വിലനിശ്ചയിച്ചത് അഞ്ച് കോടി; രണ്ടരക്കോടി ബ്ലാക്കും ബാക്കി വൈറ്റുമെന്ന് ധാരണയുണ്ടാക്കി; എല്ലാം നടന്നത് അമൃതാനന്ദമയിയുടെ അറിവോടെ; ബാങ്ക് മാനജർ ഇപ്പോൾ അമൃതയിൽ ജീവനക്കാരനെന്നും സന്ദീപനി ഭൂമി തട്ടിപ്പിനിരയായ രഘുനാഥ് മറുനാടനോട്; എല്ലാം സുതാര്യമെന്ന് വിശദീകരിച്ച് വള്ളിക്കാവ് ആശ്രമവും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സന്ദീപനി ഭൂമി ഇടപാടിൽ തന്നെ കബളിപ്പിച്ച അമൃതാനന്ദമയി മഠത്തെ രക്ഷിക്കാനാണ് സിബിഐ അന്വേഷണം എന്ന ആരോപണവുമായി സന്ദീപനി സ്മാർട്ട് വില്ലേജ് മാനേജിങ് പാർട്ണർ രഘുനാഥ് രംഗത്ത്. രഘുനാഥ് ഹൈക്കോടതിയിൽ ഇത് സംബന്ധിച്ചു കൊടുത്ത ഹർജി കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നു. സിബിഐ ഉറക്കം വിട്ടുണർന്നു കണ്ണ് തുറന്നു നോക്കണം എന്നാണു കേസ് പരിഗണിച്ച ജസ്റ്റിസ് കമാൽ പാഷ പറഞ്ഞത്. അവസരത്തിനൊത്തുയർന് നിയമോപദേശം അനുസരിച്ചു നടപടി എടുക്കണമെന്നും കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണു രഘുനാഥിന്റെ പ്രതികരണം.
അമൃതാനന്ദമയി മഠത്തിലെ സ്വാമി ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ സിബിഐ നടത്തിയ ഒത്തുകളി കോടതി കയ്യോടെ പിടികൂടിയ പശ്ചാത്തലത്തിലാണ് രഘുനാഥ് മറുനാടനോട് പ്രതികരിച്ചത്. പരാതി അന്വേഷിച്ചപ്പോൾ ഗൂഢാലോചന നടന്നതായി ദ്രുതപരിശോധനയിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചിട്ടും സിബിഐ അമൃതാനന്ദമയീ മഠത്തിലെ സ്വാമിക്കെതിരെ കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതാണ് ഹൈക്കോടതിയുടെ വിമർശനത്തിന് കാരണം. മഠത്തെ രക്ഷിക്കാനാണ് സിബിഐ മൗനം പാലിക്കുന്നതെന്നാണ് രഘുനാഥിന്റെ ആരോപണം.
വസ്തു വിൽപനയ്ക്കു ശ്രമിച്ചപ്പോൾ അമൃതാനന്ദമയിമഠത്തെ പ്രതിനിധീകരിച്ച് ബ്രഹ്മചാരി പ്രകാശ് രംഗത്തെത്തി. തുടർന്ന് മഠം പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി ബാങ്ക് വായ്പ ഒറ്റത്തവണ തീർപ്പാക്കലിനു ശ്രമമാരംഭിച്ചു. നടപടി തുടരുന്നതിനിടെ ബാങ്ക് അധികൃതരും മഠം പ്രതിനിധിയും ഒത്തുകളിച്ചു തന്നെ കബളിപ്പിച്ചെന്നും തട്ടിപ്പിന്റെ ഭാഗമായി വസ്തുവിന്റെ മൂല്യം ഇടിച്ചുകാണിച്ചുവെന്നാണ് പരാതി. ഇക്കാര്യങ്ങൾക്കെല്ലാം വ്യക്തമായ തെളിവുണ്ടായിട്ടും അമൃതാനന്ദമയി മഠം ഉൾപ്പെട്ട സംഭവത്തിൽ കേസെടുക്കാൻ സിബിഐ തയ്യാറായില്ല. പ്രത്യക്ഷത്തിൽ തെളിവുള്ളതിനാൽ എഫ്ഐആർ ഇട്ട് കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചെങ്കിലും സിബിഐ മഠത്തിനോടും സ്വാമിയോടും കൂറുപുലർത്തി കേസിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു. ഇതാണ് ഇപ്പോൾ കോടതിയുടെ രൂക്ഷ വിമർശനത്തിന് വഴിവച്ചത്.
ഭൂമിയിടപാട് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും നിയമാനുസൃതമായാണ് നടന്നിട്ടുള്ളതെന്ന് അമൃതാനന്ദമയി മഠം വിശദീകരണക്കുറിപ്പിൽ അറിയിച്ചു. സിബിഐ തുടർന്നും കേസ് അന്വേഷിക്കുവാൻ താത്പര്യപ്പെടുന്നുണ്ടെകിൽ മഠത്തിന്റെ സഹായവും സഹകരണവും ഉണ്ടാകുമെന്നും അമൃതാനന്ദമയി മഠം വ്യക്തമാക്കി. ത്വരിതാന്വേഷണത്തെ തള്ളിയ മഠം മഠത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും നിയമത്തിനുള്ളിൽ നിന്നുള്ള പ്രവർത്തനങ്ങളാണ് മഠം നടത്തുന്നതെന്നും കൂട്ടിച്ചേർത്തു.
സംഭവത്തിൽ രഘുരാജിന്റെ വിശദീകറണം ഇങ്ങനെ: സന്ദീപനി സ്മാർട്ട് വില്ലേജ് എന്ന റിസോർട് പ്രൊജക്റ്റ് തുടങ്ങാനായാണ് അങ്കമാലി സിൻഡിക്കറ്റ് ബാങ്കിൽ നിന്ന് 5 കോടി രൂപക്കായി ലോണിന് അപേക്ഷ കൊടുക്കുന്നത്. പ്രൊജക്റ്റ് ആരംഭിക്കാൻ പദ്ധതിയിട്ട ഒരേക്കർ 75 സെന്റ് സ്ഥലം കാണിച്ചാണ് ലോണിന് അപേക്ഷ നൽകിയത്. ഈ സ്ഥലത്തിന് ബാങ്ക് 4.52 കോടി രൂപ സ്ഥലവില ഇടുകയും ചെയ്തു. ലോണിന്റ ആദ്യഘട്ടമെന്ന നിലയിൽ ബാങ്കിൽ നിന്ന് 1.23 കോടി രൂപ കിട്ടി. പക്ഷെ അസുഖം വന്നതിനാൽ പ്രൊജക്റ്റ് മുന്നോട്ടു കൊണ്ടു പോവാൻ സാധിച്ചില്ല എന്നു രഘുനാഥ് പറഞ്ഞു. ഈ സമയത്താണ് വസ്തു വില്പനയ്ക്കായി ആലോചിച്ചത്.
വയറിൽ വന്ന ട്യൂമർ നീക്കം ചെയ്യാൻ അമൃത ആശുപത്രിയിൽ എത്തിയപ്പോൾ മഠത്തിലെ ചുമതലകൾ നിർവഹിക്കുന്ന സ്വാമിമാരുമായി അടുപ്പമുണ്ടായി. തുടർന്നു സർജറിക്കു 2000 രൂപയോളം കുറച്ചു. തുടർന്ന് സ്ഥലവിൽപ്പനയുമായി ബന്ധപെട്ടു അമൃതനന്ദമയി അടക്കമുള്ളവരുമായി ചർച്ചകൾ നടത്തി. 5 കോടി രൂപക്ക് സ്ഥലം ഏറ്റെടുക്കാൻ ഇവർ സമ്മതിച്ചുവെന്നും രഘുരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു. സാധാരണ മഠം എടുക്കുന്ന ഭൂമിക്കു പകുതി വിലയാണ് കാണിക്കാറുള്ളതെന്നും ബാക്കി ബ്ലാക്ക് മണിയായി തരാമെന്നുമാണു മഠം പറഞ്ഞത്. മനസില്ലാമനസോടെ താൻ പകുതി പണം കാണിച്ചുകൊണ്ട് ഒരു പ്രിലിമിനറി എഗ്രിമെന്റ് എഴുതാൻ സമ്മതം മൂളി. ടോക്കൺ അഡൈ്വസ് ആയി 25 ലക്ഷം രൂപയുടെ ചെക്ക് പിറ്റേദിവസം തന്നെ തന്നുവെന്നും രഘുനാഥ് പറയുന്നു.
5 കോടി രൂപ ആണ് തരാനുള്ളത് എന്നതു ഒരു വെള്ള കടലാസിൽ എങ്കിലും എഴുതി തരണം എന്നാവശ്യപ്പെട്ടു. ലീഗൽ ഒപ്പിനിയനു വേണ്ടി അത് പോയി എന്നും ഫ്രഷ് എഗ്രിമെന്റ് എഴുതുമെന്നുമാണ് മഠം അധികൃതർ പറഞ്ഞത്. അതിനിടയിൽ 1.35 കോടി അടച്ചാൽ ഒറ്റത്തവണ തീർപ്പുപ്രകാരം ബാങ്ക് ലോൺ തീർപ്പാക്കാം എന്ന അറിയിപ്പു ലഭിച്ചു. കാര്യങ്ങൾ പെട്ടെന്നു തീർക്കാം എന്നനിലയിൽ 15 ഡിമാൻഡ് ഡ്രാഫ്റ്റുകൾ അമൃതയിൽ നിന്ന് ലഭിച്ചു. എന്നാൽ ആദ്യം അഡ്വാൻസ് ആയി 25 ലക്ഷം വാങ്ങി, പിന്നീട് 1.35 കോടി രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി കൊടുത്തു എന്ന് ഒപ്പുവച്ച കരാറിന്റെ കോപ്പി തന്റെ കയ്യിൽ ഇല്ലായിരുന്നു. ഒറ്റത്തവണ തീർപ്പാക്കൽ നടത്താൻ ഇരിക്കുമ്പോൾ ആണ് സ്ഥലം ലേലത്തിനായി വച്ചിരിക്കുന്ന പരസ്യം താൻ കാണുന്നത് എന്നും രഘുനാഥ് പറഞ്ഞു. ബാങ്കിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് അമൃതനന്ദമയി മഠം പ്രതിനിധി ബ്രഹ്മചാരി പ്രകാശ് ചതിക്കുകയായിരുന്നുവെന്നും രഘുനാഥ് ആരോപിച്ചു.
ബാങ്കുമായി മഠം ഒത്തുകളിച്ചു വസ്തുവിന്റെ മൂല്യം ഇടിച്ചു കാണിച്ചു തന്നെ കബളിപ്പിച്ചുകൊണ്ട് നിസാര വിലക്ക് തന്റെ വസ്തു സ്വന്തമാക്കാനായി ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അന്ന് നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങിയത്. 2.50 കോടിക്കു മേടിക്കാൻ ഉദ്ദേശിച്ച സ്ഥലം മഠത്തിനു 1.35 നു ഞാൻ വാങ്ങിത്തരില്ല എന്ന് ബാങ്ക് മാനേജർ മഠം പ്രതിനിധി ബ്രഹ്മചാരി പ്രകാശിനോട് പറഞ്ഞു. അന്ന് മാനേജർ ആയിരുന്ന ഗോപി നാഥ് കെ നായർ ഇപ്പോൾ പാലക്കാട് അമൃതാന്ദമയി മഠത്തിന്റെ പ്രതിനിധിയായി ജോലി ചെയ്യുന്നതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയെന്നും രഘുനാഥ് പറഞ്ഞു. വലിയ തട്ടിപ്പാണ് ഇതെന്ന് മനസിലായതുകൊണ്ടാണ് സിബിഐ അന്വേഷണത്തിനായി താൻ സമീപിച്ചത്. സിബിഐ ചെന്നൈ ഓഫിസിൽ നിന്നുമുള്ള അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യാത്തത്. ഇക്കാര്യം മനസിലാക്കിയാണു ഹൈക്കോടതി പ്രസ്താവന നടത്തിയതെന്നും രഘു നാഥ് പറഞ്ഞു.
സ്ഥലം ഇപ്പോൾ ബ്രഹ്മചാരി പ്രകാശ് 1.65 കോടി രൂപക്ക് ലേലത്തിൽ പിടിച്ചുവെങ്കിലും വസ്തു തന്റെ കസ്റ്റഡിയിലാണ്. ഇതു സംബന്ധിച്ച തർക്കം ഡിആർറ്റി ട്രിബ്യുണലിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. നിയമം വഴിക്കു അനുകൂലമായി സ്ഥലം കൈയിൽ എത്തിയാൽ അവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനാണ് തന്റെ ഭാവി പദ്ധതി എന്നും രഘുനാഥ് പറഞ്ഞു. ആദ്യം മഠത്തെ സമീപിച്ചപ്പോൾ ഇതുമായി കാര്യങ്ങൾ സംസാരിക്കാൻ അന്ന് താൻ മാതാ അമൃതാനന്ദമയിയെയാണു നേരിട്ട് കണ്ടത്. അമ്മയുടെ അഭിപ്രായത്തിൽ ആണ് താൻ സ്ഥലം കൊടുക്കാനായി ഒരുങ്ങിയതെന്നും ഇതിൽ ചതി ഉണ്ടാകുമെന്ന് കരുതിയില്ലെന്നും രഘുനാഥ് വ്യക്തമാക്കി.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം വായ്പ അവസാനിപ്പിക്കാനുള്ള അവസരം ബാങ്ക് അനുവദിച്ചു. 1.35 കോടിയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് പദ്ധതിയുടെ പേരിൽ പ്രകാശ് കൈമാറി. സ്വാമിയുടെ നിർദ്ദേശപ്രകാരം ഈ ഡിഡി സസ്പെൻസ് അക്കൗണ്ടിലാണു രഘുനാഥ് നിക്ഷേപിച്ചത്. ഇതിനിടെ, സ്ഥലവില വീണ്ടും കുറച്ചുനൽകാൻ മുതിർന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഹരജിക്കാരനുമായി ഇടപാട് അവസാനിപ്പിച്ചെന്ന രീതിയിൽ ഡ്രാഫ്റ്റ് തിരികെനൽകാൻ പ്രകാശ് ആവശ്യപ്പെട്ടു. രഘുനാഥിന്റെ അനുമതിയില്ലാതെ ബാങ്കധികൃതർ ഇതു പ്രകാശിന് കൈമാറി. പിന്നീട് കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള സർഫാസി നിയമം ചുമത്തി ഹരജിക്കാരന്റെ സ്ഥലം ലേലത്തിനുവച്ചു. ബാങ്കുകാരും സ്വാമിയും ഈ ഘട്ടത്തിൽ ഒത്തുകളി നടന്നു. 1.65 കോടി രൂപയ്ക്ക് സ്ഥലം പ്രകാശ് തന്നെ ലേലത്തിൽ പിടിച്ചു. രണ്ടരക്കോടിക്ക് ഹരജിക്കാരനുമായി വിൽപനക്കരാറിലേർപ്പെട്ട സ്ഥലം ഇങ്ങനെ ചുളുവിലയ്ക്ക് അമൃതാനന്ദമയീ മഠത്തിന്റെ പക്കലെത്തി.
കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചപ്പോൾ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ ഞെട്ടലുണ്ടായെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദ്രുതപരിശോധന നടത്തിയ ഉദ്യോഗസ്ഥൻ വ്യക്തമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നു കോടതി പറഞ്ഞു. റിപ്പോർട്ട് ഇഴകീറി പരിശോധിച്ച ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നു നിയമോപദേശവും കിട്ടിയിട്ടുണ്ട്. എന്നിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതു ഞെട്ടിപ്പിക്കുന്നതാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ട കാര്യമില്ലെന്നും ബാങ്കിന്റെ വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയാൽ മതിയെന്നുമായിരുന്നു സിബിഐയുടെ ചെന്നൈ റീജ്യനൽ ഓഫിസിൽനിന്നുള്ള തീരുമാനം.
പൊതുപണത്തിന്റെ സാന്നിധ്യമുള്ള, ഏറെ ഗൗരവമുള്ള കേസാണിതെന്നും അതിനാൽ ബാങ്കിന്റെ വിജിലൻസ് അന്വേഷണത്തിനു വിട്ട് അവസാനിപ്പിക്കേണ്ട കേസല്ല ഇതെന്നും ജസ്റ്റീസ് വ്യക്തമാക്കി. സിബിഐ കൊച്ചി യൂണിറ്റിനു 2014 ഒക്ടോബർ 16നു നൽകിയ പരാതിയിലായിരുന്നു ദ്രുതപരിശോധന. റിപ്പോർട്ട് അനുകൂലമായിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നാണ് രഘുനാഥിന്റെ ആക്ഷേപം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്