നളിനി നെറ്റോ വെറും പ്രിൻസിപ്പൽ സെക്രട്ടറിയല്ല; മുഖ്യമന്ത്രിയുടെ ഓഫീസിലെ സൂപ്പർ അധികാര കേന്ദ്രം ഐഎഎസുകാരിയുടെ കൈയിൽ; അധികാരം മാറുമ്പോൾ മണിയടിച്ച് താക്കോൽ സ്ഥാനത്ത് എത്തുന്ന ഉദ്യോഗസ്ഥർ സെൻകുമാറിന് പിന്നാലെ പണി വാങ്ങിച്ചു കൂട്ടും; ചീഫ് സെക്രട്ടറി പോലും ഇനി അപ്രസക്തൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒരു സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ പരമാധികാരി ചീഫ് സെക്രട്ടറിയാണ്. ഒരു ഐഎഎസുകാരന്റെ സ്വപ്നം തന്ന ചീഫ് സെക്രട്ടറിയാവുക എന്നതാണ്. സീനിയോറിട്ടി അനുസരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ആകാനെ മിക്കവർക്കും വിധി ഉണ്ടാവൂ. ഡിജിപി പോലും അധികാരത്തിന്റെ കണക്കിൽ ചീഫ് സെക്രട്ടറിക്ക് താഴെയാണ്. എന്നാൽ പിണറായി മന്ത്രിസഭയുടെ കാലത്ത് ചീഫ് സെക്രട്ടറിയെക്കാൾ അധികാരം മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്കായിരിക്കും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച നളിനി നെറ്റൊയെന്ന കർശനക്കാരിയായ ഉദ്യോഗസ്ഥയാണ് ഇനി താരം.
യുഡിഎഫ് സർക്കാരിന്റെ തുടക്ക കാലത്ത് തീർത്തും അപ്രധാന തസ്തികയിലായിരുന്നു നളിനി നെറ്റോയെന്ന ഐഎഎസുകാരി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെന്ന നിലയിൽ ആരോടും പരിഭവമില്ലാതെ ഒതുങ്ങിക്കഴിഞ്ഞ നളിനി നെറ്റോ ഇന്ന് അതിശക്തയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയിൽ നളിനി നെറ്റോയ്ക്ക് സർവ്വാധികാരവും ഇന്നുണ്ട്. എല്ലാ തീരുമാനവും മുഖ്യമന്ത്രി പിണറായി വിജയൻ, നളിനി നെറ്റോയെ വിശ്വാസത്തിലെടുത്താണ് മുന്നോട്ട് പോകുന്നത്. ഇത് മറ്റ് ഐഎഎസുകാരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഡിജിപി സ്ഥാനത്ത് നിന്നുള്ള ടിപി സെൻകുമാറിന്റെ മാറ്റത്തിന് പിന്നിലും നളിനി നെറ്റോയുടെ അദൃശ്യ കരങ്ങളാണ്. അഴിമതിക്ക് കീഴ്പ്പെടുന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരെയെല്ലാം അപ്രധാന സ്ഥാനങ്ങളിലേക്ക് മാറ്റാനാണ് നളിനി നെറ്റോയുടെ തീരുമാനം.
സാധാരണ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാകുന്ന ഐഎഎസുകാർ മറ്റ് വകുപ്പുകളൊന്നും ഭരിക്കാറില്ല. എന്നാൽ ഇവിടെ അതും മാറുന്നു. ആഭ്യന്തര-വിജിലൻസ് വകുപ്പുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയെന്ന പദവി നിലനിർത്തികൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ നേർവഴിക്ക് നയിക്കുന്ന ചുമതല നളിനി നെറ്റോ ഏറ്റെടുക്കുന്നത്. ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന്റെ വിരമിക്കലിന് മുമ്പ് തന്നെ നളിനി നെറ്റോയെ ഒതുക്കാൻ യുഡിഎഫ് സർക്കാരിലെ ഉന്നതരുടെ സഹായത്തോടെ ചിലർ കരുനീക്കം നടത്തിയിരുന്നു. ജിജി തോംസൺ വിരമിക്കുമ്പോൾ തെരഞ്ഞെടുപ്പ് കാലമായിരുന്നു. ഇതുയർത്തി ജിജി തോംസണ് കാലാവധി നീട്ടികൊടുക്കാൻ അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കരുനീക്കം നടത്തി. എന്നാൽ അത് വിജയിച്ചില്ല. അങ്ങനെ ഒരു മാസത്തേക്ക് പികെ മൊഹന്തി ചീഫ് സെക്രട്ടറിയായി.
മൊഹന്തി വിരമിക്കുമ്പോൾ സ്വാഭാവികമായും നളിനി നെറ്റോയായിരുന്നു ചീഫ് സെക്രട്ടറി ആകേണ്ടിയിരുന്നത്. എന്നാൽ ഉദ്യോഗസ്ഥ കളികൾ എല്ലാം മാറ്റി മറിച്ചു. കേന്ദ്ര സർവ്വീസിലായിരുന്ന എസ്എം വിജയാനന്ദനെ കേന്ദ്ര ഡെപ്യൂട്ടേഷൻ ഒഴിവാക്കി കേരളത്തിലെത്തിച്ചു. സീനിയോറിട്ടി ഉയർത്തി വിജയാനന്ദനെ ചീഫ് സെക്രട്ടറിയുമാക്കി. ഇവിടെ ഉദ്യോഗസ്ഥ ലോബിയുടെ ലക്ഷ്യം നളിനി നെറ്റോയായിരുന്നു. മൊഹന്തി ചീഫ് സെക്രട്ടറിയായാൽ അടുത്ത വർഷം മാർച്ച് വരെ അദ്ദേഹത്തിന് സർവ്വീസുണ്ട്. ഇതിനിടെയിൽ ചീഫ് സെക്രട്ടറി കസേരയിൽ നളിനി നെറ്റോയ്ക്ക് എത്താൻ കഴിയില്ല. വിജയാനന്ദൻ വിമരിച്ച ശേഷം നളിനി നെറ്റോ ചീഫ് സെക്രട്ടറിയായാലും അഞ്ച് മാസമേ അവർക്ക് സർവ്വീസ് കാലാവധിയുള്ളൂ. അതുകൊണ്ട് തന്നെ കാബിനെറ്റിൽ നളിനി നെറ്റോയുടെ സാന്നിധ്യം കുറയുമെന്നായിരുന്നു കണക്ക് കൂട്ടൽ.
മാഫിയകൾക്ക് വഴങ്ങാത്ത പ്രകൃതമാണ് നളിനി നെറ്റോയുടേത്. ചീഫ് സെ്ക്രട്ടറിയായാൽ കാബിനെറ്റിലെത്തുന്ന ഫയലുകളെല്ലാം അവർ കാണും. നിയമവിധേയമായതെല്ലാം ചീഫ് സെക്രട്ടറി അംഗീകരിക്കില്ല. ഇതോടെ മന്ത്രിസഭയെ തെറ്റിധരിപ്പിച്ച് മാഫിയകൾക്കായി ഉത്തരവുകൾ ഉണ്ടാക്കിയെടുക്കാനുള്ള നീക്കങ്ങൾ പൊളിയും. ഇത് മനസ്സിലാക്കിയ ഉദ്യോഗസ്ഥ ലോബിയാണ് വിജയാനന്ദനെ കേരളത്തിലെത്തിച്ച് നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യത പൊളിച്ചത്. അതുകൊണ്ടാണ് നളിനി നെറ്റോയെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം ഐഎഎസുകാരിൽ ഭൂരിഭാഗത്തിനും തിരിച്ചടിയാകുന്നത്. ആരൊക്കെയാണ് ഈ കളിക്ക് നേതൃത്വം നൽകിയതെന്ന് വ്യക്തമായി നളിനി നെറ്റോയ്ക്ക് അറിയാം. അവരുടെ മേൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്നാം നമ്പർ ഉദ്യോഗസ്ഥ കണ്ണ് വയ്ക്കുമ്പോൾ ഏത് സമയത്തും പിടിവീഴുമെന്ന് അവർക്ക് കണക്ക് കൂട്ടുന്നു.
ചീഫ് സെക്രട്ടറിയാക്കാനുള്ള വഴിമുടക്കിയവർക്ക് എല്ലാ അർത്ഥത്തിലും തിരിച്ചടിയാണ് നളിനി നെറ്റോയുടെ പുതിയ സ്ഥാന ലബ്ദി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവരുന്ന തീരുമാനങ്ങളെ സ്വാധീനിക്കാൻ ചീഫ് സെക്രട്ടറിക്ക് പലപ്പോഴും കഴിയാറില്ല. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും മറ്റും മുഖ്യമന്ത്രി ഒപ്പുവച്ച ശേഷമേ ചീഫ് സെക്രട്ടറി പോലും അറിയാറുള്ളൂവെന്നതാണ് യാഥാർത്ഥ്യം. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയതോടെ എല്ലാ ചലനവും ആദ്യം അറിയകുയും സ്വാധീനിക്കുകയും ചെയ്യുന്ന വ്യക്തിയായി നളിനി നെറ്റോ മാറുന്നു. മുഖ്യമന്ത്രി കാണുന്ന എല്ലാ ഫയലും പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുന്നിലുമെത്തും. അതുകൊണ്ട് തന്നെ മാഫിയയ്ക്കായി മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ച് ഉത്തരവുകളുണ്ടാക്കുന്ന ഉദ്യോഗസ്ഥ ലോബിയുടെ ശ്രമങ്ങൾ തടയാൻ നളിനി നെറ്റോയ്ക്ക് കഴിയും. ഇതിനൊപ്പം സുപ്രധാന തസ്തികകളിൽ തന്റെ വിശ്വസ്തരെ നിയമിക്കാനുള്ള അവസരവും നളിനി നെറ്റോയ്ക്ക് കൈവന്നിരിക്കുന്നു.
അടുത്ത വർഷം മാർച്ചിലാണ് ചീഫ് സെക്രട്ടറിയയാ വിജയാനന്ദ് വിരമിക്കുക. സ്വാഭാവികമായും നളിനി നെറ്റോയ്ക്ക ചീഫ് സെക്രട്ടറി പദത്തിലെത്താം. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തയാണെങ്കിൽ ഈ പദവി ഏറ്റെടുക്കേണ്ടതില്ലെന്നാണ് നളിനി നെറ്റോയുടെ തീരുമാനം. അഥവാ ചുമതല ഏറ്റെടുത്താലും കുറച്ചുകാലം അവിടെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെക്ക് തിരിച്ചെത്താനാണ് തീരുമാനം. 2017 ഓഗസ്റ്റിലാണ് നളിനി നെറ്റോയുടെ വിരമിക്കൽ തീയതി. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായതിനാൽ ഈ സുപ്രധാന തസ്തികയിൽ വിരമിച്ച ശേഷവും നളിനി നെറ്റോയ്ക്ക് തുടരുകയും ചെയ്യാം. അങ്ങനെ എല്ലാ അർത്ഥത്തിലും അടുത്ത അഞ്ചു വർഷം പിണറായി മന്ത്രിസഭയുടെ സുപ്രധാന തീരുമാനങ്ങളുടെ അണിയറക്കാരിയായി നളിനി നെറ്റോ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതിനിടെ മുഖ്യമന്ത്രിയുമായി നളിനി നെറ്റോയെ തെറ്റിക്കാനുള്ള ശ്രമങ്ങളും സജീവമായിട്ടുണ്ട . എന്നാൽ ആർക്കും പിടികൊടുക്കാത്ത പിണറായി വിജയന് അടുത്തെത്താൻ പോലും ഇവർക്ക് കഴിയില്ലെന്നതാണ് യാഥാർത്ഥ്യം.
എം ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്നതും നളിനി നെറ്റോയ്ക്ക് തുണയാണ്. പൊളിറ്റിക്കൽ സെക്രട്ടറിയായി എത്തിയ ദിനേശൻ പുത്തലേത്തും സ്വാധീനങ്ങൾക്ക് വഴങ്ങുന്ന വ്യക്തിയല്ല. അതുകൊണ്ട് തന്നെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ നിയമത്തിനൊപ്പം നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ നയിക്കാൻ നളിനി നെറ്റോയ്ക്ക് കഴിയും.
ഉറച്ച നിലപാടുകളാണ് നളിനി നെറ്റോയുടെ കരുത്ത്. തിരുവനന്തപുരം കളക്ടർ മുതൽ അഡീഷണൽ ചീഫ് സെക്രട്ടറി വരെയുള്ള പദവി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തുടരുമ്പോഴും വിവാദങ്ങൾക്ക് അപ്പുറം ജനകീയ തീരുമാനങ്ങളുമായി മുന്നോട്ട് പോയി. യുവാക്കളെ ജനാധിപത്യ പ്രക്രിയയിൽ സജീവമാക്കാൻ നടത്തിയ പരിഷ്കാരങ്ങൾ ശ്രദ്ധേയമായി. ഇതിനിടെയാണ് ആഭ്യന്തരമന്ത്രിയെന്ന താക്കോൽ പദവിയിൽ രമേശ് ചെന്നിത്തല എത്തിയത്. ഇമേജ് ലക്ഷ്യത്തോടെ നളിനി നെറ്റോയെ ആഭ്യന്തര സെക്രട്ടറിയുമായി.
യുഡിഎഫ് സർക്കാരിന്റെ തെറ്റുകൾ നളിനി നെറ്റോ ചൂണ്ടിക്കാട്ടി. ജനകീയ പിന്തുണയുള്ളതിനാൽ ഈ ഉദ്യോഗസ്ഥയെ മാറ്റുന്നത് ഗുണകരമാകില്ലെന്ന് ആഭ്യന്തരമന്ത്രിയും തിരിച്ചറിഞ്ഞു. പുറ്റിങ്ങൽ ദുരന്തമെത്തിയപ്പോൾ ജനപക്ഷ നിലപാടുമായി നളിനി നെറ്റോ രംഗത്ത് വന്നു. ദുരന്തത്തിന് പൊലീസിന്റെ വീഴ്ച അവർ അക്കമിട്ട് നിരത്തി. അന്ന് അത് അംഗീകരിക്കാൻ ഡിജിപി സെൻകുമാർ തയ്യാറായില്ല. ആഭ്യന്തരമന്ത്രിയുടെ ഡിജിപിയും ഒത്തുകളിക്കുന്നതായും ആക്ഷേപമെത്തി. തന്റെ നിലപാടിനെ ആഭ്യന്തരമന്ത്രി ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അതിശക്തമായി നലപാട് എടുത്തു. അവിടെ നിന്നാണ് പിണറായിയുടെ പേഴ്സണൽ സ്റ്റാഫിലെ ഒന്നാം നമ്പർ പേരുകാരിയായി നളിനി നെറ്റോ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്. ഈ വിവാദവും സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഇടത് സർക്കാരിന്റെ തീരുമാനത്തെ സ്വാധീനിച്ചെന്ന് വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെയാണ് നളിനി നെറ്റോയെ മൈൻഡ് ചെയ്യാത്ത ഐഎഎസുകാരുടെ ചങ്കിടിപ്പ് കൂട്ടുന്നതും.
നീലലോഹിത ദാസൻ നാടാർ മന്ത്രിയായിരിക്കെ നളിനി നെറ്റോ ഉയർത്തിയ വിവാദം രാഷ്ട്രീയ കൊടുങ്കാറ്റായി. സമ്മർദ്ദങ്ങൾ പലതുണ്ടായിട്ടും അവർ പിന്മാറിയില്ല. സ്ത്രീത്വത്തം ഉയർത്തി നീലനെതിരെ നിലപാട് കടുപ്പിച്ചപ്പോൾ മന്ത്രിക്ക രാജിവയ്ക്കേണ്ടി വന്നു. കേരള ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു ഇത്. മന്ത്രിമാരുടെ ഇംഗിതത്തിന് വഴങ്ങുന്ന ഉദ്യോഗസ്ഥർക്കിടയിൽ പുതു മാതൃകയായി നളിനി നെറ്റോ. അവർ പറഞ്ഞത് തെറ്റാണെന്ന് കേരളീയ പൊതു സമൂഹം വിശ്വസിച്ചതുമില്ല. ഇത് തന്നെയാണ് നളിനി നെറ്റോയെന്ന ഐഎഎസ് ഉദ്യോസ്ഥയ്ക്ക് മലയാളിയുടെ മനസ്സിലെ വിശ്വാസ്യതയ്ക്ക് തെളിവും. ഇത് മുതൽക്കൂട്ടാക്കാൻ തന്നെയാണ് പിണറായിയുടെ ശ്രമവും. സുതാര്യതയും അഴിമതി രഹിത പ്രതിച്ഛായയയുമാണ് നളിനി നെറ്റോയുടെ കരുത്ത്. നിയമത്തെ കാറ്റിൽ പറത്തുന്നതൊന്നും നളിനി നെറ്റോ ചെയ്യുകയില്ല. നീതി ബോധത്തോടെ ആർക്കും വഴങ്ങാതെ പ്രവർത്തിക്കുന്ന ഐഎഎസുകാരിയാണ് അവരെന്ന് ജനത്തിനും അറിയാം.
മാഫിയകളും കച്ചവടക്കാരുമെല്ലാം ഈ ഉദ്യോഗസ്ഥയിൽ നിന്ന് കൃത്യമായ അകലം പാലിക്കും. ഇതു മനസ്സിലാക്കിയാണ് നളിനി നെറ്റോയെ പേഴ്സണൽ സ്റ്റാഫിൽ പിണറായി എടുക്കുന്നതും. 1981ലെ ഐഎഎസ് ബാച്ചുകാരിയാണ് നളിനി നെറ്റോ. ചീഫ് സെക്രട്ടറിയുടെ പദത്തിന് തൊട്ടടുത്തുള്ള വ്യക്തി. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ മറ്റ് ഉദ്യോഗസ്ഥർക്കെല്ലാം നളിനി നെറ്റോയുടെ വാക്കുകളെ ബഹുമാനത്തോടെ അംഗീകരിക്കേണ്ടതുമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ച് ഹരിഹരന്റെ അധിക്ഷേപം; ശൈലജ ടീച്ചറെ അപമാനിച്ച ആർഎംപി നേതാവിനെതിരെ യുഡിഎഫിലും അമർഷം; പരസ്യമായി തള്ളി പറഞ്ഞ് കെകെ രമ; ഖേദപ്രകടനവും രോഷം തണുപ്പിക്കുന്നില്ല; നടിയും അതൃപ്തിയിൽ
- ടെക്നീഷ്യന്മാർ ആരാണെന്നു അന്വേഷിച്ചാൽ മെമ്മറി കാർഡ് കിട്ടും; എനിക്കോ സുബിനോ മെമ്മറി കാർഡ് എടുക്കാൻ സാധിക്കില്ല; കാർഡിരിക്കുന്ന സ്ഥലം അറിഞ്ഞാൽ പോക്കറ്റിലിട്ട് പൊലീസിനു കൈമാറുമായിരുന്നു; ഇവർ ഇരുട്ടിൽ തപ്പി മെമ്മറി കാർഡ് നശിപ്പിക്കും; നടക്കുന്നത് അട്ടിമറി; യദുവിന്റെ നിർണ്ണായക വെളിപ്പെടുത്തൽ
- ആദ്യ ക്യാമറ മുൻ വശത്തെ റോഡ് കിട്ടാനുള്ളത്; രണ്ടാമത്തേത് യാത്രക്കാരേയും ഫുട്ബോർഡും കാണുന്ന തരത്തിൽ ക്രമീകരിച്ചത്; പിറകു വശത്തുള്ളതും റോഡിലെ കാഴ്ച പകർത്താൻ; ആ ബസിൽ അശ്ലീല ആംഗ്യം കാട്ടിയോ എന്നത് ചിത്രീകരിക്കുന്ന ക്യാമറയൊന്നുമില്ല; ക്യാമറ സ്ഥാപിച്ചവർ സത്യം പറയുമ്പോൾ
- 'കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ'; കെജിഎഫ് റോക്കിയുടെ ആരാധകരായ മാഫിയാ കൂട്ടം; അഖിലിന്റെ ജീവനും ഇവരെടുക്കുമ്പോൾ പ്രതിയാകേണ്ടതുകൊടും ക്രിമിനലുകൾക്ക് അനന്തു കേസിൽ ജാമ്യം കിട്ടുന്നത് തടയാനാകാത്ത ഭരണകൂട വീഴ്ച; കരമനയിലെ ഈ ഗ്യാങ് ഇനി പുറത്തിറങ്ങരുത്
- ബൈബിൾ കഥകൾ സത്യമെന്ന് തെളിയിക്കുന്ന അഞ്ച് പുരാവസ്തു ശേഖരങ്ങൾ കണ്ടെടുത്ത് ഗവേഷകർ; ഏശയ്യാ പ്രവാചകന്റെ കയ്യൊപ്പുള്ള മൺചട്ടിയടക്കം ഇസ്രയേലിൽ കണ്ടെടുത്തത് ബൈബിളിന്റെ താളുകളിൽ കുറിച്ചിരിക്കുന്ന നിരവധി രേഖകൾ
- 'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...; മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും'; വടകര അശ്ലീല വീഡിയോ വിവാദത്തിൽ കെ കെ ശൈലജക്കെതിരെ അധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ
- അഴിമതികൾ തടയാനുള്ള 'ധ്വനിക്ക്' പിന്നിലെ ചാലകശക്തി; അഴിമതി നാടിന് അപമാനെന്ന സിവിൽ സർവ്വീസ് സംരക്ഷണ യാത്രയിലെ മുദ്രാവാക്യത്തോടെ കണ്ണിലെ കരട്; പങ്കാളിത്ത പെൻഷനിൽ പിണറായി സർക്കാരിനെ തോൽപ്പിച്ച യഥാർത്ഥ ഇടതുപക്ഷം; കുഴനഖത്തിലെ കാരണം കാണിക്കൽ നോട്ടീസിന് പിന്നിൽ പഴയ പകയോ? ജയചന്ദ്രൻ കല്ലിങ്കൽ നിലപാട് മാറ്റില്ല
- കളക്ടറുടെ രോഗ വിവരം പരസ്യപ്പെടുത്തിയവർക്കെതിരേയും നടപടി വേണമെന്ന് ഐഎഎസ് അസോസിയേഷൻ; കളക്ടറുടെ കുഴിനഖ ചികിൽസാ വിവാദത്തിൽ അനുനയ നീക്കത്തിൽ ആരോഗ്യ വകുപ്പ്; വിവാദം തീർന്നേക്കും
- 'ഗർഭിണിയാണ്, സ്വകാര്യത മാനിക്കൂ'; മുംബൈ എയർപോർട്ടിൽ വച്ച് വെച്ച് വീഡിയോ പകർത്തിയ ആളുടെ കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോൺ; രൂക്ഷവിമർശനത്തിന് പിന്നാലെ വീഡിയോ നീക്കി
- വോട്ടവകാശമുള്ളത് 17 പേർക്ക്; മൂന്ന് രണ്ട് ഭൂരിപക്ഷം കിട്ടുന്ന വൈദികൻ സഭാ അധ്യക്ഷനാകും; ആദ്യ രണ്ടു തവണയും ആർക്കും അത്രയും വോട്ട് കിട്ടിയില്ലെങ്കിൽ മൂന്നാ ഊഴത്തിൽ കൂടുതൽ വോട്ട് കിട്ടിയ ആളിനെ നിയോഗിക്കും; സിനഡ് നടപടികളിൽ ബീലീവേഴ്സ് ഈസ്റ്റൺ ചർച്ചിലും രഹസ്യ സ്വഭാവം; യോഹന്നാന്റെ പിൻഗാമിക്കായി ചർച്ച തുടങ്ങുമ്പോൾ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്