Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാൻ കൈകൂപ്പി കേക്ക്‌റേൻ ഇന്ത സമയത്തിൽ ദയവ് പണ്ണി പഴി പോട വേണ്ടാ.. നാനും പൊമ്പിളൈ താൻ.. നാൻ ഉങ്കളെ കേക്ക്റേൻ.. കേക്ക വേണ്ടി താൻ വൻട്രേൻ! ഉറ്റവരെ കാണാത്ത സങ്കടം കൊണ്ട് രോഷാകുലരായ ജനതക്ക് മുമ്പിൽ ചങ്കുനിറയെ കനിവുമുള്ള സ്ത്രീയെന്ന നിലയിൽ നിർമ്മല സീതാരാമന്റെ വാക്കുകൾ; നിശബ്ദതയോടെ കേട്ടുനിന്ന് വിഴിഞ്ഞത്തുക്കാർ: ഹൃദയത്തിന്റെ ഭാഷയിൽ സംസാരിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കൈയടി നേടി കേന്ദ്ര പ്രതിരോധമന്ത്രി

നാൻ കൈകൂപ്പി കേക്ക്‌റേൻ ഇന്ത സമയത്തിൽ ദയവ് പണ്ണി പഴി പോട വേണ്ടാ.. നാനും പൊമ്പിളൈ താൻ.. നാൻ ഉങ്കളെ കേക്ക്റേൻ.. കേക്ക വേണ്ടി താൻ വൻട്രേൻ! ഉറ്റവരെ കാണാത്ത സങ്കടം കൊണ്ട് രോഷാകുലരായ ജനതക്ക് മുമ്പിൽ ചങ്കുനിറയെ കനിവുമുള്ള സ്ത്രീയെന്ന നിലയിൽ നിർമ്മല സീതാരാമന്റെ വാക്കുകൾ; നിശബ്ദതയോടെ കേട്ടുനിന്ന് വിഴിഞ്ഞത്തുക്കാർ: ഹൃദയത്തിന്റെ ഭാഷയിൽ സംസാരിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കൈയടി നേടി കേന്ദ്ര പ്രതിരോധമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാൻ കൈകൂപ്പി കേക്ക്‌റേൻ ഇന്ത സമയത്തിൽ ദയവ് പണ്ണി പഴി പോട വേണ്ടാ...എനക്ക് തെരിയും ഉങ്കളുടെ മനം.. നാനും പൊമ്പിളൈ താൻ.. നാൻ ഉങ്കളെ കേക്ക്റേൻ..കേക്ക വേണ്ടി താൻ വൻട്രേൻ'- അതിർത്തി ലംഘിക്കുന്ന പാക്കിസ്ഥാനോടും ചൈനയോടും കാർക്കശ്യത്തിന്റെ ഭാഷയിൽ മറുപടി നൽകുന്ന ഇന്ത്യൻ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ എന്ന തമിഴ്‌നാട്ടുകാരി വനിത ഇന്ന് തിരുവനന്തപുരം വിഴിഞ്ഞത്തെത്തിയപ്പോൾ സംസാരിച്ച ഹൃദയത്തിന്റെ ഭാഷയിലുള്ള വാക്കുകൾ ഇങ്ങനെയായിരുന്നു. ചങ്കിൽ നിറയെ സ്‌നേഹത്തോടെ കനിവോടെ സംസാരിക്കുന്ന ഒരു സ്ത്രീയുടെ ശരീരഭാഷയായിരുന്നു അവർക്ക്.

സംസ്ഥാന മന്ത്രിമാരോടും മുഖ്യമന്ത്രിയോടും കടുത്ത എതിർപ്പുമായി നിന്നിരുന്ന വേളയിൽ തന്നെയായിരുന്നു ഹൃദയത്തിന്റെ ഭാഷയിൽ ആശങ്കാകുലരായ ജനതയോടെ സംസാരിച്ച് നിർമ്മല സീതാരാമാൻ കൈയടി നേടിയത്. നിർമ്മല സീതാരാമന്റെ വാക്കുകൾ കേട്ടതോടെ നിശബദ്മായി കേട്ടു നിൽക്കുകയും ചെയ്തു തീരദേശ ജനത. എവിടെ എങ്ങനെ സംസാരിക്കണമെന്ന് കേരള മന്ത്രിമാർക്ക് കൂടി പാഠമാകുകയായിരുന്നു നിർമ്മലയുടെ വാക്കുകൾ.

സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്താതെയും അനാവശ്യ വാഗ്ദാനം നൽകാതെയുമാണ് നിർമ്മല സീതാരാമൻ ആളുകളെ കൈയിലെടുത്തത്. നിർമ്മലയുടെ വാക്കുകൾ കേട്ട് ശാന്തരാജ ജനത ആ വാക്കുകളിൽ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുകയും ചെയ്തു. ഞാനും ഒരു പെണ്ണാണ്. നിങ്ങളുടെ ഉള്ളിലെ വേദന എനിക്ക് നന്നായി മനസ്സിലാക്കാനാകും. വീട്ടിലെ ആളെ കാണാതായാൽ നിങ്ങൾ എത്രമാത്രം ഒറ്റപ്പെടും എന്നറിയാം. ഞങ്ങളാരും ശ്രമിക്കുന്നില്ല എന്ന് കരുതരുത്. കോപവും വെറുപ്പും ഒന്നും പുറത്തെടുക്കേണ്ട സമയമല്ല ഇത്. നിങ്ങളുടെ ഉറ്റവരെ അവർ എത്ര ദൂരെ ആയാലും തേടി കണ്ടുപിടിച്ച് കൊണ്ടുവരും.'- വാക്കുകൾക്ക് കയ്യടിക്കുകയും ചെയ്തു തീരജനത.

അതേസമയം രാഷ്ട്രീയ മുതലെടുപ്പിന് നിൽക്കാതെ ജനങ്ങളെ കൈയിലെടുക്കുകയായിരുന്നു അവർ. കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയതിൽ വീഴ്‌ച്ച വന്നതിൽ സംസ്ഥാന സർക്കാറിനെ രക്ഷപെടുത്തുന്ന വിധത്തിലും സംസാരിച്ചു അവർ. നിർമ്മലയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു:

'29 നാണ് ന്യൂനമർദ്ദം രൂപപ്പെടുന്നതായുള്ള ആദ്യ മുന്നറിയിപ്പ് വരുന്നത്. 40 കിലോമീറ്റർ സ്പീഡ് , 50, 60..അതങ്ങനെ കൂടി വന്നു... ആ വിവരങ്ങൾ ഓരോ ഘട്ടത്തിലും സംസ്ഥാന സർക്കാറിന് കൈമാറി ..സംസ്ഥാന സർക്കാർ ആ വിവരങ്ങൾ കൃത്യമായി താഴേക്ക് കൈമാറിയിട്ടുണ്ട്... അവരെ ഈ വിഷയത്തിൽ കുറ്റപ്പെടുത്താൻ കഴിയില്ല ... ഒരു പക്ഷെ ഇതിലും മുൻപേ വിവരം കൊടുക്കാമായിരുന്നില്ലേ എന്നൊക്കെ വാദിക്കാം ..ഒരുമാസം മുൻപേയൊക്കെ .. കൊടുത്താൽ നന്നായിരുന്നു ..പക്ഷെ സയൻസ് അത്രയും അഡ്വാൻസ് ആയിട്ടില്ല ... ഞങ്ങൾ (കേന്ദ്ര സർക്കാർ) വിവരങ്ങൾ ഇവർക്ക് (സംസ്ഥാന സർക്കാർ) കൈമാറുന്നു അവർ അത് നിങ്ങൾക്ക് നൽകുന്നു ... എനിക്ക് ഇവരെ കുറ്റപ്പെടുത്താം, വിവരം കൈമാറി എന്ന് പറഞ്ഞു രക്ഷപ്പെടാം... പക്ഷെ അതൊന്നുമല്ല നമ്മൾ ചെയ്യേണ്ടത്... നമ്മൾക്ക് വേണ്ടത് എല്ലാവരെയും സേഫ് ആയി തിരിച്ചെത്തിക്കുക എന്നതാണ്.

കേരള സർക്കാരിനെ ഇതിൽ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും പറഞ്ഞു പ്രതിപക്ഷ ബഹുമാനം നേടാനും അവർക്ക് സാധിച്ചു. ആളുകൾക്ക് മുമ്പിൽ മുന്നറിയിപ്പിന്റെയും രക്ഷാപ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ ജനങ്ങളുടെ മുന്നിൽ നിരത്തുകയായിരുന്നു അവർ. എല്ലാം ജനങ്ങൾ ക്ഷമാപൂർവ്വം കേട്ടു. ഇടയ്ക്ക് പിന്നെയും ബഹളം വച്ചയാൾക്കുനേരെ ആജ്ഞാസ്വരത്തിൽ ആയിരുന്നു മറുപടി. നിങ്ങളുടെ വാട്‌സാപ്പ് നമ്പർ തരൂ, ചെയ്ത കാര്യങ്ങളുടെ മുഴുവൻ വിവരങ്ങളും അയച്ചുതരാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.

കാണാതായവർക്കുള്ള തിരച്ചിൽതുടരുമെന്നും എല്ലാവിവരങ്ങളും മത്സ്യത്തൊഴിലാളികളെ അറിയിക്കുമെന്നുമുള്ള ഉറപ്പ് നിർമ്മല സീതാരാമൻ നൽകി. കടലിൽ നിന്ന് ശുഭവാർത്തകേൾക്കാൻ കാത്തിരുന്നവരുടെ ഇടയിൽ ആ വാക്കുകൾ ആശ്വാസമായി. തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും സാധ്യമായ എല്ലാ പ്രവർത്തനങ്ങളും തുടരുമെന്ന ഉറപ്പും മന്ത്രി നൽകി. സംസ്ഥാന സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങനങ്ങളെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല. മന്ത്രിയുടെ നീണ്ട സംസാരത്തിന് സാക്ഷികളായി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയും ഒപ്പമുണ്ടായിരുന്നു.

ഇംഗ്ലീഷ് എന്ന ഭാഷ ഒഴിവാക്കി വിഴിഞ്ഞത്തുകാർക്ക് കൂടി മനസിലാകുന്ന തമിഴിൽ തന്നെയായിരുന്നു അവർ സംസാരിച്ചതും. ഡൽഹിയില ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്നും പഠിച്ചിറങ്ങിയ നിർമ്മല സീതാരാമന് കുറച്ചു കാലം മാധ്യമപ്രവർത്തനം നടത്തിയ ചരിത്രവുമുണ്ട്. പഠനത്തിനു ശേഷം പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിലും ബിബിസിയിലും ജോലി ചെയ്തുരുന്നു അവർ. ഈ അനുഭവ പരിചയം തന്റെ ആശയവിനിമയത്തിലും പ്രയോജനപ്പെടുത്താൻ സാധിച്ചു.

2006 ൽ ബിജെപിയിൽ ചേർന്ന നിർമല കർണാടകത്തിൽ നിന്നാണ് രാജ്യസഭയിലെത്തിയത്. ഒഴുക്കുള്ള ഇംഗ്ളീഷും സൗമ്യവ്യക്തിത്വവും മൂലം ബിജെപിയുടെ വക്താക്കളിൽ ഒരാളായിട്ടായിരുന്നു നിർമ്മലയുടെ ദേശീയ അരങ്ങേറ്റം. പിന്നീട് 2010 ൽ നിഥിൻ ഗഡ്കരിയുടെ പ്രത്യേക താൽപര്യ പ്രകാരം നിർമല ബിജെപിയുടെ ഔദ്യോഗിക വക്താവായി. പാർട്ടിയുടെ സമ്മർദ്ദ ഘട്ടങ്ങളിലെല്ലാം നിർമ്മലയുടെ വാക്ക് പ്രതിരോധ കവചം തീർത്തു. നരേന്ദ്ര മോദിയെ ദേശീയ നേതാവെന്ന പ്രതിഛായയിലേക്കുയർത്താൻ നിർമല വഹിച്ച പങ്ക് ചെറുതല്ല. കേരളത്തിൽ ബിജെപിക്ക് പ്രതീക്ഷയുള്ള ലോക്‌സഭാ മണ്ഡലമാണ് തിരുവനന്തപുരം. ജനങ്ങളെ കൈയിലെടുത്തുള്ള നിർമ്മലയുടെ തിരുവനന്തപുരത്തെ പ്രസംഗം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടല്ലെങ്കിലും ബിജെപിക്ക് ഗുണകരമാകുമെന്നും വിലയിരുത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP