അംഗങ്ങളറിയാതെ അവരുടെ പേരിൽ മൈക്രോഫിനാൻസ് വായ്പയെടുത്തു: യൂണിയൻ മന്ദിരം പണയം വച്ച് വായ്പയെടുത്തത് എസ്എൻഡിപി യോഗവും അറിഞ്ഞില്ല: ചുരുങ്ങിയ കാലം കൊണ്ട് ഭാരവാഹികൾ കട്ടുമുടിച്ചതിനെ തുടർന്ന് റാന്നി എസ്എൻഡിപി യൂണിയൻ വെള്ളാപ്പള്ളി പിരിച്ചു വിട്ടു
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പകൽക്കൊള്ള എന്നു പറഞ്ഞാൽ ഇതാണ്. വ്യാജരേഖകൾ ചമച്ച് വായ്പയെടുത്ത് കോടികൾ തട്ടുക. എന്നിട്ട് ഒന്നുമറിയാത്തതു പോലെ വിലസുക. ഒടുവിൽ പിടിവീണപ്പോൾ എസ്എൻഡിപി റാന്നി യൂണിയൻ വെള്ളാപ്പള്ളി നടേശൻ പിരിച്ചു വിട്ടു. ഭാരവാഹികൾ ചുരുങ്ങിയ കാലം കൊണ്ട് സമ്പാദിച്ചത് ലക്ഷങ്ങൾ. തട്ടിയെടുത്ത പണം എത്രയും വേഗം തിരിച്ച് അടച്ചില്ലെങ്കിൽ അഴി എണ്ണാൻ തയാറാകാൻ വെള്ളാപ്പള്ളിയുടെ അന്ത്യശാസനം. ഗുരുതര അഴിമതി, ക്രമക്കേട് എന്നിവയുടെ പേരിലാണ് റാന്നി യൂണിയൻ പിരിച്ചു വിട്ട് അഡിമിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്.
നിലവിലുള്ള ഭാരവാഹികൾ ഉൾപ്പെടെയുള്ള കൗൺസിലും യൂണിയൻ കമ്മറ്റിയുമാണ് പിരിച്ചു വിട്ടത്. എരുമേലി യൂണിയൻ മുൻ ഭാരവാഹി ശ്രീകുമാർ ശ്രീപാദം ചെയർമാനും വലഞ്ചുഴി വിജയഭവനിൽ സി.എൻ.വിക്രമൻ കൺവീനറും കരികുളം മണ്ണുങ്കൽ എം.എസ്.ബിജുകുമാർ കമ്മറ്റിയംഗവുമായിട്ടാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ രൂപീകരണം.
റാന്നി യൂണിയനിലേക്ക് 2011 ഒക്ടോബറിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2012 ജൂൺ 24 ന് കമ്മറ്റി ചുമതല ഏറ്റെടുത്തു. കെ. വസന്തകുമാർ പ്രസിഡന്റും പി.എൻ.സന്തോഷ്കുമാർ സെക്രട്ടറിയുമായ ഭരണ സമിതിക്കെതിരെ മൈക്രോ ഫിനാൻസ് വായ്പാ വിതരണത്തിലെ അഴിമതി അടക്കം നിരവധി ആരോപണങ്ങളാണ് ഉയർന്നത്. ചിറ്റാറിൽ യൂണിയന്റെ കോളജ് സ്ഥാപിച്ചതിൽ അടക്കം ക്രമക്കേട് നടന്നു. കെട്ടിടം നിർമ്മിക്കാനായി കോളജിന്റെ വസ്തു പണയപ്പെടുത്താനുള്ള നിർദ്ദേശം മറികടന്ന് ഇവർ യൂണിയൻ കെട്ടിടം ഈടു വച്ചാണ് വായ്പയെടുത്തത്. ഇതാകട്ടെ ആരുമറിഞ്ഞില്ല.
ചിറ്റാറിൽ കോളജ് നിർമ്മിക്കാൻ വേണ്ടി സ്ഥലം വാങ്ങിയത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും പേരിലാണെന്നും ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങളും പരാതികളും അന്വേഷിക്കാൻ യോഗ നേതൃത്വം നിയോഗിച്ച കമ്മിഷനുകൾ നൽകിയ റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് യൂണിയൻ പിരിച്ചു വിട്ടത്. യൂണിയൻ ഭരണ സമിതിയുടെ കാലാവധി മൂന്നു വർഷമാണെങ്കിലും ചുമതല ഏറ്റെടുത്ത് അഞ്ചു വർഷം ആയപ്പോഴാണ് പൊതുയോഗവും തെരഞ്ഞെടുപ്പും നടത്താൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതുവരെ യൂണിയനിൽ അതാത് വർഷം പൊതുയോഗം വിളിച്ചു കൂട്ടുകയോ കണക്കുകൾ ഓഡിറ്റ് ചെയ്ത് അംഗീകരിക്കുകയോ ബജറ്റ് അവതരിപ്പിച്ച് അംഗീകാരം നേടുകയോ ചെയ്തിട്ടില്ലെന്നും ഇത് ഗുരുത വീഴ്ചയാണെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.
പൊതുയോഗ വിജ്ഞാപനത്തിലെ അപാകത ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിഎസ് വിജയൻ അന്വേഷിച്ചു സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചട്ടവിരുദ്ധമായാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും കണക്കുകൾക്ക് യൂണിയൻ കമ്മറ്റിയുടെ അംഗീകാരം വാങ്ങിയിട്ടില്ലെന്നും വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് യൂണിയൻ വാർഷിക പൊതുയോഗം, തെരഞ്ഞെടുപ്പ് എന്നിവ നിർത്തി വച്ചു. യൂണിയനിലെ കണക്കുകൾ സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായി. ഇത് അന്വേഷിക്കാൻ ഗംഗാധരൻ മാമ്പൊഴിയെ ആണ് ചുമതലപ്പെടുത്തിയത്. കോളജ് നടത്തിപ്പിനായി എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചിരുന്നു.
ഈ ട്രസ്റ്റ് രജിസ്റ്റർ ചെയ്യുന്നതു വരെ കോളജിന്റെ ഷെയറിനും പണം കടം വാങ്ങുന്നതിനും യൂണിയൻ രസീതുകൾ ഉപയോഗിച്ചെങ്കിലും തുക യൂണിയൻ കണക്കിൽ വരവു വെയ്ക്കാതെ ട്രസ്റ്റിന്റെ കണക്കിലാക്കി. ഇത് യോഗത്തിൽ ഓഡിറ്റിന് വിധേയമാക്കിയുമില്ല. കോളജിനു വേണ്ടി വാങ്ങിയ സ്ഥലം പണയപ്പെടുത്തി ഒരു കോടി രൂപാ വായ്പ എടുക്കാൻ യോഗം കൗൺസിൽ അനുവാദം നൽകിയതിന്റെ മറവിൽ യൂണിയൻ വക സ്ഥലവും കെിടവും ബാങ്കിനു പണയപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
യോഗത്തിൽ നൽകിയ കണക്കിൽ യൂണിയന്റെ ആസ്തി പണയം വെച്ച് വായ്പ എടുത്ത ഒരു കോടി രൂപ ഉൾപ്പെടുത്താതിരുതിനാൽ ഈ തുക അപഹരണമായി കാണേണ്ടതും യൂണിയൻ ഭാരവാഹികൾ ഉത്തരവാദികളായിരിക്കുന്നതുമാണെന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം മൈക്രോ ഫിനാൻസ് പദ്ധതി പ്രകാരം പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും എസ്എൻഡിപി യോഗം വഴി യൂണിയന് അനുവദിച്ച 15 ലക്ഷം രൂപയുടെ വായ്പ വിതരണം ചെയ്തതിൽ ഗുരുതര അപാകത സംഭവിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ശാഖകളിൽ എത്രയും വേഗം നിയമാനുസരണം തെരഞ്ഞെടുപ്പു പൂർത്തിയാക്കി യൂണിയൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തുന്നതിനും യോഗം ജനറൽ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍