പട്ടാളച്ചിട്ടയിൽ ഊന്നിയ സാമൂഹ്യ പ്രവർത്തനം; അശരണർക്ക് രാപകൽ കാരുണ്യമെത്തിച്ച് ശ്രദ്ധേയനായി; സമൂഹത്തിന്റെ ആണിക്കെല്ല് കുടുംബമാണെന്ന് ഓർമിപ്പിച്ച് അന്നും ഇന്നും സജീവം; ബ്രിട്ടൺ രാജ്ഞിയുടെ ആദരവ് നേടുന്നത് ഇന്ത്യയുടെ മുൻ വ്യോമസേനാ ഉദ്യാഗസ്ഥൻ; മലയാളിയായ റോയി സ്റ്റീഫന് യുകെയിലെങ്ങും ആദരം
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: യുകെയിലെ മലയാളികളുടെ രണ്ടാം തലമുറ കുടിയേറ്റം ഒന്നര ദശകം പിന്നിടുന്നതെയുള്ളൂ. ടോണി ബ്ലെയറിന്റെ തുറന്ന നടപടി മൂലമാണ് മുപ്പതിനായിരത്തിൽ അധികം മലയാളി കുടുംബങ്ങൾ യുകെയിൽ എത്തി ചേർന്നത്. ലണ്ടനിലും പരിസര പ്രദേശങ്ങളിലും മാത്രം ഒതുങ്ങി കഴിഞ്ഞിരുന്ന മലയാളികൾ അങ്ങനെ യുകെയിൽ വ്യാപകമായി. യുകെയിലെ ഓരോ ചെറിയ ടൗണുകളിലും ഒന്നിലധികം മലയാളി സംഘടനകൾ പിറക്കുന്നത് വരെയെത്തി ഈ കുടിയേറ്റം.
ഇങ്ങനെ എത്തിച്ചേർന്ന മലയാളികളുടെ മക്കൾ ഉന്നത വിജയത്തിലൂടെയും മറ്റും ഇടയ്ക്കിടെ വാർത്തയിൽ ഇടം പിടിക്കുന്നുണ്ട്. എന്നാൽ അങ്ങനെ എത്തി ചേർന്ന ഒരു കുടിയേറ്റക്കാരൻ ബ്രിട്ടീഷ് സർക്കാരിന്റെ പരമോന്നത പുരസ്കാരങ്ങളിൽ ഒന്നു നേടുക എന്ന അപൂർവ്വ സംഭവവും ഇപ്പോൾ ഉണ്ടായിരിക്കുന്നു. വർഷം തോറും ബ്രിട്ടീഷ് രാജ്ഞി നൽകി ആദരിക്കുന്ന പുരസ്കാരങ്ങൾ നേടിയവരുടെ പട്ടികയിലാണ് ഇത്തവണ ഒരു മലയാളി കൂടി ഉൾപ്പെട്ടത്. സ്വിൻഡണിൽ താമസിക്കുന്ന സാമൂഹിക പ്രവർത്തകനായ റോയി സ്റ്റീഫനാണ് ബ്രിട്ടീഷ് രാജ്ഞിയുടെ മെഡൽ നേടിയത്. ഇന്ത്യയിൽ പത്മശ്രീക്ക് തുല്യമായ ബ്രിട്ടീഷ് എംപെയർ മെഡലിനാണ് മുൻ യുകെകെസിഎ പ്രസിഡന്റ് കൂടിയായ റോയി സ്റ്റീഫൻ അർഹനായത്.
സ്വിൻഡനിലെ മലയാളി അസോസിയേഷനും യുകെകെസിഎയും അടക്കം ബ്രിട്ടീഷ് സർക്കാരിന്റെ ഒട്ടേറെ ഫണ്ട് സ്വീകരിച്ച് നൽകിയാണ് റോയി ആദ്യം ശ്രദ്ധ നേടുന്നത്. ഒട്ടേറെ സംഘടനകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച റോയിയെ തേടി എത്തിയ ഈ പുരസ്കാരം യുകെയിലെ മലയാളി സമൂഹത്തിന് കൂടി ലഭിച്ച നേട്ടമായി കണക്കാക്കേണ്ടി വരും. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച അറിയിപ്പ് ബക്കിങ്ഹാം പാലസിൽ നിന്നും എത്തിയതെന്ന് റോയി പറഞ്ഞു. രാജ്ഞിയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് കൊട്ടാരത്തിൽ നിന്നായിരിക്കും പുരസ്കാരം ഏറ്റു വാങ്ങുന്നത്.
പ്രതിഭാ റാം സിങ് അടക്കമുള്ള ചില മലയാളികൾക്ക് മുമ്പ് ഒബിഇ ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മലയാളി സമൂഹത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഒരാൾക്ക് അതിന്റെ പേരിൽ ഇങ്ങനെ ഒരു പുരസ്കാരം ലഭിക്കുന്നത്. യുകെയിലെ തിരക്കേറിയ ജീവിതത്തിന് ഇടയിൽ നിന്നും ഫുൾ ടൈം ജോലി ചെയ്തും കുടുംബത്തെയും നോക്കി മൂന്ന് രജിസ്ട്രേഡ് ചാരിറ്റികൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ സാധ്യമായതാണ് സ്റ്റീഫനെ ബഹുമതിക്ക് അർഹനാക്കിയത്. ചാരിറ്റി കമ്മീഷൻ ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിന് കീഴിലുള്ള ബക്ക്ഹസ്റ്റ് പാർക്ക് കമ്മ്യൂണിറ്റി സെന്റർ, യുണൈറ്റഡ് കിങ്ങ്ഡം ക്നാനായ കത്തോലിക് അസ്സോസിയേഷൻ, വിൽറ്റ്ഷെയർ മലയാളി അസ്സോസിയേഷൻ എന്നിങ്ങനെ മൂന്ന് രജിസ്റ്റേർഡ് ചാരിറ്റിയുടെ ട്രസ്റ്റിയാണ് റോയി.
2007ൽ സ്വിൻഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫൻ വിവിധ സാമൂഹിക സംഘടനകളിലെ നിറ സാന്നിദ്ധ്യമാണ്. ഒരു പതിറ്റാണ്ടായി സ്വിൻഡണിൽ താമസിക്കുന്ന റോയി സ്റ്റീഫനെ തേടി പ്രൈഡ് ഓഫ് സ്വിൻഡൻ അവാർഡും എത്തിയിട്ടുണ്ട്. സ്വിൻഡണിലെ സമൂഹത്തിന് നൽകിയ സംഭാവന കണക്കിലെടുത്താണ് മുൻ യുകെകെസിഎ സെക്രട്ടറി കൂടിയായിരുന്ന റോയ് സ്റ്റീഫന് അവാർഡ് ലഭിച്ചത്. 2014ലെ ബ്രിട്ടീഷ് മലയാളി ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ അവാർഡ് ഫൈനലിസ്റ്റ് കൂടിയായിരുന്നു റോയ്.
സ്വിൻഡണിൽ എത്തിയ കാലം മുതൽ റോയി സ്റ്റീഫൻ സ്വിൻഡൻ മലയാളി കൂട്ടായ്മകളിലെ സജീവ സാന്നിദ്ധ്യമാണ്. സ്വിൻഡണിലെ വിൽറ്റർഷെയർ മലയാളി അസ്സോസിയേഷന് വേണ്ടിയും സ്വിൻഡൻ മലയാളി കത്തോലിക് അസ്സോസിയേഷന് വേണ്ടിയും നിരവധി പരിപാടികൾ ആസൂത്രണം ചെയ്യാൻ റോയിക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും മലയാളി കമ്മ്യൂണിറ്റികൾക്ക് വേണ്ടി ഓണം, ക്രിസ്തുമസ്സ് ന്യുഇയർ, സ്പോർട്സ് കോമ്പറ്റീഷൻസ്, വൺഡേ ടൂർ എന്നിവ സ്വിൻഡൻ ബറോ കൗൺസിലിന്റെ സഹായത്തോടെ റോയി സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികളിൽ മേയർ, കൗൺസിലേഴ്സ്, എംപിമാരെ ക്ഷണിക്കുകയും അത് വഴി പുതിയ തലമുറയ്ക്ക് ലോക്കൽ ലീഡറുമായി നല്ല ബന്ധം സ്ഥാപിച്ച റോയി സ്റ്റീഫൻ യുകെ മലയാളികൾക്ക് അഭിമാനം തന്നെയാണ്.
സ്വിൻഡണിലെ മലയാളികൾക്ക് വേണ്ടി കൗൺസിൽ ഫണ്ടിംഗിന്റെ സഹായത്തോടെ കുട്ടികൾക്ക് വേണ്ടി ബോളിവുഡ് ഡാൻസ് ക്ലാസ്സുകളും യോഗ ക്ലാസ്സുകളും സംഘടിപ്പിക്കുന്ന റോയി മലയാളി കുട്ടികൾക്ക് പുതിയ കൂട്ടുകാരെയും അവരുടെ കഴിവുകളും കണ്ടെത്താനും സഹായിക്കാറുണ്ട്. സ്വിൻഡൻ മലയാളികൾക്കും കുട്ടികൾക്കും ക്രിസ്തുമസ്സ് ആഘോഷങ്ങൾ മറക്കാനാവാത്ത അനുഭവമാകുന്നതിന്റെ പിന്നിലും റോയിയുടെ കരങ്ങളാണ്. സ്വിൻഡണിലെ മറ്റ് കമ്മ്യൂണിറ്റികളുമായി ചേർന്ന് സ്വിൻഡൻ ഏഷ്യ മേള, സ്വിൻഡൻ ആർട്സ് ഫെസ്റ്റിവൽ എന്നിവ സംഘടിപ്പിക്കാൻ മുന്നിൽ നിൽക്കുന്നതും റോയ് തന്നെയാണ്. സ്വിൻഡണിലെ തമിഴ് അസ്സോസിയേഷൻ, സ്വിൻഡൻ ഇന്ത്യൻ അസ്സോസിയേഷൻ, സൗത്ത് ഏഷ്യൻ ആർട്സ് പെർഫോമിങ്ങ് സെന്റർ എന്നീ ഇന്ത്യൻ സംഘടനകളെ ഒരു കുടക്കീഴിലാക്കി കൊണ്ട് വന്നതും റോയി തന്നെയാണ്.
വിൽറ്റ്ഷെയർ മലയാളി അസോസിയേഷൻ പ്രവർത്തനങ്ങളിൽ തുടങ്ങി മലയാളി സമൂഹവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അദ്ദേഹം നിർവ്വഹിച്ചു പോരുന്നു. യുകെയുടെ പല ഭാഗങ്ങളിലുള്ള വിവിധ സംഘടനകളിൽ ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിച്ച് വിജയകരമായി പ്രവർത്തിച്ച് മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ നേടുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ എല്ലാ പ്രവർത്തനങ്ങൾക്കും അനുയോജ്യമായ സാമ്പത്തിക ആനുകൂല്യം കൗൺസിലുകളിൽ നിന്നും അതുപോലെയുള്ള ഫണ്ടിങ് ഏജൻസികളിൽ നിന്നും നേടിയെടുക്കുവാനുള്ള കഴിവും ബ്രിട്ടീഷ് സമൂഹവുമായി ഒത്തൊരുമയോടുള്ള പ്രവർത്തനവും അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളിലും പ്രതിഫലിച്ച് കാണാം. 2009 മുതൽ 2014 വരെയുള്ള അഞ്ചുവർഷത്തിനുള്ളിൽ 46000.00 പൗണ്ട് ഗ്രാന്റായിട്ടും ടാക്സ് റിട്ടേൺ ആയിട്ടും മലയാളി കമ്മ്യൂണിറ്റികൾക്ക് വേണ്ടി റോയി സ്റ്റീഫൻ ഷേഖരിച്ചിട്ടുണ്ട്.
വിൽറ്റ്ഷെയർ മലയാളികൾക്കായി കൗൺസിൽ സഹായത്തോടെ ലൈബ്രറി എന്ന ആശയം സാധ്യമാക്കി നൂറു കണക്കിന് പുസ്തകം മലയാളത്തിലടക്കം ലഭ്യമാക്കിയത് റോയിയുടെ മികവാണ്. റോയിയുടെ നേതൃത്വത്തിൽ 1200 മലയാളം പുസ്തകങ്ങൾ ഇവിടെ ലഭ്യമാക്കുകയും ഇതിന് വേണ്ടി സ്വിൻഡൻ കൗൺസിലിൽ നിന്നും ഗ്രാന്റ് വാങ്ങി എടുക്കുകയും ചെയ്തു. നഴ്സുമാർക്കായുള്ള ഐഇഎൽറ്റിഎസ് സ്കോർ കുറയ്ക്കുക എന്ന ആവശ്യം ഉന്നയിച്ച് റോയ് ഓൺലൈൻ ക്യാംപ് നടത്തുകയും സ്വിണ്ടൻ എംപി വഴി നഴ്സിങ്ങ് മെഡിക്കൽ കൗൺസിലിന് പെറ്റീഷൻ നൽകുകയും ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ അടുത്ത കാലത്ത് അവിവ കമ്മ്യൂണിറ്റി ഫണ്ടിന്റെ സഹായത്തോടെ ക്നാനായ സമരിറ്റൻസ് എന്ന സംഘടനയ്ക്കു വേണ്ടി ''കുടുംബം സമൂഹത്തിന്റെ ആണിക്കല്ല്'' എന്ന വിഷയത്തിൽ യുകെയുടെ പല ഭാഗങ്ങളിലും അർദ്ധദിന സെമിനാറുകൾ സംഘടിപ്പിച്ചും നാട്ടിലുള്ള പാവപ്പെട്ട വ്യക്തികളെ സഹായിക്കുവാനുള്ള ധന സമാഹരണം നടത്തിയും യുകെയിലുള്ള മലയാളി കുടുംബങ്ങളോട് നിരന്തം ഇടപഴകി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇതു കൂടാതെ, ചാരിറ്റി പ്രോഗ്രാമുകൾ സംഘടിപ്പിച്ച് 6000 പൗണ്ട് കളക്റ്റ് ചെയ്തു ക്യാൻസർ രോഗികൾക്ക് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. 2010 മുതൽ സ്വിൻഡൻ മലയാളികൾക്ക് വേണ്ടി ബാഡ്മിന്റൺ ട്രെയിനിങ് സെക്ഷൻ സംഘടിപ്പിക്കുകയും മറ്റ് കമ്മ്യൂണിറ്റികളെ ചേർത്ത് ബാഡ്മിന്റൺ ടൂർണ്ണമെന്റ് മുടങ്ങാതെ നടത്തുകയും ചെയ്യുന്നുണ്ട് റോയി. സ്വിൻഡൻ സെന്റ് മേരീസ് സീറോ മലബാർ ചർച്ച് പ്രോഗ്രാമുകളുടെ കോർഡിനേറ്ററും വേദപാഠ ക്ലാസ്സുകളുടെ ഹെഡ്മാസ്റ്ററും ആയിരുന്നു റോയി സ്റ്റീഫൻ.
സ്വിൻഡൻ കൗൺസിലിൽ ജോലി ചെയ്യുന്ന റോയ് മുൻ പട്ടാളക്കാരൻ കൂടിയാണ്. ഡൽഹിയിലെ ജീവിത കാലം മുതൽ പൊതു രംഗത്ത് സജീവമായിരുന്നു. ഇന്ത്യൻ വ്യോമ സേനയുടെ പട്ടാള ചിട്ടകൾ വഴി സ്വായത്ത്വമാക്കാൻ കഴിഞ്ഞ സംഘാടക മികവിന്റെ പ്രതിരൂപമായ റോയ് സ്റ്റീഫൻ യുകെ മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ്. രണ്ടു വർഷം യുകെകെസിഎ സെക്രട്ടറിയായി പ്രവർത്തിച്ച റോയി സംഘടനയുടെ അടിത്തറ ഉയർത്തുന്ന നിരവധി മികച്ച പ്രവർത്തനങ്ങൾ ചെയ്തു. സ്ഥാനം ഏറ്റ ഉടൻ തന്നെ മുൻകാല പ്രാബല്യത്തോടെ സർക്കാർ ഗ്രാന്റ് സംഘടിപ്പിച്ചായിരുന്നു റോയിയുടെ തുടക്കം. യുകെകെസിഎ എന്ന സംഘടനയുടെ ചരിത്രത്തിൽ വഴി തിരിവ് ആയി കരുതപ്പെടുന്ന സ്വന്തം കെട്ടിടം എന്ന ആശയത്തിന് ഫലപൂർണ്ണത കൈവരുത്തുവാൻ റോയ് നൽകിയ പിന്തുണയും വലുതാണ്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്