മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഒഴികെ സർവരും പഞ്ച് ചെയ്യണം; ഐഎഎസുകാർക്ക് പോലും ഒഴിവില്ല; നിർദിഷ്ട സമയം ജോലി ചെയ്തില്ലെങ്കിൽ അച്ചടക്ക നടപടിയും ശമ്പളം കുറയ്ക്കലും; പിണറായി വാളെടുത്തതോടെ മര്യാദക്കാരായി ജീവനക്കാർ; പഞ്ചിംഗിനെതിരെ സമരം നയിച്ചവരെ മഷിയിട്ടു നോക്കിയിട്ട് കാണാനില്ല; എം വി ജയരാജൻ രംഗത്തെത്തിയത് വഴങ്ങാത്തവരെ മെരുക്കാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാർ ജോലി കിട്ടിയിട്ടു വേണം ഒന്നും ലീവെടുക്കാൻ എന്ന് ചിന്തിക്കുന്ന നല്ലൊരു ശതമാനം ആളുകൾ കേരളത്തിലുണ്ട്. എന്നാൽ, ഈ സ്വപ്നം കണ്ട് ആരും സർക്കാർ ജോലിക്ക് മിനക്കെടേണ്ടി കാര്യമില്ല. തോന്നുമ്പോൾ ഓഫീസിലെത്തി തോന്നുമ്പോൾ പോകുന്ന സംവിധാനത്തോട് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങൾ വിടപറയാൻ ഒരുങ്ങുകയാണ്. നിരവധി ജീവിതഫയലുകൾ ഉറങ്ങുന്ന തലസ്ഥാനത്തെ സെക്രട്ടറിയേറ്റിൽ നിന്നു തന്നെയാണ് പിണറായി സർക്കാർ പരിഷ്ക്കരണം തുടങ്ങുന്നത്. സെക്രട്ടറിയേറ്റിൽ ജനുവരി ഒന്നു മുതൽ പഞ്ചിങ് സമ്പ്രദായം നടപ്പിലാക്കുമ്പോൾ ശക്തമായി എതിർപ്പുയർത്തിയവർക്ക് പോലും മിണ്ടാൻ പറ്റാത്ത അവസ്ഥയാണ്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും പഞ്ചിങ് സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുന്നതോടെ സർക്കാർ ജോലിയിൽ മടിപിടിച്ചിരിക്കാമെന്ന സുഖം തന്നെ പോകുമെന്ന് ഉറപ്പായി. ബയോമെട്രിക് സംവിധാനത്തിലൂടെയുള്ള പഞ്ചിംഗിലൂടെ ഹാജർ രേഖപ്പെടുത്തുന്നവർക്ക് മാത്രം ശമ്പളം നൽകിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം. ഇതോടെ പഞ്ചിംഗിനെതിരെ കൊടിപിടിച്ച് രംഗത്തെത്തിയവരും മൗനം പാലിക്കുകയാണ്. ശമ്പള വിതരണത്തിന് ഉപയോഗിക്കുന്ന സ്പാർക്ക് എന്ന സോഫ്റ്റ് വെയറുമായി ഈ ഹാജർ സംവിധാനത്തെ ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് ഇതോടെ തോന്നും പോലെ ഓഫീസിൽ വന്നു കയറാനുള്ള ജീവനക്കാരുടെ ശ്രമത്തിന് അവസാനമാകും.
ജീവനക്കാർ തങ്ങളുടെ തിരിച്ചറിയൽ കാർഡ് എല്ലാവർക്കും കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്. പഞ്ചിങ് നിർബന്ധമാക്കുന്ന ഉത്തരവ് നേരത്തെ സർക്കാർ പുറത്തിറക്കിയിരുന്നു. 15-ാം തിയതിക്ക് മുമ്പ് എല്ലാവരും തിരിച്ചറിയൽ കാർഡ് കൈപ്പറ്റുകയും ചെയ്തു. ജീവനക്കാർക്ക് ആധാർ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഏർപ്പെടുത്താൻ നീക്കമുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറുകയായിരുന്നു.
ഔദ്യോഗിക കാര്യങ്ങൾക്ക് മറ്റ് ഓഫീസുകളിൽ പോകുന്നവർക്ക് അവിടെ ഹാജർ രേഖപ്പെടുത്താവുന്ന വിധത്തിലാണ് ഇത് വിഭാവനം ചെയ്തത്. തുടർച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനാണ് തീരുമാനം. 5250 ജീവനക്കാരാണ് സെക്രട്ടറിയേറ്റിൽ ഉള്ളതെന്നാണ് കണക്ക്. നിലവിൽ സർക്കാർ ഓഫീസുകളിൽ പഞ്ചിങ് മെഷീനുകൾ ഉണ്ടെങ്കിലും രജിസ്റ്ററിൽ ഒപ്പ് വെക്കുകയും വേണം. ഹാജർ നിരീക്ഷണത്തിനു വേണ്ടി മാത്രമാണ് പഞ്ചിങ് മെഷീൻ ഉപയോഗിക്കുന്നത്.
അതേസമയം പഞ്ചിങ് സമ്പ്രദായം മന്ത്രിമാരുടെ ഓഫീസുകൾക്കും ബാധമാക്കുന്നതിനോട് സിപിഎം മന്ത്രിമാരിൽ നിന്നുൾപ്പെടെ എതിർപ്പുയർത്തി രംഗത്തെത്തി. ഇതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ അടിയന്തര യോഗം വിളിച്ചു. സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ ഇന്നലെ തന്നെ വിളിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഘടകകക്ഷി മന്ത്രിമാരുടെ പ്രൈവറ്റ്സെക്രട്ടറിമാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറി മന്ത്രിമാരുടെ സ്റ്റാഫിന്റെ യോഗം വിളിക്കുന്നത് അസാധാരണമാണ്.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് എം വി ജയരാജൻ വിഷയത്തിൽ ഇടപെട്ടത്. തുടർച്ചയായി മൂന്ന് ദിവസം സമയത്ത് പഞ്ചിങ് മുടങ്ങിയാൽ ശമ്പളം കുറയുമെന്നതിനാൽ ജീവനക്കാർക്ക് കടുത്ത പ്രതിഷേധമുണ്ട്. എന്നാൽ, ആർക്കും പ്രതിഷേധിക്കാൻ ധൈര്യമില്ല. നേരത്തെ കെഎഎസിനെതിരെ സമരത്തിനിറങ്ങിയ നേതാക്കളെ ട്രാൻസ്ഫർ ചെയ്താണ് സർക്കാർ ഒതുക്കിയത്. ഇതോടെ പഞ്ചിങ് വിഷയത്തിലും സർക്കാറിനെതിരെ കൊടിപിടിക്കാൻ ജീവനക്കാർക്ക് ഭയമാണ്.
മന്ത്രിമാരുടെ സ്റ്റാഫിന്റെ ജോലിക്ക് നിശ്ചിത സമയമില്ലാത്തതിനാലും ചില സ്റ്റാഫംഗങ്ങൾ സെക്രട്ടേറിയറ്റിന് പുറത്ത് മന്ത്രിമാരുടെ വസതിയിലും മറ്റുമായി ജോലി ചെയ്യുന്നതിനാലും അവർക്ക് പഞ്ചിങ് പ്രായോഗികമല്ലെന്നാണ് വാദം. മന്ത്രിമാരുടെ ഓഫീസുകളുടെ ഈ അഭിപ്രായം കണക്കിലെടുത്ത് പൊതുഭരണ വകുപ്പ് തയാറാക്കിയ മാർഗരേഖ മുഖ്യമന്ത്രിയുടെ ഓഫീസിൽ തിരുത്തിയെന്നാണ് പറയുന്നത്. മന്ത്രിമാരുടെ ഓഫീസിലും പഞ്ചിങ് ബാധകമാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിക്കുകയായിരുന്നു. ഇതിനോടാണ് എതിർപ്പുയർന്നത്.
ഇന്നലെ സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചപ്പോൾ പലരും എതിർപ്പ് അറിയിച്ചതായാണ് വിവരം. തീരുമാനം പിന്നീട് അറിയിക്കാമെന്ന് എം വി ജയരാജൻ യോഗത്തിൽ വ്യക്തമാക്കി. ഇന്ന് ഘടകകക്ഷി മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ കൂടി അഭിപ്രായം കേട്ടിട്ടാകും അന്തിമതീരുമാനം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മന്ത്രിമാരുടെ ഇടപെടൽ ശക്തമാക്കുന്നതും മന്ത്രിമാരുടെ വെബ്സൈറ്റ് സമയബന്ധിതമാക്കുന്നതും യോഗത്തിന്റെ അജൻഡയിലുണ്ട്.
മന്ത്രിമാരുടെ സ്റ്റാഫംഗങ്ങൾ ജോലിക്കുകയറാതെ ചുറ്റിത്തിരിയുന്നുവെന്നു നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, ചില സ്റ്റാഫംഗങ്ങൾ മന്ത്രിമാരുടെ വസതിയിലും പാർലമെന്ററി പാർട്ടി ഓഫീസിലും ജോലി ചെയ്യുന്നതുകാരണം പഞ്ചിങ് നടപടി വിനയാകുമെന്നാണു ചൂണ്ടിക്കാണിക്കുന്നു. ഇതുമായി ബന്ധപ്പെട്ടു തയാറാക്കിയ മാർഗരേഖയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ ഇതു മാറിമറിഞ്ഞെന്നാണു പരാതി. മന്ത്രിമാരുടെ ഓഫീസിലും ബാധകമാക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിക്കുകയായിരുന്നു. ഇതിനെതിരെയാണ് എതിർപ്പുയർന്നത്. എന്നാൽ, വഴങ്ങാത്തവരെ മെരുക്കാൻ എം വി ജയരാജനും രംഗത്തെത്തിയതോടെ സെക്രട്ടറിയേറ്റിൽ പഞ്ചിങ് സംബ്രദായം പൂർണമായും നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍