ഇടവം രാശിയിൽ ജനനം; അത്തം നക്ഷത്രം; ബലി കർമ്മത്തിനു നിയോഗം; കാള മൃഗം, പിതൃമുത്തശ്ശിയുടെ സ്വഭാവം; ഭരണത്തിൽ കഴിവ് തെളിയിക്കും; ഷാർലെറ്റ് രാജകുമാരിയുടെ ജാതകം നമ്മുടെ ജ്യോതിഷികൾ നോക്കിയാൽ ഇങ്ങനെ
കെ ആർ ഷൈജുമോൻ
കവൻട്രി: രണ്ടു ദിവസമായി ലോകം എങ്ങുമുള്ള മാദ്ധ്യമ പ്രവർത്തകർ ഊണുമുറക്കവും ഉപേക്ഷിച്ചു ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയുടെ വിശേഷങ്ങൾ വായനക്കാരെയും പ്രേക്ഷകരെയും അറിയിക്കുന്ന തിരക്കിലാണ്. ഏറ്റവും ഒടുവിലായി അറിയാൻ ഉണ്ടായിരുന്ന കൗതുകത്തിനും ഇന്നലെ ഉച്ച തിരിഞ്ഞതോടെ തീരുമാനമായി. രാജകുമാരിയുടെ പേര് എന്തായിരിക്കും എന്ന ആകാംക്ഷയ്ക്ക് അറുതി നല്കി വൈകുന്നേരം നാലു മണിയോടെ വിൻസർ കൊട്ടാരത്തിൽ നിന്നും ട്വീറ്റ് പുറത്തു വന്നു, ഷാർലറ്റ് എലിസബത്ത് ഡയാന. ഈ പേര് സ്വന്തമാക്കുന്ന ലോകത്തെ ഏറ്റവും വാർത്ത പ്രാധാന്യം ഉള്ള കുഞ്ഞ് എന്ന വിശേഷണമാണ് തൊട്ടു പിന്നാലെ ടൈം മാഗസിൻ കണ്ടെത്തിയത്. ഷാർലറ്റ് എന്ന പേരുള്ള രണ്ടാമത്തെ കുഞ്ഞും മോശക്കാരി അല്ല എന്നും ടൈം പറയുന്നു, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ മകൾ ചെല്‍സി ജന്മം നല്കിയ കുട്ടിയാണ് ഷാർലറ്റ് എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ഇങ്ങനെ തൊട്ടതും പിടിച്ചതും ഒക്കെയായി വാർത്തയിൽ നിറയുന്ന വില്യമിന്റെയും കേയ്റ്റിന്റെയും പുത്രിയെ കുറിച്ച് കഥകളും വിശേഷങ്ങളും ആവോളം നിറയുകയാണ്, ലോകമെങ്ങും.
അതിനിടെ കുഞ്ഞിന്റെ ജാതക പരിശോധനയും മുറയ്ക്ക് നടക്കുന്നു. ഭാരതീയ വിശ്വാസ പാരമ്പര്യം അനുസരിച്ച് ഇടവം രാശിയിൽ അത്തം നക്ഷത്രത്തിൽ ആണത്രേ കുഞ്ഞിന്റെ ജനനം. ഈ നക്ഷത്രത്തിൽ ജനിച്ച ആൾ ഭാരതീയ വിശ്വാസം അനുസരിച്ച് മരണാനന്തര കർമം അനുഷ്ടിക്കാൻ വിധിവശാൽ നിമിത്ത കാരണം ആയി തീരും എന്ന് പറയപ്പെടുന്നു. അത് അമ്മയുടെയോ അച്ഛന്റെയോ കുടുംബവും ആയി ബന്ധപ്പെട്ട് ആകാം. ജനന സമയത്തെ നക്ഷത്ര കൂറ് അനുസരിച്ചാണ് ജ്യോതിഷികൾ ഇത് കൃത്യമായി ഗണിചെടുക്കുക. എന്നാൽ ഈ നക്ഷത്രക്കാർ പൊതുവെ നേതൃ ശേഷി പ്രകടിപ്പിക്കുന്നവരാണ് എന്ന അനുമാനം കുഞ്ഞു ഷാർലറ്റിനെ ബ്രിട്ടീഷ് ജനതയുടെ പ്രിയങ്കരിയാക്കും. കേയ്റ്റിന്റെയും വില്യമിന്റെയും ആദ്യ സന്താനം രാജകുമാരൻ ജോർജിന്റെ സ്വഭാവത്തിന് ഏറെക്കുറെ നേർ വിപരീതം ആയിട്ടാകും പൊതു സമൂഹത്തിനു ഷാർലറ്റിനെ വീക്ഷിക്കേണ്ടി വരിക. ജോർജിനെ പൊതുവെ നാണം കുണുങ്ങി ആയിട്ടായിരുന്നു ജനന സമയം ജ്യോതിഷ വിശ്വാസികൾ വിശേഷിപ്പിച്ചിരുന്നത്.
അത്തം നക്ഷത്രത്തിൽ ജനിച്ചതിനാലും ഇടവം രാശിയിലും ആയതിനാലും സ്വഭാവത്തിൽ കണിശതയും സ്ഥിരതയും അവകാശപ്പെടാൻ കഴിയുന്ന ജാതകം ആയിരിക്കും കുഞ്ഞു ഷാർലറ്റിന്റേത്. ഇത് മുത്തശ്ശിയും ഇപ്പോഴത്തെ രാജ്ഞിയും ആയ എലിസബത്തിന്റെ സ്വഭാവും ആയി ഏറെ ചേർന്ന് നില്‍ക്കുന്നത് ആണെന്നും പറയപ്പെടുന്നു. ഈ സന്തോഷം രാജ്ഞി എലിസബത്തും മറച്ചു വയ്ക്കുന്നില്ല. തനിക്കു യഥാർത്ഥ അവകാശി ഉണ്ടായി എന്ന മട്ടിലാണ് കുഞ്ഞിന്റെ ജനന ശേഷം രാജ്ഞി പൊതു വേദിയിൽ പ്രകടിപ്പിച്ച പ്രസന്നതയും വാക് ചാതുര്യവും തെളിയിക്കുന്നത്. കുഞ്ഞു ജനിച്ച ദിവസം പിങ്ക് വർണത്തിൽ ഉള്ള കുപ്പായം അണിഞ്ഞാണ് രാജ്ഞി തന്റെ അതിരറ്റ സന്തോഷം ബ്രിട്ടീഷ് ജനതയുമായി പങ്കിട്ടത്. അത്തം നക്ഷത്രക്കാർ കാളയുടെ സ്വഭാവം പ്രകടിപ്പിക്കുന്നതിനാൽ ഇവരുടെ മൃഗം ആയി കാള പരിഗണിക്കപ്പെടുന്നു. വീറും വാശിയും ശാഠ്യവും ഒക്കെ തനി മുഖ മുദ്ര ആയിട്ടുള്ള ഇവർ മറ്റുള്ളവരെ അനുസരിക്കുന്നതിലും ഇഷ്ട്പ്പെടുക അനുസരിപ്പിക്കുന്നതിൽ ആയിരിക്കും.
കൈ എന്നർത്ഥമുള്ള ഹസ്ത എന്ന വാക്കിൽ നിന്നാണ് അത്തത്തിന്റെ ജനനം. ഏറ്റവും ബുദ്ധിശക്തിയും പ്രസരിപ്പും വാക് ചാതുരിയും ഒക്കെ ഇവർക്ക് സ്വന്തം. കൂടെ നിതാന്ത പരിശ്രമ ശാലികളും. അപ്പോൾ വിജയം ഇവരുടെ കൂടെ ആകാതെ തരമില്ലല്ലോ. തങ്ങളുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിലും മറ്റുള്ളവരുടെ മുന്നിൽ തലയെടുപ്പോടെ നിൽക്കാനും ഈ ജാതകക്കാർക്ക് പ്രത്യേക കഴിവ് തന്നെയാണ്. സാക്ഷാൽ സൂര്യ ഭഗവൻ തന്നെ ഈ ജാതകക്കാരുടെ ഇഷ്ട്ടദേവൻ ആയിരിക്കുന്നതിനാൽ സകല അധികാരവും ഇവരിൽ വന്നു ചേരും എന്നാണ് നക്ഷത്ര ശാസ്ത്രം പറയുന്നത്. ഇത്തരം ആളുകളുടെ ജനന ശേഷം കുടുംബത്തിനു കൂടുതൽ ഐശ്വര്യവും ശ്രേഷ്ടതയും വന്നു ചേരും എന്നതും ഭാഗ്യനക്ഷത്രമായി ഇവരെ പരിഗണിക്കാൻ പ്രത്യേക കാരണമാണ്. പ്രത്യേകിച്ചും പെൺ കുഞ്ഞുങ്ങൾക്കാണ് ഈ നക്ഷത്രം അനുയോജ്യം എന്നതിനാൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ നവ അതിഥി രാജകുമാരിയുടെ സകല സവിഷേതകളും സ്വന്തമാക്കിയാകും വളരുക എന്ന് ജ്യോതിഷികൾ അനുമാനിക്കുന്നു.
പെൺകുഞ്ഞു ആയതിനാൽ വായാടി ആയി മാറുമെന്നും എന്നാൽ രാഷ്ട്രീയത്തിൽ എത്തിപ്പെട്ടാൽ ഈ നക്ഷത്രക്കാർ സകല ചാതുരിയോടെയും ശോഭിക്കും എന്നത് ഷാർലറ്റ് രാജകുമാരിക്ക് ഏറെ യോജിക്കും എന്നുറപ്പാണ്. ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇന്നും രാജകുടുംബ സ്വാധീനം ചോർച്ചയില്ലാതെ പരിരക്ഷിക്കപ്പെടുന്നതിനാൽ ഭാവിയിൽ ജോർജും ഷാർലറ്റും വളർന്നു വരുമ്പോൾ ജാതക പ്രത്യേകതകൾ അനുസരിച്ച് ജോർജിനെ പിന്തള്ളി അധികാരം സ്ഥാപിക്കാൻ ഷാർലറ്റ് രാജകുമാരിക്ക് നിഷ്പ്രയാസം സാധിക്കും എന്ന് ജ്യോതിഷികൾ ഉറപ്പിക്കുന്നു. ഇവർ മനസ്സിൽ ഉറപ്പിക്കുന്നത് നേടിയിട്ടെ വിശ്രമിക്കൂ എന്നതാണ് മറ്റൊരു പ്രത്യേകത. പറയുന്നതിലോ പ്രവർത്തിക്കുന്നതിലോ ഒരിക്കലും വീണ്ടു വിചാരമോ ചെയ്ത കാര്യത്തെ ഓർത്ത് വിഷമിക്കലൊ ഇവരുടെ ഏഴയലത്ത് പോയിട്ടുള്ള കാര്യം അല്ല.
ഈ നക്ഷത്രത്തിലെ സ്ത്രീകൾ ഒരു ചിരിയിൽ കാര്യം സാധിക്കാൻ വിദഗ്ദ്ധർ ആണത്രേ. അത്ര വശ്യതയുള്ള പെരുമാറ്റവും സൗന്ദര്യവും സ്ത്രീത്വവും ഇവരെ ആദരവിന്റെ നെറുകയിൽ എത്തിക്കും. എല്ലാം സ്വന്തം നിയന്ത്രണത്തിൽ എന്നത് തന്നെ ആണ് ഹസ്തം എന്ന വക്കിൽ നിന്നും ഒരുതിരിഞ്ഞ അത്തം നക്ഷത്രക്കാരുടെ ഏറ്റവും മികച്ച സവിശേഷതയും. ദേവഗുണ മഹിമ ഉള്ളതിനാൽ വിജയം മാത്രമാണ് ഈ നക്ഷത്രത്തിൽ ഗണിക്കുന്ന പ്രധാന കാര്യം. സ്ത്രീ ജാതകം കൂടി ആയതിനാൽ ഷാർലറ്റിന്റെ ഭാവിയിൽ ഇനി ഒരു തർക്കമേ വേണ്ട എന്ന നിലപാടിലേക്ക് യോജിക്കുകയാണ് ഇന്ത്യയിലെയും ബ്രിട്ടനിലെയും ജ്യോതിഷികളിൽ ഏറിയ പങ്കും.
ജനന സമയം അനുസരിച്ച് കുട്ടിയുടെ ബാല്യം വ്യാഴ നിയന്ത്രണത്തിലും ചുറുച്ചുറുക്കുള്ളതും രോഗ പീഡകൾ കുറഞ്ഞതും ആയിരിക്കും. എന്നാൽ പിന്നീടുള്ള ഘട്ടം ശുക്രൻ വരുന്നതോടെ പഠനത്തിൽ ഏറെ ശോഭിക്കാൻ ഉള്ള സാധ്യതയാണ് കല്പിക്കപ്പെടുന്നത്. ഏറ്റവും നന്നായി ഷാർലറ്റ് തന്റെ ജീവിതം പിന്നിടുന്ന ഘട്ടവും ഇത് തന്നെ ആയിരിക്കും. എന്നാൽ യൗവ്വനത്തോടെ കടന്നു വരുന്ന ചൊവ്വ അലപം പ്രശ്നങ്ങൾ ജീവിതത്തിൽ സൃഷ്ടിച്ചേക്കും എന്ന മുന്നറിയിപ്പും ലഭ്യമാണ്. ഇത് ഒരു പക്ഷെ വൈവാഹിക ജീവിതവും ആയി ബന്ധപ്പെട്ടാകാം. എന്നാൽ അപാരമായ ബുദ്ധി ശക്തിയോടെ ഈ ഘട്ടം നിസ്സാരമായി കുട്ടിക്ക് തരണം ചെയ്യാൻ കഴിയും എന്നു പ്രവചിക്കാൻ ജ്യോതിഷികൾ മടിക്കുന്നില്ല. നാലാം ഘട്ടത്തിൽ ചന്ദ്രൻ കടന്നു വരുന്നതോടെ അധികാരം കയ്യിൽ എത്താൻ ഉള്ള സാധ്യതയാണ് കല്പിക്കപ്പെടുന്നത്. ഈ ഘട്ടത്തിൽ ഷാർലറ്റ് സാമൂഹ്യ സേവനത്തിൽ ആയിരിക്കും എന്ന സൂചന നല്‍കുന്നതും രാജാ കുടുംബ അധികാര അവകാശം തന്നെയാണ്.
ഒന്നിലേറെ വിവാഹ ബന്ധം ഉണ്ടാകാൻ ഉള്ള സാധ്യത അമ്മൂമ്മ ഡയാനയുടെ ഓർമ്മ ബ്രിട്ടീഷ് ജനതയിൽ സൃഷ്ടിച്ചേക്കും. പേരിനൊപ്പം ഡയാന കടന്നു വന്നത് വെറും നിമിത്തമായി കണക്കാക്കാൻ ജ്യോതിഷ ലോകം തയ്യാറല്ല. എന്നാൽ ജീവ കാരുണ്യ പ്രവർത്തനത്തിലും മറ്റും സജീവം ആകാനുള്ള പ്രവണത ഉള്ളതിനാൽ ജനം ഇഷ്ടപ്പെടുന്ന സ്വഭാവം ആയിരിക്കും കുട്ടിയുടേത് എന്ന് നക്ഷത്ര പ്രവചനം ഉറപ്പു പറയുന്നു. ലോകം എങ്ങും സഞ്ചരിക്കാൻ ഉള്ള സാധ്യതയും അമ്മൂമ്മ ഡയാനയുടെ ഓർമ്മകൾ തന്നെയാകും ലോകത്തിനു സമ്മാനിക്കുക. എന്നാൽ ലൈംഗികത ഈ നക്ഷത്രക്കാർ അത്ര നന്നായി അസ്വദിക്കാത്തതിനാൽ വിവാഹ ബന്ധം തകരാനും പങ്കാളി ദീർഘനാൾ കൂടെ കഴിയാനും ഉള്ള സാധ്യത ചുരുക്കാനും കാരണമാകും. തീരുമാനം എടുക്കാൻ കാലതാമസം ഉണ്ടാകുന്നതു മറ്റൊരു ദോഷമായി ഇവരിൽ ചൂണ്ടിക്കാട്ടപ്പെടുന്നു. രാത്രികളെ ഇവർ ഇഷ്ടപ്പെടുന്നില്ല എന്നതാണ് രസകരമായ മറ്റൊരു പ്രത്യേകത.
ഇങ്ങനെ കൗതുകങ്ങളും സവിശേഷതകളും പ്രവചിക്കപ്പെടുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം ... ഭാവി രാജ്ഞി ആരെന്നു ഏറെക്കുറെ ഉറപ്പിക്കപ്പെട്ടിരിക്കുന്നു, മൂന്നു ദിവസം മുൻപ് പിറന്നു വീണ ഷാർലറ്റ് എലിസബത്ത് ഡയാന ഒരു നാൾ ബ്രിട്ടന്റെ കിരീടവും ചെങ്കോലും കൈകളിൽ ഏന്തി ചരിത്രത്തിന്റെ കൂടെ നടക്കാൻ തയ്യാറാകുന്നു... കുഞ്ഞി കാലടികളിൽ പിച്ച വയ്ക്കും മുന്നേ തന്നെ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍