കാന്തപുരത്തിന്റെ നോളജ് സിറ്റിക്കെതിരേയുള്ള കേസ് പൊളിഞ്ഞതോടെ സമസ്തയിൽ തമ്മിലടി; കേസിനു വേണ്ടി സ്വരൂപിച്ച ലക്ഷങ്ങൾ എവിടെ പോയെന്ന് ചോദിച്ച് ഒരു വിഭാഗം; നിലവിളക്ക് വിവാദത്തിന്റെ വിവാദം അടങ്ങും മുമ്പ് മുസ്ലിം പണ്ഡിത സംഘടനയിൽ അഭിപ്രായ ഭിന്നത
എം പി റാഫി
കോഴിക്കോട്: നോളജ്സിറ്റി വിഷയത്തിൽ അന്തിമവിധി കാന്തപുരത്തിന് അനുകൂലമായതോടെ ഇ.കെ വിഭാഗത്തിൽ ആഭ്യന്തരകലഹം രൂക്ഷമായിരിക്കുകയാണ്. സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ നോളജ്സിറ്റിക്കെതിരെ കേസ് നടത്തുന്നതിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെ ലക്ഷങ്ങൾ മുടക്കി കേസ് നടത്തി പരാജയം നേരിട്ടതാണ് മറുവിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. നിലവിളക്ക് വിഷയത്തിൽ എംപി മുസ്തഫൽ ഫൈസിക്കെതിരെയുണ്ടായ നടപടിയുമായി ബന്ധപ്പെട്ട് സമസ്തയിൽ ഉടലെടുത്ത വിവാദം കെട്ടടങ്ങും മുമ്പാണ്, കേരളത്തിലെ ആധികാരിക മുസ്ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ തലമുതിർന്ന പണ്ഡിതർ തമ്മിൽ അഭിപ്രായഭിന്നത വീണ്ടും തലപൊക്കിയിരിക്കുന്നത്.
ആസൂത്രണത്തിലെ പിഴവും വക്കീലിനെ തെരഞ്ഞൈടുക്കുന്നതിലെ വീഴ്ചയുമാണ് കേസ് പരാജയപ്പെടാൻ കാരണമായതെന്നാണ് ഒരുവിഭാഗം പണ്ഡിതർ അഭിപ്രായപ്പെടുന്നത്. എന്നാൽ കേസ് നടത്തുന്നതിനാവശ്യമായ നാൽപ്പത്തിരണ്ടു ലക്ഷം രൂപ സമാഹരിച്ചത് സമസ്തയുമായി ബന്ധമുള്ള ധനികരിൽ നിന്നായിരുന്നു. കൂടാതെ മദ്രസകൾ കേന്ദ്രീകരിച്ചും കാന്തപുരത്തിനെതിരെയുള്ള കേസ് നടത്തുന്നതിന് ഫണ്ട് സ്വരൂപിച്ചിരുന്നു. ഈ പണം എങ്ങനെ ചെലവഴിച്ചു എന്നുള്ളതിന് മറുപടിയും വ്യക്തതയും നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. മദ്രസകൾ കേന്ദ്രീകരിച്ച് പിരിച്ചെടുത്ത തുകയ്ക്കു കൃത്യമായ കണക്കില്ലെങ്കിൽ പൊതു കൺവെൻഷൻ വിളിച്ചു ചേർത്ത് പ്രവർത്തകരെ വസ്തുത ധരിപ്പിക്കുമെന്നുള്ള ഭീഷണിയും ഒരുവിഭാഗം ഉയർത്തിയിട്ടുണ്ട്. സമസ്തയുടെ കീഴിലുള്ള ഇസ്ലാംമതവിദ്യാഭ്യാസ ബോർഡിലേക്കു പിരിച്ചെടുത്ത തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് മദ്രസകളിൽ നിന്നും പിരിച്ചെടുത്ത തുകയെ ചൊല്ലി കലഹം ശക്തമായിരിക്കുന്നത്. മുൻകാലങ്ങളിൽ ആഭ്യന്തരമായി നിലനിന്നിരുന്ന ചില സംഘടനാ പ്രശ്നങ്ങൾ കൂടിയാണ് ഇപ്പോൾ കലഹം മൂർച്ഛിക്കുന്നതിലേക്ക് എത്തിയത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സുന്നി യുവജന സംഘം ജനറൽ സെക്രട്ടറിയുമായ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള പണ്ഡിത സംഘമാണ് കാന്തപുരം വിഭാഗത്തിന്റെ നോളജ് സിറ്റി കേസ് നടത്തുന്നതിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നത്. ഇതിനു മുതിർന്ന പണ്ഡിതരുടെ പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ കാന്തപുരം വിഭാഗത്തിന്റെ നോളജ്സിറ്റിയെ എന്തു വിലകൊടുത്തും എതിർക്കുമെന്നും നിർമ്മാണ പ്രവർത്തനത്തിന് അനുവദിക്കില്ലെന്നും സമസ്തയുടെ മറ്റൊരു സെക്രട്ടറിയും കേരള ഹജ്ജ് ബോർഡ് ചെയർമാനുമായ കോട്ടുമല ബാപ്പു മുസ്ലിയാർ പരസ്യമായി തന്നെ പറഞ്ഞ് രംഗത്തുവന്നിരുന്നു. ഇതുമുതൽ ഭിന്നത പ്രകടമായി നിലനിന്നിരുന്നു.കേസിന്റെ നടത്തിപ്പും മറ്റു ചുമതലയുമെല്ലാം സമസ്ത മുശാവറയിൽപ്പെട്ട ഒരു പണ്ഡിതന്റെയും വിദ്യാർത്ഥി സംഘടനയായ എസ്.കെ എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയുടെയും അധീനതയിലായിരുന്നു നടന്നുവന്നിരുന്നത്. മർക്കസ് നോളജ് സിറ്റിക്കെതിരെ ചെന്നൈ ഹരിത ട്രിബ്യൂണലിൽ കേസ് വാദിക്കുന്നതിനായി സംഘടനയുമായി ബന്ധമുള്ള ഒരു പ്രമുഖ വക്കീലിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ കേസിന്റെ അന്തിമ വിധിഘട്ടത്തിൽ പ്രതീക്ഷിക്കാതെയുള്ള തിരിച്ചടിയുണ്ടായതാണ് ഇപ്പോൾ ഭിന്നത രൂക്ഷമാകാൻ ഇടയാക്കിയിട്ടുള്ളത്.
കാന്തപുരം സുന്നികളുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന മർക്കസ് നോളജ് സിറ്റി വിവിധ വിദ്യാഭ്യാസ വ്യവസായ തൊഴിൽ സംരംഭങ്ങൾ ഏകോപിപ്പിച്ചുള്ള പദ്ധതിയായിരുന്നു. എന്നാൽ ഇത് സ്ഥാപിക്കുന്നത് പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന തരത്തിൽ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പരിധിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈയിലെ ഹരിത ട്രിബ്യൂണലിൽ ഹരജി സമർപ്പിച്ചത്. കേരള സർക്കർ, ജില്ലാകലക്ടർ, മലിനീകരണനിയന്ത്രണ ബോർഡ് തുടങ്ങി പത്തോളം കക്ഷികൾക്കെതിരെയും മർക്കസിനോടൊപ്പം കേസുണ്ടായിരുന്നു. സമസ്തക്കു കീഴിലെ സംഘടനയായ ജംഇയ്യത്തുൽ ഖാസി ഖുളാത്ത് എന്ന സംഘടനയുടെ നേതാവും അഭിഭാഷകനുമായ പയ്യോളി സ്വദേശി നൂറുദ്ദീൻ മുസ്ലിയാരുടെ മരുമകൻ കെ. സവാദ് നൽകിയ കേസാണ് ഹരിത ട്രിബ്യൂണൽ തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്. കേസിനു പിന്നിൽ പരിസ്ഥിതി സ്നേഹമല്ലെന്നും കാന്തപുരം വിഭാഗത്തോടുള്ള അന്ധമായ സംഘടനാ വിരോധമാണെന്നും നോളജ്സിറ്റിക്കു വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ ബോധിപ്പിക്കുകയായിരുന്നു.
നോളജ്സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് യാതൊരു വിലക്കുമില്ലെന്നും വിദ്യാഭ്യാസ പ്രവർത്തനവും പരിസ്ഥിതി സംരക്ഷണവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഇത്തരം പദ്ധതികൾ രാജ്യപുരോഗതിക്ക് അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടതായി രേഖകൾ വ്യക്തമാക്കുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കൈതപ്പൊയിലിൽ നിർമ്മാണം പുരോഗമിക്കുന്ന മർക്കസ് നോളജ് സിറ്റി പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നുവെന്നും പ്രസ്തുത ഭൂമി വയനാട് വന്യജീവി സങ്കേതത്തോട് ചേർക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ പരാതി നൽകിയിരുന്നത്. എന്നാൽ ഒരു വർഷക്കാലമായി നടന്നു വരുന്ന കേസ് പരിശോധിച്ച ശേഷം കോടതി കേസ് തള്ളുകയായിരുന്നു. ജസ്റ്റിസ് ഡോ.ജ്യോതിമണി, എക്സ്പേർട്ട് മെമ്പർ പ്രൊഫ. ആർ നാഗേന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് 31ന് വിധി പ്രസ്താവിച്ചത്.
അതേസയം, ഭരണഘടന ഉറപ്പു നൽകുന്ന നിയമവ്യവസ്ഥയുടെ വിജയമായി കോടതി വിധിയെ കാണുന്നതായി നോളജ്സിറ്റി അധികൃതർ പറഞ്ഞു. പദ്ധതിയുമായി പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു പോകുമെന്നും 2020ഓടെ ആദ്യഘട്ടം പൂർത്തീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കേസിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ മേൽകോടതിയെ സമീപിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഹരജിക്കാർ തീരുമാനമെടുത്തിട്ടില്ല. സമസ്തയിൽ നോളജ്സിറ്റി വിവാദം പുകയുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തുടർനടപടിയെടുക്കുമെന്നാണ് അറിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍