നികേഷ് കുമാറിനെതിരെ പരാതിയുമായി കൂടുതൽ പേർ; ഓഹരി നൽകാമെന്ന് പറഞ്ഞ് 29 ലക്ഷം കടം വാങ്ങിയ ശേഷം കബളിപ്പിച്ച മുൻ മാനേജരുടെ പരാതിയിലും കേസെടുത്തു; ആദായ നികുതി വകുപ്പുകാർ അറസ്റ്റ് ചെയ്തപ്പോൾ ഭാര്യയുടെ കെട്ടുതാലി പണം വച്ചു കൊടുത്ത പത്ത് ലക്ഷം തിരിച്ചു നൽകിയില്ലെന്ന് രാധാകൃഷ്ണന്റെ പരാതി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ എം.വി നികേഷ് കുമാറിനെതിരെ മുൻ സെയിൽസ് വിഭാഗം പ്രസിഡന്റ് ആർ രാധാകൃഷ്ണൻ ഡിജിപിക്ക് പരാതി നൽകി. ഈ പാരതിയിൽ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കാനാണ് ഡിജിപി നൽകിയ നിർദ്ദേശം. ഡിജിപിക്ക് പരാതി നൽകിയതിനൊപ്പം രാധാകൃഷ്ണൻ എറണാകുളം പൊലീസിനും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കേസ് ഒത്തുതീർപ്പാക്കാൻ നികേഷ് കുമാർ സമ്മർദ്ദം ആരംഭിച്ചതായാണ് സൂചന. ഇത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മൊഴിയെടുക്കാൻ നിർദ്ദേശം നൽകിയത്. കേസും രജിസ്റ്റർ ചെയ്യും. ഇതിനിടെയിലും ഒത്തുതീർപ്പിന് ശ്രമം നികേഷ് നടത്തുന്നുണ്ട്.
കള്ളക്കേസിൽ കുടുക്കാൻ നികേഷ് ശ്രമിക്കുന്നതായി ചിക്കിംങ്സ് ഉടമ മൻസൂർ ആരോപണം ഉന്നയിച്ചിരുന്നു. വ്യാജ പാസ്പോർട്ടെന്ന പ്രചരണത്തിന് പിന്നിൽ നികേഷുമായി ബന്ധപ്പെട്ട ഓഹരി തർക്കമാണെന്നാണ് മൻസൂർ വിശദീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചാനലിന്റെ മുൻ വൈസ് ചെയർമാനായിരുന്ന ലാലിയ ജോസഫ് നൽകി പരാതിയിൽ നികേഷ് അറസ്റ്റിന്റെ വക്കിലാണ്. ഈ കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി തൊടുപുഴ കോടതി തള്ളിയിരുന്നു. ഇതോടെ നികേഷിനെയും ഭാര്യ റാണിയെയും ഏത് സമയം വേണമെങ്കിലും പൊലീസിന് അറസ്റ്റു ചെയ്യാമെന്ന അവസ്ഥയാണുള്ളത്. അതിനിടെയാണ് രാധാകൃഷ്ണന്റെ പരാതിയും പോലസിന് മുന്നിൽ എത്തുന്നത്. ലാലിയ ജോസഫിന്റെ പരാതിയിൽ തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന എം വിനികേഷ് കുമാറിന്റെയും ഭാര്യ റാണി വർഗീസിന്റെയും ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ഇതേ തുടർന്നാണ് നികേഷ് തൊടുപുഴ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ തേടിയത്. റിപ്പോർട്ടർ ചാനൽ തുടങ്ങാൻ വേണ്ടി ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നൽകിയിരുന്നു. ഇത് കൂടാതെ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകൾ ഈടുനൽകുകയും, ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനൽ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് ചാനലിന്റെ കെട്ടിടം അടക്കം നിർമ്മിച്ചതെന്നാണ് ആരോപണം. ഇതിന് സമാനമായ പരാതിയാണ് രാധാകൃഷ്ണനും നൽകുന്നത്. ഗുരുതര ആരോപണങ്ങൾ ഇതിലുണ്ട്. റിപ്പോർട്ടർ ടിവിയുടെ ഷെയർ നൽകാമെന്ന വ്യവസ്ഥയിൽ 29 ലക്ഷംരൂപ നികേഷ് കുമാർ രാധാകൃഷ്ണനിൽ നിന്ന് കൈപ്പറ്റിയെന്നും പിന്നീട് ഷെയർ നൽകിയില്ലെന്നുമാണ് പരാതി.
ഇതോടൊപ്പം റിപ്പോർട്ടർ ടിവിയിൽ 2012 സെപ്റ്റംബർ മുതൽ 2016 ഫെബ്രുവരി വരെ ജോലി ചെയ്തതിന് നൽകേണ്ട ശമ്പളവും ആനുകൂല്യവും കൃത്യമായി കണക്ക് നോക്കി നികേഷ് കുമാർ നൽകിയിട്ടില്ല എന്നും രാധാകൃഷ്ണൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. സേവന നികുതി അടയ്ക്കാത്തതിന് 2015 മാർച്ച് 23ന് നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ ഭാര്യയുടെ കെട്ടുതാലി അടക്കമുള്ള ആഭരണങ്ങൾ മുത്തൂറ്റ് ഫിനാൻസിൽ പണയപ്പെടുത്തി നികേഷ് കുമാറിന് നൽകിയതായും രാധാകൃഷ്ണന്റെ പരാതിയിൽ പറയുന്നുണ്ട്.
റിപ്പോർട്ടർ ടിവിയുടെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ടി ഞാൻ മൊത്തം 29 ലക്ഷം രൂപ പല ഘട്ടങ്ങളിലായി കമ്പനിയുടെ അക്കൗണ്ടിലേക്ക് ഷെയറായി മാറ്റാമെന്ന നികേഷ് കുമാറിന്റെ ഉറപ്പിൻ മേൽ നൽകിയിട്ടുള്ളതാണ്. 2012 ഡിസംബർ 31ന് 20 ലക്ഷം രൂപയും 2014 മെയ് 15ന് ആറരലക്ഷം രൂപയും 2014 ഒക്ടോബർ അഞ്ചിന് രണ്ടരലക്ഷം രൂപയും ഞാൻ ഷെയർ മണിയായി നൽകിയിട്ടുണ്ട്. എനിക്കുള്ള ഒരു ഓഹരിയും ഈ ദിവസം വരെ നൽകിയിട്ടില്ല. നികേഷ് കുമാർ എന്നെ ഭംഗി വാക്കുകൾ പറഞ്ഞ് വിശ്വസിപ്പിച്ച്, ചതിച്ച്, എനിക്ക് മോഹനവാഗ്ദാനങ്ങൾ നൽകി ഘട്ടം ഘട്ടമായി ലക്ഷക്കണക്കിന് രൂപ വാങ്ങി ഓഹരി നൽകാതെ വഞ്ചിച്ചിരിക്കുന്നു. ഞാൻ പല തവണ ആവശ്യപ്പെട്ടിട്ടും കൃത്യമായ രീതിയിൽ പറഞ്ഞ അവധി പ്രകാരം മേൽ പറഞ്ഞ ഓഹരികൾ തിരികെ നൽകിയില്ല.
ഏകദേശം എനിക്ക് 29 ലക്ഷം രൂപയുടെ ഓഹരികൾ നികേഷ് കുമാർ വിശ്വാസവഞ്ചനയും ചതിയും നടത്തി നൽകിയിട്ടില്ല. ഓരോ ഘട്ടത്തിലും എന്നിൽ നിന്ന് പണം നികേഷ് കുമാർ വാങ്ങുന്ന സമയത്ത് പല വാഗ്ദാനങ്ങൾ നൽകുകയും എനിക്ക് അർഹമായ ഓഹരിയും കൂടാതെ അർഹമായ ലാഭ വിഹിതവും യഥാസമയം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. മേൽ വാഗ്ദാനങ്ങളാൽ എന്നിൽ ചതിപ്രയോഗം നടത്തുകയും ആ ചതിയിലൂടെ എനിക്ക് 29 ലക്ഷം രൂപയും നഷ്ടം ഉണ്ടാവുകയും അത്രയും ലാഭം നികേഷ് കുമാറിന് ഉണ്ടായിട്ടുള്ളതാണ്. സർ എന്റെ കഴിഞ്ഞ 30 വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് ഞാൻ നികേഷ് കുമാറിന് നൽകിയത്. എനിക്ക് സ്വന്തമായി വീടില്ല. വാടകവീട്ടിലാണ് താമസം. വയസായ അമ്മയും ഭാര്യയും എഞ്ചിനീയറിംങ്ങിന് പഠിക്കുന്ന ഒരു മകനുമുണ്ട്. മുമ്പോട്ടുള്ള എന്റെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇപ്പോൾ.
കഴിഞ്ഞ അഞ്ച് വർഷത്തെ എന്റെ ശമ്പളത്തിൽ നിന്നും നിയമാനുസൃതം പിടിച്ച ടിഡിഎസ് ഇതുവരെയും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ നികേഷ് കുമാർ അടച്ചതായി കാണുന്നില്ല. ഇത് കുറ്റകരവും ശിക്ഷാർഹവുമാണ്. എനിക്ക് കഴിഞ്ഞ അഞ്ച് വർത്തെ ഫോം 16 പ്രകാരമുള്ള രേഖകൾ ഇതുവരെയും ലഭിച്ചിട്ടില്ല. അതുപോലെ തന്നെ എന്റെ ശമ്പളത്തിൽ നിന്നും നിയമാനുസൃതം പിടിച്ച പ്രൊവിഡണ്ട് ഫണ്ടും ഇതുവരെ അടച്ചതായി കാണുന്നില്ല. കഴിഞ്ഞ ഏഴ് മാസമായി നികേഷ് കുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഒരിക്കൽ പോലും എന്നോടൊന്ന് സംസാരിക്കാനുള്ള മാന്യതപോലും അദ്ദേഹം കാണിച്ചില്ല. ഓഹരികളും മറ്റും ലഭിക്കാതിരുന്നതിനാൽ നടപടി എടുക്കുന്നതിനായി ഒരു അഭിഭാഷകനെ ഏൽപിച്ചിരുന്നതും അദ്ദേഹം എന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി നോട്ടീസ് അയച്ച് നടപടി എടുത്തില്ല.
അതു കൊണ്ടാണ് ഈ പരാതി. എനിക്ക് നികേഷ് കുമാർ തരാനുള്ള 29 ലക്ഷം രൂപയുടെ ഓഹരികളും, ഫോം16, പ്രൊവിഡണ്ട് ഫണ്ട്, ഗ്രാറ്റിവിറ്റി, മറ്റ് കമ്പനി ആനുകൂല്യങ്ങൾ എന്നിവ ഏത്രയും പെട്ടന്ന് ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരികരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കൂടാതെ നിയമാനുസൃതം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവ് ഉണ്ടാകാൻ വിനീതമായി അപേക്ഷിച്ചു കൊള്ളുന്നുവെന്നാണ് പരാതി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍