എലിയെ പേടിച്ച് എയർ ഇന്ത്യാ വിമാനം തിരിച്ചിറക്കിയത് ഇതാദ്യമല്ല; ഇന്നലെ ഇന്ത്യ നാണം കെട്ടത് ലണ്ടൻ വിമാനത്തിന്റെ പേരിൽ; തിരിച്ചിറക്കിയത് ഇറാൻ ആകാശത്ത് എത്തിയ ശേഷം; ഇന്ത്യയെ ഇങ്ങനെ തുടർച്ചയായി നാണം കെടുത്തിയിട്ടും എന്തേ സർക്കാർ അനങ്ങുന്നില്ല
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: എലി കയറിയ ഫ്ളൈറ്റുമായി യാത്രക്കാരുടെ സുരക്ഷ പോലും മറന്ന് പറന്ന എയർ ഇന്ത്യ വിമാനം വീണ്ടും ഇന്ത്യയ്ക്ക് നാണക്കേടാകുന്നു. 225 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനത്തിൽ ഒരു എലിയെ കണ്ടെത്തിയതിനെ തുടർന്നാണ് മുംബൈയിൽനിന്നും ലണ്ടനിലേക്ക് യാത്രതിരിച്ച വിമാനം പാതിവഴിയിൽ യാത്ര മതിയാക്കിയത്. ഇറാൻ അതിർത്തിയിൽ എത്തിയതോടെയാണ് എലിയുടെ കാര്യം വിമാനത്തിലെ ക്രൂ തിരിച്ചറിഞ്ഞത്. ഇതോടെ തിരിച്ചു പറക്കുകയായിരുന്നു. എയർഇന്ത്യയെ പലവട്ടം എലി നാണം കെടുത്തിയിട്ടും മുൻകരുതലുകൾ എടുക്കുന്നില്ല. ഇതിന്റെ നേർ ചിത്രമാണ് ഇപ്പോൾ സംഭവിച്ചത്. പൊതുമേഖലാ വിമാനകമ്പനിയുടെ കെടുകാര്യസ്ഥതയാണ് വീണ്ടും വെളിച്ചെത്തുവരുന്നത്.
എയർ ഇന്ത്യയുടെ ചരിത്രത്തിലെ നാണംകെട്ട പറക്കലെന്നാണ് സംഭവത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുംബൈയിൽനിന്ന് രാവിലെ 7.30നാണ് വിമാനം ലണ്ടനിലേക്ക് പുറപ്പെട്ടത്. യാത്രാമധ്യേ ഇറാന്റെ വ്യോമ പരിധിയിൽ എത്തിയപ്പോഴാണ് വിമാനത്തിൽ എലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. സംഭവം റിപ്പോർട്ട് ചെയ്തതോടെ എയർ ഇന്ത്യ, വിമാനം മുംബൈയിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു. ആറ് മണിക്കൂറുകൾക്ക് ശേഷം 1.30ഓടെ വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങി. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും ലണ്ടനിലേക്കുള്ള യാത്ര പുനരാരംഭിക്കുകയും ചെയ്തു. സംഭവത്തിൽ എയർ ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. അന്താരാഷ്ട്ര ചാനലുകൾ ഉൾപ്പെടെ കളിയാക്കലുമായി എത്തി. തുടർച്ചയായി വിമാനത്തിൽ കാണുന്ന എലികൾ എയർ ഇന്ത്യയുടെ സൽപ്പേരിന് തന്നെ കളങ്കമാവുകയാണ്.
ഇത് ആദ്യമായല്ല എയർ ഇന്ത്യയുടെ യാത്രയിൽ എലി വില്ലനാകുന്നത്. വിമാനത്തിൽ എലിയെ കണ്ടെത്തിയാൽ അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കിയ ശേഷം എലിയെ പുറത്ത് ചാടിക്കാനുള്ള നടപടികളാണ് സാധാരണ സ്വീകരിക്കാറ്. ഇല്ലെങ്കിൽ വിമാനത്തിന്റെ വയറുകൾ ഏതെങ്കിലും എലി കടിച്ചു മുറിക്കുകയോ മറ്റോ ചെയ്താൽ അത് അപകടത്തിന് ഇടയാക്കിയേക്കാം. ഇതു കൊണ്ട് കൂടിയാണ് ഇറാനിലെ വ്യോമാതിർത്തിയിൽ വച്ച് എലി കണ്ടെത്തിയപ്പോൾ തിരിച്ചു പറന്നത്. ഇതുമൂലം യാത്രക്കാർക്ക് നിരവധി മണിക്കൂറുകൾ നഷ്ടമായി. എലിയെ പോലുള്ളവ വിമാനത്തിലുണ്ടോ എന്ന് തിരിച്ചറിയാനുള്ള പരിശോധന കൃത്യമായി നടക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എത്ര തവണ എലിയെ കണ്ടാലും എയർ ഇന്ത്യ പടിക്കുന്നില്ല. പൊതു മേഖലാ സ്ഥാപനമാണ് എയർ ഇന്ത്യ. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഇടപെടേണ്ട ബാധ്യത കേന്ദ്ര സർ്ക്കാരിനുമുണ്ട്. എന്നാൽ അവർ ഒന്നും ചെയ്യാറില്ല.
2015 മേയിൽ നടന്ന സംഭവത്തിൽ 200 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിലാണ് എലിയെ കണ്ടെത്തിയത്. പാക്കിസ്ഥാന്റെ വ്യോമാതിർത്തിയിലെത്തിയ വിമാനം ഒടുവിൽ തിരിച്ചുവിളിച്ചിരുന്നു. എയർഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണ് പൈലറ്റ് എലിയെ കണ്ടെത്തിയത്. എന്നാൽ ഈ വിവരം കൺട്രോൾ റൂമിൽ അറിയിച്ചിട്ടും എലിയുമായി പറക്കാനാണ് കൺട്രോൾ റൂമിൽ നിന്നും നൽകിയ നിർദ്ദേശിച്ചത്. മെയ് 28ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോയ വിമാനത്തിന്റെ കോക്പിറ്റിലാണ് പൈലറ്റ് എലിയെ കണ്ടെത്തിയത്. വിമാനത്തിലെ റഡ്ഡർ പെഡലിന് സമീപത്താണ് എലിയെ കണ്ടത്. ഉടൻ തന്നെ പൈലറ്റ് കൺട്രോൾ റൂമിലേക്ക് വിവരം നൽകി.
റഡ്ഡർ പെഡലിന് സമീപം ഒരു എലിയെ കണ്ടെത്തി. ഏകദേശം ആറിഞ്ച് വലുപ്പം വരും എന്നായിരുന്നു പൈലറ്റിന്റെ സന്ദേശം. എന്നാൽ പ്രിയ ക്യാപ്ടൻ നിങ്ങൾ ലണ്ടനിലേക്ക് വിമാനം പറത്തുക. അവിടെ എത്തിയ ശേഷം എലിയെ പിടിക്കാനുള്ള നടപടികൾ സ്വീകരിക്കും എന്നായിരുന്നു കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച മറുപടി സന്ദേശം. ഇത് ഏറെ വിവാദമായിരുന്നു ഈ സാഹചര്യത്തിലാണ് ഇത്തവണ തിരിച്ചു വിളിച്ചത്. അത് ദേശീയ മാദ്ധ്യമങ്ങൾ തന്നെ ഏറ്റെടുത്ത് ചർച്ചയാക്കിയപ്പോൾ രാജ്യത്തിന് കൂടുതൽ നാണക്കേടുമായിരുന്നു. മു്പ് എയർഇന്ത്യയുടെ തന്നെ റാഞ്ചിയിലേക്ക് പോയ ആഭ്യന്തര വിമാനത്തിലും എലിയെ കണ്ടെത്തിയിരുന്നു. തുടർന്ന് വിമാനം നിലത്തിറക്കി എലിയെ പുറത്ത് ചാടിക്കുകയായിരുന്നു.
എലിശല്യത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി മെയ് മാസത്തിലും നിലത്തിറക്കിയിരുന്നു. ജമ്മു കാശ്മീരിലെ ലേ വിമാനത്താവളത്തിലാണ് എയർബസ് എ320 ഇറക്കിയത്. വിമാനം പറന്നുയർന്ന ശേഷമാണ് ഉള്ളിൽ എലിയുണ്ടെന്ന് അധികൃതർ അറിഞ്ഞത്. വിമാനത്തിൽ നിന്ന് എലികളെ പുകച്ച് പുറത്തുചാടിക്കാൻ പിന്നീട് ഫോഗിങ് നടത്തുകയായിരുന്നു. ഡൽഹിയിൽ നിന്നെത്തിയ ഉപകരണം ഉപയോഗിച്ചാണ് വിമാനത്തിൽ ഫോഗിങ് നടത്തിയത്. ഇതിനുള്ള സംവിധാനം ലേ വിമാനത്താവളത്തിലുണ്ടായിരുന്നില്ല. അന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ പറഞ്ഞിരുന്നു. എന്നാൽ വീണ്ടും വീണ്ടും ആവർത്തിക്കുന്നു.
അതിന് ശേഷവും എലി എയർ ഇന്ത്യയെ നാണം കെടുത്തിയിരുന്നു. കോൽക്കൊത്തയിൽ നിന്നു ഡൽഹി വഴി ദമാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 021, എയർബസ് എ321 വിമാനത്തിന്റെ ക്യാബിനിനുള്ളിൽ പരക്കം പാഞ്ഞ എലികളാണ് വില്ലന്മാരായത്. എലി ശല്യം ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ വിമാനം നിലത്തിറക്കുകയായിരുന്നു. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിനുൾവശം പുകച്ച് എലികളെ തുരത്തി. ഇത്തരത്തിലെ സംഭവം നടക്കുമ്പോഴും വളരെ ലാഘവത്തോടെയാണ് എയർ ഇന്ത്യ കാര്യങ്ങളെ എടുക്കുക. എവിടെ വേണമെങ്കിലും കയറിക്കൂടാവുന്ന പൊതുപ്രതിഭാസമാണ് എലികളെന്ന് ഒരു എയർ ഇന്ത്യ ജീവനക്കാരൻ ഈ സംഭവത്തിന് ശേഷം പറഞ്ഞത്. കാറ്ററിങ് വാനുകളെ പിന്തുടർന്നാണ് ഇവ വിമാനത്തിനകത്തെത്തിയതെന്നും വിശദീകരിച്ചിരുന്നു.
എലി കയറിയതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെടാൻ ഒരുങ്ങിയ വിമാനത്തിന്റെ യാത്ര റദ്ദാക്കിയ ചരിത്രവുമുണ്ട്. ഖത്തർ എയർവെയ്സ് വിമാനത്തിനുള്ളിലാണ് എലിയെ കണ്ടത്. യാത്രാക്കാരെ മുഴുവൻ ഇറക്കി പരിശോധിച്ചിട്ടും എലിയെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് എല്ലാ യാത്രക്കാരെയും ഹോട്ടൽ മുറികളിലേക്കു മാറ്റി. എലിയെ തുരുത്തിയ ശേഷമായിരുന്നു അന്നത്തെ യാത്ര. വിമാനത്താവളങ്ങളിലെ പരിശോധനകളുടെ കുറവാണ് ഇതിന് കാരണം. അന്താരാഷ്ട്ര വിമാനക്കമ്പിനികളിൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് പതിവല്ല. കൃത്യമായ പരിശോധനകളും വിമാനം പുറപ്പെടുന്നതിന് മുമ്പ് നടക്കാറുണ്ട്. എന്നാൽ ഇന്ത്യയിൽ എത്ര സംഭവമുണ്ടായാലും സംവിധാനങ്ങൾ മാറുന്നില്ല. അങ്ങനെ വീണ്ടും വീണ്ടും എലി വില്ലനായി മാറുന്നു. ഫെബ്രുവരിയിൽ മുംബൈയിൽ നിന്നുള്ള വിമാനം എലിശല്യം കാരണം രണ്ട് മണിക്കൂർ വൈകിയിരുന്നു.
2009 ൽ വിമാനത്തിൽ കയറിക്കൂടിയ എലികൾ കാരണം 11 മണിക്കൂറാണ് ടൊറന്റോയിലേക്കുള്ള വിമാനം വൈകിയത്. അന്ന് അത് ഏറെ ചർച്ചയായിരുന്നു. ഇനിയൊരിക്കലും ഇതുണ്ടാകില്ലെന്ന് പറഞ്ഞെങ്കിലും വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ഇതുമൂലം ഏത് സമയവും വലിയ ആകാശ ദുരന്തമാണ് കാത്തിരിക്കുന്നത്. എലികൾ വിമാനത്തിലെ സംവിധാനങ്ങൾ തകർത്താൽ അത് എപ്പോൾ വേണമെങ്കിലും തകരുന്ന അവസ്ഥയുണ്ടാകും. ഇതെല്ലാം അറിയുന്നവരാണ് എലികളെ വിമാനത്തിൽ കയറാൻ പഴുതുകൾ ഒരുക്കുന്നത്. വേണ്ടത്ര സുരക്ഷാ പരിശോധനകൾ നടത്താതെയാണ് എയർ ഇന്ത്യാ വിമാനങ്ങൾ പറന്നുയരുന്നതെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്