300 കോടിയുടെ മെഡിസിറ്റി തട്ടിപ്പിന്റെ സൂത്രധാരൻ രാഹുൽ ചക്രപാണി കരുനീക്കം തുടങ്ങിയത് യുകെ കേന്ദ്രീകരിച്ച്; നിക്ഷേപകരെ അറിയിച്ചത് സിപിഎം നേതാക്കളായ ജയരാജന്മാർ സ്വന്തക്കാരെന്ന്; അടുത്ത തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാകുമെന്നും വീമ്പിളക്കി; കെ കെ രാഗേഷും ശരത്ചന്ദ്ര പ്രസാദുമൊക്കെ ഫേസ്ബുക്ക് സുഹൃത്തുക്കൾ; ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പേരിൽ നിക്ഷേപത്തിനും ജോലിക്കും എന്ന പേരിലും പിരിച്ചെടുത്തത് കോടികൾ
പ്രത്യേക ലേഖകൻ
ലണ്ടൻ: 300 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന പ്രാഥമിക സൂചനകൾ പുറത്തുവന്ന മെഡിസിറ്റിയുടെ സൂത്രധാരൻ രാഹുൽ ചക്രപാണി ആളുകളെ വീഴ്ത്തിയിരുന്നത് സിപിഎം നേതാക്കളായ ജയരാജന്മാരുടേയും മറ്റും അടുത്ത സുഹൃത്താണെന്ന് പ്രചരിപ്പിച്ച്. ഇതോടൊപ്പം മറ്റു രാഷ്ട്രീയ കക്ഷികളും തന്റെ അടുപ്പക്കാരാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാകുമെന്നും പറഞ്ഞ് ഇയാൾ കൂടുതൽ പേരുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്തതോടെ പലരും നിക്ഷേപം നൽകാൻ തയ്യാറായതാണ് വിവരം.
നഴ്സിങ് പഠിച്ചു ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന് തട്ടിപ്പിലൂടെ രൂപം നൽകിയ രാഹുൽ ചക്രപാണി മുൻ യുകെ മലയാളിയെന്നും വിവരം ലഭിച്ചു. രാഹുലിന് യുകെയിൽ കമ്പനിയുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ജോലിക്കെന്ന പേരിലും വമ്പൻ ബിസിനസ് സാമ്രാജ്യത്തിലെ നിക്ഷേപം എന്ന പേരിലും കോടികൾ പിരിച്ചുകൂട്ടിയ രാഹുലിനെതിരെ ബിസിനസ് പങ്കാളികൾ തന്നെ പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലാകുന്നത്.
27-ാം വയസ്സിൽ ശതകോടികളുടെ സാമ്രാജ്യം
ദരിദ്ര കുടുംബത്തിൽ ജനിച്ചു സമ്പന്നനാകാൻ കൊതിച്ച യുവാവ്. സാധാരണക്കാരായ മലയാളികളുടെ സ്വപ്ന ഭൂമിയായ ഇംഗ്ലണ്ടിൽ എത്തിയ ശേഷം നാട്ടിലേക്കു മടക്കം. താൻ ആഗ്രഹിച്ച പോലെ വെറും 27 വയസിൽ ശതകോടികളുടെ ബിസിനസ് സാമ്രാജ്യം. രാഷ്ട്രീയ വമ്പന്മാരൊക്കെ സുഹൃത്തുക്കൾ. വെറും നഴ്സിങ് വിദ്യാഭ്യാസം മാത്രമുള്ള യുവാവ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ സ്ഥാപങ്ങളുടെ സി ഇ ഓ. ഷാജി കൈലാസ്-രഞ്ജി പണിക്കർ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന, ഞരമ്പുകൾ ത്രസിക്കുന്ന ത്രില്ലർ സിനിമയുടെ കഥാതന്തുവല്ല ഇത്. യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളുടെ ഏകദേശ രൂപമാണ് ഈ വിവരണം. കണ്ണൂരിൽ നിന്ന് യുകെയിൽ എത്തി, തിരികെ നാട്ടിലെത്തി നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പു ബിസിനസ് സംരംഭങ്ങൾ ആരംഭിച്ച രാഹുൽ ചക്രപാണി എന്ന യുവാവിന്റെ ജീവിതമാണ് മേൽവിവരിച്ച സംഭവങ്ങൾ.
യുകെ മലയാളികൾക്കിടയിൽ നടന്ന സകല തട്ടിപ്പുകളിലും ഇത്തരം കടലാസ്സ് കമ്പനികളുടെ പിറവി ഉണ്ടെന്നിരിക്കെ രാഹുലിന്റെ പദ്ധതികളിൽ യുകെ മലയാളികൾക്കും പണം പോയിരിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നു. ഇയാൾ അറസ്റ്റിൽ ആകുന്നതിനു തൊട്ടു മുൻപും യുകെയിൽ ഉണ്ടായിരുന്നതിന്റെ തെളിവായി ലണ്ടനിൽ നിന്നെടുത്ത ചിത്രങ്ങൾ ഇയാൾ തന്നെ സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടിരുന്നു.
മറുനാടൻ മലയാളിക്ക് ലഭ്യമായ രേഖകൾ പ്രകാരം ഇക്കഴിഞ്ഞ മാർച്ച് 18 നാണ് രാഹുൽ ചക്രപാണി മെഡിസിറ്റി ഇന്റർനാഷണൽ എന്ന പേരിൽ കമ്പനി ബ്രിട്ടനിലെ എയിൽസ്ബറിയിൽ രൂപപീകരിക്കുന്നത്. ഇതിനു വേണ്ടിയാകണം ഇയാൾ ഒടുവിലായി യുകെയിൽ എത്തിയത് എന്നും കരുതപ്പെടുന്നു. വെറും മൂന്നു മാസമായ കമ്പനിയാണ് ഇപ്പോൾ കേസും പൊല്ലാപ്പുമായി നിയമത്തിനു മുന്നിൽ എത്തിയിരിക്കുന്നത്. ജസ്റ്റിൻ ചാണ്ടി കോട്ടക്കൽ, രാഹുൽ ചക്രപാണി, സൈനുൽ ആബിദീൻ കടവിന്റകത്ത് പടിയിൽ എന്നിവർ ചേർന്ന ഡയറക്ടർ ബോർഡ് ആണ് ബ്രിട്ടീഷ് കമ്പനിയിൽ ഉള്ളത്. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി രേഖകൾ നൽകിയിരിക്കുന്നത്.
നഴ്സിങ് ഹോമും മറ്റും തുടങ്ങാനും പ്രാഥമികമായി ഇത്തരത്തിലാണ് രജിസ്റ്റർ ചെയ്യുക. ഇക്കാര്യം കമ്പനി രേഖകളിൽ വ്യക്തമാണ്. അതേ സമയം കമ്പനി രജിസ്ട്രേഷന് ശേഷം തട്ടിപ്പുകാർ പൊതുവെ ചെയ്യാറുള്ളത് പോലെ രാഹുലും സൈനുൽ ആബിദീനും കമ്പനിയിൽ നിന്നും രാജി വച്ചതായും രേഖകളിൽ വ്യക്തമാണ്. നിലവിൽ ഈ കമ്പനിയിൽ ജസ്റ്റിൻ ചാണ്ടിക്കാണ് ഉത്തരവാദിത്തം. മാർച്ച് അഞ്ചിന് കമ്പനി രജിസ്റ്റർ ചെയ്ത ശേഷം ഇരുവരും പത്തു ദിവസം കഴിഞ്ഞു മാർച്ച് പതിനഞ്ചിനു രാജി വച്ചതായാണ് കമ്പനി രേഖകളിൽ പറയുന്നത്. ജസ്റ്റിന്റെ പേരിൽ ബ്രിഡ്ജ് സ്റ്റാഫിങ് സർവീസ് ലിമിറ്റഡ്, ജെ ഡി ആർ കൺസൾട്ടിങ് ലിമിറ്റഡ് എന്നീ പേരുകളിൽ പ്രവർത്തിക്കുന്ന രണ്ടു കമ്പനികൾ കൂടിയുണ്ട്.
നേതാക്കളെല്ലാം സുഹൃത്തുക്കളെന്ന് പ്രചാരണം
അതിനിടെ, കേരളത്തിലെ രാഷ്ട്രീയ പ്രമുഖരൊക്കെ തന്റെ സുഹൃത്തുക്കൾ ആണെന്ന് സ്ഥാപിച്ച്, കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ സരിത നായർ ഒരുക്കിയ സോളാർ കുംഭകോണത്തെ ഓർമ്മിപ്പിക്കും വിധമാണ് രാഹുൽ ചക്രപാണിയുടെ മെഡിസിറ്റി തട്ടിപ്പ്. സംസ്ഥാന രാഷ്ട്രീയത്തിലെ അതികായന്മാരായ ജയരാജന്മാർ തന്റെ സുഹൃത്തുക്കൾ ആണെന്ന് വ്യക്തമാക്കിയ രാഹുൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ആണെന്നും നിക്ഷേപകരെ അറിയിച്ചിരുന്നു. ഇതിനു സാധുത നൽകാൻ കെ കെ രാഗേഷ് എം പി, കോൺഗ്രസ് നേതാവ് ശരത് ചന്ദ്ര പ്രസാദ് എന്നിവരെയൊക്കെ ഫേസ്ബുക്കിൽ സുഹൃത്തുക്കളായി കൂടെക്കൂട്ടി.
ഇതോടെ വൻതോക്ക് എന്ന ഇമേജ് സൃഷ്ടിച്ചെടുത്ത രാഹുൽ ചക്രപാണി സിനിമ സീനുകളെ പോലും വെല്ലും മട്ടിലാണ് കടലാസ്സ് സ്ഥാപനങ്ങളുടെ ഉടമയായി മാറിയത്. മെഡിസിറ്റി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് എന്ന പേരിൽ സ്ഥാപനം വളർന്നപ്പോൾ അത്യാവശ്യം ഭീഷണിയും ഗുണ്ടായിസവും കൂട്ടിനെത്തിയതാണ് വളരെ വേഗത്തിൽ ജയിലിൽ എത്താൻ രാഹുലിന് വഴി ഒരുക്കിയതെന്നു കണ്ണൂരിൽ നിന്നുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
അതിനിടെ യുകെ അടക്കം വിദേശ രാജ്യത്തു പോകാം എന്ന പ്രലോഭനം നൽകി വ്യാജ സർട്ടിഫിക്കറ്റുകൾ അടിച്ചു നൽകിയിരുന്നതായും പരാതിയുണ്ട്. യുകെയിൽ പോകാൻ സിബിടി എന്ന പേരിൽ ഹ്രസ്വകാല കോഴ്സ് നടത്തിയിരുന്ന രാഹുൽ ഈ വകയിലും ലക്ഷങ്ങൾ സമ്പാദിച്ചു കൂടിയതായി സൂചനയുണ്ട്. കടലാസ്സ് വിലയില്ലാത്ത കോഴ്സുകളുടെ സർട്ടിഫിക്കറ്റിനായി 5000 ഉം 6000 ഉം ഒക്കെ തരാതരം പോലെയാണ് ഇയാൾ വാങ്ങിയിരുന്നത്. ഇയാൾ ഫേസ്ബുക്ക് വഴിയും മറ്റും നടത്തിയിരുന്ന പ്രചാരണങ്ങളുടെ ചുവടെ തന്നെയാണ് ഇപ്പോൾ ആളുകൾ ഇയാളുടെ അറസ്റ്റ് വാർത്തകളും ആഘോഷിക്കുന്നത് എന്നതാണ് കൗതുകം. രാഹുലിന്റെ തട്ടിപ്പുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നൊന്നായി പുറത്തുവരികയാണ് ഇപ്പോൾ.
Stories you may Like
- ഇന്ത്യ സഖ്യത്തിന് 'വിജയസൂത്രം' ഉപദേശിച്ച് അഖിലേന്ത്യ ഹിന്ദു മഹാസഭ അധ്യക്ഷൻ
- റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഉടമ രാഹുൽ ചക്രപാണി കസ്റ്റഡിയിൽ
- റോയൽ ട്രാവൻകൂർ നിക്ഷേപ തട്ടിപ്പ് അർബൻ നിധിയെക്കാൾ വലിയ ചതി
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- രാഹുൽ ചക്രപാണിക്കെതിരെ ജീവനക്കാരുടെ പരാതിയിൽ രണ്ടു കേസുകൾ കൂടി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍