തീർത്തും ഒറ്റപ്പെട്ട വയനാടിന് വിശക്കുന്നു..! ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 19,000ത്തോളം ആളുകൾ; ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടത് 30 ക്വിന്റലോളം അരി; അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും അത്യാവശ്യം; ചുരങ്ങൾ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടെ അവശ്യസാധനങ്ങളുടെ ലഭ്യതയുമില്ല; കലക്ട്രേറ്റിലെ റിലീഫ് സ്റ്റോറിൽ സാധനങ്ങൾ എത്തിക്കണമെന്ന അഭ്യർത്ഥനയുമായി ജില്ലാ ഭരണകൂടം
മറുനാടൻ ഡെസ്ക്
മഴക്കെടുതിയിൽ കേരളം ഭീതിയൊഴിയാതെ നിൽക്കുകയാണ്. കർക്കിടകം അവസാനിക്കാറായിട്ടും മഴയ്ക്ക് യാതൊരു കുറവുമില്ല.സംസ്ഥാനത്ത് മഴ കനത്ത നാശം വിതച്ച ജില്ലകളിലൊന്നാണ് വയനാട്. ദുരിതാശ്വാസമെന്ന പേരിൽ നിരവധി സഹായങ്ങൾ ആളുകൾ നൽകുന്നുണ്ടെന്ന് പറയുമ്പോഴും വയനാട്ടിലേക്ക് ഇത് എങ്ങനെ എത്തുക്കുമെന്നതിൽ സംശയമുയരുകയാണ്. അതിനിടെയാണ് സഹായ അഭ്യാർത്ഥനയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 19,000ത്തോളം ആളുകളാണ് കഴിയുന്നത്.
ഇവർക്ക് ഒരു നേരത്തെ ഭക്ഷണത്തിന് തന്നെ 30 ക്വിന്റൽ അരി വേണ്ടി വരും. അരിയും പയർ വർഗങ്ങളും പലവ്യഞ്ജനങ്ങളും വരെ ഇവർക്ക് ഇപ്പോൾ അത്യാവശ്യമാണ്. കനത്ത മഴ വയനാട്ടിലെ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. താമരശ്ശേരി ചുരം ഇടിയുകയും വിവിധയിടങ്ങളിൽ വെള്ളം ഉയരുകയും ചെയ്തതോടെ കോഴിക്കോടിന്റെ കിഴക്കൻ മേഖലയിലേക്കും വയനാട്ടിലേക്കുമുള്ള യാത്രക്കാർ ദുരിതത്തിലായിക്കഴിഞ്ഞു. ഗതാഗത സംവിധാനം താാറുമാറായതിനാൽ ദുരിതം അനുഭവിക്കുന്ന സ്ഥലങ്ങളിൽ എങ്ങനെ സാധനങ്ങൾ എത്തിക്കുമെന്ന പ്രശ്നവും ഉണ്ടായിട്ടുണ്ട്.
വയനാടിനെ തകർത്തെറിഞ്ഞാണു ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങിയ മഹാമാരി ഇതുവരെ തോർന്നിട്ടില്ല. പെരുമഴയിലും ഉരുൾപൊട്ടലിലും ജില്ലയിൽ ആകെ തകർന്നത് 763 വീടുകൾ. ദുരിതാശ്വാസ ക്യാംപുകളിലുള്ള 3500 പേർക്കെങ്കിലും മഴക്കാലമൊഴിയുമ്പോൾ തിരിച്ചുപോകാൻ ഇനി വീടില്ല. വയനാട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണിത്. വെള്ളപ്പൊക്കത്തിൽ ആകെ കുതിർന്നിട്ടും വീഴാതെ പിടിച്ചുനിൽക്കുന്ന നനഞ്ഞൊലിച്ച വീടുകൾ ഏറെ.
ഇത്തരം വീടുകൾ ഉപേക്ഷിച്ചുപോകാനേ ഇനി കഴിയൂ.വെള്ളം കയറിയ പാടങ്ങളിൽനിന്നും കുറ്റിക്കാടുകളിൽനിന്നും വിഷപ്പാമ്പുകൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇഴഞ്ഞെത്തുന്നു.വാസയോഗ്യമല്ലാതായിത്തീർന്ന വീടുകളുടെ കണക്കെടുത്താൽ ദുരന്തമുഖം കൂടുതൽ ഭയാനകമാകും. സ്കൂളുകളിലെ ദുരിതാശ്വാസ ക്യാംപുകൾ ഏറെക്കാലം തുടരാനാകില്ല.
കഴിഞ്ഞ ഏഴു മുതൽ ഇന്നലെ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മഴ കഴിയുമ്പോൾ താമസിക്കാൻ എങ്ങോട്ടു പോകുമെന്നറിയാതെ ആയിരങ്ങളാണ് ക്യാംപുകളിൽ കഴിയുന്നത്. ഇവർക്കു താൽക്കാലിക താമസസൗകര്യങ്ങളൊരുക്കാൻ പഞ്ചായത്തുകൾ തോറും താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കേണ്ടിവരും. നിലവിൽ 132 ക്യാംപുകളിലായി 16333 പേർ കഴിയുന്നു. മിക്കവരും വീടും സ്ഥലവും നഷ്ടപ്പെട്ടവരാണ്. നിലയ്ക്കാത്ത പെരുമഴയും അണക്കെട്ടുകളിൽനിന്ന് മുന്നറിയിപ്പില്ലാതെയുണ്ടായ ജലപ്രവാഹവുമാണ് വയനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമാക്കിയത്.
കെഎസ്ഇബിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് ബാണാസുര സാഗറിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ഷട്ടറുകൾ ഉയർത്തിയപ്പോൾ വേണ്ടത്ര മുന്നറിയിപ്പു നൽകാതിരുന്നത് പ്രളയക്കെടുതിയുടെ വ്യാപ്തി വർധിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച ഷട്ടറുകൾ 290 സെന്റീമീറ്റർ ഉയർത്തിയപ്പോൾ നൂറുകണക്കിനാളുകൾ ഭവനരഹിതരായി.ചുരങ്ങളിൽ മണ്ണിടിച്ചിൽ കൂടിയുണ്ടായതോടെ ഈ മഴക്കാലത്ത് മൂന്നാംതവണയാണു വയനാട് മറ്റു ജില്ലകളിൽനിന്ന് പൂർണമായി ഒറ്റപ്പെടുന്നത്. വഴികളടയുന്നതോടെ ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള സഹായവിതരണവും പ്രതിസന്ധിയിലാകും.
കൃഷിമേഖലയും വിനോദസഞ്ചാരമേഖലയുമെല്ലാം പ്രതിസന്ധിയിലായി. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 36.90 കോടി രൂപയുടെ കൃഷിനാശമാണ് വയനാട്ടിൽ ഉണ്ടായിരിക്കുന്നത്. ഇതിൽ 32 കോടി രൂപയും വാഴക്കർഷകർക്കുണ്ടായ നഷ്ടമാണ്. 2.4 കോടി രൂപയുടെ നെൽകൃഷിയും 69 ലക്ഷം രൂപയുടെ കാപ്പിക്കൃഷിയും ഇല്ലാതായി. ലക്ഷക്കണക്കിനു രൂപയുടെ കുരുമുളകും കാപ്പിയും ഇഞ്ചിയും വെള്ളം കയറി നശിച്ചു. ആകെ 1840 ഹെക്ടർ കൃഷിസ്ഥലം ഒലിച്ചുപോയി. ഒട്ടേറെ കന്നുകാലികൾ വെള്ളപ്പൊക്കത്തിൽ മുങ്ങിച്ചത്തു.
പ്രളയത്തിനിരയായ വളർത്തുമൃഗങ്ങളിൽ 60 പശുക്കളും 120 ആടുകളും 80 പന്നികളും 3000 കോഴികളും ഉൾപ്പെടുന്നു. സംസ്ഥാനത്ത് പാൽ ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ജില്ലയാണ് വയനാട്. തുടർച്ചയായി മണ്ണിച്ചിലാണ് വയനാട് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. ചൊവ്വാഴ്ച ഉച്ചയോടെ താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
മണ്ണുനീക്കിയ ശേഷമാണ് ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചത്. എന്നാൽ വൈകീട്ടോടെ രണ്ടാം വളവിലെ ചിപ്പിലിത്തോട് ഭാഗത്ത് മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഗതാഗതം താത്കാലികമായി നിരോധിച്ചു. ചുരത്തിനുതാഴെയുള്ള പ്രദേശങ്ങളിലെ റോഡിൽ വെള്ളമുയരുന്നതും ഭീഷണിയായിട്ടുണ്ട്.താമരശ്ശേരി ചുരം റോഡിലൂടെയുള്ള യാത്ര കർശനമായി പരിമിതപ്പെടുത്തണമെന്ന് കോഴിക്കോട് കളക്ടർ യു.വി. ജോസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറ്റ്യാടി ചുരത്തിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല.
അതേസമയം ഇവിടേയ്ക്കുള്ള റോഡിൽ നിരവിൽപ്പുഴ മരച്ചുവട് ഭാഗത്തും മറ്റും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. റോഡിൽ ജലനിരപ്പുയർന്നാൽ കുറ്റ്യാടി ചുരംവഴിയുള്ള യാത്രയും തടസ്സപ്പെടും.പനമരത്തും മാനന്തവാടി വള്ളിയൂർക്കാവ് കൊയിലേരി റോഡുകളിലും പുഴയിൽനിന്നും വെള്ളംകയറിയതിനെത്തുടർന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. ഗ്രാമീണ മേഖലകളിലെ ഒട്ടുമിക്കറോഡുകളും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്.
Stories you may Like
- മഴക്കെടുതി നേരിടാൻ സജ്ജമാണെന്ന് തിരുവനന്തപുരം നഗരസഭ
- കോൺഗ്രസ് പ്രവർത്തകർ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെ.സുധാകരൻ
- മഴക്കെടുതി: തിരുവനന്തപുരത്ത് 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
- സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കണ്ണൂരിൽ ഉരുൾപൊട്ടൽ
- സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്! അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍