ബാണാസുരമേഖലയിൽ ഉരുൾപൊട്ടിയത് 40 ഇടങ്ങളിൽ; വൈത്തിരിയിൽ രണ്ടുനില കെട്ടിടം മണ്ണിൽ താഴ്ന്നിറങ്ങിയതോടെ ബഹുനില ഫ്ളാറ്റുകളിൽ താമസിക്കുന്നവർ പ്രാണഭീതിയിൽ; അതീവ പരിസ്ഥിതിലോല പ്രദേശങ്ങളിൽ കെട്ടിപ്പൊക്കിയത് പത്തും പതിനഞ്ചും നിലകളുള്ള ഫ്ളാറ്റുകൾ; അനുമതി കാത്തിരിക്കുന്നത് മുപ്പതോളം മൾട്ടി ഫ്ളാറ്റുകൾ; പേമാരിയും പ്രളയവും വിഴുങ്ങിയ വയനാടിനെ ചതിച്ചത് ലാഭക്കൊതി മൂത്തുള്ള കുന്നിടിക്കൽ
മഹേഷ് ചീക്കല്ലൂർ
കൽപ്പറ്റ: പേമാരിയിലും പ്രളയത്തിലും പെട്ട് വയനാട് സമാനതകളില്ലാത്ത ദുരിതമാണ് ഇത്തവണ ഏറ്റുവാങ്ങിയത്. ഉയർന്ന പ്രദേശങ്ങളും, താഴ്ന്ന പ്രദേശങ്ങളും ഒരു പോലെ വെള്ളപ്പൊക്ക കെടുതിയിൽ പെട്ടിരിക്കുകയാണ്. വലുതും ചെറുതുമായ അറുപതോളം ഉരുൾപൊട്ടലുണ്ടായി ജീവനാശവും, കൃഷി നാശവും ഓരോ ദിവസവും റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. സർക്കാർ തലത്തിൽ കിട്ടുന്ന സഹായങ്ങൾ കൊണ്ട് നികത്താൻ കഴിയുന്നതല്ല വയനാട്ടിലെ നഷ്ടങ്ങൾ. നഷ്ടക്കണക്കുകൾ എടുക്കുമ്പോൾ ദുരന്തം വരുത്തി വച്ചതിന്റെ കാരണങ്ങളിലേക്കും കണ്ണോടിക്കേണ്ടി വരും.
ലാഭക്കൊതിയിൽ കുന്നിടിച്ചവർ സമാധാനം പറയട്ടെ!
കാർഷിക ജില്ലയായിരുന്ന വയനാടിനെ ടൂറിസത്തിലേക്ക് പറിച്ചു നട്ടിട്ട് പത്ത് വർഷത്തിലേറെയായിട്ടില്ല. ഇതോടെ, വയനാടിന്റെ നഗരവത്കരണത്തിന് ആക്കം കൂടി. ആവശ്യക്കാരില്ലാതെ കിടന്ന ചെങ്കുത്തായ മലകളും, വനങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളും പുഴയോരങ്ങളും, വയലുകളും വ്യാപകമായി അന്യ ജില്ലക്കാരായ റിയൽ എസ്റ്റേറ്റ് ലോബി മേടിച്ചുകൂട്ടി. വയലുകളും, തണ്ണീർതടങ്ങളും വ്യാപകമായി മണ്ണിട്ടുനികത്തി. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെ തന്നെ ഒട്ടുമിക്ക കെട്ടിടങ്ങളും നിൽക്കുന്ന സ്ഥലം വർഷങ്ങൾക്ക് മുൻപ് നെൽവയലുകളും ചതുപ്പുകളുമായിരുന്നു. രണ്ടായിരത്തി ഒൻപതിലെ സെന്റർ ഫോർ എർത്ത് സ്റ്റഡീസിലെ പഠന റിപ്പോർട്ട് അനുസരിച്ച് വയനാട്ടിലെ ഉരുൾപൊട്ടാനും ചരിഞ്ഞ നിലങ്ങൾ നിരങ്ങാനും സാദ്ധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെള്ളമുണ്ടക്ക് സമീപമുള്ള പുളിഞ്ഞാൽ, ചെമ്പ്രക്കു സമീപമുള്ള പ്രദേശങ്ങൾ, കാന്തൻപാറ, മുപ്പനാട് വില്ലേജിലെ നീലിമല ,ചിത്രഗിരി ,കോട്ടത്തറ വില്ലേജിലെ കുറുമ്പാലക്കോട്ടമല എന്നിവ ഇതിൽ പെടുന്നു.
കോഴിക്കോട്, വയനാട്, മലപ്പുറം, കുടക് എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിലെ വെള്ളരിമല ,ബാണാസുര മല,എളമ്പിലേരിമല ,ബ്രഹ്മഗിരി മല,തരിയോട് മല, എന്നിവ കൂടിയതോതിൽ ഭൂകമ്പ സാദ്ധ്യതയുള്ള സ്ഥലങ്ങളാണ്. അതിൽ തന്നെ ലക്കിടി, മുപ്പെനാട്, വൈത്തിരി എന്നി സ്ഥലങ്ങൾ പ്രഥമ സ്ഥാനത്താണുള്ളത്. രണ്ടായിരത്തി പത്തിലെ പഠന റിപ്പോർട്ട് പ്രകാരം ചുരത്തിനോട് ചേർന്ന സ്ഥലങ്ങളിൽ മഴക്കുഴികൾ പോലും ദുരന്തങ്ങൾക്ക് കാരണമാകാം. 2015 ജൂൺ 30 ലെ കേശവേന്ദ്രകുമാറിന്റെ റിപ്പോർട്ട് പ്രകാരം ലക്കിടി ഏരിയയിൽ 8 മീറ്റർ, മുനിസിപ്പൽ ഏരിയയിൽ 15 മീറ്റർ, മറ്റു സ്ഥലങ്ങളിൽ 10 മീറ്റർ എന്നതാണ് കെട്ടിട നിർമ്മാണങ്ങൾക്ക് അനുവദിച്ച കണക്ക്. എന്നാൽ കലക്ടറെ വികസന വിരോധിയെന്ന രീതിയിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ മുദ്ര കുത്തുകയാണുണ്ടായത്.
വയനാട്ടിൽ പടുത്തുയർത്തുന്ന മൾട്ടി ഫ്ളാറ്റുകളിൽ തൊണ്ണൂറു ശതമാനവും പുറം ജില്ലക്കാരായതിനാൽ മണ്ണിനോടോ ജില്ലയോടോ യാതൊരു വിധ വൈകാരിക ബന്ധത്തിന്റെ ആവശ്യമില്ല. ജില്ലാ ദുരന്തനിവാരണ സമിതി നൽകിയ സ്റ്റോപ്പ് മെമോ ഹൈക്കോടതിയിൽ പോയി മറികടന്നാണ് വൈത്തിരിയിലും ലക്കിടിയിലുമുള്ള മിക്ക കെട്ടിടങ്ങൾക്കും അനുമതി നേടിയത്. ഇതിനെല്ലാം കൂട്ടുനിൽക്കുന്നത് ഭരണതലസ്ഥാനത്തിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ്. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിലും, കസ്തൂരിരംഗൻ റിപ്പോർട്ടിലും ഒരുപോലെ പ്രതിപാദിക്കുന്ന അതീവ പരിസ്ഥിതിലോല പ്രദേശമായ വൈത്തിരിയിലും ലക്കിടിയിലും പണിതുയർത്തുന്നത് പത്തും പതിനേഴും നിലകളുള്ള കെട്ടിടങ്ങളാണ്.
നിലവിൽ 38 ഓളം വൻകിട കെട്ടിടങ്ങൾക്കുള്ള അനുമതി ഇതേ സ്ഥലങ്ങളിൽ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വൈത്തിരി പഞ്ചായത്തിലെ രണ്ട് നില ഷോപ്പിഗ് കോപ്ളക്സ് പൂർണ്ണമായും മണ്ണിനടിയിലേക്ക് താഴ്ന്നിറങ്ങിയത്. ഇതോടെ ചുണ്ടയിലും, ലക്കിടിയിലുമുള്ള വൻകിട ഫ്ളാറ്റുകളിൽ താമസിക്കുന്നവർ ഭീതിയിലാണ്. 20 വർഷം മുൻപ് പൂർണ്ണമായും ചതുപ്പായ പ്രദേശത്താണ് വൻകിട ഫ്ളാറ്റുകൾ ഉയർന്നിരിക്കുന്നത്. മഴ കൂടിയതോടെ ഇവിടങ്ങളിൽ ഉറവ് ഉണ്ടാകാൻ തുടങ്ങിയിട്ടുണ്ട്.
ഗാഡ്ഗിൽ റിപ്പോർട്ടും എതിർപ്പും
ഇന്ത്യയുടെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതുമായി ബന്ധപ്പെടുന്ന പരിസ്ഥിതി പ്രശ്നങ്ങളും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പരിസ്ഥിതി -വനം മന്ത്രാലയം രൂപീകരിച്ച വിദഗ്ധ സമിതി (വെസ്റ്റേൺ ഘാട്ട് ഇക്കോളജി എക്സ്പർട്ട് പാനൽ ) 14 പേരടങ്ങുന്ന വിദഗ്ധസംഘത്തിന്റെ അദ്ധ്യക്ഷനായ മാധവ് ഗാഡ്ഗിൽ 2011 ഓഗസ്റ്റ് 31 ന് 522 പേജുള്ള റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചു. റിപ്പോർട്ടിൽ കേരളത്തിലെ 75 താലൂക്കുകളിൽ 25 പ്രദേശങ്ങൾ പരിസ്ഥിതിലോലമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടി അറബികടലിന് സമാന്തരമായി കടന്നു പോകുന്ന 1490 കിലോമീറ്റർ ദൈർഘ്യവും 48 കിലോമീറ്റർ മുതൽ 210 കിലോമീറ്റർ വരെ വീതിയും 129037 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള പശ്ചിമഘട്ട മലനിരകളെയാണ് പഠന റിപ്പോർട്ടിൽ പരിഗണിച്ചത്.
റിപ്പോർട്ട് പ്രകാരം വയനാട്ടിലെ ബഹ്മഗിരി ,തിരുനെല്ലി, കുറുവാ ദ്വീപ്, പേരിയ - കൽപ്പറ്റ, നിലമ്പൂർ - മേപ്പാടി തുടങ്ങിയവയും, നിലവിലുള്ള വന്യജീവി സങ്കേതങ്ങളും, ജൈവ വൈവിധ്യ റിസർവ്വുകളുംപരിസ്ഥിതിലോല മേഖലയിൽ പെടും. ഇവിടങ്ങളിൽ ജനിതകമാറ്റം വരുത്തിയ വിത്തുകൾ, പ്ലാസ്റ്റിക് ഉപയോഗം, പ്രത്യേക സാമ്പത്തിക മേഖലയോ പുതിയ ഹിൽ സ്റ്റേഷനോ പാടില്ല, തനതു മത്സ്യസംരക്ഷണം,ജൈവകൃഷി ഏക വിളത്തോട്ടങ്ങൾക്ക് നിയന്ത്രണം, മേഖല ഒന്നിലും, രണ്ടിലും ഖനന നിരോധനം, സൗരോർജ്ജ പദ്ധതികൾക്ക് തുടക്കം കുറിക്കൽ, പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള കെട്ടിട നിർമ്മാണം, തുടങ്ങി വയനാടിന്റെ നിലനിൽപ്പിനാവശ്യമായ നിർദ്ദേശങ്ങളാണ് വച്ചത്. ഇതിനെതിരെ വൻ പ്രക്ഷോഭമാണ് ഉണ്ടായത്. ഇവർക്ക് കൈയേറ്റക്കാരും, ക്വാറി, മണൽ, ബിൽഡിങ് ,റിസോർട്ട് മാഫിയ തുടങ്ങിയവർ നിർലോഭ പിന്തുണ നൽകി. വോട്ടിനു വേണ്ടി പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഒളിഞ്ഞും, തെളിഞ്ഞും പിന്തുണ നൽകി. ഈ റിപ്പോർട്ടിൽ വെള്ളം ചേർത്താണ് കസ്തൂരി രംഗൻ റിപ്പോർട്ട് വന്നത്.
കസ്തൂരി രംഗൻ റിപ്പോർട്ടിൽ, മാനന്തവാടി താലൂക്കിലെ തിരുനെല്ലി, തൃശ്ശിലേരി, പേരിയ, തൊണ്ടർനാട് ,സുൽത്താൻ ബത്തേരിയിലെ കിടങ്ങനാട്, നൂൽപ്പുഴ, വൈത്തിരി താലൂക്കിലെ തരിയോട്, അച്ചുരാനം, പൊഴുതന, കോട്ടപ്പടി, ചുണ്ടേൽ, കുന്നത്തിടവക, വെള്ളരിമല എന്നിവ പെടും. രണ്ട് റിപ്പോർട്ടുകളിലും പരാമർശിക്കുന്ന മലമടക്കുകളെല്ലാം റിസോർട്ട്കാർ കൈയടക്കിയിരിക്കുന്നു. ഒരു നിർമ്മാണ പ്രവർത്തനവും പാടില്ലാത്ത ചെങ്കുത്തായ മലകൾ ഇടിച്ച് ബഹുനില കെട്ടിടങ്ങളും കുളങ്ങളും ഉണ്ടാക്കി റോഡ് നിർമ്മിച്ചു. ഉരുൾപൊട്ടലുകൾക്ക് പലയിടത്തും ഇത്തരം വെള്ളക്കെട്ടുകൾ കാരണമായിട്ടുണ്ട്. ബാണാസുര പരിസരത്ത് 40 ഓളം സ്ഥലങ്ങളിൽ ഉരുൾപൊട്ടി കഴിഞ്ഞ ദിവസങ്ങളിൽ പെട്ടന്നുണ്ടായ പ്രളയത്തിന് പ്രധാന കാരണം ഇതാണ്. ബാണാസുര മലയിൽ ചെറുതും വലുതുമായി അനേകം ക്വാറികൾ പ്രവർത്തിച്ചിരുന്നു. പലതും സ്വാധീനം മുഖേന നേടിയെടുത്തവയാണെന്നതും ഗൗരവത്തോടെ കാണണം.
Stories you may Like
- പഞ്ചാബിലെ ഗുർദാസ്പൂരിൽ വെള്ളപ്പൊക്കം; 30,000 പേരെ മാറ്റിപ്പാർപ്പിച്ചു
- ഉത്തരേന്ത്യയിൽ നാശം വിതച്ച് പേമാരി, അപകടനിലയും പിന്നിട്ട് യമുനാ നദി
- ഡെൽറ്റ എയർ വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത കഥ
- 2018 സിനിമയെ പ്രശംസിച്ച് ടി എൻ പ്രതാപൻ എംപിയുടെ കുറിപ്പ്
- കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്