Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഴിമതിക്കാരനെ പൂട്ടാൻ ഒടുവിൽ നടപടി; സജീ ബഷീറിനെ കെൽപാം എംഡി സ്ഥാനത്ത് നിന്ന് നീക്കി; നടപടി വ്യവസായ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്; അഞ്ച് വിജിലൻസ് കേസുകളിൽ സജി ബഷീർ പ്രതിയാണെന്ന് ഹൈക്കോടതിയെ അറിയിക്കും; സിഡ്‌കോ മുൻ എംഡിക്ക് പകരം നിയമനം തൽക്കാലമില്ലെന്നും വ്യവസായ വകുപ്പ്

അഴിമതിക്കാരനെ പൂട്ടാൻ ഒടുവിൽ നടപടി; സജീ ബഷീറിനെ കെൽപാം എംഡി സ്ഥാനത്ത് നിന്ന് നീക്കി; നടപടി വ്യവസായ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്; അഞ്ച് വിജിലൻസ് കേസുകളിൽ സജി ബഷീർ പ്രതിയാണെന്ന് ഹൈക്കോടതിയെ അറിയിക്കും; സിഡ്‌കോ മുൻ എംഡിക്ക് പകരം നിയമനം തൽക്കാലമില്ലെന്നും വ്യവസായ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്ന സജി ബഷീറിനെ കെൽപാം എംഡി സ്ഥാനത്ത് നിന്ന് നീക്കി. വ്യവസായ മന്ത്രിയുടെ നിർദ്ദശപ്രകാരമാണ് നടപടി. 5 വിജിലൻസ് കേസുകളിൽ സജി ബഷീർ പ്രതിയാണെന്ന് ഹൈക്കോടതിയെ അറിയിക്കും. 29 കേസുകളിലാണ് സജി ബഷീറിനെതിരെ വിജിലൻസിന്റെ ത്വരിത പരിശോധന നടക്കുന്നത്.

സജി ബഷീറിനെ എംഡിയായി നിയമിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടായിരുന്നു. ഇയാളുടെ പേരിലുള്ള കേസുകളിൽ സിബിഐ അന്വേഷണമാണ് നല്ലതെന്ന് മുഖ്യമന്ത്രി നേരത്തെ നിർദ്ദേശിച്ചിരുന്നു.ഇതനുസരിച്ചാണ് വിജിലൻസ് നവംബർ 28 ന് ഹൈക്കോടതിയിൽ പത്രിക നൽകിയത്.സജി ബഷീറിന്റെ കേസിൽ കോടതി എന്തുനിലപാടെടുക്കണമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രേഖാമൂലം ചോദിച്ചപ്പോൾ വ്യവസായ വകുപ്പിൽ നിയമിക്കാനാവില്ലെന്ന് മന്ത്രി ഉത്തരവിട്ടിരുന്നു.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സജി ബഷീറിന് നിയമനം നടത്തിയത്.

എന്നാൽ, സജി ബഷീറിനെ തിരിച്ചെടുക്കാമെന്ന് വ്യവസായ സെക്രട്ടറി അതേദിവസം തന്നെ എഎജിയോട് നിർദ്ദേശിച്ചെന്നാണ് ആരോപണം. സെക്രട്ടറി ഫോണിൽ പറഞ്ഞതനുസരിച്ച് കോടതിയെ അറിയിക്കുകയും ചെയ്ത്. ഇതേ തുടർന്നാണ് സജി ബഷീറിനെ കെൽപാം എംഡിയായി നിയമിക്കേണ്ടി വന്നത്. സജി ബഷീറിനെ എംഡിയായി നിയമിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുള്ളതായാണ് വിവരം. ഇയാളുടെ പേരിലുള്ള കേസുകളിൽ സിബിഐ അന്വേഷണമാണ് നല്ലതെന്ന് മുഖ്യമന്ത്രി നേരത്തെ നിർദ്ദേശിച്ചിരുന്നു.ഇതനുസരിച്ചാണ് വിജിലൻസ് നവംബർ 28 ന് ഹൈക്കോടതിയിൽ പത്രിക നൽകിയത്.

സജി ബഷീറിന്റെ കേസിൽ കോടതി എന്തുനിലപാടെടുക്കണമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രേഖാമൂലം ചോദിച്ചപ്പോൾ വ്യവസായ വകുപ്പിൽ നിയമിക്കാനാവില്ലെന്ന് മന്ത്രി ഉത്തരവിട്ടിരുന്നു.എന്നാൽ, സജി ബഷീറിനെ തിരിച്ചെടുക്കാമെന്ന് വ്യവസായ സെക്രട്ടറി അതേദിവസം തന്നെ എഎജിയോട് നിർദ്ദേശിച്ചെന്നാണ് ആരോപണം. സെക്രട്ടറി ഫോണിൽ പറഞ്ഞതനുസരിച്ച് കോടതിയെ അറിയിക്കുകയും ചെയ്ത്. ഇതേ തുടർന്നാണ് സജി ബഷീറിനെ കെൽപാം എംഡിയായി നിയമിക്കേണ്ടി വന്നത്.

എൽഡിഎഫ് സർക്കാർ കെൽപാം എംഡിയാക്കിയതിന് പിന്നാലെ അദ്ദേഹം സിഡ്‌കോ എംഡിയായിരിക്കെ നടത്തിയ മറ്റൊരു നിയമനക്രമക്കേട് കൂടി പുറത്തുവന്നിരുന്നു. .വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് നിയമനക്രമക്കേട് നടന്നതായി വ്യക്തമായത്.
2007 ൽ, സജി ബഷീർ സിഡ്‌കോയിലേക്ക് അസിസ്റ്റന്റ് ജനറൽ മാനേജർ മാർക്കറ്റിംഗിംഗിലെ രണ്ടു തസ്തികളിലേക്ക് നിയമനം നടത്താൻ പത്രപരസ്യം ചെയ്തിരുന്നു.കഴിവും മികവുമുള്ള ഉദ്യോഗാർഥികളെ പിന്തള്ളി തന്റെ അടുപ്പക്കാരെ സജി ബഷീർ ഈ തസ്തികകളിലേക്ക് നിയമിച്ചുവെന്നാണ് ആരോപണം.ഈ നിയമനങ്ങൾ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയും വൻതുക കൈക്കൂലി വാങ്ങിയുമാണെന്നും ആരോപണമുണ്ട്.

സിഡ്‌കോ ചട്ടങ്ങൾ പകാരം 3500 രൂപയിൽ കൂടുതൽ ശമ്പളമുള്ള തസ്തികയിലെ നിയമനത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണം.എന്നാൽ സിഡ്‌കോയിൽ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയായിരുന്നു സജി ബഷീറിന്റെ നിയമനങ്ങൾ.എഴുത്തുപരീക്ഷ പോലും നടത്തിയിട്ടില്ല.ഇൻർവ്യൂ ബോർഡിൽ ഉണ്ടായിരുന്നത് സിഡ്‌കോ ചെയർമാനായ ആർ.രാമചന്ദ്രൻ, ടി.ഒ.സൂരജ്, സജി ബഷീർ എന്നിവർ മാത്രമാണ് പങ്കെടുത്തത്. സിഡ്‌കോയിൽ എജിഎം മാർക്കറ്റിങ് എന്ന തസ്തിക സ്റ്റാഫ് പാറ്റേണിൽ ഇല്ലാതിരിക്കെയാണ് ഇല്ലാത്ത തസ്തികയിൽ നിയമവിരുദ്ധ നിയമനം നടത്തിയത്.തസ്തിക സൃഷ്ടിക്കാൻ സാധ്യതാ പഠനവും നടത്തിയിട്ടില്ല.

അസിസ്റ്റന്റ് മാനേജർ തസ്തികയിൽ അനധികൃത നിയമനം കിട്ടിയത് വി.എ.ഗോപീകൃഷ്ണൻ, അജിത് കുമാർ എസ് എന്നിവർക്കാണ്.എജിഎം മാർക്കറ്റിങ് തസ്തികയിലിരുന്ന് ഇവർ എംഡി സജി ബഷീറിനൊപ്പം നിരവധി ക്രമക്കേടുകൾ കാട്ടിയെന്നാണ് ആരോപണം.സിഡ്‌കോയുടെ മേനംകുളം മണൽക്കടത്ത് കേസിലും ഒലവക്കോട് ഷെഡ് അലോട്ട് ചെയ്ത കേസിലും വിജിലൻസ് ഇരുവരെയും പ്രതികളാക്കിയിരുന്നു.

നിയമവിരുദ്ധ നിയമനം വഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സർക്കാർ ഖജനാവിന് ഉണ്ടായിരിക്കുന്നത്.സിഡ്‌കോ ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവാതെ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് ഈ സ്ഥിതിവിശേഷം.ഇരുവരെയും പുറത്താക്കി, ശമ്പളം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ മന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ട്.ചാല സ്വദേശി ദിലീപ് നൽകിയ അപേക്ഷയിലാണ് സിഡ്‌കോയിലെ ഈ നിയമന ക്രമക്കേട് തെളിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP