കൂടുതൽ എഴുതുക.... കൂട്ടത്തോടെ എഴുതുക... സർഗാത്മക സംഗമം നടത്തുക: സർക്കാർ ഉദ്യോഗസ്ഥരുടെ എഴുത്തും വരയും നിർത്താൻ രംഗത്തിറങ്ങിയ സർക്കാരിനെ പാഠം പഠിപ്പിക്കാൻ ഉദ്യോഗസ്ഥർ ഒരുമിക്കുന്നു; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള തുഗ്ളക് പരിഷ്കാരത്തിന് പ്രതികാരം ചെയ്യാൻ ഉറച്ച് ഉദ്യോഗസ്ഥവൃന്ദം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനനന്തപുരം: സർക്കാർ ജീവനക്കാരുടെ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണവും സെൻസർഷിപ്പും ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ തന്നെ രംഗത്ത് വരും. ഇതിനായി സമൂഹ്യമാദ്ധ്യമങ്ങളിലൂടെ ചർച്ചകളും ആഹ്വാനങ്ങളും സജീവമാവുകയാണ്.
വലിയ പ്രത്യാഘാതമുള്ള ഒരു കരിനിയമമാണ്. ഫാസിസം. പത്രമാരണനിയമം പോലെ. പത്ര, ആനുകാലികങ്ങളുടെ പ്രവർത്തനത്തെയും ഇതു ബാധിക്കും. ദൃശ്യ മാദ്ധ്യമങ്ങളിലെ വിനോദവിജ്ഞാന പരിപാടികളെയും ബാധിക്കും. പൊതുവിൽ കലാസാഹിത്യരംഗങ്ങൾ ചൈതന്യശൂന്യമാകും മലയാള സാഹിത്യത്തിലെയും കലയിലെയും വലിയൊരു പങ്ക് സർക്കാർ ജീവനക്കാരിൽ നിന്നുള്ളതാണ്. അതെല്ലാം നിരക്ഷരകുക്ഷികളും സമൂഹവിരുദ്ധരുമായ ഏതോ ഉണ്ണേക്കന്മാർക്കു സമർപ്പിച്ച് 'അനുമതി' വാങ്ങണം പോലും! അനുമതികൾ വ്യാപകമായി നിഷേധിക്കപ്പെടാം. കാലതാമസം വരുത്തി നടക്കാതെയാക്കാം. ശാസ്ത്രസാഹിത്യം പോലുള്ള മേഖലകളിലേക്കു പോലും ഈ നിയമത്തിന്റെ കറുത്ത കൈ നീളാം-ഇതാണ് എഴുത്തുകാരായ സർക്കാർ ജീവനക്കാരുടെ ഉത്തരവിനോടുള്ള പൊതുവികാരം.
കൂടുതൽ എഴുതുക. കൂട്ടത്തോടെ എഴുതുക. സർഗാത്മക പ്രതികരണ സംഗമം നടത്തുക. പരമാവധി പേർ കുറഞ്ഞത് 5000 പേർ പങ്കെടുക്കുന്ന തെരുവ് എഴുത്തും വരപ്പും കലാരൂപ പ്രദർശനവും നടത്തുക തുടങ്ങി പലതും ആലോചനയിലുണ്ട്. ജനകീയ ഭരണകൂടത്തിന്റെ ജന വിരുദ്ധ നയങ്ങൾ, കെടുകാര്യസ്ഥത, അഴിമതി എന്നിവ സംബന്ധിച്ച കാര്യങ്ങൾ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാൻ തന്നെയാണ് തീരുമാനം. സംസ്ഥാന തലത്തിൽ നടക്കുന്ന അതേ സമയം ജില്ലാ കേന്ദ്രങ്ങളിലും പഞ്ചായത്ത് നഗരസഭാ കേന്ദ്രങ്ങളിലും ഈ പ്രതിഷേധമുയർത്തും.' പ്രതികരണം ജനാധിപത്യം ശക്തിപ്പെടുത്താനും സംരക്ഷിക്കാനും ഒപ്പം കാര്യക്ഷമതയും സേവനമികവും ഉയർത്താനും ' എന്ന കേന്ദ്ര മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാകണമെന്ന ആഹ്വാനമാണ് ഉയരുന്നത്.
ഉദ്യോഗസ്ഥ പൊതുഭരണ വകുപ്പ് ഭേദഗതി ചെയ്തിറക്കിയ ഉത്തരവിലാണു ജീവനക്കാരുടെ കലാ-സാഹിത്യ പ്രവർത്തനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയത്. സർക്കാർ ജീവനക്കാർ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളിൽ ദേശതാൽപര്യങ്ങൾക്കു വിരുദ്ധമായോ സർക്കാർ നയങ്ങളെ വിമർശിച്ചോ പരാമർശങ്ങളൊന്നും പാടില്ലെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യനിർവഹണത്തിനു ഭംഗം വരുത്താതെ കല, സാഹിത്യ, ശാസ്ത്ര, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സർക്കാർ ജീവനക്കാർക്ക് ഇതുവരെ സാധിക്കുമായിരുന്നു. ഇതിനാണു ഭേദഗതി ഉത്തരവോടെ നിയന്ത്രണം വരുന്നത്.
സാഹിത്യ സൃഷ്ടികൾ, ഗവേഷണ പ്രബന്ധങ്ങൾ, ലേഖന സമാഹാരങ്ങൾ, പഠനസഹായികൾ എന്നിവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന സർക്കാർ ജീവനക്കാർ പുസ്തകത്തിന്റെ പ്രസാധകർ ആരെന്നും അവതാരിക എഴുതുന്നത് ആരെന്നും ഒരു പതിപ്പിന്റെ വില എത്രയെന്നും കാണിച്ചാണ് അനുമതി തേടേണ്ടത്. ദേശതാൽപര്യങ്ങൾക്കു വിരുദ്ധമായതോ സർക്കാർ നയങ്ങളെ വിമർശിക്കുന്നതോ ആയ ഒന്നുംതന്നെ പുസ്തകത്തിൽ ഇല്ല എന്ന സത്യവാങ്മൂലവും സമർപ്പിക്കണമെന്നുമുണ്ട്. സ്വകാര്യ റേഡിയോ, ടെലിവിഷൻ ചാനലുകൾ നടത്തുന്ന കലാ, കായിക, വിനോദ, ഭാഗ്യാന്വേഷണ പരിപാടികളി!ൽ പങ്കെടുക്കണമെങ്കിലും നാടകങ്ങളിലും പരമ്പരകളിലും മറ്റും അഭിനയിക്കണമെങ്കിലും മേലിൽ മേലധികാരിയുടെ മുൻകൂർ അനുമതി തേടിയിരിക്കണമെന്നു കഴിഞ്ഞ 11ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോന്നും പ്രത്യേകം പരിശോധിച്ചായിരിക്കും അനുമതി നൽകുക.
ഉന്നത ഉദ്യോഗസ്ഥരും ഐഎഎസ്, ഐപിഎസുകാരും സർക്കാർ നയങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കാൻ തുടങ്ങിയതോടെയാണ് ഈ ഉത്തരവിറക്കിയതെന്ന് ആരോപണമുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും മറ്റും കടുത്ത വിമർശനമാണു ചില ഉദ്യോഗസ്ഥർ സർക്കാരിനെതിരെ നടത്തുന്നത്. അനുമതി വാങ്ങി കാര്യങ്ങൾ ചെയ്യാമെങ്കിലും അത് നിഷേധിക്കാനുള്ള അവസരം ഏറെയാണ്. അതായത് സർക്കാരിന് താൽപ്പര്യമുണ്ടെങ്കിലേ അനുവാദം കിട്ടൂ. ഇതിനെതിരെയാണ് ജീവനക്കാർ പ്രതിഷേധം ശക്തമാക്കുന്നത്. സാംസ്കാരിക ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ജനാധിപത്യവിശ്വാസികളെ മുഴുവൻ യോജിപ്പിച്ചുകൊണ്ട് വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും വി എസ് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതിപക്ഷ സഹകരണത്തോടെ പ്രതിഷേധമുയർത്താനാണ് സർവ്വീസ് സംഘടനകളുടേയും തീരുമാനം.
അതിനിടെ സർക്കാർ ഉത്തരവിനെതിരെ കാർട്ടൂൺ അക്കാദമിയും രംഗത്ത് വന്നു. സർക്കാർ ജീവനക്കാരുടെ കലാ പ്രവർത്തനങ്ങൾകർശനമായി നിയന്ത്രിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കോരള കാർട്ടൺ അക്കാദമി ആവശ്യപ്പെട്ടു. സർക്കാരിനെതിരെയുള്ള വിമർശനങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ഈ ശ്രമം അസഹിഷ്ണുതയെയാണ് കാണിക്കുന്നത്.ഇത്തരത്തിൽ അസഹിഷ്ണുതയുടെ അന്തരീക്ഷം വ്യാപിക്കുന്നത് നാളെ കാർട്ടൂണിനെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.ഇത് കേരളത്തെപ്പോലെ ഒരു പരിഷ്കൃതസമൂഹത്തിന് ചേർന്നതല്ലെ. വിമർശനങ്ങളെ തുറന്ന മനസോടെ ഉൾക്കൊണ്ട് തെറ്റു തിരുത്തി മുന്നോട്ടു പോവാൻ സർക്കാരിന് കഴിയണമെന്നും കാർട്ടൂൺ അക്കാദമി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍