11 എയർപോർട്ടുകളിൽ ഗ്രൗണ്ട് ഹാൻഡലിങ്ങ് കൈകാര്യം ചെയ്തു ഷൈസൺ തോമസ് കോടീശ്വരനായി; സ്വന്തം വിമാന കമ്പനി തുടങ്ങി കുത്തുപാള എടുത്തു; എയർ പെഗസ്സസ് പൊളിഞ്ഞടങ്ങുമ്പോൾ കുഴപ്പത്തിലാകുന്നത് തിളങ്ങി നിന്ന ഒരു മലയാളി ബിസിനസുകാരൻ കൂടി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : ഒരുപാട് കൂട്ടലും കിഴിക്കലും നടത്തിയാണ് ഷൈസൺ തോമസ് തന്റെ ബിസിനസ് സംരംഭം തുടങ്ങിയത്. വെല്ലുവിളികൾ നിറഞ്ഞ വ്യാമ മേഖലയിലാണ് ഈ മലയാളി വിജയസാധ്യത കണ്ടെത്തിയത്. അപാരമായ ഇച്ഛാശക്തിയും ഭാഗ്യ പരീക്ഷണത്തിനുള്ള മനസ്സുമായി ഷൈസൺ തോമസ് റിസ്ക് എടുത്തു. എന്നാൽ വലിയ ബാധ്യതകളിലേക്കാണ് ഷൈസൺ തോമസ് നീങ്ങുന്നതെന്നാണ് സൂചന. മലയാളിയുടെ ഉടമസ്ഥതയിൽ ബംഗളൂരു ആസ്ഥാനമായി തുടങ്ങിയ വിമാന സർവീസ് കമ്പനി എയർ പെഗസ്സസ് അതിരൂക്ഷ പ്രതിസന്ധിയിലേക്ക്. ഇതേ തുടർന്ന് സർവീസുകൾ നിർത്തിവച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച എയർ പെഗസ്സസ് തിരുവനന്തപുരവും കൊച്ചിയുമടക്കം ഏഴു ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണു ബംഗളൂരുവിൽ നിന്നു സർവീസ് നടത്തിയിരുന്നത്. ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് രംഗത്തു പ്രവർത്തിക്കുന്ന ഡെകോർ എവിയേഷൻ ആണ് എയർ പെഗസ്സസ് എന്ന ഉപകമ്പനി രൂപീകരിച്ചു വ്യോമയാന രംഗത്തേക്കു കടന്നത്. ഷൈസൺ തോമസ് ആയിരുന്നു മാനേജിങ് ഡയറക്ടർ. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയുടെ ചില സർവീസുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) കണ്ടെത്തിയിരുന്നു. അഞ്ചു പൈലറ്റുമാരെ ഡിജിസിഎ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസ് നടത്താൻ അനുവദിക്കില്ലെന്നു കമ്പനിക്കു മുന്നറിയിപ്പും നൽകിയിരുന്നു.
വിമാന സർവീസുകൾ താൽകാലികമായാണ് റദ്ദാക്കിയതെന്നാണ് എയർ പെഗസ്സസിന്റെ ബംഗളൂരു ഓഫിസിലെ ജീവനക്കാർ പറയുന്നത്. എന്നാൽ, കാരണം അറിയില്ലെന്നും കമ്പനി അധികൃതരിൽനിന്ന് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. എന്നാൽ വിലയ സാമ്പത്തിക പ്രതിസന്ധിയിലാണ് മലയാളി സംരഭകൻ എന്നാണ് സൂചന. മറ്റുള്ളവരുടെ വിജയപരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് നല്ല തയ്യാറെടുപ്പു തന്നെ നടത്തിയായിരുന്നു ഷൈസൺ വിമാനക്കമ്പിനി തുടങ്ങിയത്. 2015 ഏപ്രിലിൽ എയർ പെഗസ്സസ് പറന്നുയർന്നു. ബംഗലുരു ആസ്ഥാനമായി ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർ പെഗസ്സസ് വിമാനക്കമ്പനി ഒരു ഘട്ടത്തിൽ മലയാളികൾക്ക് അഭിമാനകരമായ സംരംഭമായിരുന്നു. കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഹുബ്ലി, തിരുവനന്തപുരം, മധുര, ചെന്നൈ, മംഗലാപുരം, കഡപ്പ, കൊച്ചി എന്നിവിടങ്ങളിലേക്ക് എയർ പെഗസ്സസിന് പ്രതിദിന സർവീസുകളുണ്ടായിരുന്നു.
പ്രവർത്തനമാരംഭിച്ച് അധികം വൈകാതെ എയർ പെഗസ്സസ് നഷ്ടമില്ലാത്ത അവസ്ഥയിൽ എത്തി. എന്നാൽ വ്യോമ മേഖലയിലെ കുത്തകകൾ ഈ മലയാളിയുടെ സ്വപ്നങ്ങളെ തകർക്കുകയായിരുന്നു. ഒരു വർഷം പിന്നിടുമ്പോൾ തന്നെ എല്ലാം പൊളിയുകയാണെന്നാണ് ലഭിക്കുന്ന സൂചന. സുരക്ഷാ ക്രമീകരണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ അഞ്ച് എയർ പെഗസ്സസ് പൈലറ്റുമാരെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) സസ്പെന്റ് ചെയ്തിരുന്നു. പിഴവുകൾ എത്രയുംവേഗം തിരുത്താത്ത പക്ഷം വിമാനത്തിന്റെ സർവീസുകൾ നിർത്താനുള്ള നടപടികളിലേക്കു നീങ്ങുമെന്നും ഡി.ജി.സി.എ. അറിയിച്ചു. ഇതോടെയാണ് പ്രശ്നം തുടങ്ങിയത്. എയർ പെഗസ്സസിന്റെ സുരക്ഷാ മേധാവിയേയും തൽസ്ഥാനത്തുനിന്നും നീക്കി. ഉന്നത തല ഗൂഢാലോചനയുടെ ഭാഗമായി അന്ന് തുടങ്ങിയ നീക്കമാണ് മലയാളിയുടെ വിമാനക്കമ്പനിയെ തകർത്തത്.
പറവൂർ സ്വദേശിയായ ഷൈസൺ തോമസ് തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് എംകോം ബിരുദം നേടിയ ശേഷമാണ് ബംഗലുരുവിൽ എത്തുന്നത്. ഫെഡറൽ ബാങ്കിൽ ഓഫീസറായിരിക്കെ സിഎ പാസായി ചാർട്ടേഡ് അക്കൗണ്ടന്റായി. പ്രാക്ടീസിനിടെ 1998 ൽ വിമാനങ്ങളുടെ ഗ്രൗണ്ട്ഹാൻഡ്ലിങ് സർവീസിനായി ഡെക്കോർ ഏവിയേഷൻ ലിമിറ്റഡ് സ്ഥാപിച്ചു. 8,00 ലേറെ ജീവനക്കാരുള്ള ഡെക്കോർ ഏവിയേഷൻ 11 വിമാനത്താവളങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള 21 വിമാനക്കമ്പനികൾക്ക് ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനം നൽകിവരുന്നു. ഈ രംഗത്തെ പരിചയമാണ് സ്വന്തമായൊരു വിമാനക്കമ്പനി എന്ന സ്വപ്നത്തിലേക്ക് ഷൈസൺ തോമസിനെ നയിച്ചത്. എട്ടു വർഷത്തെ ദീർഘമായ തയ്യാറെടുപ്പിന് ശേഷം 2015 മാർച്ച് 25 ന് എയർ ഓപറേറ്റർ പെർമിറ്റ് ലഭിച്ചു. ഏപ്രിൽ 12 മുതൽ എയർ പെഗസ്സസ് സർവീസ് തുടങ്ങി. സ്വന്തമായി ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗമുള്ളതിനാൽ എയർ പെഗസ്സസിന് കുറഞ്ഞ പ്രവർത്തനച്ചെലവേയുണ്ടായിരുന്നുള്ളൂ. ഇത് തന്നെയാണ് വമ്പന്മാരുടെ കണ്ണിലെ കരടാക്കിയതും.
അസാമാന്യ ഇച്ഛാശക്തിയായിരുന്നു ഷൈസൺ തോമസിന്. താൻ നൽകുന്ന സേവനത്തിന്റെ നിലവാരം ഒട്ടുകുറയരുതെന്ന് ഷൈസൺ തോമസിന് നിർബന്ധമുണ്ടായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഏകദേശം മൂന്ന് ലക്ഷത്തോളം പേരാണ് എയർ പെഗസ്സസിൽ പറന്നത്. ലീസിന് എടുത്ത മൂന്ന് എടിആർ 72500 വിമാനങ്ങളാണ് സർവീസിന് ഉപയോഗിച്ചിരുന്നത്. 72 സീറ്റുകളുള്ള വിമാനം ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരണമായി 66 സീറ്റായി ക്രമീകരിച്ചു. ഇന്ത്യയിലെ ഒരു വിമാനത്താവളത്തിലും എടിആർ വിമാനങ്ങൾക്ക് ലാൻഡിങ്, പാർക്കിങ് ഫീസ് ഇല്ലെന്നുള്ളതും കമ്പനിക്ക് നേട്ടമായി. എയർ പെഗസ്സസിന്റെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 1,234 രൂപയിലും. കമ്പനിയുടെ ഓരോ വിമാനത്തിലെയും 10 ശതമാനം സീറ്റുകൾ 1,234 നിരക്കിൽ മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത സ്ലാബ് 2,500 രൂപയുടേതാണ്. മൂന്നാമത്തെ സ്ലാബ് 28503000 നിരക്കിലുമായിരിക്കും. ശരാശരി 3000 രൂപ വരുമാനം ലഭിക്കത്തക്ക രീതിയിലാണ് ടിക്കറ്റ് നിരക്കുകൾ നിർണയിച്ചത്.
ദക്ഷിണേന്ത്യയിൽ ചുവടുറപ്പിച്ച ശേഷം രാജ്യത്തിന്റെ വടക്കും കിഴക്കും പടിഞ്ഞാറും മേഖലയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് ഷൈസൺ തോമസിന്റെ ലക്ഷ്യം. പ്രധാന എയർപോർട്ടുകൾ ഒഴിവാക്കി പ്രാദേശിക എയർപോർട്ടുകൾ കേന്ദ്രമാക്കിയുള്ള വിമാന സർവീസുകളാണ് എയർ പെഗസ്സസിന്റെ വളർച്ചാതന്ത്രം. എന്നാൽ പ്രധാന എയർപോർട്ടുകളുമായി കണക്ടിവിറ്റി ഉറപ്പാക്കാനും പദ്ധതി ഒരുക്കി. അങ്ങനെ ആഭ്യന്തര വിമാന രംഗത്ത് വമ്പന്മാർക്ക് ഈ മലയാളി ഭീഷണിയായി. ഷൈസൺ തോമസിന്റെ ബിസിനസ് മോഡലിൽ ആകൃഷ്ടരായി വിദേശവിമാനക്കമ്പനികൾ എയർ പെഗസ്സസിൽ മൂലധന നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തത്ക്കാലം പുറത്തുനിന്നും മൂലധനസമാഹരണം ആവശ്യമില്ലെന്നുള്ളതാണ് ഈ സംരംഭകന്റെ നിലപാട്. ഇതോടെ ശത്രുക്കൾ കൂടി. ഇപ്പോൾ ഷൈസൺ തോമസും ഭാര്യ ഷൈന തോമസും മകൻ അശ്വിൻ തോമസുമായിരുന്നു എയർ പെഗസ്സസിന്റെ മുഖ്യഓഹരിയുടമകൾ.
ഇങ്ങനെ കുതിച്ചു വളരുമ്പോഴാണ് എയർ പെഗസ്സസിന്റെ മിക്ക പൈലറ്റുമാരും വിമാനം പറത്തുന്നതിലെ അടിസ്ഥാന നിയമങ്ങൾ തെറ്റിച്ചാണ് വിമാനം പറത്തിയിരുന്നതെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വഷണത്തിൽ കണ്ടെത്തിയത്. ഇതോടെ തളർച്ച തുടങ്ങി. നിർദ്ദേശിച്ചിട്ടുള്ള അളവിൽ ഇന്ധനം നിറയ്ക്കാതിരിക്കുക, റൺവേയാണെന്നു തെറ്റിദ്ധരിച്ചു റോഡിൽ വിമാനമിറക്കാൻ ഭാവിച്ച് കാബിൻ ക്രൂവിന് നിർദ്ദേശം നൽകുക തുടങ്ങി നിരവധി സുരക്ഷാവീഴ്ചകളാണ് ഇവർ നടത്തിയതായി കണ്ടെത്തിയത്. ഇത് ഷൈസൺ തോമസ് എന്ന മലയാളിയുടെ ആകാശ മോഹങ്ങളെ തകർത്തു. ഇതാണ് എയർ പെഗസ്സിനെ നഷ്ടത്തിലേക്ക് എത്തിക്കുന്നതും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍