കെഎസ്ആർടിസിയുടെ 'റീച്ച് ഓൺ ഫാസ്റ്റ് ബസി'നു വൻ സ്വീകാര്യത; കൊറിയർ അയച്ചാൽ ശരവേഗത്തിൽ ആവശ്യക്കാരന്റെ കൈയിൽ പാഴ്സലെത്തും: സേവനമേഖലയിലെ കെഎസ്ആർടിസിയുടെ വ്യത്യസ്ത കാൽവയ്പിനു മലയാളികളുടെ കൈയടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒരു അത്യാവശ്യ കാര്യത്തിന് പ്രധാനപ്പെട്ട ഒരു ഡോക്യുമെന്റ് തിരുവനന്തപുരത്തു നിന്നു തൃശൂരിൽ എത്തിക്കണം. ഇന്നു തന്നെ അത് അവിടെ എത്തുകയും വേണം. ഇവിടെ നിന്നു മാറാനും പറ്റാത്ത അവസ്ഥയാണ്. എന്തു ചെയ്യും? കൊറിയർ അയക്കാമെന്നു വച്ചാൽ എത്താൻ ദിവസം ഒന്നു കഴിയും. കൂട്ടുകാരെയോ മറ്റോ പറഞ്ഞുവിടാമെന്നു കരുതിയാലോ, എല്ലാവർക്കും ഒന്നു മാറി നിൽക്കാൻ പോലും പറ്റാത്ത തിരക്ക്.
ഇത്തരമൊരു അവസ്ഥ നിങ്ങൾക്കുണ്ടായിട്ടുണ്ടോ? എങ്കിലിതാ അതിനൊരു പരിഹാരം. നമ്മുടെ സ്വന്തം കെഎസ്ആർടിസി വക. രാവിലെ ഒരു പാഴ്സൽ നമ്മുടെ ആനവണ്ടിയെ ഏൽപ്പിച്ചാൽ അന്നു തന്നെ എത്തിക്കേണ്ട സ്ഥലത്ത് പാഴ്സൽ എത്തിക്കും.
'റീച്ച് ഓൺ ഫാസ്റ്റ് ബസ്' എന്ന സർവീസിലൂടെ കുറഞ്ഞ ചെലവിൽ ഉപയോക്താവിന്റെ ആവശ്യങ്ങൾ സാധിക്കുകയാണ് കെഎസ്ആർടിസി. സ്വകാര്യ കമ്പനിയുമായി ചേർന്നാണ് കെഎസ്ആർടിസിയുടെ ഈ സംരംഭം.
കഴിഞ്ഞ വർഷം ജൂലൈയിലാണ് തിരുവനന്തപുരം ഡിപ്പോയിൽ നിന്ന് ഈ സംവിധാനം കെഎസ്ആർടിസി ആരംഭിച്ചത്. ട്രാക്കോൺ എന്ന സ്വകാര്യ കമ്പനിയുമായുള്ള പങ്കാളിത്തത്തോടെയാണു കെഎസ്ആർടിസി കൊറിയർ സർവീസിനു തുടക്കം കുറിച്ചത്. തുടർന്നു മറ്റു ജില്ലകളിലും പ്രധാനപ്പെട്ട ഡിപ്പോകളിൽ കൊറിയർ പോയിന്റുകൾ ആരംഭിച്ചു.
വളരെ പ്രധാനമായ ഡോക്യുമെന്റ്സോ, പാർസലുകളോ ദൂരെയുള്ള മറ്റൊരു സ്ഥലത്തോ, ജില്ലയിലോ അന്നേ ദിവസം തന്നെ എത്തിക്കാനുണ്ടെങ്കിൽ കെഎസ്ആർടിസി തീർച്ചയായും സഹായിക്കുക തന്നെ ചെയ്യും. സാധാരണ കൊറിയർ സർവീസുകൾ പാഴ്സലുകൾ എത്തിക്കാൻ കുറഞ്ഞത് ഒരു ദിവസം എടുക്കുമ്പോൾ അന്നു തന്നെ ആവശ്യക്കാരന്റെ അടുത്ത് പാഴ്സലുകൾ എത്തിക്കുന്ന കെഎസ്ആർടിസി സർവീസ് ഉപഭോക്താവിന് ഏറെ പ്രയോജനപ്രദമാണ്.
ഡിപ്പോയിലെ റീച്ച് ഓൺ ഫാസ്റ്റ് ബസ് കൗണ്ടറിൽ പാർസൽ ഏൽപ്പിക്കുകമ്പോൾ കൊറിയർ ട്രാക്ക് ചെയ്യാനുള്ള നമ്പർ അടക്കം ഒരു എസ്എംഎസ് പാർസൽ ഏറ്റുവാങ്ങേണ്ടയാൾക്ക് ലഭിക്കും. പാർസൽ ലക്ഷ്യ സ്ഥാനത്തെ കൗണ്ടെറിൽ നിന്നോ, ഡിപ്പോയിൽ നിന്നോ കൈപ്പറ്റാനാകും. കൈപ്പറ്റുന്ന മുറയ്ക്ക് പാർസൽ അയച്ചയാൾക്ക് അതറിയിച്ച് ഒരു എസ്എംഎസ് ലഭിക്കുന്നു....
കേരളത്തിലെ റിമോട്ട് ആയ സ്ഥലങ്ങളിലേക്ക് പോലും റൂട്ടുകളുള്ള കെഎസ്ആർടിസിയുടെ ഈ സേവനം അത്യാവശ്യക്കാർക്ക് ഉപയോഗിക്കാവുന്നതാണ്.
സാധാരണ കവറുകൾക്കും മറ്റും 20-25 രൂപയാണ് നിരക്ക്. മൂന്ന് കിലോ വരെയുള്ള പാഴ്സലിന് 50 രൂപ. തുടർന്നുള്ളവയ്ക്ക് ആനുപാതികമായി തുക ഈടാക്കും. ആദ്യഘട്ടത്തിൽ കേരളത്തിലെവിടെയും പാഴ്സൽ എത്തിക്കുന്നതിനുള്ള സംവിധാനമാണ് നടപ്പാക്കിയത്. കേരളത്തിനു പുറത്തേക്കും സേവനം വ്യാപിപ്പിക്കും.
ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, വോൾവോ ബസ്സുകളാണ് കൂടുതലായി ഈ സർവീസ് പ്രയോജനപ്പെടുത്തുന്നത്. മേൽവിലാസക്കാരന് അരികിലേക്കു പാഴ്സലുകൾ അയക്കുന്ന ഘട്ടം വരുമ്പോൾ, അതായത് ലോക്കൽ പാഴ്സലുകൾക്ക്, ഓർഡിനറി സർവീസും ഉപയോഗിക്കും.
തമിഴ്നാട്, കർണാടക ട്രാൻസ്പോർട്ട് കോർപറേഷനുകൾ നേരത്തെ തന്നെ ഇത്തരത്തിൽ കൊറിയർ സർവീസ് നടത്തുന്നുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും കൊറിയർ സർവീസ് ആരംഭിച്ചത്. നഷ്ടത്തിൽ നിന്ന് കെഎസ്ആർടിസിയെ കരകയറ്റാനുള്ള നടപടികളുടെ ഭാഗമായും കൊറിയർ സർവീസിനെ പ്രതീക്ഷയോടെ കാണുന്നുണ്ട്.
കെഎസ്ആർടിസിയുടെ മൂവായിരത്തിലധികം ബസുകളിൽ ഇപ്പോൾ തന്നെ കൊറിയർ ബോക്സുകളുണ്ട്. 2007 മുതൽ ബസിന്റെ ബോഡി നിർമ്മാണത്തിനൊപ്പം തന്നെ കൊറിയർ ബോക്സുകളും നിർമ്മിക്കുന്നുണ്ട്.
സംസ്ഥാനത്തു നിരവധി സ്വകാര്യ പാഴ്സൽ സർവീസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. ഇവയെല്ലാം നഗരങ്ങൾ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. നഗരഗ്രാമ ഭേദമില്ലാതെ കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്കു കെഎസ്ആർടിസിക്കു കൊറിയറുകൾ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലുമായി 30 ഡിപ്പോകളിൽ ഇതിനോടകം സർവീസ് ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, ആലുവ, പെരുമ്പാവൂർ, അങ്കമാലി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, പെരിന്തൽമണ്ണ, സുൽത്താൻ ബത്തേരി, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സർവീസ് വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ദുർഘടമായ സ്ഥലങ്ങളൊഴിച്ച് അയക്കുന്ന അന്ന് തന്നെ കൊറിയർ ഉപയോക്താവിന്റെ പക്കലെത്തിക്കും. കേരളത്തിലെ എല്ലാ കെഎസ്ആർടിസി. ബസ് സ്റ്റാൻഡുകളിലും കൊറിയർ കളക്ഷനും ഡെലിവറിക്കുമായി ട്രാക്കോണിന്റെ ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. കുറഞ്ഞ സമയംകൊണ്ട് സാധനങ്ങൾ എത്തിക്കാമെന്നതിനാൽ അത്യാവശ്യ പ്രമാണങ്ങൾ, അവശ്യ മരുന്നുകൾ, ആഹാര സാധനങ്ങൾ തുടങ്ങിയവ അയയ്ക്കാൻ ഈ സേവനം ഏറെ പ്രയോജനപ്പെടും.
പ്രധാനപ്പെട്ട റീച്ച് ഓൺ ഫാസ്റ്റ് ബസ് സർവീസ് പോയിന്റുകൾ:
- തിരുവനന്തപുരം
9562451999
9847920663 - ആലപ്പുഴ
9387881365
9895620401
04776990401 - ആലുവ
9567211133
9539348308
7034000744
9746091883 - അങ്കമാലി
9645656666
9847931684
04842452838 - ചാലക്കുടി
9995760308
9995181511
9562338856 - എറണാകുളം
7558025222
9656341999 - കണ്ണൂർ
9495659887
04902768887
8281224090 - കരുനാഗപ്പള്ളി
8891123132
9747755808 - കട്ടപ്പന
9747076565
9746401678 - കായംകുളം
9562821999
7558825756
8606849484
9745255750 - കൊല്ലം
9744216340
9562531999
04743242424 - കോട്ടയം
7559060911 - കോഴിക്കോട്
9072755113
04952729455
9072755855 - കുമളി
9400823082 - മലപ്പുറം
04832735761
9497427818 (office)
9539584242 (office)
8089399195 - മാനന്തവാടി
9495641328
04935245528
8606743273 - മൂവാറ്റുപുഴ
9446037539
9446767539 - പാലക്കാട്
9388122578
9846586710
04913169869 - പെരിന്തൽമണ്ണ
9496358533
04933227074
7034196395
9497426818
9539500000 - പെരുമ്പാവൂർ
9961868750
9847931684
04842591455 - പൊന്നാനി
04942668707
9495896538 - സുൽത്താൻ ബത്തേരി
9446924885
04936224485
9495924623 - തൊടുപുഴ
9495834205
8606319160 - തൃശൂർ
9388316953
9446323892
9446031559
9072071757
8137904157 - വൈക്കം
04829233447 - ബംഗളൂരു
9448000877
9342556557 - വൈറ്റില ഹബ്
7558025222
9656341999
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍