പേമാരിയും മഴയും തുടരുമെന്ന് മുന്നറിയിപ്പ്; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് തുടരും; ഇന്ന് രാവിലെ മാത്രം മരിച്ചത് 20 പേർ; പെരിയാറിലെ വെള്ളം കൊച്ചി നഗരത്തിലും; സംസ്ഥാനത്ത് തീവണ്ടി ഗതാഗതം സ്തംഭിച്ചു; കൊച്ചി മെട്രോയും സർവ്വീസ് നിർത്തി; നിറഞ്ഞു കവിഞ്ഞ് വെള്ളമൊഴുകുമ്പോൾ ബസ് യാത്രയും ദുഷ്കരം; 1068 ദൂരിതാശ്വാസ ക്യാമ്പിലുള്ളത് ഒന്നരലക്ഷം പേരും; പേമാരിയുടെ പ്രളയ താണ്ഡവം തുടരുമ്പോൾ വിറങ്ങലിച്ച് കേരളം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ദുരിതം തുടരുന്നു. പലയിടങ്ങളിലും മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും തുടരുകയാണ്. മഴക്കെടുതിയിൽ വ്യാഴാഴ്ച 20 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. പെരിയാർ കവിഞ്ഞൊഴുകുകയാണ്. കൊച്ചി നഗരത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. അമ്പത്തേഴോളം റോഡുകളിലൂടെയുള്ള യാത്ര ദുഷ്കരമാണ്. സംസ്ഥാനത്ത് അതീവജാഗ്രതാ സാഹചര്യമാണുള്ളത്. 1068 ക്യാമ്പുകളിലായി ഒന്നരലക്ഷം പേരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾക്കാണ് മുന്നറിയിപ്പുള്ളത്. കേരളത്തിൽ കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിക്കുന്നു. വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. മണ്ണിടിഞ്ഞ് പലതവണ മാനന്തവാടി താമരശ്ശേരി ചുരങ്ങളിൽ ഗതാഗതം തടസപ്പെട്ടു. ബാണാസുരസാഗർ, കാരാപ്പുഴ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽഇപ്പോൾ ശക്തമായ മഴയാണ്.
കോഴിക്കോട് മാവൂർ ഊർക്കടവിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. കൂടരഞ്ഞിയിൽ പനയ്ക്കാച്ചാലിലുണ്ടായ ഉരുൾപൊട്ടലിൽ ഒരുകുട്ടി മരിച്ചു. കൽപ്പിനി തയ്യിൽ പ്രകാശിന്റെ മകൻ പ്രവീൺ(10) ആണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. തൃശ്ശൂർ വെറ്റിലപ്പാറയിലുണ്ടായ ഉരുൾപൊട്ടലിലിലും ഒരാൾ മരിച്ചു. പൂമലയിൽ വീട് തകർന്നുവീണ് രണ്ടുപേർ മരിച്ചു. മലപ്പുറം എടവണ്ണ കൊളപ്പാട് ഉരുൾപൊട്ടി ഒരാൾ മരിച്ചു. നിഷ(26) ആണ് മരിച്ചത്. നെന്മാറയിൽ ഉരുൾപൊട്ടലിൽ നാലു മരണം. അങ്ങനെ ദുരിതം തൂടരുകയാണ്. പതിനായിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.
ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽനിന്ന് വെള്ളം വലിയ അളവിൽ പുറത്തേക്ക് ഒഴുക്കിക്കളയുന്നുണ്ട്. ബസ്, ട്രെയിൻ, വ്യോമഗതാഗതം പലയിടത്തും തകരാറിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ശനിയാഴ്ച വരെ നിർത്തിവച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകളെല്ലാം റദ്ദാക്കി. ചാലക്കുടി പുഴയും നിറഞ്ഞതോടെ ആലുവയിൽ നിന്ന് ട്രെയൻ ഗതാഗതം അപ്രസക്തമായി. വൈദ്യുത വാർത്താ വിനിമയ മാർഗങ്ങളും പലയിടത്തും തകരാറിലായി. പത്തനംതിട്ടയിൽ നൂറുകണക്കിന് ആളുകളാണ് വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്. പമ്പയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കോന്നിയിൽ പലഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ആലുവ റെയിൽവേ പാലത്തിനു സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നിരിക്കുകയാണ്. ഇതേ തുടർന്ന് എറണാകുളം-ചാലക്കുടി റൂട്ടിൽ ഗതാഗതം നിർത്തിവച്ചു.
മുട്ടം യാഡിൽ വെള്ളം കയറിയതിനെ തുടർന്ന് കൊച്ചി മെട്രോ സർവീസ് താത്കാലികമായി നിർത്തിവച്ചു. ആലുവ-അങ്കമാലി റോഡിൽ വെള്ളം കയറി വാഹനഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. പെരിയാറിനു തീരത്തുള്ള ഫ്ളാറ്റുകളുടെ മുകൾ നിലയിൽ നിരവധിയാളുകൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണ സേന രംഗത്തുണ്ട്. താമരശ്ശേരി ചുരം - കോഴിക്കോട്, നിരവിൽ പുഴ-കുറ്റ്യാടി - കോഴിക്കോട്, മാനന്തവാടി - പേര്യ - കണ്ണൂർ റൂട്ടുകളിൽ വെള്ളം കയറി ഗതാഗത തടസ്സം ഉണ്ടായി. ഈങ്ങാപ്പുഴയിലും, നിരവിൽപ്പുഴയിലും, തലപ്പുഴ ചുങ്കം, പേര്യ, കുഴി നിലം എന്നിവിടങ്ങളിലും വെള്ളം കയറി
വള്ളിയൂർകാവ്, ചൂട്ടക്കടവ്,താഴെയങ്ങാടി, പെരുവക എന്നിവിടങ്ങളിലും കഴിഞ്ഞ ആഴ്ചയെക്കാളും വെള്ളം കയറിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ 9 മണിയോടെ നിലവിലുള്ള 255 സെന്റി മീറ്ററിൽനിന്ന് 285 സെന്റി മീറ്റർ വരെ ഘട്ടം ഘട്ടമായി ഉയർത്തുമെന്ന് ഡാം സേഫ്റ്റി അധികൃതർ അറിയിച്ചു. ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും നിർദ്ദേശമുണ്ട്.
പാലക്കാട് നെന്മാറയിൽ ഉരുൾപൊട്ടൽ.നാലുപേർ മരിച്ചു. അട്ടപ്പാടി ചുരത്തിലും ഉരുൾപൊട്ടി. ഭവാനിപ്പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. കണ്ണൂരിൽ കണ്ണവം വനത്തിനുള്ളിലും ഉരുൾപൊട്ടൽ. തലശ്ശേരി- കൊട്ടിയൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. എടവണ്ണ കൊളപ്പാട് ഉരുൾപൊട്ടി ഒരു മരണം. നിഷ(26) ആണ് മരിച്ചത്. കൊല്ലത്ത് തെന്മല ഡാം ഷട്ടർ 5 അടി ഉയർത്തി . ആറിന്റെ തീരപ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് പുനലൂർ തഹസീൽദാർ ജയൻ എം ചെറിയാൻ അറിയിച്ചു. അലിമുക്ക് - അച്ചൻകോവിൽ ഗതാഗതം നിലച്ചു. ആയൂർ-അഞ്ചൽ റോഡിൽ പെരുങ്ങ ള്ളൂർ ഭാഗത്ത് റോഡിൽ വലിയ തോതിൽ വെള്ളം കയറിയതിനെ തുടർന്ന് പൂർണ്ണമായും ഗതാഗതം നിർത്തിവെച്ചു.
വെള്ളം കയറിയതിനാൽ അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ ബ്രിഡ്ജ് നമ്പർ 176ലൂടെ തീവണ്ടികൾ കടത്തിവിടുന്നതു താൽക്കാലികമായി നിർത്തിവെച്ചു. ഈ സാഹചര്യത്തിൽ തീവണ്ടിഗതാഗതത്തിൽ താഴെപ്പറയുന്ന ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.
16-08-18നു റദ്ദാക്കിയ തീവണ്ടികൾ:
1. 56361 ഷൊർണൂർ-എറണാകുളം പാസഞ്ചർ ഓടില്ല.
16-08-18ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികൾ:
2. 15-08-18നു ഹൂബ്ലിയിൽനിന്നു പുറപ്പെട്ട 12777-ാം നമ്പർ ഹൂബ്ലി-കൊച്ചുവേളി എക്സ്പ്രസ് തൃശൂർ വരെ മാത്രമേ സർവീസ് നടത്തുകയൂള്ളൂ.
3. 15-08-18നു ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെട്ട 12695-ാം നമ്പർ ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് ജംക്ഷനിൽ ഓട്ടം നിർത്തും.
4. 15-08-18നു കാരയ്ക്കലിൽനിന്നു പുറപ്പെട്ട 16187-ാം നമ്പർ കാരയ്ക്കൽ-എറണാകുളം എക്സ്പ്രസ് പാലക്കാട് ജംക്ഷൻ വരെ മാത്രമേ ഓടുകയുള്ളൂ.
16-08-18നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സർവീസുകൾ:
1. 16-08-18ന്റെ 12778-ാം നമ്പർ കൊച്ചുവേളി-ഹൂബ്ലി എക്സ്പ്രസിന്റെ സർവീസ് കൊച്ചുവേളി മുതൽ തൃശ്ശൂർ വരെ റദ്ദാക്കി. തൃശ്ശൂരിൽനിന്നാണ് ഈ തീവണ്ടിയുടെ സർവീസ് ആരംഭിക്കുക.
2. 16-08-18ന്റെ 12696-ാം നമ്പർ തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംക്ഷനിൽനിന്നു പുറപ്പെടും.
3. 16-08-18ന്റെ 16188-ാം നമ്പർ എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഓടില്ല. പാലക്കാട് ജംക്ഷനിൽനിന്നാണ് സർവീസ് ആരംഭിക്കുക.
16-08-18നു വഴിതിരിച്ചുവിടപ്പെട്ട തീവണ്ടികൾ.
1. 14-08-18നു മുംബൈ സി.എസ്.എം ടിയിൽനിന്നു തിരിച്ച 16381-ാം നമ്പർ മുംബൈ-കന്യാകുമാരി ജയന്തി എക്സ്പ്രസ് ഈറോഡ്, ഡിണ്ടിഗൽ, മധുര ജംക്ഷൻ വഴി തിരിച്ചുവിട്ടു.
2. 15-08-18നു കെ.എസ്.ആർ. ബെംഗളുരുവിൽനിന്നു പുറപ്പെട്ട 16526-ാം നമ്പർ ബെംഗളുരു-കന്യാകുമാരി അയലന്റ് എക്സ്പ്രസ് സേലം, നാമക്കൽ, ഡിണ്ടിഗൽ, തിരുനൽവേലി വഴി തിരിച്ചുവിടും.
വഴിയിൽ ഓട്ടം നിയന്ത്രിച്ച തീവണ്ടികൾ:
1. 15-08-18നു മംഗലാപുരം ജംക്ഷനിൽനിന്നു പുറപ്പെട്ട 16603-ാം നമ്പർ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഷൊർണൂർ ജംക്ഷനിൽ നിർത്തിയിടും.
2. 15-08-18നു മംഗലാപുരം ജംക്ഷനിൽനിന്നു പുറപ്പെട്ട 16630-ാം നമ്പർ മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂർ ജംക്ഷനിൽ നിർത്തിയിടും.
3. 16-08-18നു ഗുരുവായൂരിൽനിന്നു പുറപ്പെടുന്ന 16341-ാം നമ്പർ ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി വഴിതിരിച്ചുവിടും.
അങ്കമാലി-ആലുവ റൂട്ടിൽ ഒരു ട്രാക്കിലൂടെ മാത്രം സർവീസ് നടക്കുന്നതിനാൽ 16-08-18നു വൈകിയ തീവണ്ടികൾ:
1. 15-08-18നു മധുരയിൽനിന്നു തിരിച്ച 16344-ാം നമ്പർ മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്.
2. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനിൽനിന്നു തിരിച്ച 12432-ാം നമ്പർ ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്.
3. 15-08-18നു കെ.എസ്.ആർ.ബെംഗളുരുവിൽനിന്നു തിരിച്ച 16315-ാം നമ്പർ കെ.എസ്.ആർ.ബെംഗളുരു-കൊച്ചുവേളി എക്സ്പ്രസ്.
4. 14-08-18നു ഹസ്രത്ത് നിസാമുദ്ദീനിൽനിന്നു തിരിച്ച 12646-ാം നമ്പർ ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം എക്സ്പ്രസ്.
5. 154-08-18നു ചെന്നൈ സെൻട്രലിൽനിന്നു തിരിച്ച 12623-ാം നമ്പർ ചെന്നൈ-തിരുവനന്തപുരം മെയിൽ.
കൊച്ചി മെട്രോ സർവീസ് നിർത്തിവെച്ചു
കനത്ത മഴയെ തുടർന്ന് കൊച്ചി മെട്രൊ സർവീസ് താത്ക്കാലികമായി നിർത്തിവച്ചു. മുട്ടംയാർഡിൽ വെള്ളം കയറിയതിനെത്തുടർന്നാണ് സർവീസ് നിർത്തിയത്. ആലുവ റെയിൽവേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടനിലയിൽ ഉയർന്നിരിക്കുകയാണ്. എറണാകുളം - ചാലക്കുടി റൂട്ടിൽ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടി ചുരുക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്