തുറന്ന അണക്കെട്ടുകളിൽ ഒന്നും അടക്കുന്നില്ല; അണമുറിയാതെ ഒഴുകിയെത്തുന്നത് ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം; പുഴകൾ നിറഞ്ഞും നദികൾ പരന്ന് ഒഴുകുമ്പോൾ ആർക്കും ഒരു എത്തും പിടിയുമില്ല; അണക്കെട്ടിലെ വെള്ളവും മഴവെള്ളവും ഒരുമിച്ചപ്പോൾ റോഡുകൾ നദിയാവുന്ന അത്ഭുത പ്രതിഭാസം തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കേരളത്തിൽ എല്ലാ ഡാമുകളും നിറഞ്ഞൊഴുകുകയാണ്. അതുകൊണ്ട് തന്നെ ദുരന്തകാലത്ത് തുറന്ന ഡാമുകളൊന്നും അടയ്ക്കാൻ കഴിയുന്നുമില്ല. ഇതാണ് വയനാട്ടിലും ആലുവയിലും ചാലക്കുടിയിലും പമ്പയുടെ തീരത്തും ദുരിതങ്ങൾ കൂട്ടിയത്. റോഡുകളെല്ലാം നദികളായി മാറുന്ന അവസ്ഥ. മഴവെള്ളവും അണക്കെട്ടിലെ വെള്ളവും ഒരു പോലെ ഉൾക്കൊള്ളാൻ നദികൾക്കായില്ല. ഇതോടെ റോഡുകളെല്ലാം നദികളായി. അങ്ങനെ റോഡും നദിയും ചേർന്നൊഴുകുകയാണ് കേരളത്തിൽ. മഴ തോർന്നാലും അണക്കെട്ടുകൾ അടയ്ക്കാൻ പിന്നേയും ദിവസങ്ങൾ വേണ്ടി വരും. ഡാമുകളിലെ നീരൊഴുക്ക് കുറഞ്ഞാൽ മാത്രമേ ഡാമുകൾ അടയ്ക്കാനാവൂ എന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ കേരളത്തിലെ കാലവർഷ ദുരിതങ്ങൾ ഇനിയും തുടരും.
കണ്ണൂരിൽ പഴശ്ശി സംഭരണി തുറന്നു. ഇതോടെ കീഴല്ലൂർ, ചാലിപ്പറമ്പ്, വേങ്ങാട്, കല്ലായി, ഊർപ്പള്ളി, ചാമ്പാട്, പാളയം പ്രദേശങ്ങളിൽ വെള്ളം കയറി. റോഡുകളും മുങ്ങി. കോഴിക്കോട് കക്കയം ഡാമും പെരുവണ്ണാമൂഴി ഡാമും തുറന്നിട്ടുണ്ട്. ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞ് തിരുവമ്പാടി, മുക്കം, കാരശ്ശേരി പഞ്ചായത്തുകളിലും പൂനൂർപുഴ നിറഞ്ഞ് പൂനൂർ, നെല്ലാങ്കണ്ടി, വാവാട്, മൂഴിക്കൽ, വേങ്ങേരി പ്രദേശങ്ങളിലും ചെറുപുഴ നിറഞ്ഞതോടെ ഈങ്ങാപ്പുഴ, അടിവാരം എന്നിവിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. ചാലിയാർ കരകവിഞ്ഞു മാവൂർ പഞ്ചായത്തിലെ പ്രദേശങ്ങളിലും കല്ലായിപ്പുഴ നിറഞ്ഞ് കോഴിക്കോട് നഗരത്തിലും വെള്ളപ്പൊക്കം. വയനാട് ബാണാസുരസാഗർ, കാരാപ്പുഴ ഡാമുകൾ തുറന്നിട്ടുണ്ട്. കബനി നദി പലയിടങ്ങളിലും കരകവിഞ്ഞൊഴുകുന്നു. ചെറിയ തോടുകളും പുഴകളുമെല്ലാം നിറഞ്ഞൊഴുകുന്നു. മാനന്തവാടി, വൈത്തിരി താലൂക്കുകളിലാണു കൂടുതൽ ദുരിതം.
മലപ്പുറത്ത് ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടിപ്പുഴ എന്നിവ കരകവിഞ്ഞു. ഭാരതപ്പുഴയുടെ ജലനിരപ്പ് എക്കാലത്തെയും റെക്കോർഡിലെത്തി. 10.51 ഘനയടിയാണ് ഇന്നലെ വൈകിട്ട് ആറിനു രേഖപ്പെടുത്തിയ ജലനിരപ്പ്. 2007ലെ 9.76 ഘനയടിയായിരുന്നു ഇതിനു മുൻപത്തെ ഉയർന്ന ജലനിരപ്പ്. ഭാരതപ്പുഴ കരകവിഞ്ഞതോടെ പൊന്നാനി നഗരസഭയുടെ മുഴുവൻ പ്രദേശങ്ങളും വെള്ളത്തിലായി. തിരൂർ കുറ്റിപ്പുറം റോഡും മുങ്ങി. പാലക്കാട് മുഴുവൻ ഡാമുകളിലും സംഭരണശേഷി കവിഞ്ഞു. മംഗലം 259 അടി, പോത്തുണ്ടി 55 അടി, മീങ്കര 39 അടി, ചുള്ളിയാർ 57.5 അടി, വാളയാർ 664 അടി, കാഞ്ഞിരപ്പുഴ 309 അടി ഇങ്ങനെയാണ് ജലനിരപ്പ്. മലമ്പുഴയുടെ ജലനിരപ്പ് 377.5 അടിയും, പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 11,800 ഘനയടി വെള്ളം.
ഭാരതപ്പുഴ, ചിറ്റൂർപുഴ, കോരയാർ, ഗായത്രി, കുന്തി, തൂത, മംഗലം എന്നിവയെല്ലാം കരകവിഞ്ഞൊഴുകുന്നതിനാൽ പാലക്കാട് നഗരത്തിലെ കൽപാത്തി, പറളി, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, ചിറ്റൂർ, വാളയാർ, ആലത്തൂർ, കൊല്ലങ്കോട്, മണ്ണാർക്കാട്, ചെർപ്പുളശേരി, കൊപ്പം തുടങ്ങിയ മേഖലകളിൽ വെള്ളപ്പൊക്കമാണ്. തൃശൂരിൽ ചിമ്മിനി ഡാമും വാഴാനി ഡാമും നിറഞ്ഞുതുളുമ്പുന്നു. ചിമ്മിനിയിൽ നാലു ഷട്ടറുകളും പരമാവധി തുറന്നുവച്ചിരിക്കുകയാണ്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ആറു ഷട്ടറുകളും രണ്ട് സ്ലൂയിസ് വാൽവുകളും പരമാവധി തുറന്നുവച്ചിരിക്കുകയാണ്. പീച്ചി ഡാമിലെ നാലു ഷട്ടറുകളും 58 ഇഞ്ച് വീതം തുറന്നിട്ടുണ്ട്. ചിമ്മിനി ഡാമിലേക്കുള്ള വൈദ്യുതിബന്ധം നിലച്ചതിനാൽ ഇവിടെ ജലവൈദ്യുത പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളമാണ് ചാലക്കുടിയെ മുക്കിയത്. ഇത് കാരണം ദേശീയ പാതയിലെ വാഹനഗതാഗതം പൂർണ്ണമായും തകർന്നു.
ഇടുക്കിയിൽ മുല്ലപ്പെരിയാർ, ചെറുതോണി, മലങ്കര, മാട്ടുപ്പെട്ടി, ഇരട്ടയാർ, പൊന്മുടി, കല്ലാർ, കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകൾ തുറന്നിരിക്കുന്നു. തൊടുപുഴയാർ, പെരിയാർ, മുതിരപ്പുഴയാർ, പന്നിയാർപുഴ, കല്ലാർ പുഴ, ദേവിയാർ പുഴ, കാളിയാർ പുഴ, കട്ടപ്പനയാർ എന്നിവയെല്ലാം കരകവിഞ്ഞൊഴുകുന്നു. മൂന്നാർ തീർത്തും ്ഒറ്റപ്പെട്ടു. മാട്ടുപെട്ടി ഡാമാണ് മൂന്നാറിലെ ഭീതിക്ക് കാരണം. കുട്ടനാടിനെ ഭീതിയിലാക്കുന്നത് പത്തനംതിട്ടയിലെ ഡാമുകളാണ്. പമ്പ, അച്ചൻകോവിലാർ, കുട്ടംപേരൂരാർ എന്നിവ കരകവിഞ്ഞതോടെ ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളുടെ പടിഞ്ഞാറൻ മേഖല മുഴുവൻ വെള്ളത്തിലായി. ബുധനൂർ പഞ്ചായത്തിന്റെ തെക്കും വടക്കും ഭാഗങ്ങൾ, വീയപുരം ഇരതോട്, മങ്കോട്ട, പാറേച്ചിറ, മണിയങ്കേരി, മേൽപാടം, പായിപ്പാട്, കാരിച്ചാൽ, വെള്ളംകുളങ്ങര, പാണ്ടി, പടിഞ്ഞാറേ പോച്ച, ആനാരി, മുടീക്കുഴി എന്നിവിടങ്ങളും വെള്ളക്കെട്ടിലാണ്. കോട്ടയത്തുകൊടൂരാർ, മീനച്ചിലാർ, മൂവാറ്റുപുഴയാർ എന്നിവയിലെ ജലനിരപ്പ് ഉയരുകയാണ്.
പത്തനംതിട്ടയിലെ അണക്കെട്ടുകൾ പരമാവധി സംഭരണശേഷിയിലാണ്. കക്കി - ആനത്തോട് അണക്കെട്ടിൽ നാലു ഷട്ടറുകളും ആറടി വീതം ഉയർത്തിയിട്ടുണ്ട്. കൊച്ചുപമ്പ അണക്കെട്ടിൽ 985.8 മീറ്റർ വെള്ളം. ശക്തമായ നീരൊഴുക്കു തുടരുന്നതിനാൽ ഏതു സമയവും ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത. കൊല്ലത്ത് തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് 385.52 അടിയായി. തിരുവനന്തപുരത്ത് പേപ്പാറ ഡാമിന്റെ മൂന്നു ഷട്ടറുകളും 1.5 മീറ്റർ ഉയർത്തി. അരുവിക്കര ഡാമിന്റെ ആറ് ഷട്ടറുകളിൽ അഞ്ചെണ്ണവും തുറന്നെങ്കിലും ഇന്നലെ ഒരെണ്ണം അടച്ചു.
നെയ്യാർ ഡാമിന്റെ എല്ലാ ഷട്ടറുകളും ബുധനാഴ്ച 12 അടി ഉയർത്തിയതിനെ തുടർന്ന് കാട്ടാക്കട, നെയ്യാറ്റിൻകര മേഖലകളിൽ മിക്ക സ്ഥലങ്ങളിലും വെള്ളം കയറി. ഇന്നലെ രാവിലെ ഇതു നാലടിയായി കുറച്ചു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍