ജെയ്പിയുടെ സ്ഥലമേറ്റെടുക്കലിൽ കർഷകർക്കൊപ്പം നിന്ന സഖാവ്; വണ്ടി ഇടിച്ചു കൊല്ലാനുള്ള കോർപ്പറേറ്റ് മാഫിയയുടെ ശ്രമത്തെ അതിജീവിച്ചത് അതിസാഹസികമായി; തൊഴിലാളി പ്രശ്നങ്ങളിൽ മുതലാളിമാരോട് കൊമ്പു കോർത്ത സമരനായകൻ; അച്യുതാനന്ദൻ ശൈലിയിൽ കമ്മ്യൂണിസ്റ്റുകളെ കോരിത്തരിപ്പിക്കുന്ന രാഷ്ട്രീയ മാസ്മരികത; ഹിമാചൽ അസംബ്ലിയിൽ സിപിഎം മുഖമാകുന്ന രാകേഷ് സിംഘ കറകളഞ്ഞ പോരാളി
മറുനാടൻ മലയാളി ബ്യൂറോ
ഷിംല: സിപിഎമ്മിലെ തൊഴിലാളി മുഖമാണ് രാകേഷ് സിംഘ. ഹിമാചലിലെ സിഐടിയു നേതാവ്. സിപിഎം കേന്ദ്ര കമ്മറ്റി അംഗം. മുതലാളിത്ത രാഷ്ട്രീയത്തെ മടയിൽ പോയി എതിർക്കുന്ന നേതാവ്. ജെയ്പീയെന്ന വമ്പൻ കമ്പനിയോട് ജനപക്ഷത്ത് നിന്ന് യുദ്ധം പ്രഖ്യാപിച്ച സഖാവ്. അധോലോക ഗുണ്ടകലുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സമൂഹ സേവകൻ വീണ്ടും നിയമസഭയിലേക്ക് ജയിച്ച് കയറുകയാണ്. അങ്ങനെ 2017ലെ അവസാന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയികളുടെ പട്ടികയിൽ സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനവും എത്തുന്നു.
കിനൗറിലാണ് ജെയ്പീയുടെ ജല വൈദ്യുത പദ്ധതി. ഇതിനായുള്ള സ്ഥലം ഏറ്റെടുപ്പ് കർഷക പ്രതിഷേധങ്ങളെ വകവയ്ക്കാതെ മുന്നോട്ട് പോയി. ബിജെപിയും കോൺഗ്രസുമെല്ലാം കമ്പനിക്കൊപ്പമായിരുന്നു. വികസനത്തിനും വൈദ്യുതിക്ക് വേണ്ടി അവർ ശബ്ദമുയർത്തിയപ്പോൾ തളരാത്ത പോരാളിയായി രാകേഷ് സിഘ നിറഞ്ഞു. ഗ്രാമവാസികളെ കൂട്ടിയിണക്കി സമര കാഹളം മുഴക്കി. ഒടുവിൽ കൊലപാതക ശ്രമം. അതിന് ശേഷവും ഈ തൊഴിലാലി നേതാവിന്റെ പ്രതിഷേധം ഒടുങ്ങിയില്ല. ഒടുവിൽ ജനപക്ഷ തീരുമാനം എടുക്കാൻ സർക്കാർ നിർബന്ധിതരായി. പരിസ്ഥിതി പ്രശ്നങ്ങളും ചർച്ചയാക്കി. ജെയ്പീയ്ക്കെതിരായ സമരത്തിനിടെ നേതാവിനെ വണ്ടി ഇടിച്ചു കൊല്ലനായിരുന്നു ശ്രമം. ഇതിനെ അതിസാഹസികമായാണ് സിംഘ മറികടന്നത്.
അപകടത്തിൽ നേതാവിന് പരിക്കേറ്റിരുന്നു. സിപിഎം ഈ വിഷയം ദേശീയ തലത്തിൽ തന്നെ ചർച്ചയാക്കുകയും ചെയ്തിരുന്നു. കോൺഗ്രസുമായുള്ള ബന്ധവത്തോട് താൽപ്പര്യമില്ലാത്ത സിപിഎം നേതാവാണ് ഇദ്ദേഹം. കോൺഗ്രസുമായി നിരന്തര രാഷ്ട്രീയ പോരാട്ടം നടത്തിയാണ് ഷിംലയിൽ സിപിഎമ്മിന് സ്വന്തമായി അടിത്തറ അദ്ദേഹം സൃഷ്ടിച്ചെടുത്തത്. മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ സിപിഎം വിജയത്തിന് കാരണമായതും ഈ നേതാവിന്റെ സംഘടനാ മികവ് തന്നെ. ജനങ്ങൾക്കിടയിൽ ഇദ്ദേഹത്തിനുള്ള സ്വാധീനത്തിന് തെളിവാണ് വീണ്ടും നിയമസഭയിലേക്കുള്ള വിജയം.
സിപിഐ എം നേതൃത്വത്തിൽ നിരവധി കർഷക തൊഴിലാളി സമരങ്ങളാണ് ഹിമാചലിൽ നടന്നത്. തൊഴിലാളികളെ കൂടാതെ യുവാക്കൾക്കിടയിലും സ്വാധിനം വർധിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. പത്രിക സമർപ്പിക്കുന്നതിനോട് അനുബന്ധിച്ചു നടന്ന പ്രകടനത്തിൽ കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇതെല്ലാം വിജയമായത് രാകേഷ് സിംഘയുടെ നേതൃ മികവായിരുന്നു. ഇത് തന്നെയാണ് ഹിമാചൽ അസംബ്ലിയിൽ വീണ്ടും സിപിഎം പ്രാതിനിധ്യം ഉറപ്പാക്കുന്നത്. ജെയ്പിയുടെ
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു സിംഘ. നിലവിൽ കേന്ദ്ര കമ്മറ്റി അംഗമായ അദ്ദേഹം വി എസ് അച്യുതാനന്ദൻ ശൈലിയിൽ പ്രവർത്തകരിലേക്ക് കത്തികയറുന്ന നേതാവ്. പോതുപ്രവർത്തനത്തിനിടെയിലും കൃഷിയാണ് വരുമാനമാർഗം. രാഷ്ട്രീയത്തെ വരുമാനമുണ്ടാക്കൻ ഉപയോഗിക്കാത്ത നേതാവും. കഴിഞ്ഞ തവണ തിയോഗിൽ ഈ നേതാവ് മികച്ച മത്സരം കാഴ്ച വച്ചിരുന്നു. എന്നാൽ കോൺഗ്രസ് തരംഗത്തിൽ അടിതെറ്റി. അതിന് ശേഷവും മണ്ഡലത്തിൽ സജീവമായി. പ്രശ്നങ്ങളെറ്റെടുത്ത് സാധാരണക്കാർക്കൊപ്പം നിന്നു. ഇത് തന്നെയാണ് ഇത്തവണ വിജയമൊരുക്കുന്നത്. ആപ്പിൾ കർഷകരുടെ സംഘടനാ നേതാവാണ് സിംഘ. ഹിമാചലിലെ അഴിമതികൾ പൊതു സമൂഹത്തിൽ ചർച്ചയാക്കുകയും ചെയ്തു.
രാകേഷ് സിംഗ കാൽ നൂറ്റാണ്ടിനു ശേഷമാണ് വീണ്ടും നിയമസഭയിലേക്ക് എത്തുന്നത്. 1993ൽ ഷിംലയിൽനിന്ന് നിയമസഭാംഗമായ രാകേഷ് സിംഗ ഇക്കുറി ജന്മനാട് ഉൾക്കൊള്ളുന്ന മണ്ഡലമായ തിയോഗിൽ നിന്നാണ് വിജയിച്ചത്. 2131 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാകേഷ് സിംഗയുടെ വിജയം. വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ മുതൽ വ്യക്തമായ ലീഡ് സിപിഐ എം തിയോഗിൽ നേടിയിരുന്നു.കോൺഗ്രസിന്റെ മുതിർന്ന നേതാവ് വിദ്യ സ്റ്റോക്ക്സ് (90) നിലവിൽ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണിത്. അഞ്ച് തവണ എംഎൽഎയായ താൻ ഇനി മത്സരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വീരഭദ്രസിങ്ങിനുവേണ്ടി തിയോഗ് ഒഴിഞ്ഞുകൊടുക്കുകയാണെന്നും വിദ്യ പ്രഖ്യാപിച്ചിരുന്നു. തിയോഗിലെ ജനവികാരം മനസ്സിലാക്കിയ വീരഭദ്രസിങ് ഈ കെണിയിൽനിന്ന് ഒഴിഞ്ഞുമാറി. ഇതിനിടെ കോൺഗ്രസ് ഹൈക്കമാൻഡ് ദീപക് കുമാർ എന്ന സ്ഥാനാർത്ഥിയെ കെട്ടിയിറക്കി. അവസാനനിമിഷം, വിദ്യ സീറ്റിനുവേണ്ടി കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതേതുടർന്ന്, വിദ്യയുടെ അനുയായികൾ കോൺഗ്രസ് പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ചില പ്രാദേശിക നേതാക്കൾ രാകേഷ് സിംഗയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു രണ്ടുതവണ സ്വതന്ത്രനായും ഒരിക്കൽ ബിജെപി ടിക്കറ്റിലും നിയമസഭാംഗമായ രാകേഷ് വർമയായിരുന്നു ബിജെപി സ്ഥാനാർത്ഥി. ഹിമാചൽപ്രദേശ് സർവകലാശാലയിൽ പഠിക്കവേ വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന രാകേഷ് സിംഗയെ ഭരണവർഗ ശക്തികൾ നിരന്തരം വേട്ടയാടിയിട്ടുണ്ട്. ഒട്ടേറെ തവണ പൊലീസ് മർദനങ്ങൾക്ക് വിധേയനായി. കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. ഇത്രയും നാൾ അധ്വാനത്തിനു ന്യായമായ പ്രതിഫലം ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടുകൾ മാത്രമായിരുന്നു ഇവിടത്തെ കർഷകർക്ക്. പെൺകുട്ടികളുടെ മാനത്തിനും ജീവനും വിലയില്ലാത്ത സ്ഥിതിയുമായി. ജൂലൈയിൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയശേഷം മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ച സംഭവം തിയോഗ് നിയമസഭാ മണ്ഡലത്തിൽ രോഷാഗ്നി പടർത്തി.
കേസിലെ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇതിനെതിരെ രാകേഷ് സിംഗയുടെ നേതൃത്വത്തിൽ അതിശക്തമായ ജനകീയപ്രക്ഷോഭം അലയടിച്ചു. ഇതേതുടർന്ന് സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന പൊലീസ് ഐജിയും എസ്പിയും അടക്കമുള്ള ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റുചെയ്തിട്ടുണ്ട്. ഇവർ ഇപ്പോൾ ജയിലിലാണ്. പെൺകുട്ടിയുടെ കുടുംബത്തിനു നീതി ലഭിക്കാനുള്ള പോരാട്ടം സമരസമിതി തുടരുകയാണ്. ഈ പോരാട്ടത്തിനുള്ള കരുത്ത് പകരാൻ കൂടിയുള്ളതാകണം തെരഞ്ഞെടുപ്പ് ഫലമെന്ന് രാകേഷ് സിംഗ പറഞ്ഞിരുന്നു. ഹിമാലയൻ മലനിരകളിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ ഈ മണ്ഡലത്തിലെ മുക്കിലും മൂലയിലും തെരഞ്ഞെടുപ്പ് വേളയിൽ ഉയർന്നത് ഒരേ മുദ്രാവാക്യമായിരുന്നു 'ഹമാരാ വിധായക് കൈസാ ഹോ? രാകേഷ് സിംഗ ജൈസാ ഹോ' (നമ്മുടെ എംഎൽഎ എങ്ങനെയാകണം? രാകേഷ് സിംഗയെപ്പോലെയാകണം).
13 സീറ്റുകളിലാണ് സിപിഐ എം ഇത്തവണ മത്സരിച്ചത്. അഴിമതിക്കുരുക്കിൽ നിൽക്കുന്ന കോൺഗ്രസിനും വർഗീയ കുപ്രചരണങ്ങൾ നടത്തുന്ന ബിജെപിക്കും എതിരെ മൂന്നാം ബദലായാണ് സിപിഐ എം സ്ഥാനാർത്ഥികൾ നിന്നത്. ഷിംലയിൽ നാല് സീറ്റിലും മണ്ഡിയിൽ മൂന്ന് സീറ്റിലും ഹമീർപൂരിൽ രണ്ട് സീറ്റിലൂം മത്സരിച്ചു. കുല്ലു, സോളൻ, സിർമോർ, ലാഹുൽ സ്പിറ്റി ജില്ലകളിൽ ഓരോ സീറ്റിലും മത്സരിക്കുന്നു. മണ്ഡിയിലും ഷിംലയിലും സിപിഐ എം മുൻപ് വിജയിച്ചിട്ടുണ്ട്.
ഇത്തവണ കുറഞ്ഞത് ഏഴ് മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിലേക്ക് എത്തിക്കാൻ സിപിഐ എമ്മിന് സാധിച്ചു. മറ്റ് മണ്ഡലങ്ങളിലും പാർട്ടിക്ക് വൻനേട്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍