നക്സലുകളുടെ മുമ്പിൽ നട്ടെല്ല് വളയ്ക്കാതെ മരണം ഏറ്റുവാങ്ങിയ അച്ഛന്റെ പാരമ്പര്യവുമായി എംപി ദിനേഷ് കൊച്ചിയിൽ എത്തുന്നത് മയക്കുമരുന്ന് മാഫിയയ്ക്ക് കൂച്ചുവിലങ്ങിടാൻ; ഡിഐജി പദവിയിലുള്ളവർക്ക് നൽകുന്ന കമ്മീഷണർ പദവയിൽ എത്തുന്ന എസ്പിയുടെ കഥ ആരേയും ആവേശം കൊള്ളിക്കുന്നത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊച്ചി സിറ്റി പൊലീസ് സിറ്റി കമ്മീഷണർ ആവുകയെന്നത് കേരളത്തിലെ സർവ്വ ഐപിഎസ് ഉദ്യോഗസ്ഥരുടെയും മോഹമാണ്. കേരളാ പൊലീസിലെ ഏറ്റവും മികച്ച പദവികളിൽ ഒന്നാണിത്. ഡിഐജി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥർക്ക് മാത്രം നിയമനം ലഭിക്കുന്ന ഈ പദവിയിൽ എത്തണമെങ്കിൽ മന്ത്രിമാർ നന്നായി കനിയണമെന്നാണ് പറച്ചിൽ. ആ പദവിയിലേക്ക് ചരിത്രത്തിൽ ആദ്യമായി എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ കടന്നു വരികയാണ്. സത്യ സന്ധതയ്ക്ക് പേര് കേട്ട കോട്ടയം എസ്പി എംപി ദിനേശിനാണ് ആ പദവി ഇപ്പോൾ ലഭിച്ചിരിക്കുന്നത്. നക്സലറ്റുകളുടെ ചതിയിൽ മരിച്ച പിതാവിന്റെ സമരണയ്ക്ക് മുൻപിൽ വിട്ട വീഴ്ചയില്ലാതെ പൊരുതുന്ന പ്രൊമോട്ടിയായ ഈ ഉദ്യോഗസ്ഥൻ ഇതുവെരയും ഐപിഎസുകാർക്ക് ആർക്കും സാധിക്കാത്ത വെല്ലുവിളി ഏറ്റെടുക്കുമെന്ന് തന്നെയാണ് കൊച്ചിക്കാർ കരുതുന്നത്.
കൊച്ചി സിറ്റി പൊലീസ് കമീഷണറായി എംപി. ദിനേശിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ഡി.ഐ.ജി കെ.ജി. ജെയിംസ് വിരമിക്കുന്ന ഒഴിവിലേക്ക്, ഉന്നത ഉദ്യോഗസ്ഥരുടെ കൂടി അഭിപ്രായം മാനിച്ചാണ് ദിനേശിനെ നിയമിക്കുന്നത്. ഇക്കൊല്ലം വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ ദിനേശ് 2002 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക താൽപ്പര്യമാണ് ഇതിന് പിന്നിൽ. കൊച്ചിയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ഇത്. പാലക്കാട്ടും കോട്ടയത്തും എസ്പിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് ദിനേശ് നടത്തിയിട്ടുള്ളത്. സാധാരണ കൊച്ചിയിലെ കമ്മീഷണർ പദവി ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് നൽകാറ്. എസ് പി റാങ്കിലുള്ള ദിനേശിന് ഡിഐജിയുടെ ഗ്രേഡ് നൽകിയാണ് കൊച്ചിയിലെ നിയമനം. മയക്കുമുരന്ന്-ഗുണ്ടാ സംഘങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന സൂചനയാണ് ഇതിലൂടെ ചെന്നിത്തല നൽകുന്നത്.
മികച്ച പൊലീസ് അംഗീകാരങ്ങൾ തേടിെയത്തിയിട്ടുണ്ടെങ്കിലും പഠിക്കുന്ന കാലത്ത് അച്ഛൻ ഡിവൈ.എസ്പി. സി.ബാലസുബ്രഹ്മണ്യത്തെ പോലെ ഞാനും ഒരു നാൾ പൊലീസുകാരനാകുമെന്ന് ഒരിക്കലും എംപി ദിനേശ് കരുതിയിരുന്നില്ല. എന്നിട്ടും മുതിർന്നപ്പോൾ അദ്ദേഹം പൊലീസുകാരനായി. അടിയന്തരാവസ്ഥക്കാലത്ത് നക്സലേറ്റുകളുടെ ആക്രമണത്തിലാണ് അച്ഛൻ കൊല്ലപ്പെടുന്നത്.അന്ന് വിദ്യാർത്ഥിയായ ദിനേശിനെ ആഭ്യന്തരമന്ത്രി കെ.കരുണാകരൻ ആശ്വസിപ്പിക്കുമ്പോൾ സ്വകാര്യമായി ഒരു വാക്ക് നൽകി.പഠനം കഴിയുമ്പോൾ അച്ഛന്റെ വകുപ്പിൽ ജോലി നൽകും. 1984ൽ പൊന്നാനിയിൽ സർക്കിൾ ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചു.തൃശ്ശൂരിൽ ഗുണ്ടാവിളയാട്ടം ഒതുക്കിയും പാലക്കാട് സിഗ്നൽ ലൈറ്റുകളുടെ എണ്ണം കുറച്ച് വൺവേ കൂട്ടി ഗതാഗതതടസ്സം നീക്കിയും അദ്ദേഹം മാതൃകയായി. 2002്ൽ ഐപിഎസും ലഭിച്ചു.
ദിനേശ് കോട്ടയം ജില്ലാ പൊലീസ് മേധാവിയായി എത്തിയത് മൂന്ന് വർഷം മുമ്പാണ്്. ഗതാഗതക്കുരുക്ക്, വർധിച്ചുവരുന്ന വീടുകൾ കയറിയുള്ള അക്രമങ്ങൾ, പല ജില്ലകളിലും കാത്തിരുന്നതുപോലെ ചില കീറാമുട്ടികളാണ് കോട്ടയത്തും അദ്ദേഹത്തെ കാത്തിരുന്നത്. കോടിമത, കഞ്ഞിക്കുഴി, ലോഗോസ് ജങ്ഷൻ അടക്കം പല ഭാഗങ്ങളിെലയും ട്രാഫിക്ക് സിസ്റ്റം മാറ്റി ഗതാഗതതടസം നീക്കി. വലിയ സന്തോഷം കുട്ടികളെ നേർവഴിക്ക് നടത്താനുള്ള ഗുരുകുലം പദ്ധതിയും വിജയം കണ്ടു. എല്ലാ വിദ്യാഭ്യാസഉപജില്ലകളിലും വിദ്യാർത്ഥികൾക്കായി കൗൺസലിങ് ആരംഭിച്ചു. പഴയതിലും കേസുകളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞതാണ് പ്രധാന നേട്ടമെന്ന് ദിനേശ് പറയുന്നു. ഇതിനിടെയാണ് അംഗീകാരമായി രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡിൽ എത്തിയത്.
കോട്ടയത്ത് എസ്പിയായിരിക്കെ മോഷണം തടയുന്നതിൽ പ്രധാനമായും ശ്രദ്ധ നൽകി. രാത്രികാല വീടുകളിലെ േമാഷണം 140ൽ നിന്ന് 40 ആയി. 32ൽ നിന്ന് 19 ആയി കുറഞ്ഞു. സാധാരണ മോഷണങ്ങൾ 248ൽ നിന്ന് 95 ആയി കുറഞ്ഞപ്പോൾ കൂട്ടക്കവർച്ചാശ്രമങ്ങൾ പാടേ ഇല്ലാതായി.എല്ലാ പൊലീസ് സ്റ്റേഷനിലും 'ലീഗൽ എയ്ഡ് കഌനിക്ക്' ആരംഭിച്ചു. അടിയന്തിരാവസ്ഥ കാലത്തു നക്സലൈറ്റുകളാൽ കൊല്ലപ്പെട്ട ഡിവൈ.എസ്പി. സി. സുബ്രഹ്മണ്യത്തിന്റെ മകനായ എംപി. ദിനേശ് നേരിട്ടു സിഐ പോസ്റ്റിലേക്കു നിയമനം ലഭിച്ച സംസ്ഥാനത്തെ ഏക പൊലീസ് ഓഫീസറാണ്.
1976 മാർച്ച് 13നു പുലർച്ചെ നക്സൽ ഓപ്പറേഷനിടെ പിടികൂടിയ രണ്ടു പ്രതികളുമായി പൊലീസ് സ്റ്റേഷനിലേക്കു പോകുമ്പോൾ ജീപ്പിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് നക്സലൈറ്റുകൾ സുബ്രഹ്മണ്യത്തെ കൊലപ്പെടുത്തുകയായിരുന്നു. അന്നു തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജിൽ പഠിക്കുകയായിരുന്ന ദിനേശിന്റെ തുടർ പഠനം പിന്നീട് പാലക്കാട് വിക്ടോറിയ കോളജിലേക്കു മാറ്റി. പഠനശേഷം അച്ഛനു പകരമായി ദിനേശിനു പൊലീസിൽ നിയമനം ലഭിച്ചു. 1984ൽ പൊന്നാനി സി.ഐയയാണ് ആദ്യ നിയമനം ലഭിച്ചത്. തുടർന്ന് പാലക്കാട്, തൃശൂർ ജില്ലകളിൽ സി.ഐ, ഡിവൈ.എസ്പി. തസ്തികകളിൽ സേവനമനുഷ്ടിച്ചു.വിജിലൻസിൽ ഡിവൈ.എസ്പിയായിരിക്കേ 2000ത്തിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചിരുന്നു. 2002ൽ ഐ.പി.എസ്. ലഭിച്ച ദിനേശ് ക്രൈംബ്രാഞ്ചിലുൾപ്പെടെ എസ്പിയായി സേവനം ചെയ്തു.
2008-11 കാലയളവിൽ തൃശൂർ എസ്പിയായിരുന്നു. തുടർന്നു ജോലിയുടെ ഭാഗമായുള്ള ട്രെയിനിങ്ങിനായി ഓസ്ട്രേലിയയിലേക്കു പോയി. 2011-20113ൽ പാലക്കാട് എസ്പിയായി സേവനം ചെയ്തു. 2013 ഏപ്രിൽ 11നു കോട്ടയം എസ്പിയായി ചുമതലയേറ്റു. പാലക്കാട് എസ്പിയായിരിക്കേ പൊതുജന സേവനത്തിനുള്ള നൂതന ആശയങ്ങൾക്കായി മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിരുന്നു. പാലക്കാട് നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ എംപി. ദിനേശ് നടത്തിയ ശ്രമങ്ങളും ശ്രദ്ധ നേടിയിരുന്നു. കോട്ടയത്തെ പൊലീസ് സേനയ്ക്കു സംസ്ഥാന പൊലീസിനു മുന്നിൽ പുത്തൻ മേൽവിലാസം നേടിക്കൊടുത്ത ഓപ്പറേഷൻ ഗുരുകുലം പദ്ധതിയുടെ ഉപജ്ഞാതാവും ദിനേശാണ്. നഗരമധ്യത്തിൽ സ്ത്രീയെ ആസിഡൊഴിച്ചു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലഹരിമരുന്നിന്റെ ഉപയോക്താക്കളാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണു ഓപ്പറേഷൻ ഗുരുകുലം പദ്ധതി ആരംഭിക്കുന്നത്.
വിദ്യാർത്ഥികളിലെ ലഹരിമരുന്ന് ഉപയോഗം തടയുകയെന്നതായിരുന്നു പദ്ധതിയുടെ ആദ്യഘട്ടത്തിലെ ലക്ഷ്യം. ലഹരി മരുന്ന് ഉപയോഗം തടഞ്ഞ പൊലീസ് പിന്നീട് ക്ലാസിൽ കയറാതെ മുങ്ങിനടക്കുന്ന വിദ്യാർത്ഥികളെ വരെ പിടികൂടിയിരുന്നു. പദ്ധതിക്ക് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക അഭിനന്ദനവും ലഭിച്ചിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് ദിനേശിനെ കൊച്ചിയിലേക്ക് ചെന്നിത്തല നിയോഗിക്കുന്നത്. മയക്കുമരുന്ന് മാഫിയയെ തളയ്ക്കുക തന്നെയാണ് പ്രധാന ദൗത്യവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍