മണിയാശാനെ മന്ത്രിയാക്കിയത് അതിരപ്പിള്ളിക്ക് വേണ്ടിയാണെന്ന് വ്യക്തമായി; എല്ലാ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയ പുതിയ മന്ത്രിക്ക് അതിരപ്പിള്ളിയെ കുറിച്ച് ചോദിച്ചപ്പോൾ നൂറു നാവ്; എല്ലാ അനുമതിയും ഉണ്ടായിട്ടും പ്രശ്നം ഉണ്ടാക്കുന്നവരെ മറികടക്കാൻ വഴി കണ്ടെത്തുമെന്ന് എംഎം മണി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിണറായി വിജയൻ ഒന്നു തീരുമാനിച്ചാൽ അത് നടപ്പിലാക്കുമെന്ന് തീർച്ചയാണ്. അതെത്ര എതിർപ്പുണ്ടായാലും. അതിരപ്പിള്ളിയുടെ കാര്യത്തിൽ പിണറായിയുടെ പിടിവാശി വ്യക്തമാക്കുന്നത് ഇതുതന്നെയാണ്. എംഎം മണിയെ വൈദ്യുതി മന്ത്രിയാക്കിയത് പറഞ്ഞാൽ കേൾക്കുന്ന ഒരു മന്ത്രിയെത്തന്നെ വേണമെന്ന നിർബന്ധം മൂലം ആണെന്ന് വ്യക്തമാകുകയാണ് പുതുതായി അധികാരമേറ്റ വൈദ്യുതി മന്ത്രിയുടെ ആദ്യ പരാമർശം.
സംസ്ഥാനത്തെ വൈദ്യുതി മേഖല ഗുരുതരമായ പ്രതിസന്ധിയിലാണെന്നും ഇത് പരിഹരിക്കാൻ അടിയന്തിര നടപടികളും ദീർഘകാല പരിപാടികളും ആസൂത്രണം ചെയ്യുമെന്നും എംഎം മണി മന്ത്രിസ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യ പ്രതികരണത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് മഴ വളരെ കുറവാണ് കിട്ടിയത്. ഡാമിൽ വെള്ളമില്ല. പ്രസരണ നഷ്ടം കുറയ്ക്കാനുള്ള നടപടികൾക്ക് ആദ്യ പരിഗണന നൽകുമെന്നും വൈദ്യുതി മുടക്കംകൂടാതെ എത്തിക്കാൻ ശ്രമം നടത്തുമെന്നും വ്യക്തമാക്കിയ മണി അതിരപ്പള്ളിയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉറപ്പായും നടപ്പാക്കുമെന്ന സൂചനകളുമായാണ് ആദ്യ പ്രതികരണം നടത്തിയത്.
ഇതേപ്പറ്റി ഞാൻ എന്തെങ്കിലും ഇപ്പോൾ പറഞ്ഞാൽ അത് നാളെ വിവാദമാകും. ഇക്കാര്യത്തിൽ കൂടുതൽ ആലോചന നടത്തേണ്ടതുണ്ട്. പരിസ്ഥിതി സമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതിയാണിത്. എന്നിട്ടും ചിലർ പരിസ്ഥിതി പ്രശ്നം ഉന്നയിക്കുന്നുണ്ട്. അവരെ എങ്ങനെ മറികടക്കാമെന്നാണ് ആലോചിക്കുന്നത്. പദ്ധതിയെപ്പറ്റി പറയുമ്പോൾതന്നെ വിവാദമുണ്ടാകും എന്നായിരുന്നു പുതിയ മന്ത്രിയുടെ പ്രതികരണം. പിണറായിയുടെ മനസ്സറിഞ്ഞുള്ള പ്രതികരണം തന്നെ മണിയിൽനിന്ന് വന്നതോടെ ഏതു പ്രതിബന്ധം മറികടന്നും അതിരപ്പിള്ളി പദ്ധതി എൽഡിഎഫ് സർക്കാർ നടപ്പാക്കുമെന്ന് ഉറപ്പാകുകയാണ്.
മുമ്പ് വൈദ്യുതിവകുപ്പ് കൈകാര്യംചെയ്യുകയും കേരളത്തിലെ വൈദ്യുതി മേഖലയ്ക്ക് പുത്തനുണർവ് നൽകുകയും ചെയ്ത മന്ത്രിയാണ് പിണറായി. മന്ത്രിയെന്ന നിലയിൽ കടുകട്ടിയായി താൻ ഉദ്ദേശിച്ച കാര്യങ്ങൾ നായനാർ സർക്കാരിൽ വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി നടപ്പാക്കുകയും ഇത് പിൽക്കാലത്ത് അഭിനന്ദനാർഹമെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. അതിനാൽത്തന്നെ എംഎം മണിയെ വകുപ്പിന്റെ ചുമതല ഏൽപ്പിച്ചാലും വൈദ്യുതി മേഖലയിൽ എന്തുചെയ്യണമെന്ന് വ്യക്തമായി ധാരണയുള്ള പിണറായിയുടെ ഇടപെടലുകൾ ഉണ്ടാകുമെന്നും ഉറപ്പാണ്.
മണിയെ വകുപ്പ് ഏൽപ്പിച്ചതും മേഖലയിൽ താൻ ഉദ്ദേശിക്കുന്ന രീതിയിലുള്ള പരിഷ്കാരങ്ങൾ സ്വതന്ത്രമായി നടപ്പാക്കാൻ ഉദ്ദേശിച്ചുതന്നെയാണെന്ന് സംസാരം ഉയർന്നുകഴിഞ്ഞു. കൂടംകുളത്തുനിന്ന് വൈദ്യുതിയെത്തിക്കുന്ന പ്രസരണ ലൈൻ എത്രയും വേഗം സ്ഥാപിക്കുക, എറണാകുളത്തുനിന്ന് മംഗലാപുരം വരെ നീളുന്ന ഗെയ്ൽ പൈപ്പ്ലൈൻ സ്ഥാപനം പെട്ടെന്ന് പൂർത്തിയാക്കി ചീമേനി താപ വൈദ്യുതി നിലയം കൽക്കരിക്കു പകരം പരിസ്ഥിതി ദോഷമില്ലാതെ പ്രകൃതി വാതകം ഉപയോഗിച്ച് നടപ്പാക്കുക തുടങ്ങിയ അടിയന്തിര പദ്ധതികളിലൂടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കു മാത്രമല്ല, ഭാവിയിലെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാനും നടപടി സ്വീകരിക്കുകയാണ് സർക്കാരിന്റെ ഉദ്ദേശ്യം.
ഇതിനു പുറമെയാണ് സാധ്യമായ ജലവൈദ്യുതി പദ്ധതികളും കൊണ്ടുവരാനുള്ള നീക്കം. ഇതിൽ പ്രഥമ പരിഗണന പിണറായി നൽകുന്നത് അതിരപ്പിള്ളിക്കാണെന്നത് മുഖ്യമന്ത്രിയായതിന് തൊട്ടടുത്ത ദിവസങ്ങളിൽ അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ നിന്ന് വ്യക്തമായിരുന്നു. ഇതോടെ പല കോണിൽ നിന്നും വിമർശനമുയർന്നു. സിപിഐ ഉൾപ്പെടെ എതിർപ്പുമായി രംഗത്തെത്തുകയും ചെയ്തു. പക്ഷേ, ഈ വിവാദങ്ങൾ കെട്ടടങ്ങിയതിനു പിന്നാലെ സർക്കാർ പദ്ധതി നടപ്പാക്കാൻ സജീവമായി നീക്കം നടത്തുകയും ചെയ്തിരുന്നു. പദ്ധതിക്കായി കണ്ടെത്തിയ വനഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് വൈദ്യുതി ബോർഡിന് വനംവകുപ്പ് കത്തയച്ചിട്ടുണ്ട്. ഇതോടെ അതിവേഗം പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്ന് തീർച്ചയാണ്.
അതിരപ്പള്ളി ജല വൈദ്യുത പദ്ധതിക്കായി നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വകുപ്പ് കൈകാര്യം ചെയ്തിരുന്ന കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞമാസം നിയമസഭയിൽ പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കാൻ കേന്ദ്രം കൂടുതൽ സമയം അനുവദിച്ചിട്ടുണ്ടെന്നും സമവായത്തിലൂടെ പദ്ധതി നടപ്പാക്കുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. കൂടിയാലോചനകൾ നടത്തിയ ശേഷമേ പദ്ധതി നടപ്പാക്കൂ എന്നാണ് നിലപാടെങ്കിലും ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന എതിർപ്പ് എങ്ങനെ മറികടക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത്.
നേരത്തേ പിണറായി പദ്ധതി നടപ്പാക്കുന്നകാര്യത്തിൽ അഭിപ്രായം പറഞ്ഞതിനു പിന്നാലെ ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. പദ്ധതി നടപ്പാക്കിയാൽ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടും, നിരവധി സസ്യ ജീവജാലങ്ങൾ ഈ മേഖലയിൽ നിന്നും അപ്രത്യക്ഷമാകും, പദ്ധതികൊണ്ട് പ്രതീക്ഷിച്ച ലാഭമോ വൈദ്യുതിയോ കിട്ടില്ല, ചാലക്കുടി പുഴയോരങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും,
മലമുഴക്കി, വേഴാമ്പൽ, സിംഹവാലൻ കുരങ്ങ് എന്നിങ്ങനെ വംശനാശം നേരിടുന്ന നിരവധി ജീവികൾ കാണപ്പെടുന്ന മേഖലയിലെ ജീവികളുടെ ആവാസ സ്ഥലം നശിക്കും തുടങ്ങിയ ആക്ഷേപങ്ങളാണ് അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ളത്. ഇതി്ൽ ഏറ്റവും പ്രധാനം പദ്ധതി നടപ്പിലാക്കാൻ പോകുന്ന പ്രദേശത്തെ രണ്ട് ആദിവാസി കോശനികളാണ്. ഇവരെ ഇവിടെനിന്നും പറിച്ച് മാറ്റേണ്ടി വരും. വാഴച്ചാൽ കോളനിയും പൊകലപ്പാറ കോളനിയും ഇല്ലാതാകും. വനാവകാശ രേഖ ലഭിച്ചിട്ടുള്ള ഈ ആദിവാസി കുടുംബങ്ങളുടെ അനുമതി ഇല്ലാതെ ഇവരെ കുടിയൊഴിപ്പിക്കാനോ പദ്ധതി നടപ്പിലാക്കാനോ സാധിക്കില്ലെന്ന വാദവും ഉയർന്നിട്ടുണ്ട്.
നിലവിൽ രണ്ട് ജില്ലകളിലെ 20,000 ഹെക്ടറോളം കൃഷിസ്ഥലത്ത് വെള്ളമെത്തിക്കുന്ന ജലസേചന പദ്ധതിയായ തുമ്പൂർമൂഴിക്ക് അതിരപ്പള്ളി പദ്ധതി വന്നാൽ വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാക്കുമെന്നും സ്ഥാപിത ശേഷിയുടെ 20 ശതമാനം പോലും വൈദ്യുതി ലഭിക്കാത്ത അണക്കെട്ടാണ് അതിരപ്പള്ളിയിൽ ഉയരുകയെന്നുമെല്ലാം വിമർശനം ഉയർന്നിട്ടുണ്ട്. അതേസമയം, പദ്ധതി നടപ്പാക്കാൻ ഉറച്ചുതന്നെ നീങ്ങുകയാണെന്ന സൂചനകളാണ് പുതിയ വൈദ്യുതി മന്ത്രിയിൽ നിന്നും പുറത്തുവരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍