കുമ്മനത്തിന്റെ ഓഫീസ് ആക്രമിച്ചവരോട് സി.പി.എം പൊറുത്തു! ബിജെപി കാര്യാലയത്തിൽ ആക്രമം കാട്ടിയവർക്കെതിരായ നടപടി വാക്കുകളിൽ മാത്രം ഒതുങ്ങി; എസ് എഫ് ഐ സംസ്ഥാന ജാഥ നയിക്കുന്നത് കേസിലെ മുഖ്യ പ്രതി; പ്രതിൻ സാജ് കൃഷ്ണയെ സിൻഡിക്കേറ്റിലെത്തിക്കാനും നീക്കം; കോടിയേരിയുടെ പ്രഖ്യാപനങ്ങൾ പാഴ് വാക്കായത് ഇങ്ങനെ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാനകമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവം അപലപനീമയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. ബിജെപി ഓഫീസ് അക്രമിച്ച പാർട്ടി അംഗങ്ങളെ സസ്പെൻഡ് ചെയ്യുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി അറിയിച്ചു. ഒരു പാർട്ടി ഓഫീസും, വീടുകളും ആക്രമിക്കരുതെന്നാണ് പാർട്ടി നയം. ചില അംഗങ്ങൾക്ക് ഇതിൽ വീഴ്ചയുണ്ടായി. ബിജെപി ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളെയും സസ്പെൻഡ് ചെയ്യും. ബിജെപി ഓഫീസിലെ സിസിടി ദൃശ്യത്തിൽ പതിഞ്ഞ അംഗങ്ങൾക്കെതിരേ ആയിരിക്കും പാർട്ടി നടപടി സ്വീകരിക്കുകയെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊക്കെ വാക്കുകളിൽ മാത്രമുള്ള നടപടിയായിരുന്നു.
പ്രതികൾക്കെതിരെ സംഘടനാ നടപടി എടുത്തൂവെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേയരി ബാലകൃഷ്ണൻ സംഭവത്തിനുശേഷം പ്രഖ്യാപിച്ചത് വെറുതെയായിരുന്നുവെന്നാണ് വ്യക്തമാകുന്നത് പാർട്ടി ആഫീസുകൾ ആ്രകമിക്കുന്നവരെ ഒരു പാർട്ടിയും സംരക്ഷിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയനും സമാധാനയോഗത്തിൽ താക്കീതുചെയ്തു. എന്നാൽ നിലപാടുകൾ പച്ചക്കള്ളമാണെന്നു തെളിയിക്കുന്നതാണ് ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച മുഖ്യപ്രതി പ്രതിൻ സാജ് കൃഷ്ണ എസ്.എഫ്.ഐ സംസ്ഥാന ജാഥ നയിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന സംസ്ഥാന ജാഥയുടെ മാനേജരും മുഖ്യ സംഘാടകനുമാണ് പ്രതിൻ സാജ് കൃഷ്ണ.
ഇദ്ദേഹത്തെ ഇപ്പോഴും സിപിഎമ്മും എസ്എഫ്ഐയുടെ സംസ്ഥാന നേതൃത്വവും പ്രധാന ചുമതലകൾ നൽകി സംരക്ഷിക്കുന്നൂവെന്നതാണ് ശ്രദ്ദേയം. മാത്രമല്ല പ്രതിൻ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോഴും തുടരുന്നു. സംഘടനയുടെ എല്ലാ കമ്മിറ്റികളിലും പങ്കെടുക്കുന്നുമുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 28 ന് തലസ്ഥാനത്ത് നടന്ന ബിജെപി സി.പി.എം സംഘർഷങ്ങളെ തുടർന്നാണ് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. സി.പി.എം നേതാവും കൗൺസിലറുമായ ഐപി ബിനുവിന്റെയും എസ്എഫ്ഐ നേതാവ് പ്രതിന്റേയും നേതൃത്വത്തിൽ നടന്ന ആക്രമണങ്ങളുടെ സിസി ടിവി ദൃശ്യങ്ങൾ പിന്നീട് പുറത്ത് വരികയും ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ബിജെപി ഓഫീസിന് നേരെ നടന്ന ആക്രമത്തെ അപലപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തുകയും പ്രതികളായ പാർട്ടി നേതാക്കൾക്കെതിരെ കർശന നടപടി എടുക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്തത്. ഐ പി ബിനു അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തു. എന്നാൽ തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ സി.പി.എം നേതാവിന്റെ സംരക്ഷണമുള്ളതിനാൽ പ്രതിൻ സാജ് കൃഷ്ണയ്ക്കെതിരെ നടപടി എടുക്കാൻ പാർട്ടി വൈമുഖ്യം കാട്ടുകയായിരുന്നു. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോഴും തുടരുന്ന പ്രജിനെ പാർട്ടിയിലെ ചില ഉന്നതരുടെ ഒത്താശയോടെ എസ്എഫ്ഐ സംസ്ഥാന ജാഥയുടെ മാനേജരായി നിയോഗിക്കുക കൂടി ചെയ്തതോടെ പാർട്ടി സെക്രട്ടറി പറഞ്ഞ വാക്കുകൾ വെറും വീൺവാക്കായി മറിയിരിക്കുകയാണ്.
കൂടാതെ തിരുവനന്തപുരം ലോ അക്കാദമി സമരത്തിൽ വിദ്യാർത്ഥി നിലപാടിനെതിരെ നയം സ്വീകരിച്ച അന്നത്തെ സമര നേതാവ് കൂടിയായിരുന്നു പ്രതിൻ. അന്ന് മാനേജ്മെന്റ് താൽപ്പര്യങ്ങൾക്കനുസരിച്ച് നിന്ന പ്രതിനടക്കമുള്ള എസ്എഫ്ഐ നേതാക്കൾ ലോ അക്കാദമിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വഞ്ചിക്കുകയായിരുന്നു എന്ന ആക്ഷേപവും ഉയർന്നിരുന്നു.
എന്നാൽ ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന രീതിയിൽ പ്രതിന് ലോ അക്കാദമിയിൽ റീ അഡ്മിഷൻ നൽകി വിദ്യാർത്ഥി പ്രതിനിധിയായി സെനറ്റിലേക്ക് എത്തിച്ചതും വലിയ വിവാദമായി. പാർട്ടിയിലെ ഒരു സംസ്ഥാന നേതാവിന്റെ പിന്തുണയോടെ ഇയാളെ സെനറ്റിൽ എത്തിച്ചതിനും പിന്നിലും പ്രത്യേക ലക്ഷ്യമുണ്ടെന്നാണ് സൂചന. അടുത്ത സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി പ്രതിനിധിയായി ഇയാളെ മത്സരിപ്പിക്കാനും അതുവഴി സിൻഡിക്കേറ്റിൽ ലോ അക്കാദമിയുടെ പ്രാതിനിത്യം ഉറപ്പിക്കുകയെന്നതാണ് പാർട്ടി സംസ്ഥാന നേതാവ് ലക്ഷ്യമിടുന്നത്.
മാത്രമല്ല സിൻഡിക്കേറ്റിൽ ഇയാളെ വിജയം ഉറപ്പിക്കുന്നതിനായി മുൻ കെ.എസ്.യു നേതാവുകൂടിയായ യുവ എം.എ.എൽയുമായി ഈ പാർട്ടി നേതാവ് രഹസ്യചർച്ചയും നടത്തിയതായി വിവരമുണ്ട്. ഈ യുവ എംഎൽഎയുടെ പാർട്ടിയിലെ വിദ്യാർത്ഥി നേതാവിനെ ഒതുക്കാനും മുൻപ് തലസ്ഥാന നഗരത്തിൽ ഇതേ കോക്കസ് ഗൂഢാലോചന നടത്തിയതായും ആക്ഷേപമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍