ പരിശോധിക്കുകയും സൈലൻസറുകളിൽ മാറ്റം വരുത്തിയ വാഹനങ്ങളുടെ ചിത്രം പകർത്തുകയും വാഹന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയുടെ നമ്പർ എടുക്കുകയും വിളിച്ചു വരുത്തുകയും ചെയ്തതിന് ശേഷമാണ് നടപടികൾ സ്വീകരിച്ചത്. ഉദ്യോഗസ്ഥർ തന്നെ സൈലൻസറുകൾ ഇളക്കി മാറ്റുകയും യന്ത്രസാമഗ്രികൾ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്തു.
'ഒരു മോട്ടോർ ബൈക്ക് ഓടിക്കുന്ന ശബ്ദം 80 ഡെസിബെൽ ആണെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ. 70 ഡിബിയിൽ കൂടുതലുള്ള ശബ്ദം അപകടകരവും 80 ഡിബി കഴിഞ്ഞാൽ ഗുരുതരവുമാണ്. ശബ്ദതീവ്രത ഗർഭസ്ഥശിശുക്കളിൽ കേൾവിത്തകരാറുകളും ഹൃദയതകരാറുകളും ഉണ്ടാക്കും.
നവജാതശിശുക്കളിൽ 45 ഡെസിബലിൽ കൂടുതൽ ശബ്ദം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും' എന്ന് കരുനാഗപ്പള്ളി ജോ: ആർ.ടി.ഓഫീസിലെ എ.എം വിഐ ബേബി ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നലെ രാത്രി ഏറെ വൈകിയും പരിശോധന നടത്തിയിരുന്നു. ഇത് അറിഞ്ഞിട്ടാകണം ഇന്ന് നഗരത്തിൽ ഒരിടത്തും സൈലൻസറുകളിൽ മാറ്റം വരുത്തിയ ബൈക്കുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും അദ്ധേഹം പറഞ്ഞു.
അതേ സമയം രൂപ മാറ്റം വരുത്തി ഇടിമുഴങ്ങുന്ന തരത്തിലുള്ള ബൈക്കുകളുമായി കരുനാഗപ്പള്ളിയിലെ ഉന്നത പാർട്ടി നേതാക്കളുടെ മക്കളും പിടിയിലായിട്ടുണ്ട്. അതിനാൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുകളിൽ നിന്നും സമ്മർദ്ദം വരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെ ഒരാൾ ഭീഷണി മുഴക്കുകയും ചെയ്തു.ഇത്തരം പരിശോധനകളിൽ പൊലീസിന്റെ സേവനവും ഇവർക്ക് ആവശ്യമാണ്.
ഇന്ത്യൻ നിർമ്മിതമായ ബുള്ളറ്റിന്റെ സൈലൻസർ മാറ്റി വിപണിയിൽ ലഭ്യമായ അനധികൃത സൈലൻസറുകൾ ഘടിപ്പിച്ചാണ് തീവ്രശബ്ദം ഉണ്ടാക്കുന്നത്. മറ്റു സ്പോർട്സ് ബൈക്കുകളുടെ കമ്പനിരൂപകല്പനയിൽനിന്ന് വ്യത്യസ്തമായ സൈലൻസറുകളും വിപണിയിൽ ലഭ്യമാണ്. സാധാരണ സൈലൻസറിന്റെ മഫ്ളർ അടക്കമുള്ള ഭാഗം പൂർണമായി അഴിച്ചുമാറ്റിയും അത്യുഗ്രശബ്ദത്തിൽ വാഹനം ഉപയോഗിക്കുന്നവരുണ്ട്. ചിലർ സൈലൻസറിലെ ഷെല്ല് നീക്കംചെയ്ത് ശബ്ദം വർധിപ്പിക്കുന്നു.
ശബ്ദമാറ്റം വരുത്തി വെട്ടി പൊട്ടുന്ന തരത്തിലുള്ള ശബ്ദവുമായാണ് യുവതലമുറ ബുള്ളറ്റ് ഉൾപ്പെടെയുള്ള ടൂ വീലറുകളുമായി റോഡിലിറങ്ങുന്നത്. കുട്ടികളടക്കമുള്ളവരുടെ കേൾവി ശക്തി തകരാറിലാവുന്ന തരത്തിലുള്ള ശബ്ദമാറ്റമാണ് ഇത്തരം വാഹനങ്ങയിൽ വരുത്തിയിരിക്കുന്നത്. കമ്പനി നൽകുന്ന സൈലൻസർ ഇളക്കി മാറ്റി ഓഫ് റോഡിലുപയോഗിക്കുന്ന സൈലൻസറുകൾ ഘടിപ്പിക്കുന്നു. ബുള്ളറ്റ് ഉപഭോക്താവിന് നൽകുമ്പോൾ തന്നെ വിതരണക്കാരൻ ഇത് ഘടിപ്പിച്ചു നൽകും. ഇരുപതിനായിരം മുതലാണ് ഇവയുടെ വില തുടങ്ങുന്നത്.
നല്ല കമ്മീഷൻ ലഭിക്കും എന്നതിനാൽ വിതരണക്കാരൻ പ്രത്യേക താത്പര്യം കാണിച്ചു തന്നെ ഇത്തരം സൈലൻസറുകൾ ഘടിപ്പിച്ചു നൽകുന്നു. ലക്ഷങ്ങൾ മുടക്കി വിദേശബൈക്കുകൾ വാങ്ങാനും ഇവിടെ വാങ്ങുന്ന ബൈക്കുകളെ മോടികൂട്ടാൻ ലക്ഷങ്ങൾ മുടക്കാനും ബൈക്ക് പ്രേമകൾ തയ്യാറെന്നതിനാൽ വിപണി സജീവമാണ്. ഇവ ഘടിപ്പിക്കാൻ ആയിരംമുതൽ രണ്ടായിരം രൂപവരെ വർക്ക്ഷോപ്പുകൾക്കും നൽകണം. പണ്ട് ടൂ സ്ട്രോക്ക് ബൈക്കുകളിലും ബുള്ളറ്റിലും സൈലൻസറിൽ ഭേദഗതിവരുത്തി ശബ്ദം കൂട്ടാറുണ്ടെങ്കിലും ഇത്രയ്ക്കു തീവ്രമായശബ്ദം റോഡ് കൈയടക്കുന്നത് ഈയിടെയാണ്.
ഉഗ്രശബ്ദത്തിനുപുറമേ 'സ്ഫോടനശബ്ദം' ഉണ്ടാക്കുന്നതും ഈ ബൈക്കുയാത്രക്കാരുടെ ഹോബികളിലൊന്നാണ്. ഓടിക്കൊണ്ടിരിക്കേ ബൈക്കിന്റെ കീ ഓഫ് ചെയ്ത് പെട്ടെന്ന് ഓൺ ചെയ്താണ് ഈ സ്ഫോടനശബ്ദമുണ്ടാക്കുന്നത്. പെൺകുട്ടികളെ ആകർഷിക്കാനും ദേഷ്യം തീർക്കാനും മറ്റുവാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോഴും തടസ്സമുള്ള വഴിയാത്രക്കാരെയും വാഹനങ്ങളെയും മാറ്റാനും ഇവർ സ്ഫോടനശബ്ദമുണ്ടാക്കാറുണ്ട്.
സൈലൻസറിൽനിന്ന് വായു പുറന്തള്ളുന്നത്, പിന്നിൽവരുന്ന യാത്രക്കാർക്ക് ശല്യമില്ലാത്ത രീതിയിലാണ് കമ്പനി രൂപകല്പന ചെയ്തിട്ടുള്ളത്. എന്നാൽ സൈലൻസറിന്റെ പിൻഭാഗം ഉയർത്തിവെച്ച നിരവധിവാഹനങ്ങൾ കാണാം. വായു വളരെ ശക്തിയിലാണ് ബുള്ളറ്റുപോലുള്ള വാഹനങ്ങളിൽനിന്ന് പുറന്തള്ളുന്നത്. യാത്രക്കാരുടെ കണ്ണിലും മുഖത്തും വായുകൊണ്ടുള്ള ഈ 'വെടിയുണ്ട'യേറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു.
ബൈക്കുകളുടെ രൂപ ഘടനയിൽ അപകടകരമായ രീതിയിൽ മാറ്റം വരുത്തുന്നവർക്കെതിരേ കർശനനടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ചാൽ നിയമപ്രകാരം രജിസ്ട്രേഷൻ റദ്ദാക്കണമെന്നും വിധിയിൽ പറയുന്നു. ഘടനയിൽ മാറ്റംവരുത്തിയ ബുള്ളറ്റിന്റെ ആർ.സി.ബുക്ക് പിടിച്ചെടുത്ത മോട്ടോർവാഹനവകുപ്പു നടപടി ചോദ്യംചെയ്ത ഹർജിയിൽ കഴിഞ്ഞവർഷമാണ് കോടതി ഈ നിർദ്ദേശം നൽകിയത്. വണ്ടികളുടെ ഇടിമുഴക്കംപോലുള്ള ശബ്ദം ചെവിപൊട്ടിക്കുമെന്നും പ്രായമായവർക്കും രോഗികൾക്കും ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ശബ്ദം സംബന്ധിച്ച പരിസ്ഥിതിസംരക്ഷണചട്ടങ്ങൾ പാലിക്കണമെന്നതടക്കം കോടതി നിർദ്ദേശിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍