തണ്ടർ ഫോഴ്സ് എന്ന് ചുവന്ന അക്ഷരത്തിൽ വലുപ്പത്തിൽ എഴുതി സൈറൻ മുഴക്കി പാഞ്ഞത് നിയമവിരുദ്ധം; ലൈസൻസ് ഉണ്ടെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ പ്രതി തോക്കുധാരിക്കൊപ്പം യാത്ര ചെയ്തത് ചട്ടലംഘനം; നാവിക സേനയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ തുടങ്ങിയ മുൻ കമ്മീഷണർ നായകനാകുന്ന സ്വകാര്യ സേനയുടെ പ്രവർത്തനം പൊലീസിനേയും വിവാദത്തിലാക്കി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന് സുരക്ഷയൊരുക്കാൻ എത്തിയ സ്വകാര്യ ഏജൻസി തുടക്കത്തിലേ വലിയ വിവാദത്തിൽ. മലയാളിയും നാവികസേനാ മുൻ ഓഫീസറുമായ അനിൽ നായരാണ് തണ്ടർഫോഴ്സിന്റെ ഉടമ. നാലുവർഷമായി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓഫീസുകളുമുണ്ട്. റിട്ട. ഐ.പി.എസ്. ഉദ്യോഗസ്ഥൻ പി.എ. വൽസനാണ് കേരളത്തിലെ ചുമതല. മൂന്ന് കൊല്ലമായി ഈ ഗ്രൂപ്പ് കേരളത്തിൽ സജീവമാണ്. എന്നാൽ ദിലീപിന്റെ സുരക്ഷ ഏറ്റെടുത്തതോടെയാണ് വിവാദം തുടങ്ങുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ദിലീപ്. ഇത്തരത്തിലൊരാൾക്ക് എന്തിന് ഈ സ്വകാര്യ ഗ്രൂപ്പ് സുരക്ഷ നൽകുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. ഗോവ ആസ്ഥാനമായിപ്രവർത്തിക്കുന്ന 'തണ്ടർ ഫോഴ്സ്' എന്ന ഏജൻസിയിലെ മൂന്നുപേരാവും ദിലീപിന് സുരക്ഷയൊരുക്കുക.
തോക്കുധാരികളാകും ദിലീപിനൊപ്പം സുരക്ഷയ്ക്കുണ്ടാകുക. സൈറൺ ഇട്ട് ചീറിപായാവുന്ന വണ്ടിയും ഉപയോഗിക്കും. ഇതു രണ്ടും ചട്ടലംഘനമാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ദിലീപ്. കർശന ജാമ്യ വ്യവസ്ഥകളുമായാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇത്തരമൊരു പ്രതി തോക്കുധാരികൾക്കൊപ്പം സഞ്ചരിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് അഭിപ്രായം. ദിലീപിനെതിരെ പൊലീസിന് പുതിയ തെളിവുകൾ കിട്ടിയതായും സൂചനയുണ്ട്. കുറ്റപത്രം നൽകാനും ഒരുങ്ങുന്നു. ഇതിനിടെയിൽ പ്രതി, തോക്കുധാരികൾക്കൊപ്പം നടക്കുന്നത് അന്വേഷണത്തെ പോലും സ്വാധീനിക്കാൻ പോന്നതാണ്. സ്വകാര്യ സെക്യൂരിറ്റിയുടെ വിഷയം കോടതിയെ അറിയിക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജൻസിയുടെ സഹായം തേടിയത്. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താൽ തടയുകയാണ് സുരക്ഷാഭടന്മാരുടെ ജോലി. മൂന്നു പേരെ ഇരുപത്തിനാലു മണിക്കൂറും സുരക്ഷയ്ക്കായി നിയോഗിച്ചു. മൂന്നു പേർക്കുമായി അരലക്ഷം രൂപയാണ് വേതനം നൽകേണ്ടത്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാൽ പ്രതിരോധിക്കുക. കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക. ഈ ദൗത്യമാണ് ഇവർ ചെയ്യേണ്ടത്. തണ്ടർഫോഴ്സ് എന്ന പേരിൽ പതിനൊന്നു സംസ്ഥാനങ്ങളിൽ ഈ ഏജൻസി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ നൂറു പേർ ജീവനക്കാരാണ്. കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കോഴിക്കോട് മുൻ കമ്മിഷണറായിരുന്ന പി.എ.വൽസനാണ്. കഴിഞ്ഞ മാർച്ചിൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷം തണ്ടർഫോഴ്സിന്റെ കേരളത്തിലെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്നു. മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന തണ്ടർബോൾട്ടിന്റെ അതേയൂണിഫോമാണ് തണ്ടർഫോഴ്സിന്റേതും.
ഇന്നലെയാണ് ദിലീപിനെതേടി ഈ സംഘം വീട്ടിലെത്തിയത്. നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകൾ നഗരത്തിലൂടെ സൈറൺമുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു. വാർത്ത പരന്നതോടെ പൊലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാകരൂകരായി. പിന്നീടാണ് തണ്ടർഫോഴ്സാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. ഇങ്ങനെ സൈറൺ മുഴക്കി ചീറിപായാനുള്ള അവകാശം സ്വകാര്യ ഏജൻസികൾക്കില്ല. പൊലീസിന് മാത്രമേ ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ കഴിയൂ. ഈ സാഹചര്യത്തിൽ സൈറൺ മുഴക്കി ചീറിപാഞ്ഞത് നിയമ വിരുദ്ധമാണ്. ഇതിൽ പൊലീസ് കരുതലോടെ നടപടിയെടുത്തില്ലെന്ന വിവാദവുമുണ്ട്.
കഴിഞ്ഞദിവസം രാവിലെ 11 പേരടങ്ങിയ സംഘം ദിലീപിന്റെ ആലുവയിലെ കൊട്ടാരക്കടവിലെ വീട്ടിലെത്തി. ആലുവയിലെ ഒരുകടയിൽനിന്ന് 37,000 രൂപയുടെ നിലവിളക്കും ഇവർ ദിലീപിന് നൽകാനായി വാങ്ങിയിരുന്നു. മൂന്നുകാറുകളിലായെത്തിയ സംഘത്തെ പൊലീസിന് ആദ്യം മനസ്സിലായില്ല. വിശദമായ അന്വേഷണത്തിലാണ് സ്വകാര്യ സുരക്ഷാ ഏജൻസിയാണെന്ന കാര്യം പൊലീസ് അറിയുന്നത്. ഇവരുടെ വരവുസംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തണ്ടർഫോഴ്സെന്ന് എഴുതിയ വാഹനത്തിൽ കേരളത്തിനുപുറത്തുനിന്നുള്ള ചിലർ ആലുവയിൽ ആയുധങ്ങളുമായെത്തിയെന്ന വിവരവും പൊലീസിന് ലഭിച്ചു. ഇതോടെ പരിശോന തുടങ്ങി. ഇതിനിടെയാണ് കൊട്ടാരക്കരയിൽ വച്ച് വാഹനം തടഞ്ഞത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയായിരുന്നു ഇത്.
കൊട്ടാരക്കരയിൽവെച്ച് വാഹനം കസ്റ്റഡിയിലെടുത്തു. പരിശോധനയുമായി സഹകരിക്കാൻ തയ്യാറാകാതിരുന്ന സംഘം പട്രോളിങ് ടീം എസ്.ഐ.യെ തടയാൻ ശ്രമിച്ചു. തുടർന്ന് കൊട്ടാരക്കര സ്റ്റേഷൻ എസ്.ഐ.യും സിഐയും സ്ഥലത്തെത്തിയെങ്കിലും വഴങ്ങിയില്ല. ഏറെനേരത്തെ തർക്കത്തിനുശേഷമാണ് പൊലീസിനൊപ്പം സ്റ്റേഷനിലേക്കുപോയത്. രേഖകൾ പരിശോധിച്ചശേഷം ഇവരെ പിന്നീട് വിട്ടയച്ചു.തണ്ടർഫോഴ്സ് ഏരിയ മാനേജർ സജി ജോസിന്റെ നേതൃത്വത്തിൽ പത്തു സുരക്ഷാ ജീവനക്കാരാണു വാഹനങ്ങളിലുണ്ടായിരുന്നത്. കേരളത്തിൽ നാലു വർഷമായി പ്രവർത്തിക്കുന്ന ഏജൻസിക്കു തൃശൂർ, പാലക്കാട് ജില്ലകളിൽ ഓഫിസുകളുണ്ട്. വിവാദത്തെ തുടർന്ന് തണ്ടർ ഫോഴ്സിന്റെ തൃശൂർ ഓഫിസിൽ സ്പെഷൽ ബ്രാഞ്ച് പരിശോധന നടത്തി. അയ്യന്തോൾ തേഞ്ചിത്തുകാവ് ക്ഷേത്രത്തിനോടു ചേർന്നുള്ള ഓഫിസിലാണു പരിശോധന നടത്തിയത്. ജനമധ്യത്തിൽ ദിലീപ് ആക്രമിക്കപ്പെടാതിരിക്കാൻ മുൻകരുതൽ എന്ന നിലയിലാണു പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നതെന്നാണു തണ്ടർ ഫോഴ്സ് പൊലീസിനു നൽകിയ വിശദീകരണം.
സേനാംഗങ്ങളായ മൂന്നുപേർ എപ്പോഴും ദിലീപിനൊപ്പം ഉണ്ടാവും. ചാലക്കുടിയിലെ ഡി സിനിമാസിനും തണ്ടർ ഫോഴ്സിന്റെ സംരക്ഷണം ഏർപെടുത്തിയിട്ടുണ്ട്. ഇതിന്റെ രേഖകൾ പൊലീസ് കണ്ടെത്തി. എന്നാൽ, ദിലീപിനു സുരക്ഷയനുവദിച്ച രേഖകൾ ഗോവയിലാണെന്നാണിവർ പൊലീസിനോടു പറഞ്ഞത്. ബോളിവുഡിലും മറ്റും സിനിമാ താരങ്ങൾക്കു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഘം എത്തുന്നത്. സ്വകാര്യവ്യക്തികളുടെയും വ്യവസായികളുടെയും സിനിമാതാരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന തണ്ടർഫോഴ്സ് ലൈസൻസോടെയാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. ദിലീപിന്റെ സുരക്ഷ ഏറ്റെടുക്കുന്നതിന്റെ കരാറൊപ്പിടാനാണ് ഇവരെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ദിലീപിന് സുരക്ഷയൊരുക്കാൻ സ്വകാര്യ ഏജൻസിയെ നിയോഗിച്ച കാര്യം പൊലീസ് അറിഞ്ഞിരുന്നില്ല. ഇതാണ് പ്രശ്നമുണ്ടാക്കിയതെന്ന് ആലുവ റൂറൽ എസ്പി. എ.വി. ജോർജ് പറഞ്ഞു. ദിലീപ് സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ സമീപിച്ചതിൽ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്ന് പരിശോധിക്കുമെന്ന് എറണാകുളം റൂറൽ എസ്പി. എ.വി. ജോർജ് പറഞ്ഞു. സുരക്ഷാഭീഷണിയുണ്ടെന്ന് ദിലീപ് പൊലീസിനെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയുധങ്ങളോടെയുള്ള സുരക്ഷയാണോയെന്ന കാര്യവും പരിശോധിക്കും.
ദിലീപ് ജാമ്യംനേടിയെങ്കിലും പൊലീസ് നിരീക്ഷണത്തിലാണിപ്പോഴും. കേസുമായി ബന്ധപ്പെട്ട് ആലുവയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടിയെന്നു വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തണ്ടർഫോഴ്സിന്റെ നഗരത്തെ വിറപ്പിച്ചുകൊണ്ടുള്ള വരവ്. ദിലീപിന് സുരക്ഷയൊരുക്കാനാണ് ഇവർ എത്തിയതെന്ന് വ്യക്തമായതോടെ പ്രശ്നങ്ങൾ തീർന്നിട്ടുണ്ട്. അതേസമയം കേസിൽ ഒന്നാം പ്രതിയാക്കാനുള്ള പൊലീസിന്റെ തീരുമാനത്തോടെ ദിലീപ് മലയാള സിനിമയുമായി ബന്ധപ്പെട്ട് പല സുപ്രാധാന കാര്യങ്ങളും വെളിപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.
ജാമ്യത്തിലിറങ്ങിയ ദിലീപിന് ഇപ്പോൾ മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ, കോടതിയുടെ കർശന നിർദ്ദേശം കഴിയുന്നതോടെ ദിലീപ് ചില തുറന്നു പറച്ചിലുകൾ നടത്തുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. മാത്രമല്ല, നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ പൾസർ സുനിയോട് അടുപ്പമുള്ള ക്വട്ടേഷനൻ സംഘങ്ങൾ കൊച്ചിയിൽ ഇപ്പോഴുമുണ്ട്. ഇവരും താരത്തിന് ഭീഷണി ഉയർത്തുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ദിലീപ് സ്വകാര്യ ഏജൻസിയുടെ വിവരം തേടിയതെന്നും അറിയുന്നു.
നേരത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം പല പ്രമുഖരുടെയും പണം കൈകാര്യം ചെയ്തത് ദിലീപാണെന്ന് വ്യക്തമായിരുന്നു. അടുത്തിടെ ഇത്തരം സംഘങ്ങൾ ക്വട്ടേഷൻ ടീമുകളെ ഉപയോഗിക്കുന്നതും പതിവായിട്ടുണ്ട. ഈ സാഹചര്യത്തിൽ കൂടിയാണ് ദിലീപ് സ്വകാര്യ ബോർഡി ഗാർഡിസിന്റെ സഹായം തേടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്