അക്രമത്തിൽ അഴിഞ്ഞാടുന്നത് യന്ത്രത്തോക്കുകളുമേന്തി; നോക്കി നിൽക്കവേ അഗ്നി വിഴുങ്ങി സ്ഥാപനങ്ങളും വാഹനങ്ങളും; കേരളത്തിൽ നിന്നടക്കമുള്ള ട്രെയിനുകളും റദ്ദാക്കി; അഞ്ച് കോടി അനുയായികളോടും നിരത്തിൽ ഇറങ്ങാൻ ആഹ്വാനം; പൊലീസ് പരമാവധി ശ്രമിച്ചിട്ടും ഉത്തരേന്ത്യ മുഴുവൻ കലാപത്തിന്റെ പിടിയിൽ
മറുനാടൻ മലയാളി ബ്യൂറോ
പഞ്ച്കുള: ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹിം സിങ്ങിന്റെ അറസ്റ്റിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട അക്രമം ഉത്തരേന്ത്യയാകെ നിശ്ചലമാക്കി. അറസ്റ്റിനെ തുടർന്നുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ആയിരത്തോളം പേർക്ക് പരുക്കേറ്റു. നൂറു കണക്കിന് വാഹനങ്ങൾക്ക് തീയിട്ടു. പ്രശ്നബാധിത മേഖലകളിലെല്ലാം സൈന്യത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. അക്രമം തടയുന്നതിൽ വീഴ്ച പറ്റിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തുറന്നു സമ്മതിച്ചു. പഞ്ചാബിലും ഹരിയാനയിലും സൈന്യത്തെ വിന്യസിച്ചു. തിങ്കളാഴ്ച വരെ കാവൽ തുടരും. പഞ്ചാബിലെ മലോട്, ബലൗണ റയിൽവേ സ്റ്റേഷനുകൾക്ക് തീയിട്ടു. പഞ്ചാബ്, ഹരിയാന വഴിയുള്ള 250 ട്രെയിനുകൾ റദ്ദാക്കി. ഇതിൽ കേരളത്തിൽ നിന്നുള്ള ട്രയിനുകളും ഉൾപ്പെടും. ജ്യോതിനഗറിലും ഉത്തർപ്രദേശിലെ ഗസ്സിയാബാദിലും ബസുകൾക്ക് തീയിട്ടു.
തോക്കുമായാണ് ഗുർമീതിന്റെ അനുയായികൾ തെരുവിലിറങ്ങിയത്. യന്ത്രത്തോക്കുകളും മറ്റും എവിടെ നിന്ന് ഇവർക്ക് കിട്ടിയെന്നത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. പിടിയിലായ ദേര സച്ചാ സൗദ പ്രവർത്തകരിൽ നിന്ന് റൈഫിളുകളും പിസ്റ്റളുകളും വെടിയുണ്ടകളും ലഹരിവസ്തുക്കളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. 65 വാഹനങ്ങളിൽ നിന്നായിരുന്നു ഇവ പിടിച്ചെടുത്തത്. ഗുർമീത് റാം റഹിം സിങ്ങിന്റെ സ്വകാര്യ അംഗരക്ഷകരെന്ന് അവകാശപ്പെട്ട ആറു പേരെയും ആയുധങ്ങൾ സഹിതം പൊലീസ് പിടികൂടി. ഒരു പിസ്റ്റളും 25 വെടിയുണ്ടകളുമാണ് പിടിച്ചെടുത്തത്. പഞ്ച്കുളയിലെ അക്രമത്തിനു ശേഷം ചണ്ഡിഗഢിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഇവർ പിടിയിലായത്.
മറ്റ് സംസ്ഥാനങ്ങളിലേക്കും അക്രമം പടർന്നതിനെത്തുടർന്ന് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. ഡൽഹി ആനന്ദ് വിഹാറിൽ രണ്ട് ട്രെയിൻ ബോഗികൾ അഗ്നിക്കിരയാക്കി. ഡൽഹി മെട്രോയിലെ സുരക്ഷ സിഐഎസ്എഫ് ശക്തമാക്കി; മെട്രോ പാതയിലുടനീളം ധ്രുതകർമസേനയുടെ സഹകരണത്തോടെ പട്രോളിങ് നടത്തുന്നുണ്ട്. ഡൽഹിലാഹോൽ ബസ് സർവീസുകൾ ട്രാൻസ്പോർട് കോർപറേഷൻ റദ്ദാക്കി. സെൻട്രൽ, നോർത്ത് ഡൽഹിയിലൊഴികെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലും നിരോധനാജ്ഞയുണ്ട്. അതിനിടെ അഞ്ച് കോടി അനുയായികളോടും തെരുവിലിറങ്ങാൻ ആഹ്വാനം ഗുർമീത് രഹസ്യമായി നൽകിയതായും സൂചനയുണ്ട്.
റാം റഹിമിനെ കുറ്റക്കാരനാണെന്നു വിധിച്ചതോടെ കോടതിയിലുണ്ടായിരുന്ന ഗുർമീതിനെ അറസ്റ്റ് ചെയ്തു റോത്തക്കിലെ താൽക്കാലിക ജയിലിലേക്കു മാറ്റി. പൊലീസ് ട്രെയിനിങ് സെന്ററിൽ താൽക്കാലിക ജയിൽ സജ്ജമാക്കിയിരുന്നു. അക്രമങ്ങളിൽ ഏർപ്പെടുന്ന അനുയായികളെ പാർപ്പിക്കാനായി മൂന്നു ജില്ലകളിലും താൽക്കാലിക ജയിലുകൾ സജ്ജീകരിച്ചിരുന്നു. സെക്ടർ 16ലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറമെ ചണ്ഡിഗഡ് താവു ദേവിലാൽ സ്റ്റേഡിയം കോംപ്ളക്സ്, സിർസയിലെ ദർബീർ സിങ് ഇൻഡോർ സ്റ്റേഡിയം എന്നിവയാണു താൽക്കാലിക ജയിലുകളായി പ്രഖ്യാപിച്ചത്. രാവിലെ ഇരുനൂറിലേറെ കാറുകളുടെ അകമ്പടിയോടെയാണ് സിർസയിലെ ആശ്രമത്തിൽ നിന്നു ഗുർമീത് കോടതിയിലേക്കു പുറപ്പെട്ടത്. അനുയായികൾക്കു പുറമേ മകളും ഒപ്പമുണ്ടായിരുന്നു. സിബിഐ ജഡ്ജി ജഗ്ദീപ് സിങ്ങിന്റെ വിധി ഗുർമീത് കേട്ടതു അക്ഷോഭ്യനായാണ്. അനുയായികൾ സമാധാനം കാത്തുസൂക്ഷിക്കണമെന്നും ഗുർമീത് നേരത്തേ അഭ്യർത്ഥിച്ചിരുന്നു.
ഗുർമീത് റാം റഹിം സിങ്ങിനുള്ള ശിക്ഷ 28നു പ്രഖ്യാപിക്കുന്നതു വിഡിയോ കോൺഫറൻസിങ്ങിലൂടെ. റോത്തക്കിലെ താൽക്കാലിക ജയിലിലാണു ഗുർമീതിനെ ഇപ്പോൾ പാർപ്പിച്ചിട്ടുള്ളത്. ഇയാളെ 28നു കോടതിയിൽ ഹാജരാക്കാതെ വിഡിയോ കോൺഫറൻസിങ്ങിലൂടെയാകും നടപടികൾ പൂർത്തിയാകുക. കോടതിയിൽ കൊണ്ടുവന്നാലുള്ള പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാണ് ഇത്. ശിക്ഷ വിധിക്കുന്നതും കൂടുതൽ അക്രമം ഉണ്ടാക്കുമെന്ന് പൊലീസ് കരുതുന്നു. അതുകൊണ്ട് തന്നെ അന്നും പ്രശ്നങ്ങളുണ്ടാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്നലെ വിധി വരുന്നതിനു മുൻപ് റാം റഹീമിന്റെ അനുയായികളെ പഞ്ച്കുളയിൽ നിന്നു മാറ്റിയതാണ്. പക്ഷേ ആൾക്കൂട്ടം വൻതോതിൽ എത്തിയതോടെ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു. ആൾക്കൂട്ടത്തിലേക്കു നുഴഞ്ഞു കയറിയ ചിലരാണ് അക്രമത്തിനു കാരണമെന്ന് ഹരിയാനാ മുഖ്യമന്ത്രി പറയുന്നു. അക്രമങ്ങൾക്ക് ഇരയായവർക്കെല്ലാം നഷ്ടപരിഹാരം നൽകുമെന്നും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും മാധ്യമപ്രവർത്തകുടെ ചോദ്യത്തിനു മറുപടിയായി ഖട്ടർ വ്യക്തമാക്കി. ഹരിയാനയിലെ ജില്ല തിരിച്ചുള്ള ക്രമസമാധാന റിപ്പോർട്ട് മുഖ്യമന്ത്രിയോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമസാധ്യതയെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും ഒന്നര ലക്ഷം പേർ എങ്ങനെ ഇവിടെയെത്തിയെന്ന് വിശദീകരണം നൽകണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിട്ടും ജനം പിരിഞ്ഞു പോയില്ല. തുടർന്നായിരുന്നു സൈന്യത്തിന്റെ വരവ്. അഞ്ചു മണിയോടെ പഞ്ച്കുളയിൽ സൈന്യമിറങ്ങി. അക്രമം തടയാൻ നടപടിയെടുക്കണമെന്ന് കോടതി നിർദ്ദേശം വരുമ്പോഴേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും അക്രമം പടർന്നിരുന്നു. ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ 15 വർഷം മുൻപ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
ഗുർമീത് റാം റഹിമിനെ ജയിലിലേക്ക് മാറ്റിയത് ഹെലികോപ്ടറിൽ
അതിനിടെ, കനത്ത സുരക്ഷാ സന്നാഹത്തോടെ ഗുർമീത് റാം റഹിമിനെ റോഹ്തക് ജയിലിലേക്കു മാറ്റി. അക്രമം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചതിനെ തുടർന്ന് വ്യോമമാർഗമാണ് ഇയാളെ ജയിലിലെത്തിച്ചത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുകൾ നശിപ്പിച്ച് ഗുർമീത് അനുയായികൾ അഴിഞ്ഞാട്ടം തുടരുന്ന സാഹചര്യത്തിൽ, നഷ്ടപരിഹാരമായി ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഹൈക്കോടതി നിർദ്ദേശം നൽകി. സ്വത്തുക്കൾ വിറ്റ് നാശനഷ്ടങ്ങൾക്ക് പരിഹാരം കാണണമെന്നാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ്. ഗുർമീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കു പിന്നാലെ ഹരിയാനയിലും ചണ്ഡിഗഢിലും ഉടലെടുത്ത സംഘർഷമാണ് വൻ കലാപമായി വളർന്നിരിക്കുന്നത്. വിധിക്കു പിന്നാലെ സുരക്ഷാ സേനയും ഗുർമീതിന്റെ അനുയായികളും തമ്മിൽ പഞ്ച്കുല പ്രത്യേക സിബിഐ കോടതിക്കു മുന്നിലും സമീപ പ്രദേശങ്ങളിലും ഏറ്റുമുട്ടി. വിധി പുറത്തുവന്നയുടൻ കോടതിക്കു പുറത്ത് സൈന്യം ഫ്ലാഗ് മാർച്ച് നടത്തി.
കൂടാതെ, കോടതിക്കു പുറത്തു തടിച്ചുകൂടിയിരുന്ന അനുയായികളെ പൊലീസ് നീക്കി. പഞ്ച്കുളയുടെ വിവിധ മേഖലകളിലെ വൈദ്യുത ബന്ധവും ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയുമടക്കമുള്ളവ ഉപയോഗിച്ചു. പഞ്ചാബിലെ മാൻസയിൽ പ്രതിഷേധക്കാർ രണ്ട് പൊലീസ് വാഹനങ്ങൾ അഗ്നിക്കിരയാക്കി. വിവിധ മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങൾക്കു നേരെയും മാധ്യമപ്രവർത്തകർക്കു നേരെയും അതിക്രമമുണ്ടായി. ഫിറോസ്പുർ, ഭട്ടിൻഡ എന്നിവിടങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു.
കലാപം ഉണ്ടായത് അഞ്ച് ജില്ലകളിൽ
കോടതി വിധിയെ തുടർന്നുണ്ടായ കലാപം അഞ്ചു സംസ്ഥാനങ്ങളിലേക്കു വ്യാപിച്ചു. ഹരിയാന, പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. കിഴക്കൻ ഡൽഹിയിലെ അതിർത്തി മേഖലയായ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ ദേര അനുയായികൾ രണ്ടു കോച്ചുകൾക്കു തീയിട്ടു.
വടക്കു കിഴക്കൻ ഡൽഹിയിലെ ലോനി ചൗക്കിൽ ദേര പ്രവർത്തകർ ബസ് കത്തിച്ചു. പഞ്ചാബിലെ മാലൗത്ത്, ബലുന റെയിൽവേ സ്റ്റേഷനുകൾക്കു തീയിട്ടു. അക്രമത്തെ തുടർന്ന് ഈ സംസ്ഥാനങ്ങളിലേക്കുമുള്ള പൊതു ഗതാഗതം നിർത്തിവച്ചു. റോത്തക്ക് വഴിയുള്ള 250ലേറെ ട്രെയിനുകൾ റദ്ദാക്കി.
കലാപസാധ്യത മുൻകൂട്ടിക്കണ്ടു കനത്ത പൊലീസ്, സൈനികസുരക്ഷ ഒരുക്കിയിരുന്നെങ്കിലും അക്രമികളെ നിയന്ത്രിക്കാൻ സാധിച്ചില്ല. 15,000 അർധസൈനികരെ പഞ്ച്കുളയിൽ വിന്യസിച്ചിരുന്നു. പതിനായിരക്കണക്കിനു പൊലീസുകാരും സ്ഥലത്തെത്തി. പഞ്ചാബിലും ഹരിയാനയിലും സംസ്ഥാനങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു ദിവസത്തേക്കു മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ നിരോധിച്ചു.
യോഗം വിളിച്ച് രാജ് നാഥ് സിങ്
അക്രമങ്ങൾ തടയുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഇന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് യോഗം വിളിച്ചു. ഉത്തരേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ അക്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരസ്യമായി പിന്താങ്ങിയ പ്രസ്ഥാനമാണു ദേരാ സച്ചാ സൗദ. കേന്ദ്രത്തിലും ഹരിയാനയിലും രാജസ്ഥാനിലും ബിജെപിയാണു ഭരണത്തിൽ. അക്രമം തടയാൻ ശക്തമായ നടപടി കൈക്കൊണ്ടില്ലെന്ന പരാതിക്കിടയിലാണു യോഗം.
അക്രമസംഭവങ്ങൾ രാജ്യതലസ്ഥാനത്തേക്കും വ്യാപിച്ചു. നഗരത്തിൽ അതീവജാഗ്രതാ നിർദ്ദേശം നൽകി. ഡൽഹിയുടെ അതിർത്തി മേഖലയിലുള്ള ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന റേവ എക്സ്പ്രസിന്റെ രണ്ടു കോച്ചുകൾ കത്തിനശിച്ചു. ജഹാംഗീർപുരിയിലും കിഴക്കൻ ഡൽഹിയിലെ ലോനി ചൗക്കിലും ദേര പ്രവർത്തകർ ബസ് കത്തിച്ചു. ഡൽഹി - ഹരിയാന അതിർത്തി പ്രദേശങ്ങളായ ഗുരുഗ്രാം, ഫരീദാബാദ് മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സംവിധാനങ്ങൾ നിരോധിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കു കോടതിവിധി എത്തിയതിനു പിന്നാലെ ഗുരുഗ്രാമിലെയും മറ്റും ഓഫിസുകൾ പലതും പ്രവർത്തനം അവസാനിപ്പിച്ചു.
മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. അതിർത്തി പ്രദേശമായ നോയിഡയിലേക്കും അക്രമം വ്യാപിക്കുന്നതായാണു സൂചന. സംസ്ഥാനാന്തര ബസ് സർവീസുകളും ഏതാനും ദിവസത്തേക്കു റദ്ദാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹി ലഹോർ ബസ് സർവീസും താത്കാലികമായി നിർത്തിവച്ചു.
രാജസ്ഥാനിലും സുരക്ഷ ശക്തമാക്കി
രാജസ്ഥാനിലെ രണ്ടു ജില്ലകളിലും സുരക്ഷാക്രമീകരണം ശക്തമാക്കി. പഞ്ചാബ്, ഹരിയാന അതിർത്തി ജില്ലകളായ ശ്രീഗംഗാനഗർ, ഹനുമാൻഗഡ് എന്നിവിടങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്. ചില പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഹരിയാനയിലേക്കും പഞ്ചാബിലേക്കുമുള്ള ബസ് സർവീസുകളും റദ്ദാക്കി. ഇരു ജില്ലകളിലും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കി. ഇരു ജില്ലകളിലും ദേര അനുഭാവികളായ ധാരാളം ആളുകളുണ്ട്.
Stories you may Like
- മണിപ്പൂർ കലാപം തുടരുന്നതിൽ ആശങ്കയും വേദനയും ഉണ്ടെന്നു മാർത്തോമാ സഭ അധ്യക്ഷൻ
- മണിപ്പുർ കലാപം നേരിടുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച: ഓർത്തഡോക്സ് സഭാധ്യക്ഷൻ
- മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് മാർ ക്ലീമിസ് ബാവ
- പാക്കിസ്ഥാനിൽ വൻ കലാപം
- മണിപ്പുർ കലാപം: പ്രധാനമന്ത്രിയുടെ വിദേശയാത്ര ചോദ്യം ചെയ്ത് കോൺഗ്രസ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്