ചേലാകർമ്മത്തെ കുറിച്ചുള്ള എപ്പിസോഡിൽ മുസ്ളിം സ്ത്രീകളുടെ ബൈറ്റില്ലാത്തതിന് മേലുദ്യോഗസ്ഥന്റെ വിരട്ടൽ; വനിതാ പ്രോഗ്രാം പ്രൊഡ്യൂസർ ബോധം കെട്ടു വീണു; സൂര്യാ ടിവിയിലെ പ്രൊഡ്യൂസർ പണി ബ്ളൂവെയ്ൽ ഗെയിം പോലെയെന്ന് ആശുപത്രിക്കിടക്കയിൽ് നിന്ന് ഫേസ്ബുക്ക് പോസ്റ്റ; റേറ്റിങ്് ഉണ്ടാക്കാനുള്ള കളികൾ തൊഴിലാളി വിരുദ്ധമാകുന്നതിന്റെ മറ്റൊരു കഥ
കൊച്ചി: മേലുദ്യോഗസ്ഥനും സഹപ്രവർത്തകരും പീഡിപ്പി്ച്ചതിനെ തുടർന്ന് വനിതാ ജേർണ്ണലിസ്റ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് തിരുവനന്തപുരത്തെ ന്യൂസ് 18ൽ ആയിരുന്നെങ്കിൽ കൊച്ചിയിലും അരങ്ങേറിയത് സമാനമായ സംഭവങ്ങൾ . മറ്റൊരു ചാനലിൽ ആണെന്നതു മാത്രമാണ് വ്യത്യാസം. അത് അംബാനിഫിക്കേഷനെങ്കിൽ ഇത് മാരനൈസേഷനാണ്. സൂര്യാ ടി വിയിൽ മേലുദ്യോഗസ്ഥന്റെ ശകാരം അതിരുകടന്നപ്പോൾ ബോധം കെട്ടു വീണതിനെ തുടർന്ന് ആശുപത്രിയിലായത് ഒരു വനിതാ പ്രൊഡ്യൂസറാണ്
സൂര്യാ ടി വിയില പ്രൊഡ്യൂസർ പണി ബ്ളൂ വെയ് ൽ ഗെയിം പോലെയാണെന്ന് സൂചന ശരിവയ്ക്കുന്നതാണ് ഈ സംഭവം. സൺ നെറ്റ് വർക്കിനു കീഴിലുള്ള ചാനലുകളിൽ വനിതാ ജീവനക്കാർക്കുനേരെ അപമാനശ്രമങ്ങൾ ഉണ്ടാകുന്നത് ആദ്യമായിട്ടല്ല. നിരവധി ജീവനക്കാർ അപമാനങ്ങൾ ഏറ്റുവാങ്ങാനാകാതെ ചാനലുകളിൽ നിന്ന് പിരിഞ്ഞുപോയിട്ടുണ്ട്. ഏറ്റവും ഒടുവിൽ സൺ നെറ്റ് വർക്കിലെ പ്രമുഖനായിരുന്ന സി. പ്രവീൺ ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങി അറസ്റ്റിലായിരുന്നു. ചാനൽ തിളക്കത്തിൽ അകപ്പെട്ടു പോയ ജീവനക്കാർക്ക് വർഷങ്ങൾ ഏറെക്കഴിഞ്ഞിട്ടും തൊഴിൽ സുരക്ഷിതത്വം ഇല്ലെന്നു മാത്രമല്ല നിസ്സാര ശമ്പളം നൽകി കടുത്ത പീഡനം തുടരുകയുമാണ്.
കഥകൾക്കപ്പുറം എന്ന പരിപാടിയുടെ പ്രൊഡ്യൂസറായ സിന്ധു മേരിയാണ് ഈ സംഭവങ്ങളുടെ പുതിയ ഇര. ഏഷ്യാനെറ്റിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയുടെ പ്രൊഡ്യൂസറായിരുന്ന് ഷംനാദ് പുതുശ്ശേരി സൂര്യാ ടിവിയിൽ ജനറൽ മാനേജരായി ചുമതലയേറ്റപ്പോൾ അതേ മാതൃകയിൽ തുടങ്ങിയ പരിപാടിയാണിത്. അതുകൊണ്ടു തന്നെ ഈ പരിപാടിയോട്് ജി എമ്മിന് അല്പം ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നു. ഏഷ്യാനെറ്റിൽ താൻ ചെയ്തിരുന്ന ശൈലിയിൽ തന്നെ ഇതും ചെയ്യണമെന്ന വാശിയും ഉണ്ടായിരുന്നതായാണ് വിവരം. അതുകൊണ്ടു തന്നെ ജി എമ്മിന്റ ഇടപെടൽ പലപ്പോഴും സഹിക്കാവുന്നതിന് അപ്പുറമെത്തിയിരുന്നതായും പറയപ്പെടുന്നു
കോഴിക്കോട്ടെ വിവാദമായ ചേലാകർമ്മത്തെ കുറിച്ചു ചെയ്ത എപ്പിസോഡാണ് പ്രൊഡ്യൂസർക്ക് വിനയായത്. ദുരൂഹമായ ഇടപാടുകളാണ് ഈ ദുരാചാരത്തിന്റെ പേരിൽ കോഴിക്കോട്ടു നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം അതുകൊണ്ടു തന്നെ ഇതിനായി അഭിമുഖത്തിനോ വിശദീകരണത്തിനോ ആളിനെ കിട്ടുക വളരെ പ്രയാസമുള്ള കാര്യവുമാണ്. ഇരകളായ ആരും പുറത്തു മിണ്ടാൻ പോലും തയ്യാറാവാത്ത അവസ്ഥ. ഇതെല്ലാം തരണം ചെയ്ത് രണ്ടു ദിവസം നീണ്ട ചിത്രീകരണവും അതിന്റെ എഡിററിംഗും കഴിഞ്ഞപ്പോഴാണ് ജി എമ്മിന്റൈ ഇടപെടൽ. ഇരകളായ മുസ്ളിം സ്ത്രീകളുടെ അഭിമുഖമില്ലാതെ എപ്പിസോഡ് പോവില്ല. ബൈറ്റ് എത്തിക്കാൻ അന്ത്യശാസനവും നല്കി. എന്നാൽ ഒരു ദിവസം നീണ്ട ശ്രമത്തിലും ഇരകളെ കിട്ടാതെ വന്നപ്പോൾ ജി എമ്മിന്റെ വിരട്ടൽ അതിരുകടന്നു. പിന്നെ സിന്ധുതന്നെ പറയുന്നത്, 'സിനിമകളിൽ മാത്രം കണ്ട ഭീകര സത്വങ്ങളും ശബ്ദങ്ങളും പ്രജ്ഞയെ അപഹരിച്ചപ്പോൾ...... ഞാൻ നിലത്ത് വീണ് കിടക്കുന്നു... ആശുപത്രി ഞാൻ കിടക്കുമ്പോൾ.... കഥകൾക്കപ്പുറം എന്ന ഇന്നത്തെ epiosde ന്റെ conclusion ഇങ്ങനെ മുഴങ്ങി... അവളുടെ ഡ്രാമ... കൂടെ നിന്നവർ കൈകൊട്ടി അട്ടഹസിച്ച്....ഇതാണ് ചേലാകർമ്മം' കാക്കനാട്ടുള്ള ആശുപത്രിയിൽ നിന്ന് സിന്ധു കുറിച്ച വാക്കുകൾ ഫേസ് ബുക്കിൽ ഈ സംഭവത്തിന്റ സാക്ഷ്യം പറയും
സിന്ധു എഴുതുന്നു....
50-മത്തെ ടാസ്ക്..
അസ്സെന്മെന്റ് കോഴിക്കോട് ചേലാകർമ്മം:. രാവിലെ 6 മണിയോടെ ഞാനും ക്യാമറ ടീമും കോഴിക്കോടെ യ്ക്ക്.... മാതൃഭൂമിയിൽ വന്ന കുറച്ച് വാർത്ത ശകലങ്ങളും ഒരു FB പോസ്റ്റും മാത്രമാണ് അറിയാവുന്ന വിവരങ്ങൾ.. Google അമ്മച്ചിക്കുo വലിയ വിശേഷങ്ങൾ പറഞ്ഞു തരാനില്ലായിരുന്നു...So ഇനി രക്ഷ കോഴിക്കോട് കാരനായ നമ്മുടെ സംഘാടകനാണ്,, ഉച്ചയോടെ സ്ഥലത്തെത്തി... ആളെ കണ്ടെത്തി... സംസാരിച്ചു... വേണ്ടുന്ന ആളുകളെ കുറിച്ച് പറഞ്ഞു.. അദ്ദ്ദേഹം 1-2 നമ്പർ തന്നു.... വിളിച്ചോളൂ.... എനിക്ക് ഇതെക്കുറിച്ച് ഒന്നും അറിയില്ല... പിന്നെ ഇത് നടന്നു എന്ന് പറയുന്ന സ്ഥലം ---- ആണ്.വെളുപ്പിന് പോകണം ,അല്ലേൽ നാട്ടുകാർ പ്രശ്നമുണ്ടാക്കും.....
ഇവിടെ ടാസ്ക് ആരംഭിച്ച്... ആദ്യത്തെ നമ്പരിൽ വിളിച്ചു... സ്ഥലത്തെത്തി... സാമുദായിക രാഷ്ട്രീയ നേതാവ്. താൽപര്യമില്ല സംസാരിക്കാൻ.. കുറച്ച് നേരം കാത്തിരുന്നു മുറി തുറന്ന് ഇറങ്ങി വരാൻ.. ആമുഖങ്ങളെല്ലാം മാധ്യമങ്ങളുടെ നേരെയുള്ള ആരോപണങ്ങൾ.. ഒടുവിൽ camera ക്ക് മുന്നിൽ.... ചേലാകർമ്മം സ്ത്രീകളിലോ...? ഇതെല്ലാം മാധ്യമ സൃഷ്ടി... ഇക്കാലത്ത് എവിടെയും ഞാൻ കേട്ടിട്ടില്ല... കഴിഞ്ഞു..
ദൈവമേ അര മണിക്കൂർ epiosde തികയ്ക്കാനുള്ള വിളി ഞാൻ നീട്ടി വിളിച്ചു... കിട്ടാവുന്ന നമ്പരുകൾ സംഘടിപ്പിച്ച്... പലരെയും വിളിച്ച്...ചിലർക്ക് ഇത് കേട്ടിട്ടില്ല, കേട്ടവർക്ക് പറയാനില്ല, പറയാനുള്ളവർക്ക് ക്യാമറ വേണ്ട... ഉറക്കമില്ലാത്ത രാത്രി.. വെളുപ്പിന് 5.30 യോടെ സo ഭവ സ്ഥലം കണ്ടു പിടിച്ചെത്തി... കടപ്പുറത്തിന് ചേർന്ന് .. ആളുകളറിയും മുന്നേ Shoot കഴിഞ്ഞ്... camera തിരികെ വച്ച് വിവരങ്ങൾ ചോദിച്ചറിയാൻ ഇറങ്ങി നടന്നു..ചോദ്യങ്ങൾ ചിലരെ ദേഷ്യം പിടിപ്പിക്കുന്ന, ചിലർ അശ്ലീല ചുവ നിറച്ച് മറുപടി തന്നു, ചിലർ പുച്ഛത്തോടെ തല തിരിച്ചു... അലച്ചിലിനൊടുവിൽ പല ആംഗിളിൽ കഥ ചേർത്ത് വച്ച്... രാവിലെ മുതൽ ഞാൻ ശല്യം ചെയ്തിരുന്ന മാധ്യമ സുഹൃത്ത് 'അനുഭവസ്ഥ ' സംസാരിക്കില്ല എന്നറിയിച്ചു... ഒടുവിൽ കിട്ടിയതുമായി രാത്രി 12 - ടെ കൊച്ചിയിലെത്തി...
സ്ക്രിപ്റ്റ് റൈറ്ററിനെ വിളിച്ച് സംഭവം പറയണം.... വിളിച്ച്.അപ്പുറത്ത് നിന്നും ആക്രോശം..'പല തവണ നിങ്ങളോട് പറഞ്ഞു ഇതിന്റെ വാർത്തകൾ ഇതോടെപ്പം വേണമെന്ന്'... എന്താ ഈ ചേലാകർമ്മം...???? ആക്രോശം തുടർന്ന്.... നിർവ്വചിച്ചും പറഞ്ഞും എന്നിലെ സ്ത്രീ വല്ലാതെ നൊമ്പരപ്പെട്ടു.... ഒടുവിൽ സ്ക്രിപ്റ്റ് കടമ്പ കടന്നു.. എഡിറ്റ് പൂർത്തിയായി.... പുതിയ ഒരു കൊടുങ്കാറ്റ്... മേലുദ്യോഗസ്ഥന് മുന്നിലെത്തി... വാളുണ്ടായിരുന്നെങ്കിൽ ഞാൻ സ്വാഹ......'' മുസ്ലിം സ്ത്രീകൾ എവിടെ ??'എന്താ സിന്ധു നിങ്ങളുടെ ഇഷ്ടത്തിനാണോ.. ആകാവുന്ന വിനയത്തിൽ സർ...,' കൗൺസിലർ മുസ്ലിം സ്ത്രീയാണ്...' പറഞ്ഞു പോയി...........തീർന്നു..... പിന്നെ ഞാൻ ചുറ്റുമുള്ള തൊന്നും കേട്ടില്ല'... അന്ത്യശാസനം 2 - 3 മുസ്ലിം സ്ത്രീകളുടെ by te ഇല്ലാതെ epiosde പോകില്ല... സമയം വൈകിട്ട് 7 മണി.. ക്യാമറയ്ക്ക് മുന്നിൽ അല്ല റിപ്പോട്ടിന്റെ മുന്നിൽ പോലും വരാത്ത കേരളത്തിലെ മുസലീം വനിത ചേലാകർമ്മത്തിന്റെ രൂപത്തിൽ എന്നെ നോക്കി പല്ലിളിച്ചു. റൂമിലെത്തി 10 മണി വരെ ഫോണിൽ .... വിളിച്ച സ്നേഹിതരിൽ പലർക്കും ഇത് കേട്ടിട്ട് കൂടില്ല.. മറ്റു ചിലരിൽ investigator ഉണർന്ന്... ഇത് എങ്ങനെ ചെയ്യും. എവിടെ ചെയ്യും, അവിടെ എങ്ങനെ ചെയ്യും. കേൾവി സുഖത്തിനായി... ആരോട് പരാതി പറയാനാ.... പിറ്റേന്ന് രാവിലെ 11 മണി വരെ ജലപാനം മറന്ന് ... അതാ വരുന്നു മേലുദ്ധ്യോഗസ്ഥന്റെ വിളി... പറന്നെത്തി... എവിടെ byte... സർ ആരെയും കിട്ടിയില്ല എന്ന് രാവിലെ തന്നെ പ്രൊഡ്യൂസറിനെ അറിയിച്ചിരുന്നു.... ആരുടെയെങ്കിലും ഒരു ref. തന്നെങ്കിൽ...'' അത്രൊയൊക്കെ പറഞ്ഞത് ഓർമ്മയിൽ ഉണ്ട്... സിനിമകളിൽ മാത്രം കണ്ട ഭീകര സത്വങ്ങളും ശബ്ദങ്ങളും പ്രജ്ഞയെ അപഹരിച്ചപ്പോൾ...... ഞാൻ നിലത്ത് വീണ് കിടക്കുന്നു... ആശുപത്രി കിടക്കയിൽ ഞാൻ കിടക്കുമ്പോൾ. കഥകൾക്കപ്പുറം എന്ന ഇന്നത്തെ epiosde ന്റെ conclusion ഇങ്ങനെ മുഴങ്ങി... അവളുടെ ഡ്രാമ... കൂടെ നിന്നവർ കൈകൊട്ടി അട്ടഹസിച്ച്....ഇതാണ് ചേലാകർമ്മം of an out door Producer.... Pls watch കഥകൾക്കപ്പുറം ശനി, ഞായർ 10 മണിക്ക് Task completed
Great Experience
Thank God
സൂര്യാ ടിവിയിൽ തുടരുന്ന തൊഴിലാളി വിരുദ്ധ നടപടികളുടെ പുതിയ ഇരയാണിത്. വർഷങ്ങളായി കോടിക്കണക്കിന് രൂപ കേരളത്തിൽ നിന്നും ചോർത്തിക്കൊണ്ടുപോകുമ്പോഴും ജീവനക്കാരെ ചൂഷണം ചെയ്യുന്നതിന് യാതൊരു മടിയുമില്ല. 12 മണിക്കൂറോളം ഡ്യൂട്ടി ചെയ്താലും ഓവർ ടൈം ആനുകൂല്യമോ മറ്റ് സൗകര്യങ്ങളോ നൽകാറുമില്ല. യു.ഡി.എഫ് ഭരണ കാലത്ത് തൊഴിൽ വകുപ്പ് നടത്തിയ പരിശോധനയിൽ മിനിമം വേതനം പോലും നൽകാറില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ സൂര്യാ മാനേജ് മെന്റിനെതിരെ ചെറുവിരൽ അനക്കാൻ പോലും ആരും തയ്യാറാവാറില്ല. 2010 ൽ സൂര്യാ ടിവിയിലെ അഞ്ച് പ്രധാന ജില്ലകളിലെ റിപ്പോർട്ടർമാരെ പുകച്ച് പുറത്ത് കളഞ്ഞിരുന്നു. എന്നാൽ പത്ര പ്രവർത്തക യൂനിയൻ നിയമത്തിന്റെ വഴി തേടിയെങ്കിലും കീഴ്ക്കോടതികളിൽ നിന്ന് ലഭിച്ച വിധി സുപ്രീം കോടതിയിൽ നിരസിക്കപ്പെടുകയായിരുന്നു. സൂര്യാ ടി.വി.യിലെ ജേണലിസ്റ്റുകൾ അന്ന് കേരളത്തിലെ പ്രമുഖ ട്രേഡ് യൂനിയനുകളെ സമീപിച്ചെങ്കിലും അവർക്കെതിരെ ചെറു പരാമർശം പോലും നടത്താൻ യൂനിയനുകൾ തയ്യാറായിട്ടില്ല. സമീപകാലത്തായി സൂര്യാ മാനേജ്മെന്റ് കൂടുതൽ തൊഴിലാളി ദ്രോഹത്തിന് ഇറങ്ങിയിരിക്കയാണ്. മറ്റ് സ്ഥാപനങ്ങളിൽ നിന്ന് കൃത്യ വിലോപത്തിന് പുറത്താക്കിയവരേയും മറ്റും കുത്തി നിറച്ച് കേരളത്തിലെ സാധാരണ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്.
സിന്ധു മേരിയുടെ പോസറ്റു വായിക്കാം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്