സത്യസന്ധരായ ഉദ്യോഗസ്ഥരെ തപ്പിയെടുത്ത് ഇമേജ് ഉയർത്താൻ ചെന്നിത്തല; നളിനി നെറ്റോയെ ആഭ്യന്തര സെക്രട്ടറിയാക്കിയത് പ്രത്യേക താൽപ്പര്യം; രാജിവച്ച് പോയ ഐഎഎസുകാരനെ തിരികെ കൊണ്ടു വരാൻ ചുക്കാൻ പിടിച്ചതും ആഭ്യന്തരമന്ത്രി തന്നെ
ബി രഘുരാജ്
തിരുവനന്തപുരം: സിവിൽ സർവീസിൽനിന്ന് സ്വയം വിരമിക്കൽ വാങ്ങിപ്പോയ മുൻ റവന്യൂ സെക്രട്ടറി കമലാവർധന റാവുവിനെ മടക്കികൊണ്ടുവരുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോ? ആണെന്നാണ് അണിയറയിലെ സംസാരം. ഇതനൊപ്പമാണ് ആഭ്യന്തര സെക്രട്ടറിയായി നിവേദിതാ പി ഹരനെ സംസ്ഥാന സർക്കാരിൽ മടക്കികൊണ്ട് വരുന്നതും. ഇതിലൂടെ ഭരണ രംഗത്ത് പിടിമുറക്കാനാണ് ആഭ്യന്തരമന്ത്രിയുടെ ലക്ഷ്യം.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ജോലി രാജിവച്ച് മടങ്ങിയ കമലാവർധന റാവു ആന്ധ്രയിലെ കോടിശ്വര കുടുംബത്തിലെ അംഗമാണ്. എന്നിട്ടും സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ ഘട്ടത്തിൽ സർവ്വീസിൽ മടങ്ങിയെത്തിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് വ്യക്തമാണ്. രമേശ് ചെന്നിത്തലയാണ് ഇതിനായി ചരട് വിലിച്ചതെന്നാണ് സൂചന. നളിനി നെറ്റോയാകട്ടെ ഏറെ നാളിന് ശേഷമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗമാകുന്നത്. സംസ്ഥാനത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖ്യ ഓഫീസറായിരുന്നു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ. രാഷ്ട്രീയ നേതൃത്വവുമായി ഒത്തുപോകാനുള്ള ബുദ്ധിമുട്ട് കാരണമാണ് പത്ത് വർഷമായി ആ തസ്തികയിൽ നളിനി നെറ്റോ തുടർന്നത്.
അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള നളിനി നെറ്റോയെ ആഭ്യന്തര വകുപ്പിലെത്തിച്ച് മുഖ്യമന്ത്രിയുടെ പിടിയിൽ നിന്ന് തന്റെ വകുപ്പിനെ പൂർണ്ണമായും മുക്തമാക്കുകയാണ് ചെന്നിത്തല. കേസുകൾ പിൻവലിക്കൽ വകുപ്പ് മുഖ്യമന്ത്രിയുടെ കൈയിലാണ്. പലപ്പോഴും ആഭ്യന്തരമന്ത്രി അറിയാതെ പലതും നടന്നു. നളിനി നെറ്റോയുടെ നിയമനത്തിലൂടെ അത്തരം അവിഹിത ഇടപെടലുകൾ ആഭ്യന്തര വകുപ്പിൽ കുറയും. അതിനൊപ്പം ആരുടേയും സമ്മർദ്ദത്തിന് അടിമപ്പെടാത്ത നളിനി നെറ്റോയുടെ ഇമേജും വകുപ്പിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഗുണ്ടാ വേട്ട അടക്കമുള്ള ജനകീയ ഇടപെടലുകളെടെ ഉത്തരവാദിത്തം ആഭ്യന്തര സെക്രട്ടറിയെ മന്ത്രി രമേശ് ചെന്നിത്തല ഏൽപ്പിക്കും.
ടിഒ സൂരജിനെതിരെ വിജിലൻസ് നടത്തിയ റെയ്ഡ് തന്റെ പ്രതിശ്ചായ ഉയർത്തിയെന്ന് ചെന്നിത്തല മനസ്സിലാക്കുന്നു. പൊതു ജനങ്ങൾക്കിടയിൽ ക്രിയാത്മകമായി ഇടപെടുന്ന ആഭ്യന്തരമന്ത്രിയായി രമേശ് മാറിയെന്ന് ഐ ഗ്രൂപ്പും വിലയിരുത്തുന്നു. ഓപ്പറേഷൻ കുബേര അടക്കമുള്ള നീക്കങ്ങളും ഫലിച്ചു. ടൈറ്റാനിയം കേസിൽ ഹൈക്കോടതിയെ ഒറ്റയ്ക്ക് സമീപിച്ച് അനുകൂലമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന വിധിയും നേടി. പൊതു സമൂഹത്തിലെ തന്റെ ഇമേജ് ഉയർത്താൻ കൂടുതൽ ഇടപെടലുകൾ അനിവാര്യമാണെന്ന തിരിച്ചറിവും ഉണ്ട്. ഇതിന്റെ ഭാഗം തന്നെയാണ് ആഭ്യന്തര സെക്രട്ടറി സ്ഥാനത്തേക്കുള്ള നളിനി നെറ്റോയുടെ കടന്നുവരവ്.
നളിനി നെറ്റോയെ പോലെ സത്യസന്ധനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് കമലവർധന റാവു. അത്തരമൊരു ഉദ്യോഗസ്ഥൻ തിരിച്ചെത്തി തനിക്കൊപ്പം നിൽക്കുന്നത് ഗുണകരമാകുമെന്നാണ് ആഭ്യന്തരമന്ത്രിയുടെ വിലയിരുത്തൽ. ഇതിനൊപ്പം കേന്ദ്ര സർക്കാരും കമലവർധന റാവുവിനെ പിന്തുണച്ചു. ഇതു രണ്ടുമായപ്പോൾ ഇന്ത്യൻ സിവിൽ സർവ്വീസിലെ ആദ്യ സംഭവവും നടന്നു. രാജിവച്ച ഐഎസ്എസുകാരൻ സർവ്വീസിൽ തിരിച്ചെത്തി. സാങ്കേതിക പ്രശ്നങ്ങളുയർത്തി സാധാരണക്കാർക്ക് നീതി നിഷേധിക്കുന്ന രീതി ഇക്കാര്യത്തിൽ ഉണ്ടാകാത്തതിന് പിന്നിൽ രമേശ് ചെന്നിത്തലയുടെ ശക്തമായ ഇടപെടലുണ്ട്. ഐ ഗ്രൂപ്പ് മന്ത്രിയായ കെപി അനിൽകുമാറിന്റെ കീഴിൽ ടൂറിസം വകുപ്പ് സെക്രട്ടറിയാണ് അദ്ദേഹം. ഇതിനൊപ്പം ഏറെ വിജിലൻസ് അന്വേഷണങ്ങൾ നടക്കുന്ന പൊതുവിതരണ വകുപ്പിന്റെ അധിക ചുമതലയും നൽകി.
സ്വയം വിരമിക്കൽ അപേക്ഷ നൽകിയാണ് കമലവർധന കേരളം വിട്ടത്. അദ്ദേഹത്തിന്റെ അപേക്ഷ സംസ്ഥാനവും കേന്ദ്രവും അംഗീകരിച്ചു. എന്നാൽ സാങ്കേതികമായി ഫയലിൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നേ ഉണ്ടായിരുന്നുള്ളൂ. ഈ പഴുത് ഉപയോഗിച്ച് സർവ്വീസിൽ തിരിച്ചെത്താൻ അപേക്ഷ നൽകി. രമേശ് ചെന്നിത്തലയുടെ സമ്മർദ്ദഫലമായി ഇതിനോട് സംസ്ഥാന സർക്കാർ അനുകൂല നിലപാട് കൈക്കൊള്ളുകയും ചെയ്തു. കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് മന്ത്രാലയത്തിന് സംസ്ഥാനം അപേക്ഷ കൈമാറി. കേന്ദ്രം വീണ്ടും നിയമനം നൽകുന്നതിനെ അനുകൂലിച്ചു. അങ്ങനെയാണ് രാജിവച്ച് പോയ ഐഎഎസുകാരൻ വീണ്ടും സർവ്വീസിന്റെ ഭാഗമായത്.
ആഭ്യന്തരമന്ത്രിയായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം തനിക്ക് ഒപ്പമായിക്കഴിഞ്ഞെന്ന് രമേശ് ചെന്നിത്തല കരുതുന്നു. ഇതിനൊപ്പം ഐഎഎസുകാർക്കിടയിലും സ്വാധീനം കൂട്ടണം. ഇതിനായാണ് കമലവർധന റാവുവിനെ തിരിച്ചുകൊണ്ടു വരാൻ ചെന്നിത്തല കരുക്കൾ നീങ്ങിയത്. ഇതിനൊപ്പം ഉമ്മൻ ചാണ്ടിയോട് കടുത്ത എതിർപ്പുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ കേരളത്തിലെ ഐഎഎസ് നിരയിൽ കൂട്ടിച്ചേർക്കാനും കഴിഞ്ഞു. കളമശ്ശേരി-കടകംപള്ളി ഭൂമി ഇടപാടിലെ നിർണ്ണായക വിവരങ്ങൾ അറിയാവുന്ന കമലവർധന റാവുവിന് ടിഒ സൂരജിനെതിരായ വിജിലൻസ് അന്വേഷണത്തിലും സഹായം നൽകാൻ കഴിയുമെന്നാണ് ചെന്നിത്തലയുടേയും ഐ ഗ്രൂപ്പിന്റേയും പ്രതീക്ഷ.
കളമശ്ശേരി-കടകംപള്ളി ഭൂമി ഇടപാട് തന്നെയായിരുന്നു കമലവർധന റാവുവിനെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതമാക്കിയത് . സലിംരാജിന് അനുകൂലമായ നിലപാട് എടുക്കാൻ പലഭാഗത്തു നിന്നും റവന്യൂ സെക്രട്ടറിയായ കമലവർധന റാവുവിന് സമ്മർദ്ദം എത്തി. ഒന്നിനും വഴങ്ങിയില്ല. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് സംസ്ഥാനത്ത് തിരിച്ചെത്തിയിട്ട് കുറച്ചു കാലമേ അന്ന് ആയിരുന്നുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള തീരുമാനങ്ങളെ കമലവർധന റാവു തള്ളി. സലിം രാജ് പ്രതിയായ കടകംപള്ളി-കളമശ്ശേരി ഭൂമി ഇടപാട് സംബന്ധിച്ച് ഹൈക്കോടതിയിൽ റവന്യൂ സെക്രട്ടറി എന്ന നിലയിൽ റിപ്പോർട്ടും നൽകി. ഇതോടെ സെക്രട്ടറിയേറ്റിൽ ശത്രുക്കളും കൂടി.
അഴിമതിക്കരാനല്ലാത്ത തന്നെ കുടുക്കാൻ ശ്രമമുണ്ടെന്ന് റവന്യൂ സെക്രട്ടറി തിരിച്ചറിഞ്ഞു. ഇതോടെ ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. കമലവർധന റാവു റവന്യൂ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ കടകംപള്ളി-കളമശ്ശേരി ഭൂമി ഇടപാടിൽ കാര്യങ്ങൾ ഒരു പരിധിവരെ സലിംരാജിന് അനുകൂലമായി. സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെ തീരുമാനിച്ചതോടെ മാത്രമാണ് പ്രതികൾ പിടിക്കപ്പെടുമെന്ന പ്രതീക്ഷയെങ്കിലും ഉണ്ടായത്. സിബിഐ അന്വേഷണ ഉത്തരവിന് കോടതിയെ നിർബന്ധമാക്കിയത് കമലവർധന റാവു നൽകിയ റിപ്പോർട്ടുമാണ്. എല്ലാ അർത്ഥത്തിലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് അതൃപ്തിയറിയിച്ചാണ് കമലവർധന റാവു കേരളം വിട്ടത്.
മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിം രാജ് ഉൾപ്പെട്ട ഭൂമിയിടപാടുകളിൽ റവന്യൂ ഉദ്യോഗസ്ഥർ ബോധപൂർവമായ ക്രമക്കേടുകളും തട്ടിപ്പും നടത്തിയതായി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ കമലവർധൻ റാവു ചൂണ്ടിക്കാട്ടിയിരുന്നു. അജ്ഞാതമായ ബാഹ്യ ഇടപെടുലുകൾ ഇതിൽ പ്രകടമാണെന്നും വ്യാജരേഖ ചമച്ചെന്നും തണ്ടപ്പേര് തിരുത്തിയെന്നും വ്യക്തമാക്കിയിരുന്നു. ഇതിനായി സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുനിന്നു. സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്. കളമശേരി സ്വദേശി എൻ.എ. ഷരീഫയുടെ ഭൂമിയുടെ പേരിൽ വ്യാജ തണ്ടപ്പേർ ഉണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ടായിരുന്നു.
കടകംപള്ളി-കളമശ്ശേരി ഭൂമി ഇടപാടിലെ കമലവർധന്റെ റിപ്പോർട്ട് വലിയ വിവാദമാവുകയും നിരവധി ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി എടുക്കേണ്ടിവരികയും ചെയ്തു. ഇതിന് പിന്നാലെയാണ് അദ്ദേഹം സിവിൽ സർവീസ് ഉപേക്ഷിച്ചത്. ജോലി രാജിവച്ച് ആന്ധ്രാപ്രദേശിലെ സാക്ഷി ടിവിയുടെ തലപ്പത്തേക്കാണ് പോയത്.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്