Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചേലാകർമ്മത്തെ കുറിച്ചുള്ള എപ്പിസോഡിൽ മുസ്‌ളിം സ്ത്രീകളുടെ ബൈറ്റില്ലാത്തതിന് മേലുദ്യോഗസ്ഥന്റെ വിരട്ടൽ; വനിതാ പ്രോഗ്രാം പ്രൊഡ്യൂസർ ബോധം കെട്ടു വീണു; സൂര്യാ ടിവിയിലെ പ്രൊഡ്യൂസർ പണി ബ്‌ളൂവെയ്ൽ ഗെയിം പോലെയെന്ന് ആശുപത്രിക്കിടക്കയിൽ് നിന്ന് ഫേസ്‌ബുക്ക് പോസ്റ്റ; റേറ്റിങ്് ഉണ്ടാക്കാനുള്ള കളികൾ തൊഴിലാളി വിരുദ്ധമാകുന്നതിന്റെ മറ്റൊരു കഥ

ചേലാകർമ്മത്തെ കുറിച്ചുള്ള എപ്പിസോഡിൽ മുസ്‌ളിം സ്ത്രീകളുടെ ബൈറ്റില്ലാത്തതിന് മേലുദ്യോഗസ്ഥന്റെ വിരട്ടൽ; വനിതാ പ്രോഗ്രാം പ്രൊഡ്യൂസർ ബോധം കെട്ടു വീണു; സൂര്യാ ടിവിയിലെ പ്രൊഡ്യൂസർ പണി ബ്‌ളൂവെയ്ൽ ഗെയിം പോലെയെന്ന് ആശുപത്രിക്കിടക്കയിൽ് നിന്ന് ഫേസ്‌ബുക്ക് പോസ്റ്റ; റേറ്റിങ്് ഉണ്ടാക്കാനുള്ള കളികൾ തൊഴിലാളി വിരുദ്ധമാകുന്നതിന്റെ മറ്റൊരു കഥ

കൊച്ചി: മേലുദ്യോഗസ്ഥനും സഹപ്രവർത്തകരും പീഡിപ്പി്ച്ചതിനെ തുടർന്ന് വനിതാ ജേർണ്ണലിസ്റ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് തിരുവനന്തപുരത്തെ ന്യൂസ് 18ൽ ആയിരുന്നെങ്കിൽ കൊച്ചിയിലും അരങ്ങേറിയത് സമാനമായ സംഭവങ്ങൾ . മറ്റൊരു ചാനലിൽ ആണെന്നതു മാത്രമാണ് വ്യത്യാസം. അത് അംബാനിഫിക്കേഷനെങ്കിൽ ഇത് മാരനൈസേഷനാണ്. സൂര്യാ ടി വിയിൽ മേലുദ്യോഗസ്ഥന്റെ ശകാരം അതിരുകടന്നപ്പോൾ ബോധം കെട്ടു വീണതിനെ തുടർന്ന് ആശുപത്രിയിലായത് ഒരു വനിതാ പ്രൊഡ്യൂസറാണ്

സൂര്യാ ടി വിയില പ്രൊഡ്യൂസർ പണി ബ്‌ളൂ വെയ് ൽ ഗെയിം പോലെയാണെന്ന് സൂചന ശരിവയ്ക്കുന്നതാണ് ഈ സംഭവം. സൺ നെറ്റ് വർക്കിനു കീഴിലുള്ള ചാനലുകളിൽ വനിതാ ജീവനക്കാർക്കുനേരെ അപമാനശ്രമങ്ങൾ ഉണ്ടാകുന്നത് ആദ്യമായിട്ടല്ല. നിരവധി ജീവനക്കാർ അപമാനങ്ങൾ ഏറ്റുവാങ്ങാനാകാതെ ചാനലുകളിൽ നിന്ന് പിരിഞ്ഞുപോയിട്ടുണ്ട്. ഏറ്റവും ഒടുവിൽ സൺ നെറ്റ് വർക്കിലെ പ്രമുഖനായിരുന്ന സി. പ്രവീൺ ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങി അറസ്റ്റിലായിരുന്നു. ചാനൽ തിളക്കത്തിൽ അകപ്പെട്ടു പോയ ജീവനക്കാർക്ക് വർഷങ്ങൾ ഏറെക്കഴിഞ്ഞിട്ടും തൊഴിൽ സുരക്ഷിതത്വം ഇല്ലെന്നു മാത്രമല്ല നിസ്സാര ശമ്പളം നൽകി കടുത്ത പീഡനം തുടരുകയുമാണ്.

കഥകൾക്കപ്പുറം എന്ന പരിപാടിയുടെ പ്രൊഡ്യൂസറായ സിന്ധു മേരിയാണ് ഈ സംഭവങ്ങളുടെ പുതിയ ഇര. ഏഷ്യാനെറ്റിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയുടെ പ്രൊഡ്യൂസറായിരുന്ന് ഷംനാദ് പുതുശ്ശേരി സൂര്യാ ടിവിയിൽ ജനറൽ മാനേജരായി ചുമതലയേറ്റപ്പോൾ അതേ മാതൃകയിൽ തുടങ്ങിയ പരിപാടിയാണിത്. അതുകൊണ്ടു തന്നെ ഈ പരിപാടിയോട്് ജി എമ്മിന് അല്പം ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നു. ഏഷ്യാനെറ്റിൽ താൻ ചെയ്തിരുന്ന ശൈലിയിൽ തന്നെ ഇതും ചെയ്യണമെന്ന വാശിയും ഉണ്ടായിരുന്നതായാണ് വിവരം. അതുകൊണ്ടു തന്നെ ജി എമ്മിന്റ ഇടപെടൽ പലപ്പോഴും സഹിക്കാവുന്നതിന് അപ്പുറമെത്തിയിരുന്നതായും പറയപ്പെടുന്നു

കോഴിക്കോട്ടെ വിവാദമായ ചേലാകർമ്മത്തെ കുറിച്ചു ചെയ്ത എപ്പിസോഡാണ് പ്രൊഡ്യൂസർക്ക് വിനയായത്. ദുരൂഹമായ ഇടപാടുകളാണ് ഈ ദുരാചാരത്തിന്റെ പേരിൽ കോഴിക്കോട്ടു നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം അതുകൊണ്ടു തന്നെ ഇതിനായി അഭിമുഖത്തിനോ വിശദീകരണത്തിനോ ആളിനെ കിട്ടുക വളരെ പ്രയാസമുള്ള കാര്യവുമാണ്. ഇരകളായ ആരും പുറത്തു മിണ്ടാൻ പോലും തയ്യാറാവാത്ത അവസ്ഥ. ഇതെല്ലാം തരണം ചെയ്ത് രണ്ടു ദിവസം നീണ്ട ചിത്രീകരണവും അതിന്റെ എഡിററിംഗും കഴിഞ്ഞപ്പോഴാണ് ജി എമ്മിന്റൈ ഇടപെടൽ. ഇരകളായ മുസ്‌ളിം സ്ത്രീകളുടെ അഭിമുഖമില്ലാതെ എപ്പിസോഡ് പോവില്ല. ബൈറ്റ് എത്തിക്കാൻ അന്ത്യശാസനവും നല്കി. എന്നാൽ ഒരു ദിവസം നീണ്ട ശ്രമത്തിലും ഇരകളെ കിട്ടാതെ വന്നപ്പോൾ ജി എമ്മിന്റെ വിരട്ടൽ അതിരുകടന്നു. പിന്നെ സിന്ധുതന്നെ പറയുന്നത്, 'സിനിമകളിൽ മാത്രം കണ്ട ഭീകര സത്വങ്ങളും ശബ്ദങ്ങളും പ്രജ്ഞയെ അപഹരിച്ചപ്പോൾ...... ഞാൻ നിലത്ത് വീണ് കിടക്കുന്നു... ആശുപത്രി ഞാൻ കിടക്കുമ്പോൾ.... കഥകൾക്കപ്പുറം എന്ന ഇന്നത്തെ epiosde ന്റെ conclusion ഇങ്ങനെ മുഴങ്ങി... അവളുടെ ഡ്രാമ... കൂടെ നിന്നവർ കൈകൊട്ടി അട്ടഹസിച്ച്....ഇതാണ് ചേലാകർമ്മം' കാക്കനാട്ടുള്ള ആശുപത്രിയിൽ നിന്ന് സിന്ധു കുറിച്ച വാക്കുകൾ ഫേസ് ബുക്കിൽ ഈ സംഭവത്തിന്റ സാക്ഷ്യം പറയും

സിന്ധു എഴുതുന്നു....

50-മത്തെ ടാസ്‌ക്..
അസ്സെന്മെന്റ് കോഴിക്കോട് ചേലാകർമ്മം:. രാവിലെ 6 മണിയോടെ ഞാനും ക്യാമറ ടീമും കോഴിക്കോടെ യ്ക്ക്.... മാതൃഭൂമിയിൽ വന്ന കുറച്ച് വാർത്ത ശകലങ്ങളും ഒരു FB പോസ്റ്റും മാത്രമാണ് അറിയാവുന്ന വിവരങ്ങൾ.. Google അമ്മച്ചിക്കുo വലിയ വിശേഷങ്ങൾ പറഞ്ഞു തരാനില്ലായിരുന്നു...So ഇനി രക്ഷ കോഴിക്കോട് കാരനായ നമ്മുടെ സംഘാടകനാണ്,, ഉച്ചയോടെ സ്ഥലത്തെത്തി... ആളെ കണ്ടെത്തി... സംസാരിച്ചു... വേണ്ടുന്ന ആളുകളെ കുറിച്ച് പറഞ്ഞു.. അദ്ദ്‌ദേഹം 1-2 നമ്പർ തന്നു.... വിളിച്ചോളൂ.... എനിക്ക് ഇതെക്കുറിച്ച് ഒന്നും അറിയില്ല... പിന്നെ ഇത് നടന്നു എന്ന് പറയുന്ന സ്ഥലം ---- ആണ്.വെളുപ്പിന് പോകണം ,അല്ലേൽ നാട്ടുകാർ പ്രശ്‌നമുണ്ടാക്കും.....
ഇവിടെ ടാസ്‌ക് ആരംഭിച്ച്... ആദ്യത്തെ നമ്പരിൽ വിളിച്ചു... സ്ഥലത്തെത്തി... സാമുദായിക രാഷ്ട്രീയ നേതാവ്. താൽപര്യമില്ല സംസാരിക്കാൻ.. കുറച്ച് നേരം കാത്തിരുന്നു മുറി തുറന്ന് ഇറങ്ങി വരാൻ.. ആമുഖങ്ങളെല്ലാം മാധ്യമങ്ങളുടെ നേരെയുള്ള ആരോപണങ്ങൾ.. ഒടുവിൽ camera ക്ക് മുന്നിൽ.... ചേലാകർമ്മം സ്ത്രീകളിലോ...? ഇതെല്ലാം മാധ്യമ സൃഷ്ടി... ഇക്കാലത്ത് എവിടെയും ഞാൻ കേട്ടിട്ടില്ല... കഴിഞ്ഞു..
ദൈവമേ അര മണിക്കൂർ epiosde തികയ്ക്കാനുള്ള വിളി ഞാൻ നീട്ടി വിളിച്ചു... കിട്ടാവുന്ന നമ്പരുകൾ സംഘടിപ്പിച്ച്... പലരെയും വിളിച്ച്...ചിലർക്ക് ഇത് കേട്ടിട്ടില്ല, കേട്ടവർക്ക് പറയാനില്ല, പറയാനുള്ളവർക്ക് ക്യാമറ വേണ്ട... ഉറക്കമില്ലാത്ത രാത്രി.. വെളുപ്പിന് 5.30 യോടെ സo ഭവ സ്ഥലം കണ്ടു പിടിച്ചെത്തി... കടപ്പുറത്തിന് ചേർന്ന് .. ആളുകളറിയും മുന്നേ Shoot കഴിഞ്ഞ്... camera തിരികെ വച്ച് വിവരങ്ങൾ ചോദിച്ചറിയാൻ ഇറങ്ങി നടന്നു..ചോദ്യങ്ങൾ ചിലരെ ദേഷ്യം പിടിപ്പിക്കുന്ന, ചിലർ അശ്ലീല ചുവ നിറച്ച് മറുപടി തന്നു, ചിലർ പുച്ഛത്തോടെ തല തിരിച്ചു... അലച്ചിലിനൊടുവിൽ പല ആംഗിളിൽ കഥ ചേർത്ത് വച്ച്... രാവിലെ മുതൽ ഞാൻ ശല്യം ചെയ്തിരുന്ന മാധ്യമ സുഹൃത്ത് 'അനുഭവസ്ഥ ' സംസാരിക്കില്ല എന്നറിയിച്ചു... ഒടുവിൽ കിട്ടിയതുമായി രാത്രി 12 - ടെ കൊച്ചിയിലെത്തി...
സ്‌ക്രിപ്റ്റ് റൈറ്ററിനെ വിളിച്ച് സംഭവം പറയണം.... വിളിച്ച്.അപ്പുറത്ത് നിന്നും ആക്രോശം..'പല തവണ നിങ്ങളോട് പറഞ്ഞു ഇതിന്റെ വാർത്തകൾ ഇതോടെപ്പം വേണമെന്ന്'... എന്താ ഈ ചേലാകർമ്മം...???? ആക്രോശം തുടർന്ന്.... നിർവ്വചിച്ചും പറഞ്ഞും എന്നിലെ സ്ത്രീ വല്ലാതെ നൊമ്പരപ്പെട്ടു.... ഒടുവിൽ സ്‌ക്രിപ്റ്റ് കടമ്പ കടന്നു.. എഡിറ്റ് പൂർത്തിയായി.... പുതിയ ഒരു കൊടുങ്കാറ്റ്... മേലുദ്യോഗസ്ഥന് മുന്നിലെത്തി... വാളുണ്ടായിരുന്നെങ്കിൽ ഞാൻ സ്വാഹ......'' മുസ്ലിം സ്ത്രീകൾ എവിടെ ??'എന്താ സിന്ധു നിങ്ങളുടെ ഇഷ്ടത്തിനാണോ.. ആകാവുന്ന വിനയത്തിൽ സർ...,' കൗൺസിലർ മുസ്ലിം സ്ത്രീയാണ്...' പറഞ്ഞു പോയി...........തീർന്നു..... പിന്നെ ഞാൻ ചുറ്റുമുള്ള തൊന്നും കേട്ടില്ല'... അന്ത്യശാസനം 2 - 3 മുസ്ലിം സ്ത്രീകളുടെ by te ഇല്ലാതെ epiosde പോകില്ല... സമയം വൈകിട്ട് 7 മണി.. ക്യാമറയ്ക്ക് മുന്നിൽ അല്ല റിപ്പോട്ടിന്റെ മുന്നിൽ പോലും വരാത്ത കേരളത്തിലെ മുസലീം വനിത ചേലാകർമ്മത്തിന്റെ രൂപത്തിൽ എന്നെ നോക്കി പല്ലിളിച്ചു. റൂമിലെത്തി 10 മണി വരെ ഫോണിൽ .... വിളിച്ച സ്‌നേഹിതരിൽ പലർക്കും ഇത് കേട്ടിട്ട് കൂടില്ല.. മറ്റു ചിലരിൽ investigator ഉണർന്ന്... ഇത് എങ്ങനെ ചെയ്യും. എവിടെ ചെയ്യും, അവിടെ എങ്ങനെ ചെയ്യും. കേൾവി സുഖത്തിനായി... ആരോട് പരാതി പറയാനാ.... പിറ്റേന്ന് രാവിലെ 11 മണി വരെ ജലപാനം മറന്ന് ... അതാ വരുന്നു മേലുദ്ധ്യോഗസ്ഥന്റെ വിളി... പറന്നെത്തി... എവിടെ byte... സർ ആരെയും കിട്ടിയില്ല എന്ന് രാവിലെ തന്നെ പ്രൊഡ്യൂസറിനെ അറിയിച്ചിരുന്നു.... ആരുടെയെങ്കിലും ഒരു ref. തന്നെങ്കിൽ...'' അത്രൊയൊക്കെ പറഞ്ഞത് ഓർമ്മയിൽ ഉണ്ട്... സിനിമകളിൽ മാത്രം കണ്ട ഭീകര സത്വങ്ങളും ശബ്ദങ്ങളും പ്രജ്ഞയെ അപഹരിച്ചപ്പോൾ...... ഞാൻ നിലത്ത് വീണ് കിടക്കുന്നു... ആശുപത്രി കിടക്കയിൽ ഞാൻ കിടക്കുമ്പോൾ. കഥകൾക്കപ്പുറം എന്ന ഇന്നത്തെ epiosde ന്റെ conclusion ഇങ്ങനെ മുഴങ്ങി... അവളുടെ ഡ്രാമ... കൂടെ നിന്നവർ കൈകൊട്ടി അട്ടഹസിച്ച്....ഇതാണ് ചേലാകർമ്മം of an out door Producer.... Pls watch കഥകൾക്കപ്പുറം ശനി, ഞായർ 10 മണിക്ക് Task completed
Great Experience
Thank God

സൂര്യാ ടിവിയിൽ തുടരുന്ന തൊഴിലാളി വിരുദ്ധ നടപടികളുടെ പുതിയ ഇരയാണിത്. വർഷങ്ങളായി കോടിക്കണക്കിന് രൂപ കേരളത്തിൽ നിന്നും ചോർത്തിക്കൊണ്ടുപോകുമ്പോഴും ജീവനക്കാരെ ചൂഷണം ചെയ്യുന്നതിന് യാതൊരു മടിയുമില്ല. 12 മണിക്കൂറോളം ഡ്യൂട്ടി ചെയ്താലും ഓവർ ടൈം ആനുകൂല്യമോ മറ്റ് സൗകര്യങ്ങളോ നൽകാറുമില്ല. യു.ഡി.എഫ് ഭരണ കാലത്ത് തൊഴിൽ വകുപ്പ് നടത്തിയ പരിശോധനയിൽ മിനിമം വേതനം പോലും നൽകാറില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ സൂര്യാ മാനേജ് മെന്റിനെതിരെ ചെറുവിരൽ അനക്കാൻ പോലും ആരും തയ്യാറാവാറില്ല. 2010 ൽ സൂര്യാ ടിവിയിലെ അഞ്ച് പ്രധാന ജില്ലകളിലെ റിപ്പോർട്ടർമാരെ പുകച്ച് പുറത്ത് കളഞ്ഞിരുന്നു. എന്നാൽ പത്ര പ്രവർത്തക യൂനിയൻ നിയമത്തിന്റെ വഴി തേടിയെങ്കിലും കീഴ്ക്കോടതികളിൽ നിന്ന് ലഭിച്ച വിധി സുപ്രീം കോടതിയിൽ നിരസിക്കപ്പെടുകയായിരുന്നു. സൂര്യാ ടി.വി.യിലെ ജേണലിസ്റ്റുകൾ അന്ന് കേരളത്തിലെ പ്രമുഖ ട്രേഡ് യൂനിയനുകളെ സമീപിച്ചെങ്കിലും അവർക്കെതിരെ ചെറു പരാമർശം പോലും നടത്താൻ യൂനിയനുകൾ തയ്യാറായിട്ടില്ല. സമീപകാലത്തായി സൂര്യാ മാനേജ്മെന്റ് കൂടുതൽ തൊഴിലാളി ദ്രോഹത്തിന് ഇറങ്ങിയിരിക്കയാണ്. മറ്റ് സ്ഥാപനങ്ങളിൽ നിന്ന് കൃത്യ വിലോപത്തിന് പുറത്താക്കിയവരേയും മറ്റും കുത്തി നിറച്ച് കേരളത്തിലെ സാധാരണ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്.

സിന്ധു മേരിയുടെ പോസറ്റു വായിക്കാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP