ശബരിമലയിൽ യുവതീദർശനം നടന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; യുവതികളുടെ ദർശനത്തിന് വിലക്കുള്ള സാഹചര്യത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി മന്ത്രി കടകംപിള്ളി; സുനിൽസ്വാമിക്ക് സന്നിധാനത്ത് പ്രത്യേക പരിഗണന നൽകിയതായി പരാതി ലഭിച്ചെന്നും മന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തുന്ന ചിത്രങ്ങൾ പ്രചരിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത്തരമൊരു സംഭവമേ ഇല്ലെന്ന് വ്യക്തമാക്കിയും ചിത്രങ്ങൾ വ്യാജമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സന്നിധാനത്ത് ഇത്തരത്തിൽ സ്ത്രീകൾ എത്തിയ സംഭവം മറുനാടൻ മലയാളി പുറത്തുവിട്ട സാഹചര്യത്തിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.
സന്നിധാനത്ത് പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾ പ്രവേശിക്കുന്നതിന് വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ നടത്തുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. കൊല്ലത്തുനിന്നുള്ള വ്യവസായി സുനിൽ സ്വാമിക്ക് സന്നിധാനത്ത് പ്രത്യേക പരിഗണന നൽകിയതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യവസായിക്കൊപ്പം ചില സ്ത്രീകളും ശബരിമലയിൽ എത്തിയതായി പരാതിയിൽ പറയുന്നുണ്ട്. വിഐപി ദർശനം അനുവദിക്കാനാവില്ല. ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇടതു സർക്കാർ അധികാരമേറ്റതിന് പിന്നാലെ വിഐപി ദർശനം നിയന്ത്രിക്കുന്ന കാര്യത്തിലും മറ്റും മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയതും ഇതിനെതിരെ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പ്രതികരിച്ചതും വലിയ വിവാദമായിരുന്നു.
ഇതിന് പിന്നാലെ ദേവസ്വംബോർഡിന്റെ അനുമതിയോടെ വിഐപി ദർശനത്തിന് സുനിൽസ്വാമി ഏർപ്പാടു ചെയ്യുകയും യുവതികൾ ദർശനം നടത്തുകയും ചെയ്തുവെന്ന വിവാദം ഉയരുന്നത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന് സംശയത്തോടെ ബിജെപിയുടെ ബൗദ്ധിക നേതാവ് ടി ജി മോഹൻദാസ് ട്വിറ്ററിൽ ഒരു ചിത്രം പോസ്റ്റു ചെയ്തതോടെ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വിവാദം കത്തിപ്പടർന്നത്.
ശബരിമലയിലെ ദർശന ദല്ലാൾ സുനിൽ സ്വാമിക്ക് ദേവസ്വം ബോർഡിലുള്ള ഉന്നതബന്ധം വ്യക്തമാക്കുന്നതാണ് ടി ജി മോഹൻദാസിന്റെ ട്വീറ്റിലൂടെ പുറത്തുവന്നത്. ഈ ചിത്രങ്ങൾ പുറത്തുവരികയും സംഭവം വിവാദമാകുകയും ചെയ്തതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാല കൃഷ്ണൻ പ്രതികരിച്ചത് പുറത്തുവന്ന ചിത്രങ്ങൾ വ്യാജ നിർമ്മിതിയും ഫോട്ടോഷോപ്പാണെന്നുമാണ്.
എന്തായാലും സന്നിധാനത്ത് പ്രവേശിച്ച സ്ത്രീകൾ അമ്പത് വയസ് പിന്നിട്ടവരാണെന്നാണ് ഇത് സംബന്ധിച്ച പൊലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമായത്. എന്നാൽ, സന്നിധാനത്തുള്ള സുനിൽ സ്വാമിയുടെ ദർശന മാഫിയയുടെ വ്യാപ്തിയെ കുറിച്ചാണ് ഇപ്പോൾ വിവാദമാകുന്നത്. തന്റെ ഇഷ്ടക്കാർക്ക് ദർശനം ഒരുക്കാൻ വേണ്ടി ദേവസ്വം ബോർഡിലെ ഉന്നതരുമായി പോലും സുനിൽ സ്വാമിക്ക് പിടിയുണ്ട്. വിവാദ നായകനായ ഈ വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് പ്രയാർ ഗോപാല കൃഷ്ണൻ വ്യാജ ഫോട്ടോയെന്ന വാദം ഉയർത്തിയതെന്നാണ് വിവരം.
സന്നിധാനത്ത് സ്ത്രീകളും മറ്റു ദർശനകരും കൈകൂപ്പി തൊഴുതു നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരുന്നത്. എന്നാൽ, ഈ ചിത്രം ശബരിമല സന്നിധാനം അല്ലെന്നും വ്യാജ നിർമ്മിതിയാണെന്നുമാണ് പ്രയാർ പ്രതികരിച്ചത്. ബോർഡ് പ്രസിഡന്റിന്റെ പ്രതികരണത്തിന് പിന്നാലെ സ്ത്രീകളുടെ ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങളും പുറത്തുവന്നു.
ചിത്രത്തിലുള്ള സ്ത്രീകൾ ഉന്നത ജോലികളുള്ള വ്യക്തികളാണ്. ഇവർ ഈ മാസം പത്താം തീയ്യതിയാണ് ക്ഷേത്രത്തിൽ എത്തിയതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. രേഖകൾ പ്രകാരം 50 വയസ് പൂർത്തിയായ ഇവർ സുനിൽ സ്വാമിയുടെ അടുത്ത സുഹൃത്തുകളുമായി ബന്ധപ്പെട്ടാണ് സന്നിധാനത്ത് ദർശനത്തിന് എത്തിയത്.
സോഷ്യൽ മീഡിയ വഴി പുറത്തുവന്ന ചിത്രങ്ങളിൽ രണ്ട് സ്ത്രീകൾ ശബരിമലയിൽ പടി പൂജ നടത്തുന്നത് അടക്കം ദൃശ്യമാണ്. ഒരു പ്രമുഖ ഹൈന്ദവ സംഘടനയുടെ ഉടമസ്ഥതയിലുള്ള ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങൾ പകർത്തിയത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. ഏപ്രിൽ പത്തിന് ഉച്ചപൂജ സമയത്ത് സ്ത്രീകൾ സന്നിധാനത്തു പ്രവേശിച്ച് അയ്യപ്പദർശനം നടത്തുന്നതിന്റെ ചിത്രമാണ് ഇന്നലെ പുറത്തുവന്നത്. ഇതിന് പിന്നാലെ അതേ ദിവസം വൈകുന്നേരം സന്ധ്യക്കു നടന്ന പടിപൂജ ചടങ്ങിലും ഇവർ പങ്കെടുത്തു. ഈ ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ സംഭവത്തിന് സാക്ഷിയായി നടൻ ജയറാമും ഉണ്ടായിരുന്നു.
പുറത്തുവന്ന ചിത്രങ്ങളിൽ ജയറാമിനെയും കാണാൻ സാധിക്കും. സുനിലിന്റെ അതിഥികളായി എത്തിയ സ്ത്രീകൾക്ക് എല്ലാ വിധ സൗകര്യവും ഒരുക്കിയത് സുനിൽസ്വാമിയായിരുന്നു. ശബരിമല സന്നിധാനത്തേയും ക്ഷേത്രപരിസരത്തെയും സിസിടിവി ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമാണ്. ശബരിമല സന്നിധാനത്തും പരിസരത്തും കറങ്ങി നടന്ന ചില സ്ത്രീകളുടെ പ്രായത്തിൽ സംശയം തോന്നിയ സന്നിധാനം പൊലീസ് ഇവരെ തടയുകയും ഉണ്ടായെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ വയസിൽ സംശയം തോന്നി ഇവരെ തടഞ്ഞെങ്കിലും ആധാർ കാർഡിലെ വിവരങ്ങൾ കാണിച്ച് ഇവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തുടരുകയായിരുന്നു.
പത്തോളം വരുന്ന സ്ത്രീകളുടെ സംഘം ഏപ്രിൽ പത്തിന് ശബരിമല സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്നത്. ഈ സ്ത്രീകൾ ദർശനം നടത്തുന്ന സമയത്ത് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം ഗാർഡുമാർ എന്നിവരും ഉള്ളതായി കാണാൻ സാധിക്കും. സുനിൽ സ്വാമി തന്നെയാണ് ഇവർക്കൊപ്പം മുമ്പിൽ നിൽക്കുന്നത്. പുജയ്ക്ക് ആവശ്യമായ മിക്ക സാമഗ്രികളും എത്തിക്കുന്നത് ഇയാളാണെന്ന ആരോപണം ശക്തമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍