ഞാൻ ചുരിദാർ ധരിച്ച് നിയമസഭയിൽ പോയതാണ് ചിലർക്ക് പ്രശ്നം; യത്ര നാര്യസ്തു പൂജ്യന്തേ എന്നൊക്കെ പുരാണം പറയുന്നു; പക്ഷേ, സ്ത്രീ പൂജിക്കപ്പെടുന്നുണ്ടോ? സൂരിനമ്പൂതിരി പ്രയോഗത്തിന് തുടർച്ചയെന്നോണം ശക്തമായി പ്രതികരിച്ച് വീണ്ടും പ്രതിഭാഹരി
തിരുവനന്തപുരം: സിപിഎമ്മില്‍ മന്ത്രി ജി സുധാകരനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായുള്ള കടുത്ത അഭിപ്രായവ്യത്യാസം തീര്‍ന്നില്ലെന്ന് വ്യക്തമാക്കി വീണ്ടും പ്രതിഭാ ഹരി എംഎല്‍എ. ഏറെ മാസങ്ങളായി പാര്‍ട്ടിയിലെ ആലപ്പുഴ ഘടകത്തില്‍ തുടരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ഇടപെട്ട് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും അവസാനിച്ചില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിഭാഹരി ഒരു വേദിയില്‍ വീണ്ടും പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതികരണവുമായി എത്തിയിട്ടുള്ളത്.
വിശുദ്ധ പാപങ്ങളുടെ ഇന്ത്യയെന്ന പുസ്തകത്തെ അവലംബിച്ചു തെങ്ങമത്ത് യുവരശ്മി വായനശാല നടത്തിയ ചര്‍ച്ചയിലാണു പ്രതിഭാഹരി വീണ്ടും പാര്‍ട്ടി നേതൃത്വത്തിനുനേരെ ഒളിയമ്പുകളെയ്തത്. വനിതകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതല്ല, അവര്‍ എന്തു വേഷം ധരിക്കുന്നു എന്നാണ് ചര്‍ച്ചയാകുന്നത് എന്ന് അവര്‍ പറഞ്ഞു. താന്‍ ചുരീദാര്‍ ധരിച്ച് നിയമസഭയില്‍ പോയതാണ് ചിലര്‍ക്ക് വാര്‍ത്തയായത്. യത്ര നാര്യസ്തു പൂജ്യന്തേ എന്നൊക്കെ പുരാണം പറയുന്നു. പക്ഷേ, സ്ത്രീ പൂജിക്കപ്പെടുന്നുണ്ടോ? കേരളത്തിനു പുറത്ത് ദലിതുകള്‍ നേരിടുന്ന അവസ്ഥ ദയനീയമാണ്. കേരളത്തിലെ ദലിത് സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും അവിടുത്തെ കാര്യങ്ങളിലാണ് അതീവശ്രദ്ധ പുലര്‍ത്തേണ്ടതെന്നും പ്രതിഭാ ഹരി പറഞ്ഞു.
ലെഗ്ഗിന്‍സ് ധരിച്ച് പൊതുവേദികളിലെത്തുന്നുവെന്നും പുരുഷ സുഹൃത്തുമായി ചുറ്റിത്തിരിയുന്നുവെന്നും ഇതെല്ലാം പാര്‍ട്ടിയ്ക്ക് തലവേദനയാകുന്നുവെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് പ്രതിഭാഹരിയും പാര്‍ട്ടിയിലെ ഉന്നതരും തമ്മിലുള്ള പടലപ്പിണക്കം ചര്‍ച്ചയായത്. ഇത്തരത്തില്‍ കരുതിക്കൂട്ടി വാര്‍ത്തകള്‍ നല്‍കുകയായിരുന്നു എന്ന അഭിപ്രായവും ഉയര്‍ന്നു. ഇതോടെ പ്രതിഭാഹരി തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി പ്രതികരിച്ചതോടെ സംഭവം വലിയ ചര്‍ച്ചയായി.
ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തന്‍ തലമുറ ശുംഭന്മാര് നമുക്ക് ചുറ്റുമുണ്ട്.. കാല ക്രമത്തില്‍ അവര്‍ക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങള്‍ കാണും;പ്രചരിപ്പിക്കും. ഒടുവില്‍ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചര്‍ച്ചയാകുന്നതിന്റെ പൊരുള്‍ ഇത്ര മാത്രമെന്ന് ഓര്‍ക്കുക വല്ലപ്പോഴും..തന്റേടമുള്ള പെണ്ണിന്റെ കൈ മുതല്‍ സംസ്ക്കാരവും പ്രതികരണ ശേഷിയുമാണ്.
ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങള്‍ നീന്തി തളര്‍ന്ന വ രാ ണ് എന്റെ സ്നേഹിതര്‍.കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാര്‍......സൂരി നമ്പൂതിരിയുടെ കണ്ണുകള്‍ സ് ത്രീ യുടെ വസ്ത്രത്തില്‍ ഉടക്കി നില്ക്കും. അയയില്‍ കഴുകി വിരിക്കാന്‍ പോലും അവര്‍ സമ്മതിക്കില്ല.,. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ?....ധീരന് ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു... അനുനിമിഷം മരിക്കേണ്ടവര് നമ്മള് അല്ല .. കണ്ണുനീരിന് രക്തത്തിന്റെ നിറം.... രക്തത്തിന്റെ രുചി.... ഓര്‍ക്കുക വല്ലപ്പോഴും എ്ന്നാണ് അതി രൂക്ഷമായിതന്നെ പ്രതിഭ തനിക്കെതിരെ പാര്‍ട്ടിയിലെ ഉന്നതന് നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. ഇതോടെ പാര്‍ട്ടിക്കു പുറത്തും സംഭവം വലിയ ചര്‍ച്ചയായി. മന്ത്രി ജി സുധാകരനും എംഎല്‍എയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇതിന് പിന്നാലെ മറനീക്കി പുറത്തുവരികയും ചെയ്തു.
സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയില്‍ പ്രതിഭയ്ക്കു വിലക്കേര്‍പ്പെടുത്തിയതും വലിയ വാര്‍ത്തയായി. പണക്കൊതിയില്ലാത്ത തന്നെ പണം വാങ്ങണമെന്ന് ഉപേദേശിക്കാന്‍ പലരും ശ്രമിച്ചെന്നും ഇതിനായി ആര്‍ക്കും പ്രശ്നമില്ലാത്ത ചിലതു കണ്ടില്ലെന്നു നടിച്ചാല്‍ മതിയെന്നുമാണ് അന്നു പ്രതിഭ പറഞ്ഞത്. ഇപ്പോഴത്തെ റൂട്ട് ഒന്നു മാറ്റി പിടിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നും ഉപദേശം ലഭിച്ചു.
ചിലര്‍ക്ക് മുന്തിയ കാറുകളോടാണ് പ്രിയം. യാതൊരു വരുമാനവും ഇല്ലാത്ത ഇവര്‍ക്കൊക്കെ ഇത്തരം കാറുകള്‍ വാങ്ങാന്‍ പണം ലഭിക്കുന്നത് എങ്ങനെയെന്നും ഇവര്‍ മറ്റൊരവസരത്തില്‍ ചോദിച്ചു. മുന്തിയ ഇനം കാറില്‍ വന്നാല്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ കൂടുമെന്ന് തന്നോട് ജില്ലയിലെ ഒരു എം.എല്‍.എ. പറഞ്ഞു. അധികാരസ്ഥാനങ്ങള്‍ ലഭിച്ചാല്‍ അത് പണ സമ്പാദനത്തിനായുള്ള മാര്‍ഗമായി ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകുന്നു എന്ന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പാതിരപ്പള്ളിയില്‍ നടത്തിവരുന്ന പാലിയേറ്റീവ് സംഘടനയായ സ്നേഹജാലകത്തിന്റെ വാര്‍ഡുതല വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പ്രതിഭ പറഞ്ഞത്. മുന്തിയ കാറുകളുടെ ജ്വരം അയല്ജില്ലകളിലെ നേതാക്കളിലേക്കും പടര്‍ന്നു പിടിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
ഇത്തരത്തില്‍ പാര്‍ട്ടിയില്‍ ആലപ്പുഴയിലെ ഈ പോര് വലിയ വിഷയമായി മാറുന്നതിനിടെ കഴിഞ്ഞമാസം അനുരഞ്ജനത്തിന് പാര്‍ട്ടി നേതൃത്വം ഇടപെടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ യോഗത്തില്‍ എംഎല്‍എയുടെ നിലപാടിനൊപ്പം തോമസ് ഐസക് നിന്നതും ശ്രദ്ധേയമായിരുന്നു. ഒപ്പം നിന്നില്ലെങ്കില്‍ ആരെയും ചീത്തവിളിക്കുന്ന സുധാകരന്റെ ശൈലിയാണ് പ്രശ്നമെന്ന രീതിയിലും വിലയിരുത്തലുകള്‍ കഴിഞ്ഞമാസം നടന്ന യോഗത്തില്‍ ഉണ്ടായി.
ഒപ്പം നിന്നില്ലെങ്കില്‍ ആരെയും തെറിവിളിക്കുന്ന സുധാകരന്റെ പതിവുശൈലിയാണ് ഇക്കുറിയും വിനയായത്. നേരത്തെ തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന വനിതാ നേതാവ് ഉഷ സാലിയെ പരസ്യമായി പൊതുവേദിയില്‍ അപമാനിച്ചിരുന്നു. ഇതിനെതിരെ ഉഷ വനിതാ കമ്മീഷനെ സമീപിച്ച് പരാതിയും അമ്പലപ്പുഴ പൊലീസിനെ കൊണ്ട് കേസും എടുപ്പിച്ചിട്ടുണ്. സുധാകരന്റെ കോപത്തിനിരയായ ഉഷ ഇപ്പോള്‍ പാര്‍ട്ടിവിട്ട് സിപിഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. സമാനമായ സാഹചര്യമാണ് പ്രതിഭയുടെ കാര്യത്തിലും ഉണ്ടായതെന്ന് ഐസക് പക്ഷം വാദിച്ചതോടെ ഇത്തരം വിഷയങ്ങള്‍ മേലില്‍ ഉണ്ടാകരുതെന്നും പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്ന രീതിയില്‍ വളരുംമുമ്പ് പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നുമാണ് നിലപാടെടുത്തത്. പക്ഷേ, പ്രശ്നങ്ങള്‍ തീര്‍ന്നില്ലെന്ന് വ്യക്തമാക്കി പ്രതിഭ ഇപ്പോള്‍ വീണ്ടും സമാനമായ രീതിയില്‍ പ്രതികരിച്ചതോടെ വിഷയം വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ പ്രതിഭാ ഹരി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ായിരുന്നു. നിയമപഠനം കഴിഞ്ഞ് അമ്പലപ്പുഴ കോടതിയില്‍ അഭിഭാഷകവൃത്തി നടത്തി. രാഷ്ട്രീയത്തില്‍ മുന്‍ പരിചയമില്ലാത്ത പ്രതിഭ പിതാവിന്റെ നിര്‍ബന്ധത്തിനാണു മത്സരിച്ചത്. 2005ല്‍ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. 2010 ജില്ലാ പഞ്ചായത്തിലേക്കുള്ള കന്നി അങ്കം ജയിച്ചു. വനിതാ സംവരണമായപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. കഴിഞ്ഞ അഞ്ച് വര്‍ഷം ജില്ലയില്‍ നിറഞ്ഞു നിന്ന പ്രവര്‍ത്തനം. ഇത് തിരിച്ചറിഞ്ഞാണ് കായംകുളത്തേക്ക് പ്രതിഭയെ നിയോഗിച്ചത്. അങ്ങനെയാണ് അവര്‍ എംഎല്‍എ ആകുന്നതും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍