അരിവില റിക്കാർഡ് വേഗത്തിൽ കുതിക്കുന്നു; റേഷൻവിതരണം പാടേ താളം തെറ്റി; ഗോഡൗണുകളിൽനിന്നു അരിയിറക്കുന്ന കാര്യത്തിൽ സിഐടിയുവിന്റെ തോന്നാസ്യവും കൂടിയായപ്പോൾ സംസ്ഥാനത്തു ഭക്ഷ്യപ്രതിസന്ധി ഗുരുതരം
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: അരിക്ക് റിക്കോർഡ് വിലയും ദൗർലഭ്യവും. റേഷൻ വിതരണം പാടെ താളം തെറ്റി.സംസ്ഥാനത്തെ ഭക്ഷ്യപ്രതിസന്ധി അതീവഗുരുതരമെന്നും സൂചന.
പൊതുവിപണണിയിലെ അരിവില അനുദിനം കുതിക്കുകയാണ്. ഏറ്റവും നിലവാരം കുറഞ്ഞ അരിക്ക് 33 രൂപയും ഉയർന്ന നിലവാരമുള്ള അരിക്ക് 38 മുതൽ 50 രൂപ വരെയുമാണ് വില. നിറപറ, പവിഴം തുടങ്ങി ബ്രാന്റഡ് കമ്പിനികളുടെ അരിക്ക് കാര്യമായ ദൗർലഭ്യം നേരിടുന്നുണ്ടെന്നാണ് മൊത്ത വിതരണ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ അരി വില ഇനിയും ഉയരുമെന്നും വ്യാപാരികൾ വ്യക്തമാക്കി.
റേഷൻ വിതരണം നിലച്ചതിനെത്തുടർന്ന് ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതാണ് പൊതുവിപണിയിൽ അരിവില ഉയരാൻ പ്രധാനകാരണം. സർക്കാർ കണക്കിൽ സംസ്ഥാനത്തുള്ളത് 34 ലക്ഷം അന്യസംസ്ഥാനതൊഴിലാളികളാണ്. യഥാർത്ഥത്തിൽ ഇത് 54 ലക്ഷത്തോളമുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇവരിലേറെപ്പേരും റേഷൻകടകളിൽ നിന്നുമാണ് അരി തരപ്പെടുത്തിയിരുന്നത്. കാർഡ് ഉടമകൾ വാങ്ങാത്ത അരിയും മറ്റ് റേഷൻ സാധനങ്ങളും പൊതുവിപണിയേക്കാൾ വിലകുറച്ച് റേഷൻ വ്യാപാരികൾ ഇക്കൂട്ടർക്ക് വിൽപ്പന നടത്തുന്നത് പതിവായിരുന്നു. ഇത് ലഭിക്കാതായതോടെ ഇവരും പൊതുവിപണിയിൽ നിന്നും അരിവാങ്ങാൻ നിർബന്ധിതരായി.
അന്യസംസ്ഥാന തൊഴിലാളികളും റേഷൻ കടകളിൽ നിന്നും സൗജന്യമായി അരി ലഭിച്ചിരുന്നവരും ഇതരവിഭാഗങ്ങളും അരിവാങ്ങാൻ പൊതുവിപണിയെ ആശ്രയിക്കുമെന്നു ബോദ്ധ്യപ്പെട്ടപ്പോൾ അരിവിൽപ്പന കമ്പനികൾ ഉത്പ്പന്നങ്ങൾക്ക് തോന്നുന്ന വില നിശ്ചയിക്കുന്ന അവസ്ഥ സംജാതമായി. ഇത് നിയന്ത്രിക്കേണ്ട സംസ്ഥാന ഭരണനേതൃത്വം തിരിഞ്ഞുനോക്കാതിരുന്നതും ഇക്കൂട്ടർക്ക് ഗുണകരമായതായിട്ടാണ് പൊതുവേയുള്ള വിലയിരുത്തൽ.
കേരളപ്പിറവിക്ക് ശേഷം ആദ്യമായിട്ടാണ് സംസ്ഥാനം ഇത്ര വലിയ ഭക്ഷ്യപ്രതിസന്ധി നേരിടുന്നത്. പറവൂർ പോലുള്ള തീരദേശ മേഖലകളിൽ റേഷൻ കടകൾ വഴി നാമമാത്രമായി പോലും അരി വിതരണം ചെയ്തിട്ടില്ലെന്നാണ് അവിടെ നിന്നും ലഭിക്കുന്ന വിവരം. എറണാകുളം ജില്ലയിൽ 27 ശതമാനം റേഷൻ വിഹിതമേ ഇതുവരെ വിതരണം ചെയ്തിട്ടുള്ളുവെന്നും മലബാർ മേഖലയിൽ ഇത് 65-70 ശതമാനം വരെ ഉയർന്നിട്ടുണ്ടെന്നുമാണ് റേഷൻ വ്യാപാരി സംഘടനാനേതാക്കൾ നൽകുന്ന വിവരം.
അരിക്ക് പുറമേ കാര്യകാരണങ്ങൾ ഇല്ലാതെ മറ്റ് നരവധി വസ്തുക്കൾക്കും പൊതുവിപണിയിൽ വിലവർദ്ധിക്കുന്നുണ്ട് . ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കിയതും ഒപ്പം നോട്ടുനിരോധനവും വന്നതോടെ സംസ്ഥാനത്ത് പട്ടിണിക്കാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം. ഇതുസംമ്പന്ധിച്ച് സർവ്വേ നടത്തി ഇത്തരക്കാർക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചില്ലെങ്കിൽ കേരളത്തിലും സോമാലിയ മൊഡൽ മരണങ്ങൾ റിപ്പോർട്ടുചെയ്യപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
മുന്നൊരുക്കങ്ങളില്ലാതെ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയതാണ് റേഷൻവിതരണ രംഗത്തെ ഇന്നത്തെ പ്രതിസന്ധിയുടെ മുഖ്യകാരണം. മൊത്തവ്യാപാരികളെ വിതരണശ്യംഖലയിൽ നിന്ന് ഒഴിവാക്കിയാണ് പദ്ധതി നടപ്പിലാക്കേണ്ടത്. എന്നാൽ ഇപ്പോൾ ഇക്കൂട്ടരുടെ കാലുപിടിച്ച് ഇവരുടെ ഗോഡൗണുകളിലാണ് ഭക്ഷ്യവകുപ്പ് റേഷൻ സാധനങ്ങൾ സൂക്ഷിക്കുന്നത്. എഫ് സി ഐ ഗോഡൗണുകളിലെ പ്രമുഖ തൊഴിലാളി യൂണിയൻ സി ഐ ടി യുവിന്റേതാണ്. ഇപ്പോഴത്തെ ഭക്ഷ്യമന്ത്രി പറഞ്ഞാൽ യൂണിയൻ നേതാക്കൾ വകവയക്കാറില്ലന്നും ഇതുമൂലം ഇവിടെ നിന്നും അരിയെത്താൻ വൈകുന്നുണ്ടെന്നുള്ള പ്രചാരണവും ശക്തമായിട്ടുണ്ട്.
ഒ എം എസ് എസ്, എം എസ് പി എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി കേന്ദ്രം എത്ര ടൺ അരിവേണമെങ്കിലും സംസ്ഥാനത്തിന് നൽകാൻ തയ്യാറാണ്. ഈ അരിവാങ്ങി സബ്സിഡിയോടെയോ അല്ലാതെയോ വിതരണം ചെയ്തിരുന്നുവെങ്കിൽ ഇന്നത്തെ അതീവഗുരുതരമായ ഭക്ഷ്യപ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവിൽ നൂറു കോടിയിൽപ്പരം രൂപ റേഷൻകടക്കാർക്ക് കമ്മീഷൻ കുടിശികയുണ്ട്. കഴിഞ്ഞ ഏഴുമാസമായി ഈ ഇനത്തിൽ ഒരു രൂപപോലും നൽകിയിട്ടില്ല. കമ്മീഷൻ വ്യവസ്ഥ പരിഷ്കരിക്കണമെന്നാണ് ഇപ്പോൾ റേഷൻ ഷോപ്പ് ഉടമകളുടെ ആവശ്യം. ക്വിന്റലിന് 300 രൂപയാണ് ഇവർ കമ്മീഷൻ ആവശ്യപ്പെടുന്നത്. ഇതിന് പുറമേ റേഷൻ കടകളിൽ സാധനങ്ങൾ എത്തിച്ചുനൽകി, അനുബന്ധചിലവുകളും സർക്കാർ വഹിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ഈ ആവശ്യമുന്നയിച്ച് ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള റേഷൻകടക്കാരുടെ സംഘടനകൾ ഉടൻ സമരരംഗത്തേക്കിറങ്ങുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിൽ നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സംസ്ഥാനത്ത് ഇപ്പോൾ നാമമാത്രമായി നിലവിലുള്ള റേഷൻ വിതരണം കൂടി സ്തംഭിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍