ആ ഫോട്ടോ വ്യാജമല്ല, അത് ശബരിമല തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം; സന്നിധാനത്ത് ദർശനം നടത്തിയ സ്ത്രീകൾ 50 വയസു കഴിഞ്ഞവരെന്നും വാദം; ആധാർ കാർഡ് അടിസ്ഥാനമാക്കി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്; ദർശനത്തിന് എല്ലാ ഒത്താശയും ചെയ്തത് ദർശന ദല്ലാൾ സുനിൽ സ്വാമി തന്നെ; സ്ഥിരം സന്ദർശകരെന്നും റിപ്പോർട്ട്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ശബരിമലയിൽ കഴിഞ്ഞ 11 ന് ദർശന ദല്ലാൾ സുനിൽ സ്വാമിക്കൊപ്പം സോപാനത്ത് നിന്ന് ദർശനം നടത്തിയത് യൗവനയുക്തകൾ അല്ലെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. മറുനാടൻ പുറത്തു വിട്ട ചിത്രം ശബരിമല സോപാനത്തിന്റേത് തന്നെയെന്നും സ്ഥിരീകരണം. സുനിൽ സ്വാമിക്കൊപ്പം പതിവായി ശബരിമല ദർശനം നടത്തുന്ന ഈ വനിതകളെ മുൻപും പൊലീസ് സംശയിച്ചു തടഞ്ഞിരുന്നുവെന്നും എന്നാൽ, ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ലെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട്. 50 കഴിഞ്ഞ ഈ വനിതകൾ സൗന്ദര്യവർധക ഉൽപന്നങ്ങൾ ഉപയോഗിച്ചതു കൊണ്ടാണ് പ്രായം കുറവെന്ന് ന്നുന്നത്. മുഖത്ത് സൂക്ഷിച്ചു നോക്കിയാൽ പ്രായം മനസിലാകുമെന്നും പറയുന്നു. അതേസമയം, ദർശന ദല്ലാൾ സുനിൽ സ്വാമി സോപാനവും സന്നിധാനവും കുടുംബ സ്വത്താക്കിയിരിക്കുന്നതിനെതിരേ റിപ്പോർട്ടിൽ പരാമർശവുമില്ല.
ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ് ഇന്നലെ മറുനാടൻ ശബരിമലയിൽ യുവതികൾ ദർശനം നടത്തിയെന്ന വാർത്ത ചിത്രം സഹിതം നൽകിയത്. ദർശന ദല്ലാളായ സുനിൽ സ്വാമിക്ക് മീതെ പരുന്തും പറക്കില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. സോപാനത്ത് നിന്ന് കഴിഞ്ഞ 11 ന് എടുത്ത ചിത്രമെന്ന് പറഞ്ഞായിരുന്നു മോഹൻദാസിന്റെ ട്വീറ്റ്. ഈ പെൺകുട്ടികൾക്ക് 50 വയസ് കഴിഞ്ഞിരിക്കുമല്ലേ? എന്ന അടിക്കുറിപ്പും നൽകിയിരുന്നു.
മറുനാടൻ വാർത്ത വിവാദമായതോടെയാണ് ജില്ലാ സ്പെഷ്യൽബ്രാഞ്ചും സന്നിധാനത്തുണ്ടായിരുന്ന ഷാഡോ പൊലീസ് എസ്ഐ അശ്വിത്ത് കാരാണ്മയിലും അന്വേഷണം തുടങ്ങിയത്. സുനിൽസ്വാമിയുടെ പടിപൂജയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പാലക്കാട്ടുകാരായ വനിതകൾ എത്തിയത്. ഇവർ സന്നിധാനം ഗസ്റ്റ് ഹൗസിൽ മുറി ബുക്ക് ചെയ്ത് രണ്ടുദിവസം താമസിച്ചിരുന്നു. വരുന്ന വഴിക്ക് പമ്പയിൽ വച്ച് വനിതാ പൊലീസ് ഇവരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചിരുന്നു. ഒരാളുടെ ജന്മദിനം 1962 ലും മറ്റൊരാളുടേത് 1964 ലും ആയിരുന്നു. ഇതിന് ശേഷം ഇവർ സന്നിധാനത്തെത്തി സോപാനത്ത് കയറി സുനിൽ സ്വാമിക്കൊപ്പം ദർശനം നടത്തുമ്പോഴാണ് പ്രായം സംബന്ധിച്ച് അടുത്ത വിവാദം ഉയരുന്നത്.
സന്നിധാനം സ്റ്റേഷനിൽ പരാതി എത്തിയപ്പോൾ എസ്ഐ ജി. ഗോപകുമാർ വീണ്ടും ഇവരുടെ രേഖകൾ പരിശോധിച്ചു. ആധാർ കാർഡാണ് ഇവർ നൽകിയതത്രേ. എസ്ഐ പിന്നീട് വിവാദമുണ്ടായേക്കുമെന്ന തിരിച്ചറിവിൽ ഇതിന്റെ പകർപ്പും വാങ്ങി സൂക്ഷിച്ചിരുന്നു. 50 വയസ് കഴിഞ്ഞവരാണെന്ന് മനസിലായതോടെ ഇവരെ ദർശനം നടത്താൻ അനുവദിക്കുകയായിരുന്നു. സന്നിധാനത്ത് നിന്ന് ഇവർ ദർശനം നടത്തുന്ന ചിത്രം പകർത്തിയവർ അടക്കമുള്ളവർ ഇത് വിശ്വസിക്കാൻ തയാറായില്ല. അങ്ങനെയാണ് മോഹൻദാസിന്റെ ട്വീറ്റ് വന്നത്.
വനിതകളുടെ ദർശനം മാത്രം വിവാദമായതോടെ ഇതിന്റെ മറവിൽ രക്ഷപ്പെടുന്ന മറ്റൊരാളുണ്ട്. ദർശന ദല്ലാൾ സുനിൽ സ്വാമി. ശബരിമലയിൽ തന്ത്രിയേക്കാൾ വലിയ ആളായിട്ടാണ് സുനിൽ സ്വാമി വിലസുന്നത്. ദേവസ്വം-പൊലീസ് ഉദ്യോഗസ്ഥർ ഇയാൾക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കും. സോപാനത്ത് തിരക്കേറുമ്പോൾ നിയന്ത്രിക്കുന്നത് സുനിൽ സ്വാമിയാണ്. തന്റെ ആൾക്കാർക്ക് സുഖദർശനം തരപ്പെടുത്തുന്നതിന് വേണ്ടി മറ്റുള്ളവരോട് ഇയാൾ മോശമായി പെരുമാറുന്നത് പതിവുകാഴ്ചയാണ്. സുനിൽ സ്വാമിക്കൊപ്പം ആരു വന്നാലും അവർക്ക് വിഐപി ദർശനം ലഭിക്കും. ഓരോ ദിവസവും ഡസൻ കണക്കിന് ആളുകളുമായിട്ടാണ് സുനിൽ സ്വാമിയുടെ വരവ്. ഇതേപ്പറ്റി ഒരു രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്യുന്നില്ല എന്നതാണ് ഏറെ ഖേദകരം.
ഭരിക്കുന്നത് ഏത് സർക്കാരോ ബോർഡോ ആകട്ടെ ശബരിമലയിൽ അയ്യപ്പന് പിന്നിൽ രണ്ടാമനാണ് സുനിൽ സ്വാമി. കഴിഞ്ഞ ദിവസം വിവാദത്തിനിടയാക്കിയ സംഭവത്തിന്റെ ചിത്രത്തിൽ നിന്ന് തന്നെ ഇത് വ്യക്തമാണ് ഇരുമുടിയുമായി വന്ന നൂറുകണക്കിന് ഭക്തർക്ക് ദർശനം സാധ്യമാകാത്ത രീതിയിൽ തിങ്ങി നിറഞ്ഞ് മുന്നിൽ നിന്ന് തൊഴുന്നത് സുനിൽ സ്വാമിയുടെ ആളുകളാണ്. ഒരു ദേവസ്വം ഗാർഡാണ് സുനിൽ സ്വാമിയുടെ വലംകൈ. ഇയാൾക്കും തലയൊന്നിനാണ് കമ്മിഷൻ ലഭിക്കുന്നത്.
സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ, അവരുടെ ബന്ധുക്കൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖർ എന്നിങ്ങനെ എല്ലാവർക്കും സുഖദർശനം ഒരുക്കുന്നത് സുനിൽ സ്വാമിയാണ്. പടിപൂജയടക്കമുള്ള വഴിപാടുകളും നേരത്തേ തന്നെ സുനിൽ സ്വാമി ബുക്ക് ചെയ്തിട്ടുണ്ടാകും. ഇതിനെല്ലാം ദേവസ്വം ഉദ്യോഗസ്ഥർ കുട പിടിക്കുന്നു. പൊലീസും സർക്കാരും ഇയാൾക്ക് ഒത്താശ ചെയ്യുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ദർശന വിവാദത്തിലെ സുനിൽ സ്വാമിയുടെ പങ്ക് ബോധപൂർവം മറച്ചു വച്ചിരിക്കുന്നത്. ഈ വിവാദത്തിൽ സുനിൽ സ്വാമിയെ ഒഴിവാക്കാനുള്ള നീക്കമാണ് എല്ലാ ഭാഗത്തു നിന്നും നടക്കുന്നത്. ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്ന വിധത്തിൽ സുനിൽ സ്വാമിയെപ്പോലുള്ള ദല്ലാളുകളെ സോപാനത്ത് നിന്ന് ഒഴിവാക്കണമെന്നും വിഐപി ദർശനം അർഹതപ്പെട്ടവർക്ക് മാത്രം നൽകണമെന്നുമാണ് അയ്യപ്പന്മാർ എന്നും ആവശ്യപ്പെടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍