അജയ്യുടെ ആത്മഹത്യ തകർത്തു കളഞ്ഞത് 'അവരുടെ രാവുകൾ' റിലീസ് ആയാൽ ഉടൻ വിവാഹം നടക്കുമെന്ന വിനീതയുടെ സ്വപ്നം; സീരിയലുകളിൽ അഭിനയിച്ചു പേരെടുത്ത നിർമ്മാതാവായ അജയ്യുടെ ആത്മഹത്യയുടെ രഹസ്യം അറിയാതെ വീട്ടുകാർ: വിനീതയുടെ ആത്മഹത്യ തകർത്തു കളഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം
കൊല്ലം: സിനിമാ നിർമ്മാതാവ് അജയ് കൃഷ്ണൻ(29) ആത്മഹത്യ ചെയ്തത് എന്തിനാണ്? ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ തന്നെയാണ് കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ച് അജയ് ഇല്ലാത്ത നാട്ടിൽ ജീവിച്ചിരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കാമുകി വിനീത നായരും(27) ആത്മഹത്യ ചെയ്തത്. സിനിമാക്കഥയെയും വെല്ലുന്ന വിധത്തിലായിരുന്നു ഈ സംഭവം. ഇതോടെ പ്രണയത്തകർച്ചയാണോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണ് ആത്മഹത്യയെന്ന കാരണം കണ്ടെത്താൻ കഴിയാതെ തളർന്നിരിക്കയാണ് രണ്ട് കുടുംബങ്ങൾ. സിനിമയെ തുടർന്നുണ്ടായ ബാധ്യതകളെ തുടർന്നാണ് അജയ് ആത്മഹത്യ ചെയ്തെന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവന്നതെങ്കിലും അങ്ങനെയായിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അജയിന് സാമ്പത്തിക ബാധ്യതകൾ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കളും കുടുംബക്കാരും പറയുന്നത്. വിനീതയുടെ ആത്മഹത്യയോടു കൂടി സംഭവം കൂടുതൽ സങ്കീർണ്ണമായി അവശേഷിക്കുകയും ചെയ്തു.
സീരിയലുകളുടെ നിർമ്മാതാവായിരുന്ന അജയുടെ സിനിമാ സംരംഭവമായിരുന്നു അവരുടെ രാവുകൾ. സിനിമ റിലീസായാൽ ഉടനെ വിനീതയെ വിവാഹം ചെയ്യാനായിരുന്നും അജയ് ഉദ്ദേശിച്ചത്. എന്നാൽ, തന്റെ സിനിമ റിലീസാകും മുമ്പെ കൊല്ലം തിരുമുല്ലവാരത്തെ വീട്ടിൽ ജീവനൊടുക്കി. ഇക്കഴിഞ്ഞ ഏപ്രിൽ 24 ന് തിരുമുല്ലവാരത്തെ വീടായ തെക്കേടത്ത് അമ്പാടിയിൽ തൂങ്ങിമരിച്ചു. സംഭവം കഴിഞ്ഞ നാല് ദിവസങ്ങൾ പിന്നിട്ടപ്പോൾ കാമുകിയും ഫാഷൻ ഡിസൈനറുമായ വിനീത നായരും ആത്മഹത്യ ചെയ്തു. വിനീതയുടെ ഡയറിപരിശോധിച്ചപ്പോഴാണ് അജയ് കുമാറുമായി ബന്ധപ്പെട്ട ആത്മഹത്യയാണെന്ന് ബോധ്യമായത്.
''അജയ് ഇല്ലാത്ത ലോകത്ത് ഇനി ഞാനും ജീവിക്കുന്നില്ല. ഇങ്ങനെ ചെയ്തതിൽ ഉറ്റവരും ഉടയവരും എനിക്ക് മാപ്പ് തരണം. സിനിമ റിലീസായശേഷം വിവാഹം കഴിക്കാനിരിക്കുകയായിരുന്നു ഞങ്ങൾ. ഇനി ആ സ്വപ്നങ്ങളില്ലാതെ ജീവിക്കാനാവില്ല...' എന്നായിരുന്നു ഡയറിക്കുറിപ്പ്. ചുറുചുറുക്കുള്ള വിനീതയുടെ ആത്മഹത്യ അവരുടെ സുഹൃത്തുക്കളിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സ്വന്തം ജീവിതത്തിൽ ഒരുപാട് സ്വപ്നമുണ്ടായിരുന്നു അവൾക്ക് പഠിക്കാനും വരയ്ക്കാനും മിടുക്കിയായിരുന്നു.
ആഗ്രഹിച്ചതുപോലെ ബാംഗ്ളൂരിൽ പോയി ഫാഷൻ ഡിസൈനിങ് പഠിച്ച് തിരികെ നാട്ടിൽ വന്നപ്പോഴും വിനീത വളരെ ആഹ്ലാദവതിയായിരുന്നു. കാൻവാസുകളിൽ നിറമുള്ള സ്വപ്നങ്ങളാണ് അവൾ വരച്ചു ചേർത്തിരുന്നത്. കഥയിലും കവിതയിലുമൊക്കെ പുത്തൻ പ്രതീക്ഷകളും പ്രണയവും നിറഞ്ഞു നിന്നിരുന്നു. വരയ്ക്കാൻ അത്ര മിടുക്കിയായിരുന്നു .അതുതന്നെയാണ് ഭാവിയിൽ ഒരു ഫാഷൻ ഡിസൈനറാകാം എന്ന തീരുമാനത്തിൽ അവളെ എത്തിച്ചത്. വീട്ടുകാരും ആ മോഹത്തിന് കൂട്ടുനിന്നു. അങ്ങനെ ബംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയി. പഠിക്കുന്ന കാലത്താണ് വിനീത അവിടെ വച്ച് അജയ് കൃഷ്ണനെ പരിചയപ്പെടുന്നത്.
പിന്നീട് ജീവിതസ്വപ്നങ്ങൾ അവർ ഒരുമിച്ച് കണ്ടു. അജയ്ക്ക് എപ്പോഴും സിനിമയും അഭിനയവുമൊക്കെ ഹരമായിരുന്നു. അവളോട് സംസാരിച്ചിരുന്നത് ആ സ്വപ്നങ്ങളെക്കുറിച്ചായിരുന്നു. അജയ് നിർമ്മിക്കുന്ന സിനിമ റിലീസായശേഷം വിവാഹം കഴിക്കാം എന്ന് അവർ തീരുമാനിക്കുകയും ചെയ്തു. കോഴ്സ് പൂർത്തിയാക്കിയ വിനീത കുറച്ച് കാലമായി നാട്ടിൽ തന്നെയായിരുന്നു. ഇതിനിടെ എം.ബി.എ കോഴ്സിന് ചേരാനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തു. പെട്ടൊന്നൊരു ദിവസം സ്വപ്നങ്ങൾക്ക് കൂട്ടായി ജീവിതത്തിന്റെ കൈപിടിച്ച് വരാമെന്ന് വാക്ക് കൊടുത്തയാൾ ജീവനുപേക്ഷിച്ച് കടന്നുകളഞ്ഞതോടെ അവൾക്ക് പിടിച്ചു നിൽക്കാനായില്ല. അതാണ് അവളെയും തകർത്തത്. അജയ്കൃഷ്ണന്റെ മരണം വിനീതയ്ക്ക് വെറുമൊരു വാർത്തയായിരുന്നില്ല. ആ സത്യത്തോട് പൊരുത്തപ്പെടാൻ സ്വന്തം ജീവനില്ലാതാക്കുകയല്ലാതെ മറ്റൊരുവഴിയും അവൾ കണ്ടില്ല. ഏകാന്തതയെ കൂട്ട് പിടിച്ചിരുന്ന ഒരു ദിവസം സ്വന്തം കിടപ്പുമുറിയിലെ സീലിങ് ഫാനിൽ ഷാൾ കൊണ്ട് മരണക്കുരുക്കൊരുക്കി. അച്ഛൻ ജനാർദ്ദനൻ നായർ നേരത്തെ മരിച്ചതിനാൽ അമ്മ സാവിത്രി അമ്മയോടൊപ്പമായിരുന്നു താമസം. സഹോദരി ലക്ഷ്മി കുടുംബത്തോടൊപ്പം വിദേശത്താണ്.
സിനിമാ നിർമ്മാണത്തിലേക്ക് കടന്ന അജയ് അടുത്തകാലത്ത് നിരാശനായിരുന്നു എന്നാണ് വിനിതയുടെ ഡയറിക്കുറിപ്പിൽ പറയുന്നത്. തനിക്ക് വേണ്ടി കാത്തിരുന്ന് ജീവിതം കളയരുതെന്നും അജയ് പറയുമായിരുന്നവെന്നും വിനീതയുടെ കുറിപ്പിൽ പറയുന്നു. സിനിമാ നിർമ്മാണത്തിൽ നഷ്ടം ഉണ്ടായെന്ന് വിനീതയെ അറിയിച്ച അജയ്, താൻ മരിച്ചാൽ വേറെ വിവാഹം കഴിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. അവരുടെ രാവുകളുടെ ഷൂട്ടിങ് പൂർത്തിയാക്കി ഡബ്ബിംഗും എഡിറ്റിംഗും നടന്നുവരുന്നതിനിടെയാണ് അജയ് ജീവനൊടുക്കിയത്.
അജയ്യും വിനീതയും തമ്മിലുള്ള ബന്ധം ഇരുവീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ഉണ്ണിമുകുന്ദൻ, ആസിഫ് അലി, ഹണിറോസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് 'അവരുടെ രാവുകൾ'. മെമ്മറീസ്, സീൻ ഒന്ന് നമ്മുടെ വീട് എന്നീ സിനിമകളിലും കുങ്കുമപ്പൂവ് അടക്കം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് അജയ്.
സിനിമ നിർമ്മാണത്തിനുശേഷമുള്ള സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് അജയ് ആത്മഹത്യ ചെയ്തതെന്ന് പ്രചരിച്ചിരുന്നതെങ്കിലും ആത്മഹത്യ ചെയ്യാൻ തക്ക യാതൊരുവിധ സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലായിരുന്നുവെന്നാണ് അജയ്യുടെ പിതാവ് രാധാകൃഷ്ണപിള്ള ഫ്ളാഷിനോട് പറഞ്ഞത്. സിനിമയുടെ നിർമ്മാണത്തിന് ആവശ്യമായ പണം അജയ് പല സുഹൃത്തുക്കളിൽ നിന്നായി സമാഹരിച്ചിരുന്നു എന്നാണ് അജയ്യുടെ സുഹൃത്തുക്കളും പറയുന്നത്.
എന്നാൽ സമാഹരിച്ച പണത്തിന്റെ പകുതി പണം പോലും ചിത്രത്തിന്റെ ഇതുവരെയുള്ള നിർമ്മാണത്തിനായി ചെലവഴിച്ചിട്ടില്ലെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവരും പറയുന്നത്. പിന്നെ അജയ് എന്തിനു ആത്മഹത്യ ചെയ്തു എന്ന് തങ്ങൾക്ക് മനസിലാവുന്നില്ല. വിനീതയെ കാണാൻ അജയ് പല തവണ അഞ്ചലിൽ പോയിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നുണ്ട്. അജയ്യുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തയ്യാറാവണമെന്നും അതിനുള്ള നിയമ നടപടികൾ ഉടൻ ആരംഭിക്കുന്നാണ് അജയ് യുടെ സുഹൃത്തുക്കൾ പറയുന്നത്.
സിനിമാക്കഥപോലെ ദുരൂഹമായി തുടരുന്ന രണ്ട മരണങ്ങളുടെ ചുരുളഴിക്കാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കടപ്പാട്: കേരളകൗമുദി ഫ്ലാഷ്
Stories you may Like
- തമിഴ്നാടിന് വേണ്ടി പന്തെറിയാൻ അജയ് കൃഷ്ണ; പെരുമ്പാവൂരുകാരന്റേത് കഠിനാധ്വാന വിജയം
- അജയ് രാജ് ഇന്നലെ തൂങ്ങി മരിച്ചു എന്ന് ചാറ്റ് ചെയ്തപ്പോൾ പൊട്ടിച്ചിരി
- വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു
- ജീവനൊടുക്കുന്നതിന്റെ അഞ്ച് മിനുറ്റ് മുമ്പ് പോലും അജയ് രാജിന് ഭീഷണി സന്ദേശമെത്തി
- അജയ് ബാംഗ ലോക ബാങ്കിന്റെ പ്രസിഡന്റായി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍