നൗഫലിന്റെയും ഷഫീഖിന്റെയും കഥകേട്ടു ഞെട്ടിയവർ ഇതുകൂടി വായിക്കുക; അവിവാഹിതയായ എഴുപതുകാരിയെ സ്വത്തു തട്ടിയെടുത്ത ശേഷം മർദിച്ചു പുറത്താക്കി; കാലിൽ വാരി നിലത്തടിച്ചതിനെ തുടർന്നു കവിളെല്ലു പൊട്ടി; പല്ലു നഷ്ടമായ വയോധികയെ പൊലീസും കൈവിട്ടു
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഷെഫീഖ്, നൗഫൽ എന്നീ പിഞ്ചുകുട്ടികളോട് മാതാപിതാക്കൾ കാട്ടിയ ക്രൂരത അറിഞ്ഞ് ഞെട്ടിയിരിക്കുന്ന നമ്മൾക്കിടയിലേക്ക് ഇതാ അത്തരത്തിലുള്ള മറ്റൊരു ക്രൂരപീഡനത്തിന്റെ കഥ കൂടി. അവിവാഹിതയായ വയോധികയെ രക്തബന്ധത്തിലുള്ളവർ ചേർന്ന് വീടും വസ്തുവും തട്ടിയെടുത്ത ശേഷം ക്രൂരമായി മർദിച്ച് പുറത്താക്കി.
കാലിൽ വാരി നിലത്തടിച്ചതിനെ തുടർന്ന് കവിളെല്ല് പൊട്ടി, പല്ലുകൾ നഷ്ടമായ വീട്ടമ്മയെ സഹായിക്കാൻ പൊലീസും എത്തിയില്ല. ജനറൽ ആശുപത്രിയിലെ സർജിക്കൽ വനിതാവാർഡിൽ ആരും സഹായിക്കാനില്ലാതെ കഴിയുകയാണ് ഈ വീട്ടമ്മ.
കോന്നി അരുവാപ്പുലം പാറക്കടവിൽ പടപ്പയ്ക്കൽ വീട്ടിൽ പൊടിയമ്മയ്ക്ക് (70) ആണ് ദുരനുഭവം. ഇവരെ ഈ വിധമാക്കിയതാകട്ടെ സഹോദരൻ ശ്രീധരന്റെ ഭാര്യ വാമാക്ഷി, മകൾ വിമല, മരുമക്കളായ രജനി, മായ എന്നിവരും. വിവരം പൊലീസിലും അറിയിച്ചു. മുൻപഞ്ചായത്തംഗവും വനിതാ നേതാവും ഇടപെട്ടതോടെ പൊലീസ് അനങ്ങിയില്ല. ചോദിക്കാനും പറയാനും ആളില്ലാത്തവരുടെ പരാതിയിൽ നടപടിയെടുത്തിട്ട് തങ്ങൾ എന്തിന് വേണ്ടപ്പെട്ടവരെ പിണക്കണം എന്നായിരുന്നു ഇവരുടെ മനോഭാവം. സംഭവത്തെക്കുറിച്ച് പൊടിയമ്മയുടെ വാക്കുകളിലൂടെ.
കഴിഞ്ഞ 25 ന് രാത്രി ഏഴിനാണ് സംഭവം. സഹോദരൻ പരേതനായ ശ്രീധരന്റെ മരുമക്കളായ രജനി, മായ എന്നിവർ ചേർന്നാണ് മർദിച്ചത്. എന്റെ പേരിൽ ഒരു വീടും ഏഴുസെന്റ് സ്ഥലവുമാണ് ഉണ്ടായിരുന്നത്. 15 വർഷമായി പത്തനംതിട്ടയിലെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. വീട്ടിലെ അപ്പച്ചനും അമ്മച്ചിയും മരിച്ചതിനെ തുടർന്ന് രണ്ടരമാസം മുൻപ് സ്വന്തം വീട്ടിലേക്ക് മടങ്ങി. ആ വീട്ടിൽ സഹോദരന്റെ മക്കളും മരുമക്കളുമാണ് താമസിച്ചിരുന്നത്. എഴുത്തും വായനയും അറിയാത്ത എന്നിൽ നിന്ന് 14 വർഷം മുൻപ് ചില പേപ്പറുകളിൽ ഒപ്പിടുവിച്ച് വിമല സ്വത്ത് തട്ടിയെടുത്തുവെന്ന് അറിഞ്ഞ് ഞാൻ ഞെട്ടിപ്പോയി.
വീട്ടിലെത്തിയ എന്നെ അവിടെ കയറ്റാൻ സഹോദരന്റെ ഭാര്യ വാമാക്ഷി, മകൾ വിമല, മരുമക്കളായ രജനി, മായ എന്നിവർ തയാറായില്ല. തുടർന്ന് വീടിന്റെ കക്കൂസിലാണ് താമസിച്ചത്. ഭക്ഷണം പാകം ചെയ്യുന്നതും കിടക്കുന്നതുമെല്ലാം അവിടെയായിരുന്നു. വീട്ടിൽ നിന്നിറങ്ങണം എന്നാവശ്യപ്പെട്ട് ഇവർ ക്രൂരപീഡനം അഴിച്ചു വിട്ടു. മുമ്പും പല തവണ പൊക്കിയെടുത്ത് നിലത്ത് അടിച്ചിട്ടുണ്ട്. രജനി ഒരിക്കൽ വലിച്ചിഴച്ചു കൊണ്ടുപോയി കിണറ്റിൽ ഇടാൻ ശ്രമിച്ചിരുന്നു. മരത്തിൽ മുറുകെ പിടിച്ചു കിടന്നാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് രജനിയും മായയും ചേർന്ന് പൊക്കിയെടുത്ത് ടാർ റോഡിൽ അടിക്കുകയായിരുന്നു. പല തവണ ഇത് ആവർത്തിച്ചു. ഇതോടെ മുഖം അപ്പാടെ തകർന്നു. മൂക്കിൽ നിന്നും വായിൽ നിന്നും ചോര വാർന്നൊലിച്ച് നിന്ന തന്നെ സമീപവാസികളിൽ ഒരാളെയും കൂട്ടി വകയാറിലുള്ള ക്ലിനിക്കിലേക്ക് മായയും രജനിയും ചേർന്ന് പറഞ്ഞു വിട്ടു. ഡോ. മുത്തു തന്നെ പരിശോധിച്ച് പരുക്കിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയപ്പോൾ വേറെ എവിടെയെങ്കിലും കൊണ്ടുപോകാൻ പറഞ്ഞ് വിട്ടു.
ചോരയുമൊലിപ്പിച്ച് പെരുവഴിയിൽ നിന്ന തന്നെ കണ്ട് ഒരു ഓട്ടോക്കാരൻ കോന്നി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് വിവരങ്ങൾ ചോദിച്ചു മനസിലാക്കിയ ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് വിട്ടു. ഇവിടെ എത്തി പരിശോധിച്ചപ്പോൾ പരുക്കുകൾ ഗുരുതരമാണെന്ന് കണ്ട് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ഇത് പൊലീസ് കേസാകുമെന്ന് അറിഞ്ഞതോടെ മർദിച്ചവർ തന്നെ ഇതിനിടെ ജനറൽ ആശുപത്രിയിൽ നേരിട്ടെത്തി എന്നെ നഗരത്തിലെ പത്തനംതിട്ട മുത്തൂറ്റ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മെറ്റൽക്കൂനയിൽ വീണ് മുഖത്ത് പരുക്കേറ്റതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇതിനിടെ പാർട്ടിയുടെ ചില നേതാക്കൾ പ്രതികൾക്ക് വേണ്ടി ഇടപെട്ട് പൊലീസിനെ നിശബ്ദരാക്കിയിരുന്നു.
പൊലീസിന്റെ പിന്തുണയോടെയാണ് എന്നെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു വിട്ടത്. ഇതിനോടകം മുഖം നീരുവച്ച് വീർത്തിരുന്നു. കണ്ണിന്റെ കാഴ്ച പോലും മറച്ചാണ് മുഖം ചീർത്തത്. സ്വകാര്യ ആശുപത്രിയിൽ എന്നെ ഉപേക്ഷിച്ച് ബന്ധുക്കൾ സ്ഥലം വിട്ടു. ഇതിനിടെ ബിൽ 6000 രൂപ അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. കാതിലുണ്ടായിരുന്ന കമ്മലുകൾ 6000 രൂപയ്ക്ക് ഞാൻ മറ്റൊരാളെ കൊണ്ട് വിൽപിച്ചു ബിൽ അടച്ചു. പണമടച്ചതോടെ ആശുപത്രി അധികൃതർ ഇറക്കി വിട്ടു. ഞായറാഴ്ച വീട്ടിലേക്ക് മടങ്ങി ചെന്നപ്പോൾ മാനസിക പീഡനം നേരിടേണ്ടി വന്നു. മുറിവുകൾ കരിയാത്തതിനാൽ മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി. അവസ്ഥ ഗുരുതരമായതോടെ ഞായറാഴ്ച വൈകിട്ട് ജനറൽ ആശുപത്രിയിൽ ചികിൽസ തേടി എത്തി. അഡ്മിറ്റ് ചെയ്ത ശേഷം ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. പൊടിയമ്മ പറഞ്ഞു നിർത്തി.
ഇനി പൊലീസിന് പറയാനുള്ളത് കേൾക്കാം: ജനറൽ ആശുപത്രിയിൽ നിന്ന് ഇന്റിമേഷൻ വന്നപ്പോൾ തന്നെ അവിടെ എത്തി മൊഴിയെടുത്തു. മായ, രജനി എന്നിവർക്ക് എതിരേ വധശ്രമത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇന്ന് അറസ്റ്റുണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍