എല്ലാവർക്കും ലഭ്യമാവുന്ന ജീവിത സാഹചര്യം മാത്രമേ ഒരു കമ്യൂണിസ്റ്റ് കാരനും കുടുംബവും ആഗ്രഹിക്കാവൂ; അവകാശപ്പെട്ട സ്വത്തുക്കൾ സഹോദരങ്ങൾക്ക് വീതിച്ചു നൽകി സ്വയം മാതൃകയായി; ഉറക്കം പാർട്ടി ഓഫിസിൽ; ചെരിപ്പു പോലും ധരിക്കാതെയുള്ള ലളിത ജീവിതം; പാർട്ടി പ്രവർത്തനത്തിനിടെ വിവാഹം പോലും മറന്നു പോയ സഖാവ് ഭാസ്ക്കരൻ: എ.കെ. ജി. പിറന്ന ഗ്രാമത്തിൽ നിന്നും ഇതാ ഒരു മാതൃകാ കമ്യൂണിസ്റ്റ്
രഞ്ജിത് ബാബു
കണ്ണൂർ: എ.കെ. ജി. പിറന്ന ഗ്രാമത്തിൽ ഇതാ ഒരു മാതൃകാ കമ്യൂണിസ്റ്റ്. രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ഭാസ്ക്കരേട്ടനെന്നും മറ്റുള്ളവർ സഖാവ് ഭാസ്ക്കരനെന്നും വിളിക്കുന്ന പി.വി. ഭാസ്ക്കരൻ. തികഞ്ഞ കമ്യൂണിസ്റ്റ് ശൈലിയിൽ ജീവിക്കുന്ന രാഷ്ട്രീയ പ്രവർത്തകനാണ്. എന്നാൽ ഭാസ്ക്കരേട്ടനെപ്പോലെ ജീവിക്കാൻ ഇന്ന് എത്ര പേർക്ക് കഴിയും?. പാർട്ടി ഓഫീസിൽ ഉറക്കം. നാടൻ ഹോട്ടലിൽ ഭക്ഷണം. ചെരിപ്പു പോലും ധരിക്കാതെയുള്ള ലളിത ജീവിതം. പാർട്ടി പ്രവർത്തനത്തിനിടെ വിവാഹം പോലും മറന്നു പോയ സഖാവ്. 66 കാരനായ ഭാസ്ക്കരേട്ടന്റെ ജീവിത കഥ ഇങ്ങിനെ. 1969 ൽ പെരളശ്ശേരി ഹൈസ്ക്കൂളിൽ വിദ്യാർത്ഥി സമരം കാണാൻ വന്നതായിരുന്നു ചെറുമാവിലായി യു.പി. സ്ക്കുളിലെ ഈ ഏഴാം തരക്കാരൻ. കെ.എസ്. യു. വിന്റെ കുത്തകയായിരുന്നു അന്ന് പെരളശ്ശേരി സ്ക്കൂൾ. വിദ്യാർത്ഥികൾക്കു നേരെ നടന്ന ഒരക്രമവുമായി ബന്ധപ്പെട്ട് സ്ക്കൂൾ ലീഡറായിരുന്ന കെ.എസ്. യു. നേതാവ് കെ.എസ്. എഫിനൊപ്പം സമരത്തിന് നേതൃത്വം നൽകി. അതോടെ സമരത്തിന്റെ ആവേശം ഭാസ്ക്കരനിലും ചലനമുണ്ടാക്കി. സജീവ പ്രവർത്തകനല്ലെങ്കിലും ഭാസ്ക്കരന്റെ അച്ഛൻ ചെത്തു തൊഴിലാളിയായ അപ്പുവും കമ്യൂണിസ്റ്റായിരുന്നു.
പെരളശ്ശേരി ഹൈസ്ക്കൂളിലേക്ക് ഭാസ്ക്കരൻ പ്രവേശനം നേടിയ കാലം. കെ.എസ്. യു.വും കെ. എസ്. എഫും തുല്യ ശക്തികളായി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്രവുമായി ബന്ധപ്പെട്ട് തലശ്ശേരി കോടതി പിക്കറ്റിങ് സമരത്തിൽ ഭാസ്ക്കരനും പങ്കെടുത്തു. ചെറിയ തോതിൽ മർദ്ദനമേൽക്കുകയും ചെയ്തു. അതോടെ ഭാസ്ക്കരൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. എസ്. എഫ്.ഐ. യുടെ കണ്ണൂർ താലൂക്ക് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ സമ്മേളനത്തിൽ കൊൽക്കത്തയിലേക്കുള്ള പ്രതിനിധിയായും ഭാസ്ക്കരൻ തെരഞ്ഞെടുക്കപ്പെട്ടു. കൽക്കത്തയിൽ കൊടും തണുപ്പുള്ള സമയത്തായിരുന്നു സമ്മേളനം. എല്ലാവരും ചെരിപ്പു ധരിക്കണമെന്നും നിർദ്ദേശവുമുണ്ട്. ഭാസ്ക്കരനാണെങ്കിൽ ഒരു കൗതുകത്തിനു പോലും ചെരിപ്പിട്ടിട്ടുമില്ല.
കണ്ണൂരിൽ നിന്നും തീവണ്ടി കയറി മദിരാശിയിൽ മണിക്കൂറുകളോളം കാത്തു നിന്നാലേ കൽക്കത്തയിലേക്ക് ട്രെയിൻ കിട്ടൂ. അതിനാൽ സമ്മേളന പ്രതിനിധികളെല്ലാം മദിരാശിയിലിറങ്ങി. അന്നത്തെ മൂർ മാർക്കറ്റിലെത്തി ഭാസ്ക്കരൻ ചെരിപ്പു വാങ്ങി. എന്നാൽ ഇട്ട് നോക്കാതെ ചെരിപ്പ് ബാഗിൽ വെച്ച് കൊൽക്കത്തയിലേക്ക് യാത്ര തുടർന്നു. ട്രെയിൻ കൊൽക്കത്തയിലെത്തിയിട്ടും ഭാസ്ക്കരൻ ചെരിപ്പ് ധരിച്ചില്ല. ഒടുവിൽ താമസ സ്ഥലത്തെത്തി.
പിറ്റേ ദിവസം സമ്മേളന സ്ഥലത്തേക്ക് പോകുമ്പോൾ ചെരിപ്പു ധരിച്ചു. രാവിലെ നല്ല തണുപ്പായിരുന്നു. പ്രതിനിധി സമ്മേളനം നടക്കുന്ന വേദി വരെ ഭാസ്ക്കരൻ ചെരിപ്പ് ധരിച്ചു തന്നെയെത്തി. അതോടെ ചെരിപ്പ് തനിക്ക് വഴങ്ങുന്നില്ലെന്ന് ഭാസ്ക്കരന്‍ മനസ്സിലായി. കൊൽക്കത്തയിലെ തണുപ്പൊന്നും തന്റെ പാദങ്ങളെ ബാധിക്കുന്നില്ലെന്ന് ഭാസ്ക്കരന്‍ ബോധ്യമായി. പിന്നെ അദ്ദേഹം ചെരിപ്പ് ധരിച്ചില്ല. മണിക്കൂറുകൾ മാത്രം ചെരിപ്പ് ധരിച്ച ഭാസ്ക്കരൻ പിന്നീടൊരുക്കലും ചെരിപ്പിനെക്കുറിച്ച് ചിന്തിച്ചില്ല. പൂർണ്ണ നഗ്ന പാദനായി അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം ഭാസ്ക്കരന്‍ സ്വന്തം.
എസ്. എസ്. എൽ. എസി. വരെയാണ് ഭാസ്ക്കരന്റെ വിദ്യാഭ്യാസം. ഇംഗ്ലീഷും ഹിന്ദിയും ഒഴിച്ച് മറ്റെല്ലാ വിഷയങ്ങളും പാസായെങ്കിലും ഭാസ്ക്കരൻ തുടർ പഠനത്തിന് താത്പര്യമെടുത്തില്ല. തനിക്ക് ഇംഗ്ലീഷും ഹിന്ദിയും വഴങ്ങില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സംഘടനയിൽ നിന്നു കെ.എസ്. വൈ. എഫിലെത്തി. വില്ലേജ് തലം മുതൽ ഏറിയാ തലം വരെയുള്ള ഭാരവാഹിയായി. അതിനിടെ നിർമ്മാണ തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയന്റെ ഏരിയാ സെക്രട്ടറിയായും സിപിഐ(.എം). ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചു.
മാവിലായി ലോക്കൽ സെക്രട്ടറിയായും പിന്നീട് തുടർച്ചയായി മൂന്ന് തവണ മാവിലായി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഡയരക്ടറായും ഭാസ്ക്കരൻ സേവനമനുഷ്ടിച്ചു. 2005 മുതൽ 2010 വരെ പെരളശേരി പഞ്ചായത്ത് പര്സിഡന്റായി ഭാസ്ക്കരൻ സേവനം അനുഷ്ടഠിച്ചിരുന്നു. ഇക്കാലത്ത് ജലസംരക്ഷണം, കൃഷി, മൃഗസംരക്ഷണം, തുടങ്ങി നിരവധി സെമിനാറുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി.
സംസ്ഥാനത്ത് ആദ്യമായി ലൈബ്രറി കൗൺസിൽ രൂപീകരിച്ചപ്പോൾ കണ്ണൂരിൽ നിന്നും സ്റ്റേറ്റ് കൗൺസിലിലേക്ക് ഭാസ്ക്കരൻ തെരഞ്ഞെടുക്കപ്പെട്ടു. പത്ത് വർഷക്കാലം ആ സ്ഥാനത്ത് തുടർന്നു. മാവിലായിയിലെ അപ്പുവിന്റേയും മാതുവിന്റേയും മകനായ ഭാസ്ക്കരൻ അച്ഛനമ്മമാരുടെ സ്വത്തുക്കളെല്ലാം സഹോദരിക്കും സഹോദരനും നൽകി അവകാശം ഉപേക്ഷിച്ച് മാതൃകയായി. പിന്നീട് 1984 മുതൽ പൂർണ്ണമായും പാർട്ടി ഓഫീസിൽ താമസമാക്കി.
മൂന്ന് പെരിയയിലെ പാർട്ടി ഓഫീസ് പൊളിച്ച് പെരളശ്ശേരിയിൽ പണിതപ്പോൾ താമസം അവിടേക്ക് മാറ്റുകായിരുന്നു. എല്ലാവർക്കും ലഭ്യമാവുന്ന ജീവിത സാഹചര്യം മാത്രമേ ഒരു കമ്യൂണിസ്റ്റ് കാരനും കുടുംബവും ആഗ്രഹിക്കാവൂ എന്നാണ് ഭാസ്ക്കരന്റെ പക്ഷം. രാഷ്ട്രീയക്കാരുടെ ജീവിതവും അവരുടെ കുടുംബ ജീവിതവും തുറന്ന പുസ്തകമായിരിക്കണമെന്ന് ഭാസ്ക്കരൻ പറയുന്നു. ഭാസ്ക്കരനെ കുറിച്ച് മാവിലായിയിലെ പി.രാജൻ പറയുന്നത് ഇങ്ങിനെ. പൊതു പ്രവർത്തകർക്ക് മാതൃകയായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് ഭാസ്ക്കരേട്ടനെന്ന് രാജൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- ക്രിക്കറ്റ് കളിക്കിടെ പാഞ്ഞുവന്ന പന്തുകൊണ്ടത് സ്വകാര്യ ഭാഗത്ത്; മൈതാനത്ത് കുഴഞ്ഞുവീണ 11 വയസുകാരന് ദാരുണാന്ത്യം; അപകടം കുട്ടി ബൗൾ ചെയ്യുന്നതിനിടെ, ബാറ്റർ പന്ത് ആഞ്ഞടിച്ചതോടെ; അപകടമരണത്തിന് കേസ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍