ഏജന്റുമാർവഴി ഉദ്യോഗസ്ഥർക്കുള്ള കിമ്പളം ഉറപ്പിച്ചില്ലെങ്കിൽ ആരു ഭരിച്ചാലും വണ്ടി രജിസ്ട്രർ ചെയ്ത് കിട്ടില്ല; പലതവണ കോട്ടയത്തെ ആർടിഒ ഓഫീസ് കയറി ഇറങ്ങി സഹികെട്ട സർക്കാർ ഉദ്യോഗസ്ഥൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ പെട്ടെന്ന് സാധനം റെഡി; കൈക്കൂലി കൊടുക്കാതെ കാര്യം നടക്കാൻ നമ്മുക്കും പ്രസൂൻ മാതൃക പിന്തുടരാം
മറുനാടൻ ഡെസ്ക്
കൊച്ചി: കോട്ടയം സിവിൽ സ്റ്റേഷനിലെ മോട്ടോർ വെഹിക്കിൾ ഓഫീസിലെ അഴിമതിക്കെതിരെ ഫേസ് ബുക്കിൽ പോസ്റ്റിട്ടാണ് പ്രസൂൻ സുഗതൻ കാര്യം നേടിയത്. നവമാദ്ധ്യമങ്ങളുടെ കരുത്തിന് തെളിവാണ് ഇത്. കൈക്കൂലിക്കെതിരെ പടവെട്ടുന്നവർക്ക് പുതു മാതൃകയാണ് പ്രസൂൻ സുഗതൻ കാട്ടി തന്നെ.
ഒന്നരമാസത്തോളം ആർടി ഓഫീസ് കയറിയിറങ്ങിയിട്ടും ലഭിക്കാത്ത ആർസിബുക്കാണ് പോസ്റ്റിട്ടതിന്റെ പിറ്റേന്ന് ലഭിച്ചത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ആർടിഒയും കൈക്കൂലി ലഭിക്കാത്തതിനാൽ മുടക്കുകൾ വരുത്തി ആർസി ബുക്ക് വൈകിപ്പിക്കുയാണെന്ന് സൂചിപ്പിച്ചാണ് ഒക്ടോബർ 25ന് പ്രസൂൺ പോസ്റ്റിട്ടത്. തുടർന്ന് 26ന് ആർടിഒ നേരിട്ട് വിളിച്ചുവരുത്തി ആർസി ബുക്ക് കൈമാറുകയായിരുന്നു. സർക്കാർ ജീവനക്കാരനായ പ്രസൂൺ അങ്ങനെ കൈക്കൂലിക്കെതിരായ പോരാട്ടത്തിൽ പുതു വഴിയും കാട്ടിതന്നു. തന്റെ ബുള്ളറ്റിന്റെ രജിസ്ട്രേഷൻ പുതുക്കുന്നതിനായാണ് പ്രസൂൺ ആർടിഒ ഓഫീസ് പലതവണ കയറിയിറങ്ങിയത്.
രജിസ്ട്രേഷൻ പുതുക്കുന്നതിനായി സെപ്റ്റംബർ 22നാണ് ആടിഒ ഓഫീസിലെത്തുന്നത്. 110 രൂപ ചെലവുവരുന്ന രജിസ്ട്രേഷന് 2350 രൂപ ആവശ്യപ്പെട്ട് ആടിഒ ഏജന്റ് എത്തിയതോടെയാണ് നിയമത്തിന്റെ വഴിക്ക് പോകാൻ പ്രസൂൻ തീർച്ചയാക്കിയത്. ഓൺലൈനിൽ പണമടച്ച് അപേക്ഷിച്ചശേഷം വണ്ടിയുമായി മൊട്ടോർ വെഹിക്കിൾ ഓഫീസറെ പല തവണ കാണുകയും ചെയ്തു. ആവശ്യപ്പെട്ട മാറ്റങ്ങളും വരുത്തി. വീണ്ടും ആർസി ബുക്കിനായി സമീപിച്ചപ്പോൾ വണ്ടി താൻ കണ്ടിട്ടില്ലെന്ന മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറുടെ നിലപാടാണ് ഫേസ്ബുക്കിലൂടെ പ്രതികരിക്കാൻ പ്രസൂണിനെ നിർബന്ധിച്ചത്. ഇതോടെ കാര്യം നടന്നു.
ആർസി ബുക്ക് ലഭിച്ചെങ്കിലും ആർടിഒയെ പിണക്കിയതിനുള്ള പണി പിന്നാലെ വരുമെന്നുള്ള ഭീഷണി നിലവിലുണ്ടെന്നും പുതിയ പോസ്റ്റിൽ പ്രസൂൻ പറയുന്നു. ഭീഷണിയും എത്തിക്കഴിഞ്ഞു. ഇതും പോസ്റ്റായി ഇട്ടിട്ടുണ്ട്.
അഴിമതി തുറന്നുകാട്ടുന്ന പോസ്റ്റ് ചുവടെ
'പുതിയ ഗവൺമെന്റ് നിലവിൽ വന്നിട്ടും അശേഷം പേടിയില്ലാതെ കൈക്കൂലിയും, സ്വജന (ആടിഒ ഏജന്റ്) പക്ഷപാതവും തുടരുന്ന ഏക ഓഫീസാണ് കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ കോട്ടയം ഓഫീസ്.
ഒരു മാസം മുൻപ് എന്റെ പേരിലുള്ള 1978 മോഡൽ ബുള്ളറ്റ് regitsration പുതുക്കുന്നതിനായി കോട്ടയം സിവിൽ സ്റ്റേഷനിലെ മോട്ടോർ വെഹിക്കിൾ ഓഫീസിൻ എത്തിയപ്പോൾ അവിടെ Rto agent മാരുടെ തിരക്ക്.ഒരു agent അടുത്തുകൂടി വിവരം തിരക്കി രജിസ്ട്രേഷൻ പുതുക്കുന്നതിന്റെ ഫീസ് 2350/ ആണ് വണ്ടിയുടെ രേഖകൾ അയാളുടെ കൈവശം കൊടുത്താൽ മതി എന്ന് പറഞ്ഞു. വണ്ടി പരിശോധനയ്ക്ക് കണിക്കുക പോലും വേണ്ട എന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ google ൽ രജിസ്ട്രേഷൻ പുതുക്കലിന്റെ സർക്കാർ ഫീസ് നോക്കിയപ്പോൾ വെറും 110/ രുപ മാത്രം.110/രു പ മുടക്കേണ്ടിടത്താണ് agent 2350/ പറഞ്ഞത്.ജന്മനാൽ പിശുക്കനായ ഞാൻ കൈക്കൂലി കൊടുക്കുകയും, വാങ്ങുകയും ചെയ്യില്ല.
agentവാങ്ങുന്ന തുകയുടെ 50 % ൽ ഏറെ കൈപ്പറ്റുന്നത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ട്ടർമാരാണ് എന്ന് ഞാൻ തിരക്കിയപ്പോൾ മനസിലായി. 110/ രുപ online payment നടത്തി 22/ 9/16 ന് Bullet വാഹന പരിശോധനയ്ക്കായി കോടിമത പരിശോധന സ്ഥലത്ത് എത്തിച്ചപ്പോൾ അവിടെ ആദ്യം കണ്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വാഹനം പരിശോധിക്കാതെ തന്നെ പുതിയ കറുത്ത കളർ അടിച്ച് വാഹനം കൊണ്ടുവരാൻ പറഞ്ഞു.2350/ ലാഭിക്കാൻ പോയ എനിക്ക് പെയിന്റിങ് ഇനത്തിൽ അങ്ങിനെ 7000/ രുപ നഷ്ടമായി. വാഹനം പെയിന്റ് അടിച്ച് 27/9/2016 ന് വീണ്ടും കൊണ്ടു പോയി. അപ്പോൾ പറയുന്നു വാഹനത്തിന്റെ Silencer Soundകൂടുതലാണ് എന്ന് ,പുതിയത് വാങ്ങണമെന്ന് .പുതിയ Silencerവാങ്ങി 2 മണിക്കൂറിന് ശേഷം കൊണ്ടുവരാൻ വാഹനം കാണിച്ചു. എല്ലാം ശരിയാണ്. ഉച്ചകഴിഞ്ഞ് അപേക്ഷയുമായി ഓഫിസിൽ വരാൻ പറഞ്ഞു MVI . ഉച്ചയ്ക്ക് ഓഫീസിൽ എത്തി അപേക്ഷ ഓഫീസറുടെ കൈയിൽ കൊടുത്തു.. കൈക്കൂലി വാങ്ങൽ കലാപരിപാടിയക്കായി ആണ് ഈ ഉച്ചകഴിഞ്ഞ് അപേക്ഷ വാങ്ങൽ. കൈക്കൂലി കൊടുക്കാൻ താത്പര്യമില്ലാത്ത ഞാൻ അപേക്ഷ ടി ഓഫീസറുടെ കൈയിൽ കൊടുത്ത് മടങ്ങി. ഇന്ന് 25/10/2016 ഒരു മാസം കഴിഞ്ഞിട്ടും രജിസ്ട്രേഷൻ പുതുക്കി വാഹനത്തിന്റെ ബുക്ക് ലഭിക്കാത്ത സാഹചര്യത്തിൽ ഞാൻ കോട്ടയം RTO ഓഫിസിൽ എത്തി കാര്യം തിരക്കിയപ്പോൾ നമ്മുടെ വിരുതൻ MVI പറയുകയാണ് അയാൾ എന്റെ വാഹനം കണ്ടിട്ടില്ല എന്ന്. പച്ചയ്ക്ക് വെള്ളം ചേർക്കാതെ കള്ളം പറയുന്ന വിരുതനോട് ഞാൻ പറഞ്ഞു ഞാനും ഒരു സർക്കാർ ജീവനക്കാരനാണ് കിമ്പളം തരില്ല ഞാൻ എന്ന്.
സെക്ഷൻ ക്ളർക്കിനെ കണ്ട് അപേക്ഷ തിരികെ വാങ്ങാമെന്ന് വച്ചപ്പോൾ ഓഫീസിലേയ്ക്ക് അടുക്കാൻ പറ്റാത്ത വിധത്തിൽ അര വാതിൽ അടച്ചു വച്ചിരിക്കുന്നു. ജനങ്ങൾക്കായുള്ള സർക്കാർ ഓഫീസിലെ ജീവനക്കാരുടെ അടുത്ത് ചെല്ലാൻ തടസം സൃഷ്ടിക്കുന്ന അടച്ച ' സർക്കാർ വാഹന രജിസ്ട്രേഷൻ ഓഫിസിൽ സേവനം Rtoബ്രോക്കർമാർക്ക് മാത്രം. അപ്പോൾ അതാ എന്റെ കൂടെ ഇലക്ഷൻ ഡ്യൂട്ടി ചെയ്ത ഒരു ജീവനക്കാൻ ഓഫീസിന്റെ അകത്ത് നിൽക്കുന്നു. അയാളെ ആംഗ്യം കാട്ടി വിളിച്ച് പറഞ്ഞ് ഞാൻ രജിസ്ട്രഷൻ പുതുക്കാൻ നൽകിയ അപേക്ഷ എടിപ്പിച്ചു. അപ്പോൾ തന്നെ അപക്ഷയുടെ മുഴുവൻ പേജിന്റെയും ഫോട്ടോ എടുത്തു. ആയത് ഇതോടെപ്പം ഇവിടെ ചേർക്കുന്നു എല്ലാവർക്കും നോക്കാം. ആയതിന്റെ രണ്ടാമത്തെ പേജിൻ തഴെയായി Silencer മാറ്റാൻ എഴുതിയതും, Silencer മാറ്റി വാഹനം വീണ്ടും കാണിച്ചപ്പോൾ defect clecred എന്ന് എഴുതി MVI 27/9/16 ൽ ഒപ്പ് വച്ചിരിക്കുന്നതും കാണാം .വാഹനം പരിശോധിച്ചു എന്നത് അവിടെ മനസിലാക്കാം. കൈക്കൂലി വാങ്ങാൻ വെമ്പുന്ന അവന്റെ ഹൃദയമിടിപ്പ് കേൾക്കാൻ ഞാൻ അപേക്ഷയുമായി ടിയാന്റെ അടുത്തു വീണ്ടും ചെന്നപ്പോൾ ലവൻ പറയുകയാണ് നാളെ വാഹനം വീണ്ടും കാണിക്കുവാൻ.
3 വട്ടം ടിയാൻ എന്റെ വാഹനം കണ്ടതാണ്. ഞാൻ അപേക്ഷയുമായി RTO യുടെ അടുത്ത് ചെന്ന് വിവരം ബോധിപ്പിച്ചു. RTO, Ansst MVI ശ്രീ രജി K. R (നമ്മുടെ ആർത്തി പണ്ടാരത്തിനെ) വിളിപ്പിച്ചു.സർ ഇയാൾ വാഹനം കാണിചിട്ടില്ല എന്ന് രജി RTO യോട് പറഞ്ഞു. അപേക്ഷയിൽ വാഹനം പരിശോധിച്ചതായുള്ള വിവരങ്ങളും പരിശോധകന്റെ ഒപ്പും ഞാൻ കാണിച്ച് കൊടുത്തപ്പോൾ നമ്മുടെ രജി K. R ഒന്ന് ചമ്മി, ടിയാൻ എന്നെ കൂട്ടി പുറത്തിറങ്ങി ,എന്നോട് നടന്ന് കൊണ്ട് ചോദിച്ചു നിന്നോടാരാടാ പറഞ്ഞത് RTO യോട് പരാതി പറയാൻ എന്ന്. നിന്റെ ബൈക്ക് കാണാതെ നിനക്ക് രജിസ്ട്രേഷൻ പുതുക്കി തരില്ല എന്ന്. എന്റെ വാഹനം കണ്ടതായുള്ള എല്ലാ തെളിവുകളും ഞാൻ ഇതോടൊപ്പം ഇടുന്ന ഫോട്ടോ നോക്കിയാൽ നിങ്ങൾക്ക് മനസിലാകും. ഞാൻ ഇന്ന് കോട്ടയം വാഹന രജിസ്ട്രേഷൻ ഓഫിസിൽ പോയതിനും ഇത്രയും സംഭവങ്ങൾക്കും RTO ഓഫീസിലെ CCTV ദ്യശ്യങ്ങൾ തെളിവു തരും. എനിക്ക് ശ്രീമാൻ രജി K. R അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെട്ടറോട് ദേഷ്യമില്ല. കൈക്കൂലി വാങ്ങാൻ നിയമം അനുവദിക്കുന്ന വ്യവസ്ഥിതിയോട് ആണ് ദേഷ്യം, സങ്കടം, പുച്ഛം
ഒരു സർക്കാർ ജീവനക്കാനായ എന്റെ അനുഭവം ഇതെങ്കിൽ ഒരു സാധാരണക്കാരന്റെ അനുഭവം എന്തായിരിക്കും. ഒരു മണിക്കൂർ സമയം പോലും ചിലവഴിക്കാതെ എളുപ്പത്തിൽ കാര്യം സാധിക്കാനുള്ള സാധാരണക്കാരന്റെ പൊട്ട വാശിയാണ് ഇത്തരം കൈക്കൂലിക്കാരെ സൃഷ്ടിക്കുന്നത് . ഇത് എഴുതിയത് മൂലം എന്റെ വാഹനം പുതുക്കി രജിസ്ട്രേഷൻ നടന്നില്ല എങ്കിലും വ്യവസ്ഥിതിക്ക് മാറ്റം വരണമെന്ന ആഗ്രഹത്തോടെ
പ്രസൂൻ സുഗതൻ''
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്