സമരക്കാരിൽ ആവേശം നിറയ്ക്കാൻ വി എസ് പുതുവൈപ്പിനിലെത്തും; ഡിസിപിയെ പുറത്താക്കണമെന്ന് കത്തുനൽകിയത് സമരം ഏറ്റെടുക്കുന്നതിന്റെ തുടക്കം; എല്ലാം കൈവിട്ടുപോകുമോയെന്ന ഭീതിയിൽ സർക്കാരും സിപിഎമ്മും; യതീഷ് ചന്ദ്രയെ മാറ്റി പ്രശ്നപരിഹാരത്തിന് ശ്രമം; മുതലെടുക്കാൻ ഉറച്ച് പ്രതിപക്ഷവും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പുതുവൈപ്പിനിൽ ഐഒസി പ്ലാന്റിനെതിരായി സമരം നടത്തുന്നവർക്ക് പിന്തുണയുമായി വി എസ് അച്യൂതാനന്ദൻ രംഗത്തെത്തി. ജനവാസ കേന്ദ്രത്തിൽ ഐഒസി പ്ലാന്റ് പ്രവർത്തിക്കുന്നതിനെതിരായ സമരത്തിന്റെ നേതൃത്വം വിഎസിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. തന്റെ വിശ്വസ്തരുമായി ഇതു സംബന്ധിച്ച കൂടിയാലോചനകൾ വി എസ് തുടങ്ങിയിട്ടുണ്ട്. സമരത്തിൽ ഇടപെടുന്നതിന്റെ ഭാഗമായാണ് സമരക്കാരെ ആക്രമിച്ച ഡി.സി.പി യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എലസ് മുഖ്യമന്ത്രിക്ക് കത്തു നൽകിയത്. മൂന്നാറിൽ നേരത്തെ പെമ്പിളൈ ഒരുമൈ സമരത്തിൽ നടത്തിയതിന് സമാനമായ ഇടപെടലാണ് ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ കൂടിയായ വി എസ് പുതുവൈപ്പിനിൽ ലക്ഷ്യമിടുന്നത്.
കൊച്ചി മെട്രോ വേദിയിൽ വികസനവുമായി ബന്ധപ്പെട്ട സമരങ്ങളെ അവഗണിക്കേണ്ടി വരുമെന്ന് പിണറായി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങൾക്കൊപ്പം നിന്ന് വിഷയം ഏറ്റെടുക്കാനുള്ള വിഎസിന്റെ നീക്കം. നിയമസഭയിൽ ഉൾപ്പെടെ വേണ്ടി വന്നാൽ പ്രതിഷേധം ഉയർത്താനാണ് നീക്കം. സമരക്കാരെ പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് വിഎസിന് അഭിപ്രായമുണ്ട്. പുനരാരംഭിച്ച പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനം നിർത്തണമെന്നും കഴിഞ്ഞ ദിവസം സമരക്കാരെ നേരിട്ട ഡിസിപി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടമായിരുന്നു സമരം തുടരുന്നത്. ഇത് രണ്ടും ന്യായമാണെന്നാണ് വിഎസിന്റെ നിലപാട്. ഇത് മനസ്സിലാക്കിയാണ് ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിഷയത്തിൽ യോഗം വിളിച്ചിരിക്കുന്നത്. ഇതിനിടെ നിർമ്മാണ പ്രവർത്തനങ്ങൾ ബുധനാഴ്ചത്തെ യോഗതീരുമാനം പുറത്തുവരുന്നതു വരെ നിർത്തിവയ്ക്കുമെന്ന് എസ് ശർമ്മയും അറിയിച്ചിട്ടുണ്ട്.
അതിനിടെ വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയാണ്. ഐഒസി പ്ലാന്റിന് എതിരെ സമരം നടത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈപ്പിനിൽ യു.ഡി.എഫ് ഹർത്താൽ നടത്തും. ഇടതു സർക്കാരിന്റെ പൊലീസിൽ നിന്നും ഇത്തരത്തിലൊരു നടപടി പ്രതീക്ഷിക്കുന്നില്ലെന്ന് സമരാനുകൂലികൾ പറയുന്നു. റേഞ്ച് ഐജി ഓഫീസിലേയ്ക്ക് ജൂൺ 20 ന് മാർച്ച് നടത്താൻ എഐവൈഎഫ് തീരുമാനമെടുത്തിട്ടുണ്ട്. ഇതോടെ വിഷയത്തിൽ സിപിഐയും എതിരാവുകയാണ്. ഈ സാഹചര്യത്തിൽ വി എസ് കൂടി സമര സ്ഥലത്ത് എത്തിയാൽ സർക്കാർ തീർത്തും ഒറ്റപ്പെടും.
സമരം ഏറ്റെടുക്കാനുള്ള വിഎസിന്റെ നീക്കം സർക്കാരും സിപിഎമ്മും തിരിച്ചറിയുന്നു. എങ്ങനേയും പ്രശ്നം പരിഹരിക്കണമെന്ന അഭിപ്രായം അതുകൊണ്ട് തന്നെ എറണാകുളത്തെ സിപിഎമ്മിൽ ഉയർന്നു കഴിഞ്ഞു. ജില്ലയിൽ പാർട്ടിക്ക് വലിയ തിരിച്ചടിയായി ഈ സമരം മാറുമെന്ന വിലയിരുത്തലാണ് ഉള്ളത്. പുതുവൈപ്പിനിലെ പൊലീസ് നടപടിയിൽ നിരവധി പേർക്ക് ലാത്തികൊണ്ടുള്ള അടിയേറ്റു. യതീഷ് ചന്ദ്രയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. അങ്കമാലിയിൽ നടന്ന എൽഡിഎഫ് ഉപരോധം അടക്കമുള്ള സമരങ്ങളെ ക്രൂരമായി നേരിട്ടതിന് ഡി സി പി യതീഷ് ചന്ദ്രയ്ക്കെതിരെ നേരത്തെയും പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിച്ഛായയെ തകർക്കുന്ന തരത്തിൽ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് സിപിഎമ്മിലെ ജില്ലാ നേതാക്കൾക്കും അഭിപ്രായമുണ്ട്.
ഹരിത ട്രിബ്യൂണലിന്റെ വിധി വന്നതിനു ശേഷം മാത്രമെ ഇനി പ്രവർത്തിക്കൂ എന്ന് മന്ത്രി ഉറപ്പുതന്നിരുന്നതാണെന്നും എന്നാൽ അതിനു മുൻപേ കമ്പനി പ്രവർത്തനം ആരംഭിച്ചതിനാലാണ് സമരം പുനരാരംഭിച്ചതെന്നും നാട്ടുകാർ വ്യക്തമാക്കി. സമരം നടത്തിയവർക്കുനേരെ കമ്പനിക്കുള്ളിൽനിന്നും പ്രകോപനമുണ്ടായതായും സമരക്കാർ ആരോപിച്ചു. കഴിഞ്ഞ ദിവസം നടത്തിയ സമരത്തെ അടിച്ചമർത്തിയ കൊച്ചി ഡി സി പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുണ്ടായ പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്നതിനാൽ യാതൊരു സമരവും നഗരത്തിൽ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസിന്റെ നടപടി. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇരുനൂറോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പുതുവൈപ്പിനിൽ ഐഒസിയുടെ പാചകവാതക സംഭരണ ശാലയ്ക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മ വാക്കുപാലിച്ചില്ലെന്ന ആരോപണവും സമരസമിതി ഉന്നയിക്കുന്നു. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ അതിക്രൂരമായ ലാത്തിച്ചാർജിന് ശേഷം സമരക്കാരുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സമരക്കാർക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എൽപിജി പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജൂലൈ നാലുവരെ നിർത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നൽകിയ ഉറപ്പ്. കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങുകൾക്കായി മുഖ്യമന്ത്രി എത്തുന്നേരം ചർച്ച നടത്താമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.സമരസമിതിയും വരാപ്പുഴ അതിരൂപത ആക്ഷൻ കൗൺസിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
എന്നാൽ ഇന്നലെ മുഖ്യമന്ത്രിയുമായി ചർച്ച നടന്നില്ല. ഇത് കൂടാതെ ഇന്നുരാവിലെ മുതൽ കനത്ത പൊലീസ് സംരക്ഷണത്തിൽ പുതുവൈപ്പിനിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഐഒസി അധികൃതർ ആരംഭിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് സമരസമിതിയും നാട്ടുകാരും പ്രതിഷേധവുമായി എത്തി. മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പൊലീസിനോടും സമരക്കാർ വിശദീകരിച്ചു. പക്ഷേ ഹൈക്കോടതി ഉത്തരവുള്ളതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന നിലപാടായിരുന്നു പൊലീസിന്.തുടർന്നാണ് സമരസമിതിയിലെ പ്രവർത്തകർ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ ഫോണിൽ വിളിക്കുന്നത്.
തങ്ങളോട് പറഞ്ഞ ഉറപ്പുകൾ ലംഘിക്കപ്പെട്ടെന്നും പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയെന്നും മന്ത്രിയോട് പറഞ്ഞു. എന്നാൽ താൻ നിസ്സഹായയാണെന്ന മറുപടിയാണ് മന്ത്രിയിൽ നിന്നും ലഭിച്ചതെന്ന് സമരസമിതി പ്രവർത്തകർ കിട്ടിയത്. ഇതോടെയാണ് ഇന്നും പ്രതിഷേധം തുടങ്ങിയത്. അതിനിടെ പുതുവൈപ്പിനിൽ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാർക്കെതിരെ നടത്തിയ ക്രൂരമായ ലാത്തിച്ചാർജ് പ്രാകൃതവും നീതീകരിക്കാൻ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർക്കെതിരെ നിഷ്ഠൂരമായ ബലപ്രയോഗമാണ് നടന്നത്. ജനകീയ സമരങ്ങളെ തോക്കും ലാത്തിയുമുപയോഗിച്ച് അടിച്ചമർത്താനാവില്ലെന്ന് സർക്കാർ ഓർക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വർദ്ധിച്ചു വരുന്ന പനി മരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ താൻ കണ്ടപ്പോൾ പുതുവൈപ്പിൻ പ്രശ്നവും ചർച്ച ചെയ്തിരുന്നു. അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റാൻ അവരുമായി ചർച്ച നടത്തണമെന്നും സർവ്വ കക്ഷി യോഗം വിളിക്കണമെന്നും ബലപ്രയോഗം നടത്തരുതെന്നും താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്. കഴിഞ്ഞ ദിവസം നടന്ന ലാത്തിച്ചാർജ് അനാവശ്യമായിരുന്നെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. അത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ വീണ്ടും ലാത്തിച്ചാർജുണ്ടായി. ഇത് ഒരു തരത്തിലും നീതീകരിക്കാൻ കഴിയുന്നതല്ല. ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടി വേണം. സമാധാനപരമായ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്