മറിയ പിഴച്ചുണ്ടായ തന്തയ്ക്കു പിറക്കാത്തവനെ വങ്കന്മാർ ദൈവമെന്നു വാഴ്ത്തിയെന്ന പോസ്റ്റർ മഹാരാജാസിന്റെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ട വികല സൃഷ്ടികൾ: കുരീപ്പുഴയുടെ കവിതാശകലങ്ങൾ യഥാർഥ പോസ്റ്ററുകളിൽ ചിലതു മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ ഉയർന്ന പോസ്റ്റർ വിവാദവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ട വികലസൃഷ്ടികൾ മാത്രം. കുരീപ്പുഴ ശ്രീകുമാറിന്റെ കവിതാശകലങ്ങൾ ചുവരുകളിൽ പതിപ്പിച്ചിട്ടുള്ള നിരവധി പോസ്റ്ററുകളിൽ ചിലതു മാത്രമാണെന്നതാണു പുറത്തുവരുന്ന വിവരങ്ങൾ.
കുരീപ്പുഴയുടെ കവിത പോസ്റ്റർ ആക്കിയതുകൊണ്ടാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത് എന്നാണ് ഒരു ഭാഗത്തിന്റെ വാദം. എന്നാൽ, മറ്റൊരു വാദം ചുവരു വൃത്തികേടാക്കിയതുകൊണ്ടാണു കേസ് എന്ന തരത്തിലാണ്. എസ്എഫ്ഐ പറയുന്നതു മതവിദ്വേഷം പുലർത്തുന്ന വാട്സ്ആപ് സന്ദേശങ്ങൾ കാരണമാണ് എന്നാണ്. വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കെതിരെ നിയമനടപടികൾ വരികയും ചെയ്തിട്ടുണ്ട്.
ആരാണ്, എന്താണ്, എന്തിനാണ് ഇതൊക്കെ ചെയ്തത് എന്ന തരത്തിൽ ആകെ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണു വിദ്യാർത്ഥികൾക്കെതിരായുള്ള ഒരു പരാതി പിൻവലിക്കുന്നതായി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കിയിരിക്കുന്നത്. ചുവർ ചിത്രങ്ങൾ വരച്ചതിനുള്ള പരാതിയാണു പിൻവലിച്ചിരിക്കുന്നത്. അതേസമയം, പൊതുമുതൽ നശിപ്പിച്ചെന്ന പരാതിയുമായി മുന്നോട്ടു പോകുമെന്നും പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്. ബോധപൂർവം മതസൗഹാർദം തകർക്കുന്ന വിധത്തിലേക്കു വിവാദത്തിന്റെ സ്വഭാവം മാറ്റാനുള്ള ശ്രമം നടക്കുന്നതായാണു പുറത്തുവരുന്ന വിവരം. വിദ്യാർത്ഥികൾക്കെതിരായ നടപടികൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രിൻസിപ്പലിനെ ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണു വിദ്യാർത്ഥികൾക്കെതിരെ ചുവർ ചിത്രങ്ങൾ വരച്ചതിനല്ല കേസെടുത്തതെന്നു പ്രിൻസിപ്പലും പൊലീസും അറിയിച്ചത്.
കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിത ഉൾപ്പെടെയുള്ളവ ചുവരിലെഴുതിയ സംഭവവുമായി ബന്ധപ്പെട്ട പരാതിയിൽ തുടർന്നുള്ള നിയമനടപടികളിൽനിന്ന് പിന്മാറുന്നതായി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ അറിയിച്ചത് എസ്എഫ്ഐ പ്രവർത്തകർ ഉപരോധിച്ചതിനെത്തുടർന്നു നടത്തിയ ചർച്ചയിലാണ്. 16ന് രണ്ടു വിദ്യാർത്ഥികൾ കോളേജിൽ കയറി ചുവരെഴുതിയെന്നാരോപിച്ച് നൽകി പരാതിയുടെ നിയമനടപടികളിൽനിന്നാണ് പിന്മാറുന്നത്. ക്യാമ്പസിലെ ചുവരെഴുത്തിന് വിലക്കില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു. അതേസമയം പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ടു നൽകിയ പരാതിയിൽ നിയമനടപടി തുടരും. ഇതിന് അറസ്റ്റിലായ അഞ്ചു വിദ്യാർത്ഥികളെ കഴിഞ്ഞദിവസം റിമാൻഡ് ചെയ്തിരുന്നു. മഹാരാജാസ് കോളേജ് ക്യാമ്പസിൽ ചുവരെഴുത്തിനും ചുവർചിത്ര രചനയ്ക്കുമുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഇതിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരായ പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രവർത്തകർ ബുധനാഴ്ച പ്രിൻസിപ്പൽ ഡോ. എൻ എൽ ബീനയെ ഉപരോധിച്ചത്. പകൽ 11ന് കോളേജ് സെമിനാർ ഹാളിനു മുന്നിലായിരുന്നു ഉപരോധം. പെൺകുട്ടികളടക്കം ഇരുന്നൂറോളം പ്രവർത്തകർ പങ്കെടുത്തു. വൈകിട്ട് അഞ്ചുവരെ ഉപരോധം നീണ്ടു.
സോഷ്യൽ മീഡിയയിലും ഈ വിവാദം കത്തിക്കയറുകയാണ്. യേശു മറിയ പിഴച്ചുണ്ടായ സന്തതിയാണെന്നും തന്തയ്ക്കു പിറക്കാത്തവനെ വങ്കന്മാർ ദൈവമെന്നു വാഴ്ത്തിയെന്നും അവൻപോലും അറിയാത്തൊരു ചരിത്രവും കൊടുത്തുവെന്നും ചുവരിൽ കുറിച്ചതാണ് ഏറ്റവുമൊടുവിലായി പുറത്തുവന്നത്. ഈ ചുവർചിത്രവും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
ഒരു മതത്തിൽ വിശ്വസിക്കുന്നവർക്കു കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്ന തരത്തിലാണു ഈ വാചകങ്ങൾ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. മതബിംബത്തെ അവഹേളിക്കുന്നത് കടുത്ത പ്രയാസംതന്നെയാകും കോളേജിൽ എത്തുന്ന വിശ്വാസികളായ കുട്ടികൾക്കുണ്ടാക്കുക.
ഇപ്പോൾ നിയമനടപടികൾക്കു വിധേയമായ വിദ്യാർത്ഥികൾക്ക് ഈ പോസ്റ്ററുമായി ബന്ധമില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഒരുമാസം മുമ്പേ കാംപസിൽ പതിച്ച പോസ്റ്ററുകളുടെ പേരിലാണ് ഇപ്പോൾ റിമാൻഡ് നടന്നത്. എന്നാൽ, യേശുവിനെക്കുറിച്ചുള്ള പരാമർശമുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് അടുത്തിടെ എന്നാണു വിവരം. അതുകൊണ്ടു തന്നെ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വേണ്ടി ആരൊക്കെയോ ചെയ്ത ഗൂഢാലോചനയുടെ ഫലമായാണ് ഇത്തരത്തിലൊരു പോസ്റ്ററിന്റെ പിറവി എന്നുതന്നെ വേണം കരുതാൻ. മതവിദ്വേഷമുണ്ടാക്കാൻ ബോധപൂർവമുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നീക്കങ്ങൾ കടുത്ത വിമർശനം തന്നെയാണു സോഷ്യൽ മീഡിയയിൽ നിന്നും ഏറ്റുവാങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍