ഒരു വർഷം വെറും 12 രൂപ അടച്ചാൽ അപകടത്തിൽ മരിച്ചാൽ രണ്ട് ലക്ഷം; വികലാംഗനായാൽ ഒരു ലക്ഷവും; 330 രൂപ അടച്ചാൽ എങ്ങനെ മരിച്ചാലും രണ്ട് ലക്ഷം: പ്രധാനമന്ത്രിയുടെ ഈ പദ്ധതിയിൽ ചേരാൻ എന്തിനാണ് ഇനിയും നിങ്ങൾ വൈകുന്നത്?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഫേസ്ബുക്കിൽ ഇരുന്ന് വെറുതേ മറ്റുള്ളവരെ വിമർശിച്ച് സമയം കളയുന്ന നേരത്ത് ഒരു ഫോം ഫിൽ ചെയ്തു പാവപ്പെട്ട ഒരാളെ നിങ്ങൾക്ക് സഹായിച്ചു കൂടേ..? വെറും 12 രൂപ കൊടുത്താൽ പാവപ്പെട്ട ഒരു കുടുംബത്തെ സഹായിക്കുന്നതടക്കം പ്രധാനപ്പെട്ട രണ്ട് പദ്ധതികൾക്കാണ് ഈ മാസം 30ന് മുമ്പാണ് അപേക്ഷ നൽകേണ്ടത്.
കുറഞ്ഞവരുമാനക്കാരെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഇൻഷുറൻസ് സ്കീമുളുടെ അപേക്ഷാ തീയ്യതിയാണ് ഇനിയും മാറ്റേണ്ടത്. പദ്ധതിയിൽ ചേരാൻ ഇനി അവശേഷിക്കുന്ന് പത്ത് ദിവസം മാത്രമാണ് നവംബർ 30 വരെയാണ് തീയ്യതി. പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോചന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, എന്നിങ്ങനെ രണ്ട് പ്ലാനുകളാണ് ഈ സ്കീമുകളാണ് ഉള്ളത്. കുറഞ്ഞവരുമാനക്കാർക്ക് വേണ്ടിയുള്ളതാണ് പദ്ധതികളെങ്കിലും ഇന്ത്യൻ പൗരത്വവും ബാങ്ക് അക്കൗണ്ടുമുള്ള ആർക്കും ഈ രണ്ട് പദ്ധതികളിൽ അംഗമാകാം.
പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന
പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം ഈ പദ്ധതിയിൽ അംഗമായാൽ അപകടത്തിൽ മരിച്ചാൽ 2 ലക്ഷം രൂപയും, അംഗവൈകല്യം സംഭവിച്ചാൽ 1 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. വാർഷികപ്രീമിയം വെറും 12 രൂപ മാത്രമേയുള്ളൂ. 18 മുതൽ 70 വയസ് വരെ പ്രായവും, ബാങ്ക് അക്കൗണ്ടുമുള്ളവർക്ക് ഇതിൽ അംഗമാകാം. സ്വഭാവിക മരണം സംഭവിച്ചാൽ ഈ പോളിസി പ്രകാരം പണം ലഭിക്കില്ല. 70 വയസ് വരെ ഇൻഷുറൻസ് സംരക്ഷണം കിട്ടും.
പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന
പ്രധാനമന്ത്രി ജീവൻ ഭീമാ യോജന പ്രകാരം 2 ലക്ഷം രൂപയാണ് പോളിസിയുടമയുടെ മരണശേഷം അവകാശികൾക്ക് ലഭിക്കുക. ഏത് തരത്തിലുള്ള മരണത്തിനും പണം ലഭിക്കും. 330 രൂപയാണ് ഈ പോളിസിയുടെ വാർഷികപ്രീമിയം. 18 മുതൽ 50 വരെ വയസുള്ള, ബാങ്ക് അക്കൗണ്ടുള്ള ഏതൊരാൾക്കും ഇതിൽ അംഗമാകാം. 55 വയസ് വരെ മാത്രമേ പോളിസിയുടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളൂ.
ഒരാൾക്ക് തന്നെ ഈ രണ്ട് പദ്ധതികളിലും ചേരാവുന്നതാണ്. മറ്റ് സ്വകാര്യകമ്പനികളുടെ ഇൻഷുറൻസ് പോളിസികൾ ഉള്ളവർക്കും ഇതെടുക്കാം. ഒരിക്കൽ ചേർന്നുകഴിഞ്ഞാൽ പ്രീമിയം തുക ഏല്ലാവർഷവും ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി അടഞ്ഞുകൊള്ളും. പദ്ധതി തുടരാൻ താൽപര്യമില്ലെങ്കിൽ നിർത്തുകയും ചെയ്യാം. ഒരു വ്യക്തിക്ക് ഒരു തവണ മാത്രമേ ഈ പദ്ധതികളിൽ ചേരാൻ സാധിക്കുകയുള്ളൂ.
വെറും 312 രൂപയ്ക്ക് കിട്ടാവുന്ന നല്ലൊരു ഇൻഷുറൻസ് പ്ളാൻ ആണ് കേന്ദ്രസർക്കാൻ നടപ്പാക്കിയിരിക്കുന്നത്. എല്ലാവരും സ്വന്തം ബാങ്കുമായി ബന്ധപ്പെട്ട് പദ്ധതിയിൽ അംഗമാകാൻ ശ്രമിക്കുക. ഈ പദ്ധതികളിൽ അംഗമാകാനുള്ള അവസാനദിവസം ഈ മാസം 30 ആണെന്നത് മറക്കരുത്.
രാജ്യത്താകമാനമുള്ള സാധാരണ ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി കഴിഞ്ഞ വർഷമാരംഭിച്ച ജനധനപദ്ധതിയുടെ തുടർച്ചയായി ഇൻഷുറൻസ് സേവനങ്ങൾ എല്ലാവരിലും എത്തിക്കുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതികളാണിവ. പരിരക്ഷച്ചെലവ് ഏറ്റവും കുറച്ചും ലളിതമായ നടപടി ക്രമങ്ങളിലൂടെയും സുരക്ഷാ ബീമാ പദ്ധതി അപകടങ്ങളിൽപ്പെടുന്നവർക്ക് പരിരക്ഷ നൽകുമ്പോൾ സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസിയാണ് ജീവൻ ജ്യോതി ബീമാ യോജന.
നിലവിലുള്ള അപകട ഇൻഷുറൻസ് പോളിസികളെയും ലൈഫ് ഇൻഷുറൻസ് പോളിസികളെയും സമാന പരിരക്ഷയ്ക്കായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ പ്രീമിയം ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതാണ് സർക്കാറിന്റെ പോളിയുടെ പ്രധാന പ്രത്യേകത. പ്രധാനമന്ത്രി ഇൻഷുറൻസ് പദ്ധതി'കളിൽ പങ്കെടുക്കുന്ന എല്ലാ സ്വകാര്യ - പൊതുമേഖലാ ബാങ്കുകളിലും സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവർക്ക് പോളിസി എടുക്കാം.
ആർക്കൊക്കെ ചേരാം, പ്രായപരിധി എത്ര?
18 വയസിനും 70 വയസിനും ഇടയിൽ പ്രായമുള്ളവർക്കു സുരക്ഷാ ബീമാ യോജനയിൽ ചേരാം. 50 വയസ്സുവരെ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ ചേരാമെങ്കിലും പരിരക്ഷ ലഭിക്കാൻ 55 വയസു വരെ മാത്രമേ അർഹതയുണ്ടാവുകയുള്ളൂ. ഒരാൾക്ക് സുരക്ഷാ ബീമാ യോജനയിലും ജ്യോതി യോജനയിലും ഒരുമിച്ച് അംഗമാകാൻ നിരോധനമില്ല. ഒന്നിലധികം ബാങ്ക് ശാഖകളിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവർക്ക് ഏതെങ്കിലും ഒരു അക്കൗണ്ടിലൂടെ മാത്രമേ പോളിസിയിൽ ചേരാനാവൂ.
വിവിധ ഇൻഷുറൻസ് കമ്പനികളുമായി ബാങ്കുകൾ ഏർപ്പെട്ടിരിക്കുന്ന മാസ്റ്റർ പോളിസികളിലൂടെയാണ് ഇൻഷുറൻസ് പോളിസികൾ നടപ്പാക്കുന്നത്. ഇൻഷുറൻസ് നൽകുന്ന കമ്പനികൾ നൽകേണ്ടിവരുന്ന റീ ഇൻഷുറൻസ് ചെലവുകളിൽ 50% വരെ കേന്ദ്ര സർക്കാർ സൗജന്യം നൽകിയാണ് ജീവൻ ജ്യോതി ബീമാ യോജന ലഭ്യമാക്കുന്നത്.
നിലവിൽ മറ്റ് ഇൻഷുറൻസ് പരിരക്ഷകളൊന്നും വാങ്ങിയിട്ടില്ലാത്ത നിർമ്മാണ മേഖലയിലെ തൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങിയവർക്കൊക്കെ പ്രധാനമന്ത്രി ഇൻഷുറൻസ് പരിരക്ഷ ഗുണം ചെയ്യും. നിലവിൽ മറ്റ് ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ വീട്ടമ്മമാർക്കും 'പ്രധാനമന്ത്രി ഇൻഷുറൻസ്' പോളിസികൾ പ്രയോജനപ്പെടുത്താം. അതുകൊണ്ട് എത്രയും വേഗം ഈ പദ്ധതികൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍