ഷഡ്ഢിക്കുള്ളിലേക്കു കാന്താരി പ്രയോഗം; ചോര ചെവിയിൽനിന്നൊഴുകും വരെ തല ഭിത്തിയിലിടിച്ചു; ഹുക്കിൽ കെട്ടിത്തൂക്കി ഇരുമ്പുകമ്പിക്കടി; ജീവച്ഛവമാക്കും വിധത്തിൽ തല്ലിച്ചതച്ച് ചണ്ടിക്കാക്കി: കുട്ടംപുഴ ആനവേട്ടക്കേസിൽ പിടിയിലായ സുകു അനുഭവിച്ചതു കൊടിയ പീഡനങ്ങൾ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം : ആനവേട്ട കേസിൽ അറസ്റ്റിലാവുന്ന എല്ലാവരെയും നന്നായി പെരുമാറണമെന്ന് മുൻ വനംമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നതായി വെളിപ്പെടുത്തൽ. തന്നെ ഓരോ മർദ്ദനമുറകൾക്ക് വിധേയമാക്കുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നാണ് കുട്ടംപുഴ ആനവേട്ട കേസിൽ അറസ്റ്റിലായ കുട്ടംപുഴ സ്വദേശി സുകുവിന്റെ വെളിപ്പെടുത്തൽ.
ഇന്നു രാവിലെ കേസുമായി ബന്ധപ്പെട്ട് കറുപ്പംപടി കോടതിയിൽ ഹാജരാവാനെത്തിയപ്പോഴാണ് വനംവകുപ്പധികൃതരുടെ കസ്റ്റഡിയിലായിരുന്ന ദിവസങ്ങളിൽ താൻ നേരിട്ട കൊടിയ മർദ്ദനത്തെയും പീഡനങ്ങളയും കുറിച്ച് സുകു മറുനാടനോട് വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് താൻ നേരിട്ട കൊടിയ പീഡനത്തെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും സുകുവിന്റെ വെളിപ്പെടുത്തൽ ചുവടെ.
2015 മേയിലാണ് വനപാലകസംഘം കുട്ടംപുഴയിലെ വ്യാപാരസ്ഥാപനത്തിൽ അന്വേഷിച്ചെത്തുന്നത്. കേസിലെ ഒന്നാം പ്രതി വാസുവിന് തോക്ക് വിറ്റതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ജീവനക്കാർ തിരയുന്നതെന്ന് മനസ്സിലാക്കി, താമസിയാതെ വീട്ടിൽ നിന്നും മുങ്ങി. പിന്നെ ഹൈറേഞ്ചിലെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീട്ടിലുമായി മൂന്നുമാസത്തോളം ഒളിവിൽ കഴിഞ്ഞു. പിന്നീട് മുരിക്കാശ്ശേരിയിലെ കോൺഗ്രസ്സ് നേതാവ് കെ ജെ സെബാസ്റ്റ്യൻ കേസിൽ നിന്നും രക്ഷിക്കാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് കോടനാട് ഡി എഫ് ഒ ക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറായത്. സെബാസ്റ്റ്യൻ തന്നെയാണ് എന്നെ ഡി എഫ് ഒ ഓഫീസിലെത്തിച്ചത്. ഈ വകയിൽ നേതാവ് 30,000 രൂപ വാങ്ങി.
രാവിലെ എട്ടുമണിയോടെ ഓഫീസിലെത്തിയ ഡി എഫ് ഒ, മൊഴി രേഖപ്പെടുത്തിയ ശേഷം എന്നെ വിട്ടയയ്ക്കാമെന്ന് സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്ന എന്റെ ബന്ധുക്കൾക്കും ഉറപ്പുനൽകി. ഇതേത്തുടർന്ന് ഇവർ തിരിച്ചുപോന്നു. പിന്നീട് ഡി എഫ് ഒ അടക്കമുള്ളവരുടെ രീതിമാറി. ഒളിപ്പിച്ചുവച്ചിട്ടുള്ള തോക്ക് എടുത്തുനൽകാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥസംഘം ചീത്തവിളി തുടങ്ങി. ഉച്ചയോടെ ജീപ്പിൽ കുട്ടംപുഴ മണികണ്ടംചാലിലെത്തിച്ചു. ഇവിടെ പുരയിടത്തിന്റെ അതിർത്തിയിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥസംഘം ഒരു നാടൻതോക്ക് എടുത്തു. എനിക്കങ്ങനെയൊരു തോക്കിനെപ്പറ്റി അറിവുണ്ടായിരുന്നില്ല. തോക്ക് ഞാൻ ഒളിപ്പിച്ചതാണെന്നാണ് ഉദ്യോഗസ്ഥസംഘം പരിസരവാസികളെ ബോധിപ്പിച്ചു. പ്രദേശവാസിയായ യുവാവിനെ സാക്ഷിപട്ടികയിൽ ചേർത്ത് തോക്ക് കണ്ടെടുത്തത് ഉദ്യോഗസ്ഥസംഘം രേഖയിലാക്കി.
വീണ്ടും എന്നെ കോടനാട്ടേക്കു കൊണ്ടുപോയ ഉദ്യോഗസ്ഥർ ഇവിടെ എത്തിച്ച ശേഷം തോക്ക് സംബന്ധിച്ച് ചോദ്യം ചെയ്യൽ തുടർന്നു. തോക്ക് സ്വന്തമായി ഒളിപ്പിച്ചതാണെന്ന് സമ്മതിക്കാതെ വിടില്ലെന്ന് ഉദ്യോഗസ്ഥസംഘം വ്യക്തമാക്കിയതോടൈ നിവൃത്തികെട്ട് കുറ്റം സമ്മതിച്ചു. ഇത്രയുമായപ്പോഴേക്കും സമയം രാത്രി എട്ടുമണിയോടടുത്തിരുന്നു.തുടർന്ന് രാത്രി പത്തുമണിയോടെ ഇവിടെ നിന്നും ജീപ്പിൽ തുണ്ടത്തിൽ റെയ്ഞ്ചോഫീസിലേക്ക് കൊണ്ടുവന്നു. സെല്ലിലാക്കി.ഒരു മെഴുകുതിരി മാത്രമായിരുന്നു സെല്ലിലെ വെട്ടം. ഇതിനകത്തായി പേനയും പേപ്പറുമായി ഒരാൾ ഇരിക്കുന്നത് കാണാമായിരുന്നു. ചുറ്റും ആറേഴു പേരുണ്ടെന്നത് അവ്യക്തമായി കാണാമായിരുന്നു
ഇവരിലൊരാൾ നിലത്ത് കാൽനീട്ടി ഇരിക്കാൻ ആവശ്യപ്പെട്ടു.പീന്നീട് ഇരുവശത്തുനിന്നും കാൽവെള്ളയിൽ ചൂരൽകൊണ്ട് ഇവർ മാറിമാറി അടിക്കാൻ തുടങ്ങി. എന്തിനാണ് അടിക്കുന്നതെന്നു ചോദിച്ചപ്പോൾ ചൂരൽ പ്രയോഗം നിർത്തി. പിന്നീട് റൂൾത്തടി കൊണ്ടുവന്ന് കാലിന്റെ മുട്ടിനു താഴ്ഭാഗത്തു വച്ച് അപ്പുറത്തും ഇപ്പുറത്തും ഓരോരുത്തർ കയറിനിന്ന് ഉരുട്ടാൻ തുടങ്ങി. പ്രാണൻപോകുന്ന വേദനതോന്നി. ഞാൻ വാവിട്ടു കരഞ്ഞുപോയി. അരമണിക്കൂറോളം ഇത്തരത്തിൽ പീഡനം തുടർന്നു. ഇത് നിർത്തിയ ഉടൻ പിന്നിൽ നിന്നും ഒരാൾ തുണി ഉപയോഗിച്ച് കണ്ണുമൂടിക്കെട്ടി. പിന്നെ ചുറ്റും നിന്ന് തുരുതുരാ ഇടിയും തൊഴിയും തുടർന്നു. ഇതിനിടയിൽ തന്നെ ഷഡ്ഡിക്ക് ഉള്ളിലേക്ക് കാന്താരിമുളക് അരച്ചിടുകയും ചെയ്തു. വേദനയും പുകച്ചിലും കൊണ്ട് അലറിവിളിച്ചപ്പോൾ മർദ്ദനത്തിന്റെ ശക്തി കൂടി.
ഇതിനിടയിൽ തല ഭിത്തിയിൽ ചേർത്തുവച്ച് പലവട്ടം ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ചെവിയിൽനിന്നും ചോര ഒഴുകിത്തുടങ്ങി. ഈ സ്ഥിതിയിൽ തന്നെ തുണിപിരിച്ചുണ്ടാക്കിയ കുരുക്ക് ഇരുകൈകളിലുമായി കുരുക്കി സെല്ലിലെ ഹുക്കിൽ കെട്ടിത്തൂക്കി. പിന്നീട് ചുറ്റുംനിന്ന് ദേഹത്ത് തലങ്ങുംവിലങ്ങും അടിക്കാൻ തുടങ്ങി.മിനിട്ടുകൾക്കുള്ളിൽ ബോധം നഷ്ടമായി. ബോധംവരുമ്പോൾ നേരം പുലർന്നിരുന്നു. മുളംകമ്പുകളും തുണി ചുറ്റിയ ഇരുമ്പു കമ്പികളും കൊണ്ടാണ് അടിച്ചതെന്ന് പിന്നീട് മനസ്സിലായി. ചെവിയിൽ നിന്നും രക്തം വന്നിരുന്നതിനാൽ ചികത്സക്കായി കോതമംഗലം, കോട്ടയം എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ എത്തിച്ച് ചികത്സ നൽകി. പിന്നീട് കോടതിയിൽ ഹാജരാക്കി.റിമാന്റിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയപ്പോഴും കുട്ടുമ്പുഴ ഫോറസ്റ്റ് റെയിഞ്ചോഫീസിലെത്തിച്ച് ഇടിച്ച് ഇഞ്ചപ്പരുവമാക്കി.റിമാന്റിൽ നിന്നും ജാമ്യത്തിലിറങ്ങി മൂന്നുമാസത്തോളം വിവിധ ആശുപത്രികളിൽ ചികത്സ നടത്തിയ ശേഷമാണ് നിവർന്നു നടക്കാനായത്.
ചുമയ്ക്കുമ്പോഴും മറ്റും ചങ്കുനുറുങ്ങുന്ന വേദന അനുഭവപ്പെടുന്നതിനാൽ ഇപ്പോഴും ആശുപത്രികൾ കയറി ഇറങ്ങുകയാണെന്ന് വെളിപ്പെടുത്തിയ സുകു താനിനി അധികനാൾ ജിവിക്കുമെന്ന് തോന്നുന്നില്ലെന്നും പരിതപിച്ചു. കുറ്റം ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാണ്.അത് നേരാംവണ്ണം തെളിയിക്കാൻ ആധുനീക സംവിധാനങ്ങൾ ഏറെയാണ്.എന്നാൽ ഈ ആനവേട്ട കേസിൽ അന്വേഷകസംഘം ഇല്ലാത്ത കുറ്റങ്ങൾകൂടി പ്രതികളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. കേസിൽ പുനരന്വേഷണം നടന്നാൽ ഇക്കാര്യം പകൽപോലെ വ്യക്തമാവും; സുകു വ്യക്തമാക്കി.
കേസിലെ തിരുവനന്തപുരം സ്വദേശി പ്രതി അജി ബ്രൈറ്റിന്റെ ദുരവസ്ഥയെക്കുറിച്ച് മാദ്ധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനംമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് സുകുവിന്റെ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍