ലണ്ടനിലെ ലിവിങ് ടുഗദറിനെ അമ്മയും സഹോദരനും എതിർത്തു; ഈസ്റ്റ്ഹാമിലെ പ്രണയം ചെന്നൈയിൽ വിവാഹമൊരുക്കി; പിന്നെ ജാതി വിളിച്ചുള്ള അധിക്ഷേപവും അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയും; അമ്മയാകാൻ പോലും അനുവദിക്കാതെ അമ്മായി അമ്മയും; രമ്യയെന്ന ദളിത് യുവതിയുടെ ജീവിതം വഴിമുട്ടിയത് ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: ബ്രിട്ടണിലെ പ്രണയം രമ്യയെന്ന ദളിത് പെൺകുട്ടിയെ അനാഥമാക്കി. ലിവിങ് ടുഗദറിനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് അമ്മയും സഹോദരനും രമ്യയുമായി തെറ്റി. പിന്നേയും രാജ് കിരണിൽ പ്രതീക്ഷ കണ്ടു. എന്നാൽ വിവാഹത്തോടെ എല്ലാം മാറി മറിഞ്ഞു. ഇപ്പോൾ കൂടതൽ സ്ത്രീധനത്തിനായുള്ള പീഡനവും ജാതി പറഞ്ഞുള്ള അധിക്ഷേപവും നേരിടുകയാണ് ഈ യുവതി. ഗർഭം ധരിക്കാൻ പോലും ഭർത്താവിന്റെ കുടുംബം ജാതിയുടെ പേരിൽ അനുവദിക്കുന്നില്ല. നീതി തേടി പൊലീസിനെ സമീപിച്ചിരിക്കുകായണ് രമ്യ. അശ്ലീല ദൃശ്യങ്ങൾ പുറത്ത് വിട്ട് അപാനിക്കുമെന്ന ഭർത്താവിന്റെ ഭീഷണിയാണ് ഈ യുവതിയുടെ ജീവിതത്തെ ഇപ്പോൾ കരിനിഴലിൽ നിർത്തുന്നത്.
ചെന്നൈ സ്വദേശിനിയായ രമ്യ ലണ്ടനിൽ എംബിഎ പഠനത്തിനായി പോയപ്പോഴാണ് രാജ് കിരൺ തോമസിനെ കണ്ടുമുട്ടിയത്. അവിടെവച്ച് ഇരുവരും പരിചയത്തിലാവുകയും പ്രണയത്തിലാവുകയുമായിരുന്നു. പിന്നീട് ഇവർ അവിടെ ഒരുമിച്ച് ജീവിക്കാനും തുടങ്ങുകയായിരുന്നു. പട്ടികജാതിക്കാരിയായ തന്നെ അത് പറഞ്ഞ് പല തവണ അമ്മായിഅമ്മ അധിക്ഷേപിച്ചിട്ടുണ്ടെന്നും രമ്യ പറയുന്നു. വിവാഹത്തിന് ശേഷം ഒരിക്കൽപോലും ഭർത്താവിന്റെ വീട്ടിൽ അവർക്ക് താമസിക്കാനായിട്ടില്ല. ലണ്ടനിൽനിന്നും രമ്യ സമ്പാദിച്ചതൊക്കെ കൈക്കലാക്കിയ ശേഷം ഇപ്പോൾ ഭർത്താവും കുടുംബവും ചേർന്ന് രമ്യയെ കൂടതൽ സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഉപേക്ഷിച്ചിരിക്കുകയാണ്.
മുമ്പ് ഇവർ തമ്മിലുള്ള സ്വകാര്യ വീഡിയോകൾ ഉൾപ്പടെ ഇന്റർനെറ്റിൽ പ്രദർശിപ്പിക്കുമെന്ന് രാജ്കിരൺ ഭീഷണിപ്പെടുത്തിയതായും ഇവർ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇവർക്കെതിരെയുള്ള ഒരു അനീതിക്കും പൊലീസ് കേസെടുത്തില്ലെന്ന ആരോപണവും ഇവർക്കുണ്ട്. ഇപ്പോൾ ഭർത്താവ് ഉപേക്ഷിച്ച അവസ്ഥയിൽ ദളിത് ആക്റ്റിവിസ്റ്റ് ധന്യ രാമൻ ഇപ്പോൾ ഇവരെ ഒരു ഹോസ്റ്റലിൽ എത്തിക്കുകയും നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയും തരപ്പെടുത്തികൊടുക്കുകയും ചെയ്തിരിക്കുകയാണ്.
ചെന്നൈയിൽ ജനിച്ച് വളർന്ന രമ്യയുടെ അമ്മ ലീലാ സുബ്രഹ്മണ്യം അവിടെ ഏജിഎസ് ഓഫീസിലെ ജീവനക്കാരിയാണ്, സഹോദരൻ രഞ്ചിത്ത് കുമാർ ഒരു സോഫ്റ്റ് വെയർ കമ്പനിയിലെ ജീവനക്കാരനുമാണ്. ലണ്ടനിലെ ഈസ്റ്റ്ഹാമിൽ വച്ചാണ് രമ്യയും രാജ് കിരണും പരിചയപ്പെട്ടത്. എംബിഎ ബിരുദദാരിയായ രമ്യ അവിടെ ഒരു ടെക്സ്റ്റൈൽസ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് ഇരുവരുടേയും വീട്ടുകാർക്ക് അറിയാമായിരുന്നു. എന്നാൽ ഒരുമിച്ചാണ് താമസം എന്ന വിവരം രാജ്കിരണിന്റെ വീട്ടിൽ മാത്രമെ അറിയുകയുള്ളായിരുന്നു. 2014 നവംമ്പർ മുതൽ ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. അമ്മയ്ക്ക് അസുഖമാണെന്നും മറ്റും പറഞ്ഞ് രാജ്കിരൺ വീട്ടിലേക്ക് പോവുകയായിരുന്നു. നാട്ടിലെത്തിയ രാജ്കിരണിനെകുറിച്ച് യാതൊരു വിവരവും ലഭിച്ചതുമില്ലെന്നും രമ്യ പറയുന്നു.2015 ജൂലൈയിൽ ഇരുവരും ഒരുമിച്ച് ചെന്നൈയിൽ എത്തുകയും പിന്നീട് അവിടെനിന്നും രാജ്കിരൺ തിരുവനന്തപുരത്തേക്ക് വരികയുമായിരുന്നു.
പിന്നീട് മറ്റൊരു സുഹൃത്ത് വഴിയാണ് ഇയാളുമായി സംസാരിച്ചത്. വീട്ടുകാർക്ക് രമ്യയെ സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞതായി അറിയിക്കുകയായിരുന്നു.നേരത്തെ ഇവർ തമ്മിലുള്ള പ്രണയത്തിന്റെ വിവരവും ഒരുമിച്ചാണ് താമസമെന്നും രമ്യയുടെ വീട്ടുകാർ അറിയുകയും അവരെ വീട്ടിൽ നിന്നും പുറത്താക്കുകയുമായിരുന്നു. പിന്നീട് രമ്യ യുകെയിലേക്ക് തിരിച്ചുപോവുകയായിരുന്നു. തന്നെ ചതിച്ച രാജാകിണിനെ മറക്കാൻ തന്നെ ശ്രമിക്കുകയായിരുന്നു അവർ. രമ്യ യുകെ യിൽ തിരികെയെത്തിയ വിവരം അറിഞ്ഞ രാജ്കിരൺ വീണ്ടും അവരെ ഫോണിൽ വിളിക്കാൻ തുടങ്ങുകയായിരുന്നു. എന്നാൽ തന്നെ വഞ്ചിച്ചയാളുമായി സംസാരിക്കാൻ തയ്യാറായിരുന്നില്ല രമ്യ. പെട്ടെന്നൊരു ദിവസം വാട്സാപ്പിൽ ഇവർ തമ്മിലുള്ള ഒരു സ്വകാര്യ ദൃശ്യം അയക്കുകയായിരുന്നു. തന്റെ സമ്മതമില്ലാതെ എടുത്ത ദൃശ്യങ്ങൾ അവരെ തളർത്തുകയായിരുന്നു.
പിന്നീട് ഫോൺ എടുക്കുകയും സംസാരിക്കുകയും ചെയ്തപ്പോൾ മര്യാദയ്ക്ക് തന്റെ ഫോൺ കോളുകൾ സ്വീകരിച്ചില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പല തവണയായി രാജ്കിരൺ ഓരോ ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങുമായിരുന്നുവെന്നും രമ്യ പറയുന്നു. ഇതിന് പുറമെ തന്റെ സമ്പാദ്യം കൊണ്ട് വാങ്ങിയ സാധനങ്ങൾ ഉപയോഗിക്കുകയും തന്നോട് ശത്രുതാപരമായി പെരുമാറുകയും ചെയ്തതായും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
പിന്നീട് ഇവരുടെ വിസ കാലാവധി തീർന്നതിനെതുടർന്ന് നാട്ടിലേക്ക് വരാൻ രാജ്കിരൺ ആവശ്യപ്പെടുകയായിരുന്നു. നാട്ടിൽ എത്തിയ ഇവർക്ക് താമസവും മറ്റ് സൗകര്യങ്ങളുമൊരുക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. രമ്യ നാട്ടിലെത്തിയപ്പോൾ അവരെയും കൂട്ടി എറണാകുളത്തും അവിടെ നിന്നും ചെന്നൈയിലേക്കും പോവുകയായിരുന്നു. പിന്നീട് ക്രിസ്ത്യൻ ആചാര പ്രകാരം വിവാഹം നടത്തുകയുമായിരുന്നു. കല്യാണത്തിന് ശേഷം ഹിന്ദുവായ രമ്യ ക്രിസ്ത്യാനിയായി മാറുകയും വേണമെന്ന നിബന്ധനയും വച്ചിരുന്നു. സ്ത്രീധനമായി 5 ലക്ഷം രൂപയും 50 പവൻ സ്വർണവും ഇവർ രമ്യയുടെ പക്കൽ നിന്നും വാങ്ങിയിരുന്നു. നേരത്തെ നാട്ടിൽ എത്തിയപ്പോൾ ഏകദേശം ഒന്നര ലക്ഷം രൂപയാണ് രാജ്കിരണിന്റെ വീട്ടുകാർക്ക് വേണ്ടി രമ്യ ചെലവാക്കിയത്. ഇതിന് പുറമെ പുതിയ മോഡൽ മൊബൈൽ ഫോണുകളും, ടാബുകളും വസ്ത്രങ്ങളുമെല്ലാം രാജ്കിരണിന് ഇവർ സമ്മാനിച്ചിരുന്നു.
വിവാഹത്തിന് ശേഷവും ഇവരെ വീട്ടിൽ പ്രവേശിപ്പിക്കാൻ രാജ്കിരണിന്റെ കുടുംബം തയ്യാറായിരുന്നില്ല. എന്നാൽ തന്നെ ജാതി പറഞ്ഞും മറ്റും അധിക്ഷേപിക്കുന്നവർ ഒരിക്കൽ പോലും തന്റെ അധ്വാനത്തിന്റെ ഫലം വേണ്ടെന്നു വച്ചവരല്ലെന്നും അവർ പറയുന്നു.കല്യാണത്തിന് ശേഷം അമ്മയാവുകയെന്ന ആഗ്രഹം പോലും ചോദ്യംചെയ്യപ്പെട്ടതായും ഇവർ പറയുന്നു. തങ്ങൾ അന്തസ്സുള്ള ക്രൈസ്തവ കുടുംബമാണെന്നും ഒരു താഴ്ന്ന ജാതിക്കാരി തങ്ങളുടെ കുഞ്ഞിനെ പ്രസവിക്കുന്നതിനെകുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും ഇവർ പറഞ്ഞതായാണ് പരാതി. ഇതേതുടർന്ന് എസ്പി ഓഫീസിലെ സ്പെഷ്യൽ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് ഇവർ.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍