രാഹുലിന്റെ ഇരട്ടപൗരത്വം സുബ്രമണ്യം സ്വാമി പൊട്ടിച്ച ഉണ്ടയില്ലാ വെടിയാണെന്ന് തീർച്ച; ബ്രിട്ടനിൽ താമസിക്കാതെ പൗരത്വം അസാധ്യം: അമേരിക്കക്കാരനുമായി ചേർന്ന് ലണ്ടനിൽ തുടങ്ങിയ കമ്പനി 'ഭാവി പ്രധാനമന്ത്രി'യുടെ ഉറക്കം കെടുത്തും; സ്ഥാപനം പൂട്ടിയതിലും ദുരൂഹത ഏറെ
കെ ആർ ഷൈജുമോൻ
ലണ്ടൻ: രാഹുൽ ഗാന്ധിയുടെ ഇരട്ടപൗരത്വം സുബ്രമഹ്ണ്യം സ്വാമി പൊട്ടിച്ച ഉണ്ടയില്ലാ വെടിയാണെന്ന് സൂചന. ബ്രിട്ടനിൽ തമസിക്കാതെ ഒരാൾക്കും പൗരത്വം ലഭിക്കില്ലെന്ന് വ്യക്തമായിരിക്കവെ ഇന്ത്യയിൽ ജീവിക്കുന്ന രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഒരു കാരണവശാലും ലഭിക്കുകയില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇരട്ട പൗരത്വം എന്ന വാദം നിലനിൽക്കുകയോ രാഹുലിന്റെ രാഷ്ട്രീയ ഭാവിക്ക് ദോഷമായി ബാധിക്കുകയോ ഇല്ല. എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യയിൽ നേതാവായി പ്രവർത്തിക്കുന്ന രാഹുൽ ഗാന്ധി ഇംഗ്ലണ്ടിലെ കമ്പനികളിൽ ഉടമസ്ഥാവകാശം എടുത്ത് എന്ന ചോദ്യത്തിന് രാഹുൽ ഉത്തരം പറയേണ്ടിവരും. കമ്പനിയുടെ പ്രവർത്തന പാരമ്പര്യം അത്രമേൽ വലുതൊന്നുമല്ലെങ്കിലും ഒരു ഒരു അമേരിക്കക്കാരനുമായി ചേർന്ന് രാഹുൽ കമ്പനി തുടങ്ങിയതിന് വരുന്ന ദിവസങ്ങളിൽ സമാധാനം പറയേണ്ടി വരുമെന്നാണ് സൂചന.
സുബ്രമഹ്ണ്യം സ്വാമിയുടെ ആക്ഷേപത്തിന് മറുപടി പറഞ്ഞ കോൺഗ്രസ് ബ്രിട്ടനിൽ രാഹുൽ കമ്പനി തുടങ്ങി എന്ന് നിഷേധിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. താരതമെന്യേ കുറഞ്ഞ മൂലധനത്തിൽ തുടങ്ങിയ കമ്പനി കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗം ആയിട്ടാണെന്ന് സംശയം ഉയരുന്നുണ്ടെങ്കിലും ഇതേ കുറിച്ച് ഒരു രാഷ്ട്രീയ നേതാവ് പോലും സംശയം പ്രകടിപ്പിക്കുന്നില്ല എന്നതും കൂടുതൽ ദുരൂഹത ഉയർത്തുന്നു. അമേരിക്കക്കാരനായ ഉള്രിക് റോബർട്ട് മക്നൈറ്റ് എന്നയാളുമായി ചേർന്നാണ് രാഹുൽ ഗാന്ധി ബാക്ക് ഓപ് എന്ന കമ്പനി ആരംഭിക്കുന്നത്. മാദ്ധ്യമ പ്രവർത്തകനും ന്യുയോർക്ക് ടൈംസ് കോളമിസ്റ്റുമായ സോണിയ ഫെലൈയ്രോയുടെ ഭർത്താവാണ് ഇദ്ദേഹം. നിലവിൽ പ്രവർത്തിച്ചിരുന്ന കമ്പനിയിൽ മൂലധനം ഇറക്കി രാഹുൽ ഡയറക്ടർ ആകുക ആയിരുന്നു. രഹുലിനൊപ്പം ഉള്രിക് മാത്രമേ ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്നുള്ളൂ. ലണ്ടനിലെ വിന്റ്ചെസ്്റ്റർ കേന്ദ്രമാക്കിയാണ് രാഹുൽ ഗാന്ധി കമ്പനി ആരംഭിച്ചത്.
കമ്പനിയുടെ പ്രവർത്തന റിപ്പോർട്ട് അനുസരിച്ച് 2004 ലിൽ 6000 പൗണ്ട് ലാഭവും 2005 ലിൽ 8000 പൗണ്ടും ലാഭം ഉണ്ടാക്കിയ ശേഷം 2006 ലിൽ നയാപൈസയുടെ ലാഭം ഇല്ലാതെ നഷ്ട്ടം കാണിച്ചു കമ്പനി പൂട്ടുക ആയിരുന്നു. രണ്ടു വർഷം മികച്ച രീതിയിൽ പ്രവർത്തിച്ച കമ്പനി മൂന്നാം വർഷം ഒറ്റ പണവും ലാഭം ഉണ്ടാക്കാതെ തലകുത്തി വീണത് ദുരൂഹമാണ്. സാധാരണ പ്രവർത്തന ലാഭം കുറഞ്ഞു വന്നു കമ്പനികൾ പൂട്ടുന്നത് ബിസിനസ്സിൽ പ്രതീക്ഷിതം ആണെങ്കിലും രാഹുലിന്റെ കമ്പനിക്ക് സംഭവിച്ചത് പോലെ ഒരു സുപ്രഭാതത്തിൽ ആയിരക്കണക്കിന് പൗണ്ടിന്റെ നഷ്ട്ടം വരുത്തി കമ്പനികൾ പൂട്ടുന്നത് സ്വാഭവികം ആല്ല. ഇയ്യിടെ യു കെ മലയാളി നോബി ബേബി നടത്തിയ ഗ്രീൻ ലാൻഡ് ട്രാവൽസ് എന്ന കടലാസ് കമ്പനി പൂട്ടുമ്പോഴും ഇത്തരം നഷ്ട്ടമാണ് കാണിച്ചിരുന്നത്. എന്നാൽ കമ്പനിയുടെ പേരിൽ കാര്യമായ ബാധ്യത അവശേഷിപ്പിക്കാതെയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത് എന്നതും ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുന്നു.
അതേസമയം രാഹുലിന്റെ ഇരട്ട പൗരത്വം സംബന്ധിച്ച ആരോപണം ഉന്നയിച്ച സുബ്രമണ്യം സ്വാമി കമ്പനി നടത്തിപ്പിൽ ഉണ്ടായ ദുരൂഹതകൾ ആരോപണമായി ഉന്നയിച്ചില്ല എന്നത് കൗതുകമായി. ഒരു പക്ഷെ കൂടുതൽ വിശ്വാസ്യതയ്ക്കായി മറ്റേതെങ്കിലും കേന്ദ്രങ്ങൾ ആരോപണങ്ങൾ ഉയർത്തട്ടെ എന്ന ധാരണയിൽ സ്വാമി ബോധപൂർവം ഇക്കാര്യങ്ങൾ മറച്ചു വച്ചത് ആകാനും സാധ്യതയുണ്ട്. നേരത്തെ സൂറിച്ചിൽ രാഹുലിന് അനധികൃത അക്കൗന്റ് ഉണ്ടെന്നു സ്വാമി ആരോപിചിരുന്നെങ്കിലും അക്കാര്യത്തിൽ തെളിവുകൾ ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ ആരോപണത്തിൽ വേണ്ടത്ര തെളിവുകളുമായാണ് സ്വാമി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരിക്കുന്നത്. എന്നാൽ കമ്പനി പൂട്ടുമ്പോൾ ഉപയോക്താക്കളുമായി ഏതെങ്കിലും തരത്തിൽ നിയമ നടപടികളോ കേസോ ഉണ്ടായിരുന്നതായി വ്യക്തമല്ല. കമ്പനി റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നുമില്ല. 2003 ഓഗസ്റ്റ് 21 മുതൽ 2006 മാർച്ച് 31 വരെയുള്ള കമ്പനി റിപ്പോർട്ടിൽ ആണ് രാഹുലിന്റെ ഉടമസ്ഥത വ്യക്തമാകുന്നത്. പിന്നീട് കമ്പനി പ്രവർത്തന നിരതമായതയാണ് സൂചനകൾ വ്യക്തമാക്കുനത്.
എന്നാൽ വിദേശ പൗരന്മാർക്ക് ബ്രിട്ടനിൽ കമ്പനി തുടങ്ങാൻ അനുവാദം ലഭിക്കുമെങ്കിലും രാഹുലിന്റെ പൗരത്വം സംബന്ധിച്ച് കമ്പനി ആരംഭിക്കുന്ന സമയത്തുണ്ടായ ക്ലറിക്കൾ അബദ്ധം ആണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. യുകെയിൽ കമ്പനി തുടങ്ങാൻ പൗരത്വം ആവശ്യമില്ലാത്തതും ഈ വാദത്തിന് ഉറപ്പ് നൽകുന്നു. മറ്റൊരു പാസ്പോർട്ട് സ്വീകരിച്ചാൽ ഉടൻ ഇന്ത്യൻ പൗരത്വം സറണ്ടർ ചെയ്യണമെന്ന് നിയമം ഉണ്ട്. വേറൊരു പാസ്പോർട്ട് എടുത്തയാൾ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. ഇതൊക്കെ ആറിയാമായിരിക്കവെ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ രംഗത്തിറങ്ങിയ രാഹുൽ രണ്ട് പൗരത്വം കാത്ത് സൂക്ഷിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് വിദഗ്ദർ പറയുന്നു. വിദേശ പൗരത്വം ഉള്ള ഒരാൾക്ക് ഇന്ത്യയുടെ ജനാധിപത്യപരമായ ഒരു പദവിയും വഹിക്കാൻ അർഹതയില്ല. ഇതൊക്കെ രാഹുലിന് അറിയില്ലെങ്കിൽ രാഹുലിന് ഒപ്പമുള്ള കോൺഗ്ര്സ നേതാക്കൾക്ക് അറിയാതിരിക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
ഇക്കാര്യത്തെ കുറിച്ചൊന്നും ഇന്നലെ കോൺഗ്രസ് വക്തക്കാളോ രാഹുൽ ഗാന്ധിയോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ചിരിച്ചു തള്ളാവുന്ന ആരോപണം എന്ന മട്ടിൽ വളരെ നിസ്സാരമായ പ്രതികരണമാണ് രണ്ടാം നിര കോൺഗ്രസ് നേതൃത്വ സ്വീകരിച്ചിരിക്കുന്നത്. അതിനിടെ രാഹുൽ ഗാന്ധി കമ്പനി രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച വിലാസത്തെ കുറിച്ചും തർക്കം ഉയരുന്നുണ്ട്. അമിതാഭ് ബച്ചന്റെ ഭാര്യ സഹോദരിയുടെ പേരിലുള്ളതാണ് ഈ കെട്ടിടം എന്നാണ് പ്രധാന ആരോപണം. രമോല ബച്ചന്റെ പേരിൽ ഉള്ള ഈ കെട്ടിടം വിലാസമാക്കി വേറെയും കമ്പനികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വസ്തുതകളുടെ അടിസ്ഥാനത്തിലും രാഹുൽ ഗാന്ധി രൂപം നല്കിയ കമ്പനിയുടെ ലക്ഷ്യം ബിസിനസ് അല്ലെന്ന വാദത്തിനും ശക്തി ഏറുകയാണ്.
ബാക്ക് ഒപ്സ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള ചാർട്ടേട് അക്കൗണ്ടൻസി സ്ഥാപനം മുൻപ് രാജീവ് ഗാന്ധിയുടെ പേരിൽ ഉള്ളതാണെന്ന് ഔട്ട് ലുക്ക് മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനായി 2012 ലിൽ മാഗസിൻ നിന്ന് പത്രപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ നിക്ഷേധ സ്വരത്തിലുള്ള മറുപടിയാണ് അദേഹം നല്‍കിയത്. തന്റെ സ്വകാര്യ ജീവിതം വെളിപ്പെടുത്താൻ താൻ ബാധ്യസ്ഥൻ അല്ലെന്നും ഇത്തരം കാര്യങ്ങൾ മാദ്ധ്യമങ്ങൾ അന്വേഷിക്കേണ്ടെന്നും റിപ്പർട്ടറോട് മെക്കിട്ടു കയറിയ രാഹുൽ അധികം വൈകാതെ തിരിച്ചു വിളിച്ചു മിതമായ വിവരങ്ങൾ മാസികയോട് വെളിപ്പെടുത്തുക ആയിരുന്നു. ഇതിനു മുൻപ് 2004 ലിൽ ഡെക്കാൻ ഹെരളിടിലും രാഹുൽ ഗാന്ധിയുടെ ഉടമസ്ഥതയിൽ ഉള്ള ബാക്ക് ഒപ്സ് കമ്പനിയെ കുറിച്ച് വാർത്തകൾ വന്നിരുന്നു.
വൻകിട പ്രോജക്ടുകളായ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ ബിൾഡിങ് മുംബൈ, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ ഫോർ മീർസക് സീലാൻഡ്, ട്രെയിനിങ് സെന്റർ ഫോർ ആർബിഐ, ഹെഡ്ക്വാർട്ടേഴ്സ് ഓഫ് വോക്കാർട്ട് ലിമിറ്റഡ് ആൻഡ് വോക്കാർട്ട് ഹോസ്പിറ്റൽ ഇൻ മുംബൈ, ഐപിസിഎൽ ടൗൺഷിപ് അറ്റ് നഗത്താനെ, മെഡിറ്റേഷൻ ഹാൾ അറ്റ് ഓഷോ കമ്മ്യുൺ ഓഫ് പുനൈ എന്നിവയെ കുറിച്ചായിരുന്നു ആ റിപ്പോർട്ടിൽ പരാമർശം എങ്കിലും ഒരു ചെറിയ കമ്പനിയെ കുറിച്ച് ഇത്രമാത്രം അന്നോവ്ഷണം എന്തിനു എന്നായിരുന്നു അദേഹത്തിന്റെ മറുചോദ്യം. അക്കാലത്തു പിന്നീട് അതെപറ്റി കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നിരുന്നില്ല .വീണ്ടും 2012 ലിൽ സുബ്രഹമന്യം സ്വാമി തന്നെ ഇതേ കമ്പനിയെ കുറിച്ച് പത്രസമ്മേളനം വിളിച്ചു ഒട്ടേറെ അഴിമതി ആരോപണം ഉയര്തിയിരുന്നെങ്കിലും അതും പൊതുജന ശ്രദ്ധയിൽ വേണ്ടത്ര ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടില്ല . പുതിയ ആരോപണം ഉയര്‍ന്നിട്ടും രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍