'പണം കൊടുത്ത് സ്കൂളുകളിൽ ജോലി തരപ്പെടുത്തിയെടുക്കാൻ പറ്റുന്നവർ മാത്രം ബിഎഡ് എടുത്താൽ മതിയെന്ന് ഓർഡർ ഇറക്കിക്കൂടേ സാറേ; 4060 എയ്ഡഡ് അദ്ധ്യാപകരെ പുനർവിന്യസിച്ച വാർത്ത ഫേസ്ബുക്കിലിട്ട വിദ്യഭ്യാസ മന്ത്രിക്ക് ഉദ്യോഗാർത്ഥികളുടെ പൊങ്കാല; ലക്ഷങ്ങൾ കോഴ കൊടുത്തു ജോലി നേടിയവർക്ക് സർക്കാർ സ്കൂളിൽ വാധ്യാർപ്പണി തുടരാം
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: സർക്കാരിന്റെ കീഴിലുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ തസ്തിക നിർണ്ണയം പൂർത്തിയായപ്പോൾ ബാക്കിയായ 4060 അദ്ധ്യാപകരെയും സർക്കാർ സ്കൂളിൽ പുനർ വിന്യസിച്ച സർക്കാർ നടപടിക്ക് ശക്തമായ വിമർശനം. മാന്യമായി പഠിച്ച് ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ തീർത്തും നിരാശപ്പെടുത്തുന്ന തീരുമാനമാണ് സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിനെതിരെ കടുത്ത അമർഷത്തിലാണ് ഉദ്യോഗാർത്ഥികൾ.
മാനേജ്മെന്റ് സ്കൂളുകളിൽ പത്തും ഇരുപതും ലക്ഷങ്ങൾ കോഴ കൊടുത്ത് അദ്ധ്യാപക ജോലി നേടിയവരാണ് പി.എസ്.സി യെ നോക്കുകുത്തിയാക്കി സർക്കാർ ജോലി തരപ്പെടുത്തിയത്. 2017-18 ലെ തസ്തിക നിർണ്ണയത്തെ സംബന്ധിച്ച സർക്കാർ ഉത്തരവ് ജൂൺ 18ന് ഇറങ്ങി. 20ന് വിശദമായ മാർഗ്ഗ നിർദ്ദേശങ്ങളും. തുടർന്ന് തസ്തിക നിർണ്ണയത്തിൽ അധികമെന്ന് കണ്ടെത്തുന്ന ജീവനക്കാരുടെ പുനർവിന്യാസത്തെ കുറിച്ച് വിശദമായ സർക്കുലർ ജൂലൈ 1 ന് പുറത്തിറങ്ങി.
ഇതിന് സമയ പരിധിയും നിശ്ചയിച്ചിരുന്നു. ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക ഫേസ് ബുക്കിലെ പോസ്റ്റിനെ ആക്ഷേപിച്ചും സർക്കാരിന്റെ വഞ്ചനയും തുറന്ന് കാണിച്ച് യുവത്വം പ്രതികരിക്കുന്നത്. സർക്കാർ സ്കൂളുകൾ മുണ്ടശ്ശേരി മ്യൂസിയങ്ങൾ ആക്കുകയാണെന്നും പി.എസ്.സിക്ക് നോക്കുകൂലി നൽകണം എന്നുമുള്ള വിമർശനങ്ങളാണ് മന്ത്രിയെ കാത്തിരുന്നത് പി.എസ്.സി യുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ഉൾപ്പെടെ ജോലിക്കായി കാത്തിരിക്കുന്നവരുടെ രൂക്ഷമായ പ്രതികരണങ്ങളാണ് വിദ്യാഭ്യാസ മന്ത്രി പൊൻതൂവലായി പോസ്റ്റ് ചെയ്ത പുനർവിന്യാസ വാർത്തക്ക് ലഭിച്ചത്.
എയ്ഡഡ് വിദ്യാലയങ്ങളിലെ ഡിവിഷൻ പുനർനിർണയത്തിലൂടെ തസ്തിക നഷ്ടപെട്ട 4060 അദ്ധ്യാപകരെയാണ് സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളിലെ തസ്തിക നിർണയം പൂർത്തിയായ ദിനത്തിൽ തന്നെ പുനർവിന്യസിച്ചത്. ഇതിനെ കുറിച്ച് ദേശാഭിമാനിയിൽ വന്ന വാർത്തയാണ് രവീന്ദ്രനാഥ് ഫേയ്സ് ബുക്കിൽ പോസ്റ്റിയത് സർക്കാരിന്റെ അഭിമാന നേട്ടമായാണ് പത്രം വിലയിരുത്തുന്നത് എന്നാൽ പി.എസ്.സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ വന്നിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ പോസ്റ്റിന് താഴെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
പതിനായിരങ്ങള്‍ കഴിവുള്ളവര്‍ ഉന്നത നിലയിൽ യോഗ്യരായി തൊഴിലിനു വേണ്ടി കാത്തു കിടക്കുമ്പോൾ കോഴ നിയമനത്തിന് ഒരു ഫുൾസ്റ്റോപ്പ് പോലും ഇടാതെ വീണ്ടും വീണ്ടും പുനർവിന്യാസം എന്ന പേരിട്ട പിൻവാതിൽ നിയമനം നടത്തുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഒരോ നിയമനത്തിനും ലക്ഷങ്ങളാണ് മാനേജ്മെന്റുകൾ ഉദ്യോഗാർത്ഥികളിൽ നിന്നും വാങ്ങുന്നത് അതുകൊണ്ട് തന്നെ എയ്ഡഡ് അദ്ധ്യാപകരുടെ നിയമനത്തിന് സംരക്ഷണം നൽകേണ്ടത് സ്വകാര്യ മാനേജ്മെന്റുകളാണ് എന്നാൽ സർക്കാരിന്റെ ഈ നടപടി കൈകൂലിക്കാരെ സംരക്ഷിക്കുന്നതാണ് എന്നിങ്ങനെയാണ് വിമർശനങ്ങൾ.
കടുത്ത വിമർശനമാണ് ചിലർ ഉന്നയിച്ചത്. അവയിൽ ചിലത് ഇങ്ങനെയാണ്:
'15 20 ലക്ഷങ്ങൾ കൈക്കൂലി കൊടുത്ത് ജോലി വാങ്ങിച്ച് അത് നഷ്ടപ്പെട്ടവരെ സർക്കാർ സ്കൂളുകളിൽ നിയമിച്ച് സുരക്ഷിതരാക്കി LDF സർക്കാർ സാധാരണക്കാരോട് കൂറു കാണിച്ചു. അതിൽ അഭിമാനം കൊള്ളുന്ന വിദ്യാഭ്യാസ മന്ത്രി... ഗതികേട്'
'വഴിയിൽ ഒരു പ്രൈവറ്റ് ബസ് കേടായാൽ അതിലെ യാത്രക്കാരെ ksrtc ബസിൽ യഥാസ്ഥാനത്ത് സൗജന്യമായി എത്തിക്കുമോ.......അത്തരം പരുപാടി ആയി.... '
'ഇദ്ദേഹത്തിന് ഈ വസ്തുത മനസ്സിലാവണമെങ്കിൽ ഇദ്ദേഹം ഏതെങ്കിലും റാങ്ക് ലിസ്റ്റിൽ വന്നിട്ടു വേണ്ടേ'
'എത്ര വർഷം കാത്തിരുന്നാണ് ഗവ. അദ്ധ്യാപക നാവുന്നത് ഒരു സുപ്രഭാതത്തിൽ ലക്ഷങ്ങൾ കൊടുത്ത് കയറിയവരെ ഗവ വിദ്യാലയത്തിൽ ജോലി കൊടുക്കുന്നത് ഒരു രണ്ടാം തര ഏർപ്പാടായി പോയി'
'സർ ദയവായി ഇനി മുതൽ പണം കൊടുത്ത് സ്കൂളുകളിൽ ജോലി തരപ്പെടുത്തിയെടുക്കാൻ പറ്റുന്നവർ മാത്രം BEd ഉം SET ഉം KTET നേടിയാൽ മതി എന്ന് ഒരു G. O ഇറക്കി കൂടേ? ഒരുപാട് പേരുടെ പ്രതീക്ഷ ഇങ്ങനെ തല്ലി കെടുത്തുന്നതിലും നല്ലത് അതാണ്. ഒഴിവുകൾ ഇല്ലാത്ത Post കളിൽ നിയമന അപേക്ഷ ക്ഷണിച്ചു പരീക്ഷ നടത്തി PSC യുടെ സമയം കളയാതെ ഒരു circular ഇറക്കുന്നതാവും ഉചിതം.'
കോഴ കൊടുത്ത് ജോലിക്ക് കയറിയ 2017-18 അധ്യയനവർഷം തസ്തികനഷ്ടം വന്ന് പുറത്താകുന്നവരെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ ഒമ്പത്, പത്ത് ക്ളാസുകളിലെ അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം കുറച്ചത്. അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം 1:40 ആയി കുറച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. 1:45ൽനിന്നുമാണ് കുറച്ചത്.
പൊതുവിദ്യാലയങ്ങളിൽ തസ്തികനിർണയം പൂർത്തിയാക്കിയ ദിവസംതന്നെ സംരക്ഷിത അദ്ധ്യാപകരെ മുഴുവൻ പുനർവിന്യസിച്ച് സർക്കാർ കോഴക്കാരോട് കൂറുപുലർത്തിയിരുന്നു. 4060 പേരെ സംരക്ഷിത അദ്ധ്യാപകരായി കണക്കാക്കി പുനർവിന്യാസ ഉത്തരവ് ഇറക്കി. 3919 പേരെ മാതൃജില്ലകളിലും 141 പേരെ മറ്റു ജില്ലകളിലും പുനർവിന്യസിച്ചു.
Stories you may Like
- ഭിന്നശേഷി നിയമനത്തിന് സർക്കാർ സമിതി രൂപീകരിക്കണം: സുപ്രീംകോടതി
- വനിതാ ജീവനക്കാർക്ക് പരിരക്ഷ ഉറപ്പാക്കുന്നതിന് സംവിധാനം വേണം: വനിത കമ്മിഷൻ
- അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർക്ക് പരിരക്ഷ ഉറപ്പാക്കണം
- സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കുറഞ്ഞു
- കേരള സിലബസ് സ്കൂളുകളിൽ 3 വർഷത്തിനിടെ കുറഞ്ഞത് 1.21 ലക്ഷം കുട്ടികൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍