ആളുകൾക്കെന്ത് സംഭവിച്ചാലും കുഴപ്പമില്ല; പാറമട വന്നാൽ മതി; ക്വാറി മാഫിയയുടെ പണക്കരുത്തിൽ അരുവി പോലും കാണുന്നില്ല; ഒഴിഞ്ഞു പോകാത്തവർക്കെതിരെ കള്ളക്കേസും; മലബാറിലെ കാരശ്ശേരി ഗ്രാമത്തെ ഇല്ലായ്മ ചെയ്യാൻ കള്ളക്കളി
എം പി റാഫി
കോഴിക്കോട്: ജനവാസ കേന്ദ്രത്തിൽ ഇത്രയധികം ക്വാറികൾ സ്ഥിതി ചെയ്യുന്ന മറ്റൊരു ഇടം സംസ്ഥാനത്ത് കാണില്ല. ഓരോ ഇരുന്നൂറും മുന്നൂറും മീറ്റർ അകലം മാത്രമാണ് ഇവിടെ ക്വാറികൾതമ്മിലുള്ളത്. കോഴിക്കോട് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കാരശ്ശേരി പഞ്ചായത്തിലാണ് ആദിവാസികളടക്കമുള്ള സാധാരണ ജനതയെയും പ്രകൃതിസമ്പത്തിനെയും ചൂഷണം ചെയ്തുകൊണ്ടുള്ള ക്വാറികളുടെ പ്രവർത്തനം. ഇത്രയധികം ക്വാറികളിലൂടെ വമ്പന്മാർ കൊയ്യന്നത് കോടികളുടെ ലാഭമാണ്. സംസ്ഥാനത്ത് അനധികൃത ക്വാറികൾ പെരുകിയതോടെ പുതിയ ക്വാറികൾക്കുള്ള അംഗീകാരം സർക്കാർ നിർത്തി വച്ചിരുന്നു. നേരത്തെ അംഗീകാരം നേടിയവരും അല്ലാത്തവരും കാരശ്ശേരി പഞ്ചായത്തിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ നിലവിലുള്ള 18 ക്വാറികൾക്കു പുറമെ 23 ഏക്കർ ഭൂവിസ്തൃതിയിൽ വീണ്ടും കരിങ്കല്ല് ക്വോറി തുടങ്ങാനുള്ള നീക്കത്തിലാണ് വൻകിട കമ്പനിക്കാർ.
കാരശ്ശേരി പഞ്ചായത്ത് ആറാം വാർഡിലെ ആദിവാസി കോളനിക്ക് സമീപമാണ് 22.82 ഏക്കർ ഭൂമിയിൽ ക്വാറി തുടങ്ങാനിരിക്കുന്നത്. എറണാകുളം ആസ്ഥാനമായി പ്രവരർത്തിക്കുന്ന ഗർവ്വ് പ്രൈവറ്റ് ലിമിറ്റഡ്, വി-ടെക്ക് എന്നീ പ്രമുഖ രണ്ട് കമ്പനികളുടെ പേരിലാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വർഷങ്ങളായുള്ള രഹസ്യ നീക്കത്തിനൊടുവിലാണ് കമ്പനികൾ ഈ ഭൂ പ്രദേശം കൈപിടിയിലൊതുക്കിയത്. പണത്തിന്റെ പവറിൽ ജനങ്ങൾ തിങ്ങിതാമസിച്ചിരുന്ന ഇവിടം ഇപ്പോൾ ഏറെയും വിജനമാക്കിയിരിക്കുകയാണ്. ഗ്രാനൈറ്റിനും മറ്റു മൂല്യമുള്ള കല്ലുകൾക്കും ഖനന യോഗ്യമായ സ്ഥലമാണിതെന്ന് അഞ്ച് വർഷം മുമ്പ് തന്നെ കമ്പനി അധികൃതർ പരിശോധന നടത്തുകയായിരുന്നു. അത്യാധുനിക ടെക്നോളജി ഉപയോഗിച്ചായിരുന്നു മൂല്യ നിർണയം നടത്തിയിരുന്നത്. എന്നാൽ അതീവ രഹസ്യമായി നടത്തിയ മൂല്യ നിർണയത്തിന് ശേഷം എന്ത് വിലകൊടുത്തും ഈ പ്രദേശം കൈപിടിയിലൊതുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി 2011 മുതൽ പരിസരത്തുള്ള ഓരോ വീടുകളും രഹസ്യമായി തന്നെ ഒഴിപ്പിക്കാൻ തുടങ്ങി. പതിനായിരമോ ഇരുപതിനായിരമോ മാത്രം ഒരു സെന്റിന് വിലയുണ്ടായിരുന്ന ഭൂമി ലക്ഷങ്ങൾ നൽകിയായിരുന്നു കമ്പനിക്കാർ വാങ്ങിയിരുന്നത്. ഒഴിഞ്ഞു പോകാൻ വിസമ്മതിച്ചിരുന്ന വീട്ടുകാർക്ക് കൂടുതൽ ഓഫറുകളും പണവും നൽകി ഒഴിപ്പിക്കുകയായിരുന്നു. കമ്പനിയുടെ രണ്ട് ഡയറക്ടർമാരായിരുന്നു പ്രത്യക്ഷത്തിൽ ഒഴിപ്പിക്കൽ നടപടിക്ക് നേതൃത്വം നൽകിയതെങ്കിലും പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയുള്ള രാഷ്ട്രീയക്കാരായിരുന്നു ഇതിനായി ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നത്. യൂ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ കോൺഗ്രസ്, ലീഗ്, കേരളാ കോണഗ്രസ് മെമ്പർമാരെ കമ്പനിക്കാർ നേരത്തെ വിലക്കുവാങ്ങിയിരുന്നു. പുറമെ ഇടതുപക്ഷം ഇവർക്കെതിരാണെങ്കിലും ചില സിപിഐ(എം)മ്മുകാരെയും ഉടമകൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോൾ, മൂന്നുവർഷത്തിനിടെ പനിനെഞ്ച് വീടുകളാണ് ഒഴിപ്പിക്കപ്പെട്ടിട്ടുള്ളത്. ക്വാറി തുടങ്ങാനെന്ന ആവശ്യം രഹസ്യമാക്കി വച്ചായിരുന്നു വീടുകൾ ഒഴിപ്പിച്ചിരുന്നത്. ഇതുകൊണ്ടുതന്നെ നാട്ടുകാർ വിവരം അറിഞ്ഞിരുന്നില്ല.
ഖനന വിഭാഗത്തിൽ നിന്നും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും നേരത്തെ അനുമതി സർട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയിരുന്നു. എന്നാൽ പഞ്ചായത്ത് അനുമതിയോ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ 150 മീറ്റർ അകലം പാരിക്കണമെന്ന മാനദണ്ഡമോ പാലിച്ചിരുന്നില്ല. എന്നാൽ തൊട്ടു പിന്നാലെ 2014 നവംബറിൽ അംഗീകാരത്തിനായി പഞ്ചായത്തിലും അപേക്ഷ സമർപ്പിച്ചു. കൃത്യമായ പരിശോധനകൾ നടത്താതെ ധൃതി പിടിച്ച് പഞ്ചായത്ത് സെക്രട്ടറിയും അംഗീകാരം നൽകി. ക്വാറി ഉടമകൾ സമർപ്പിക്കേണ്ട അപേക്ഷകൾ പലതും പഞ്ചായത്ത് സെക്രട്ടറി സുരേഷ്ബാബു തന്നെ മറ്റു വകുപ്പുകളിലേക്ക് ഫോർവേഡ് ചെയ്യുകയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ, ഫയർ& സർക്യു എന്നീ ഡിപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ സെക്രട്ടറി കൈമാറിയത് ക്വാറി ഉടമകളുമായുള്ള അവിഹിത ഇടപാട് വ്യക്തമാക്കുന്നു. ക്വാറിക്ക് സമീപത്തുകൂടെ ഒഴുകുന്ന അരുവിയും സെക്രട്ടറി റിപ്പോർട്ടിൽ നിന്നും മുക്കിയിട്ടുണ്ട്. എന്നാൽ അനുമതി നൽകിയ വിവരം അറിഞ്ഞ് ജനങ്ങൾ സംഘടിച്ചതോടെ പഞ്ചായത്ത് സമിതി ഈ തീരുമാനം റദ്ധ്ചെയ്യാൻ തീരമാനിക്കുകയായിരുന്നു. എന്നാൽ അംഗീകാരം റദ്ദ് ചെയ്യുന്ന തീരുമാനത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറി വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ക്വാറികൾക്കും മറ്റുമായി മുതലാളിമാർക്ക് ഒത്താശ ചെയ്യുന്നതായി മുമ്പും നിരവധി ആരോപണം സെക്രട്ടറിക്കെതിരെ നിലനിൽക്കുന്നുണ്ട്.
അംഗീകാരം റദ്ദ് ചെയ്ത നടപടിക്കെതിരെ കമ്പനി ഡയറക്ടർമാർ വഞ്ചിയൂരിലെ പഞ്ചായത്ത് ട്രിബ്യൂണലിനെ സമീപിച്ചു. ഇതോടെ റദ്ദ് ചെയ്ത നടപടിക്ക് താൽക്കാലിക സ്റ്റേ നേടിയിട്ടുണ്ട്. അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട് കേസിൽ നാട്ടുകാരും കക്ഷി ചേർന്നിട്ടുണ്ട്. ഈ കേസ് നടന്നുവരികയാണ്. കേസ് ഹൈക്കോടതിയിൽ എത്താനും സാധ്യതയുണ്ട്. പ്രദേശത്തിന്റെ പ്രത്യേകതയും കൃഷിയും മറ്റു ജൈവവൈവിധ്യങ്ങളും സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സ്ഥിരമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുള്ള പ്രദേശമാണ് ഇവിടം. 2005, 2007 വർഷങ്ങളിൽ മണ്ണിടിച്ചിലിലൂടെ വൻദുരന്തം തന്നെ ഉണ്ടായിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയോ മറ്റു സർക്കാർ സംവിധാനങ്ങളുടെയോ യാതൊരു കുടിവെള്ള പദ്ധതിയും ഈ പഞ്ചായത്തിൽ ഇല്ലെന്നതാണ് വസ്തുത. പാറമടക്കുകളിൽ നിന്നും കരിങ്കൽക്കൂട്ടങ്ങളിൽ നിന്നും വരുന്ന വെള്ളമാണ് ഇവിടത്തുകാർക്ക് ഏക ആശ്രയം. എന്നാൽ ജനവാസ കേന്ദ്രത്തിൽ ക്വാറി വരുന്നതോടെ കുടിവെള്ളത്തിനും പ്രതിസന്ധിയുണ്ടാകും. മാത്രമല്ല, ക്വാറിയുടെ പ്രവർത്തനങ്ങൾക്കായി ഒരു ദിവസം ഇരുപതിനായിരം ലിറ്റർ വെള്ളമാണ് വേണ്ടിവരിക. 861 എച്ച്.പി യുടെ നിരവധി യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഖനനം നടത്താൻ ഉദ്ധേശിക്കുന്നത്.
ബഹുഭൂരിപക്ഷം നാട്ടുകാരും വിവിധ രാഷ്ട്രീയക്കാരും ഉൾക്കൊള്ളുന്ന ആക്ഷൻ സമിതി രൂപവൽക്കരിച്ച് ക്വാറി വരുന്നതിനെതിരിൽ പ്രതിഷേധവുമായി പ്രദേശവാസികൾ മുന്നോട്ടുപോകുകയാണ്. ജനകീയ പ്രക്ഷോപങ്ങളും നിയമ പോരാട്ടങ്ങളും നടത്തി നാടിന്റെ ജൈവവൈവിധ്യത്തെ നശിപ്പിക്കുന്ന ഈ നടപടിക്കെതിരെ പോരാടുമമെന്ന് സമരസമിതി ഭാരവാഹികൾ മറുനാടൻ മലയാളിയോടു പറഞ്ഞു. ക്വാറി കമ്പനികൾക്കു പിന്നിൽ പ്രവർത്തിക്കുന്നത് ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണെന്നാണ് സൂചന. തെക്കൻ കേരരളത്തിൽ നിന്നുള്ള എംഎൽഎ ഉൾപ്പടെ ഉന്നത രാഷ്ട്രീയക്കാർ ഇതിനു പിന്നിലുണ്ട്. ഇതുകൊണ്ടുതന്നെ വിഷയം പുറത്തറിയാതെ പോകുകയാണ്. സമീപത്തെ ഏതാനും വീടുകൾ ഒഴിപ്പിക്കാൻ സമ്മർദവും ഭീഷണിയും ക്വാറി മാഫിയയുടെ നേതൃത്വത്തിൽ ശക്തമാക്കിയിരിക്കുകയാണ്. ഒഴിഞ്ഞു പോകാൻ വിസമ്മതിക്കുന്നവരെ കള്ളക്കേസിൽ പെടുത്തിയും ഭരണ സ്വാധീനം ഉപയോഗിച്ചും നേരിട്ടുകൊണ്ടിരിക്കുകയാണ്. സമരസമിതിയിൽപെട്ടവരെ സ്വാധീനിക്കാനും തളർത്താനുമുള്ള നീക്കവുമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മാർത്തോമ്മാ വിശ്വാസികളായ മാതാപിതാക്കളുടെ മകൻ; കവലകളിൽ സുവിശേഷ പ്രാസംഗികനായി തുടക്കം; ബൈബിൾ പ്രചാരകർക്കൊപ്പം കൂടിയപ്പോൾ എത്തിയത് അമേരിക്കയിൽ; സാധുക്കൾക്ക് ജീവകാരുണ്യ ചൊരിഞ്ഞു ജനകീയൻ; സ്വന്തമായി സ്ഥാപിച്ച സഭയുടെ ബിഷപ്പായി; വിവാദങ്ങളും നിരവധി; വിട പറഞ്ഞ യോഹാൻ മെത്രാപ്പൊലീത്തയുടെ ജീവിതകഥ
- നാണംകുണുങ്ങിയും അരക്ഷിതനുമായ കുഞ്ഞുയോഹന്നാച്ചൻ; ഒരിക്കലും സുവിശേഷകൻ ആകില്ലെന്ന് അമ്മ കരുതിയ നാളുകൾ; തെരുവിൽ സുവിശേഷം പ്രചരിപ്പിച്ചാൽ ആളുകൾ തല്ലുകയോ കല്ലെറിയുകയോ ചെയ്യുമോ എന്ന 16 കാരന്റെ ആശങ്കകൾ; ഗിസല്ലയെ കണ്ടപ്പോൾ ഇതാണെന്റെ ജീവിത പങ്കാളി എന്ന് തിരിച്ചറിഞ്ഞ നിമിഷം; ബിഷപ്പ് കെ പി യോഹന്നാൻ വരവറിയിച്ചത് ഇങ്ങനെ
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന്‍ അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- വിവാദങ്ങൾക്കിടെ അതിജീവനം ശീലമാക്കിയ മെത്രാപ്പൊലീത്ത; അമേരിക്കയിൽ എത്തിയപ്പോൾ നിനച്ചിരിക്കാതെ ദുരന്തം; പാഞ്ഞെത്തിയ കാർ തലയും നെഞ്ചും പരിക്കേൽപ്പിച്ചു; തിരികെ വരുമെന്ന് പ്രതീക്ഷ തെറ്റിച്ചു യോഹാൻ മെത്രാപ്പൊലീത്തയുടെ വിയോഗം; കണ്ണീരിൽ ബിലിവേഴ്സ് സഭാ വിശ്വാസികൾ
- റിലീസിന് മുമ്പേ നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ; പിന്നിലാക്കിയത് കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2'നെ; തീയറ്ററുകളെ ഇളക്കി മറിക്കാൻ ടർബോ ജോസ് എത്തും
- ഇന്റേണൽഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമിൽ കാണാതായി; തിരച്ചിൽ തുടരുന്നു
- 300 കോടി മതിക്കുന്ന ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്സ് വിറ്റത് വെറും 30 കോടിക്ക്; സ്വകാര്യവൽക്കരണത്തിനെതിരെ അലറുന്ന സഖാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല; വ്യവസായമന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന്റെ മറവിൽ നടന്ന ഡീൽ പകൽക്കൊള്ളയോ?
- കർമ്മം കൊണ്ട് തിരുവല്ലാക്കാരൻ ആയതോടെ പി ജെ കുര്യനുമായി ആത്മബന്ധം; ആരെയും പിണക്കാത്ത രാഷ്ട്രീയ സൗഹൃദക്കരുത്ത് എത്തിച്ചത് പ്രധാനമന്ത്രി മോദിക്ക് മുമ്പിലും; ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയെ പിന്തുണച്ചു; വിട പറഞ്ഞത് രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ മെത്രാപ്പൊലീത്ത
- മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം; നിഷ് അദ്ധ്യാപികക്കെതിരെ കേസെടുത്തു കോടതി; മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്റെ തന്റെ നൃത്തരൂപത്തിന്റെ മോഷണമെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് സിൽവി മാക്സി; സിൽവിക്ക് കോടതിയുടെ സമൻസ്
- കർക്കറെ കൊല്ലപ്പെട്ടത് ആർഎസ്എസുമായി ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റോ? ബുള്ളറ്റ് പ്രൂഫ് കാണാതായത് എങ്ങനെ? മൃതദേഹത്തിൽനിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ എവിടെ? ഭീകരർ മറാത്തയിൽ സംസാരിച്ചിരുന്നോ? മുംബൈ രാഷ്ട്രീയത്തിൽ നീറിപ്പുക്കഞ്ഞ് ഹേമന്ദ് കർക്കറെ വീണ്ടും!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍