ആദ്യം ലിസി... ഇപ്പോൾ ലേക്ഷോർ.. അടുത്തത് അമൃതയോ? അവയവദാനത്തിന്റെ പേരിൽ മാദ്ധ്യമങ്ങളെ വിലയ്ക്കെടുത്തു സ്വകാര്യ ആശുപത്രികൾ സെൻസേഷൻ സൃഷ്ടിക്കുന്നു; ലിസിയുടെ ഹൃദയം ശ്രദ്ധ നേടിയത് ആദ്യം വിമാനത്തിൽ കയറ്റിയപ്പോൾ; ലേക്ഷോറിന്റേത് സ്വകാര്യ ജെറ്റിൽ കയറ്റിയപ്പോഴും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ അത്യാവശ്യമുള്ളവർക്ക് കൈമാറുന്നത് മഹത്തായ മനുഷ്യ കാര്യം തന്നെ എന്നതിൽ സംശയം വേണ്ട. അതിന് മുൻകൈ എടുക്കുന്ന ആശുപത്രികൾ, ഡോക്ടർമാർ, എന്നിവർ ആദരിക്കപ്പെടണം. ഒപ്പം അവയവങ്ങൾ നൽകാൻ തയ്യാറായ കുടുംബത്തിനെ പ്രത്യേകം ആദരിക്കണം എന്നതിലും ഒരു സംശയവും വേണ്ട. എന്നാൽ ലൈവ് ചാനൽ കാഴ്ചകളും മാദ്ധ്യമ റിപ്പോർട്ടുകളും ഒരുക്കി ഇത്തരം ആഘോഷങ്ങൾ തുടർച്ചയായി നടത്തുന്ന മാദ്ധ്യമങ്ങളുടെ ലക്ഷ്യത്തെ സംശയിക്കപ്പെടേണ്ടതുണ്ട്. സർക്കാർ ആശുപത്രികളിലെ ചെറിയ പിശക് വലിയ വാർത്തയാവുകയും അധികൃതരുടെ പിശക് മൂലം രോഗികൾ മരിച്ചാൽ പോലും ഒരു സ്വകാര്യ ആശുപത്രി എന്ന് മാത്രം പറഞ്ഞ് തടി തപ്പുകയും ചെയ്യുന്ന മാദ്ധ്യമങ്ങൾ അവയവ കൈമാറ്റം ലൈവ് കാഴ്ചയാക്കുന്നതിൽ സംശയം ഇല്ലേ എന്നാണ് പലരും ചോദിക്കുന്നത്.
സ്വകാര്യ ആശുപത്രികൾക്ക് ചുളുവിൽ പ്രചാരം നേടാൻ വേണ്ടിയാണ് ഈ ലൈവ് കാഴ്ചകൾ എന്ന ആരോപണമാണ് ശക്തമാകുന്നത്. ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെ കഴിഞ്ഞ ആഴ്ച പൂനയിൽ നിന്ന് ഡൽഹിയിലേക്കുള്ള അവയവ യാത്ര ഇത്രയും ശ്രദ്ധിക്കപ്പെടാതെ പോയത് ഇതേ കാരണത്താൽ ആണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ശ്രദ്ധേയമായ കാര്യം വാർത്തയാക്കാനായി കണ്ടെത്തുന്ന കാര്യങ്ങളാണ്. ആദ്യം വിമാനത്തിൽ അവയവം കൊണ്ടു പോകുന്ന സംഭവം എന്ന നിലയിൽ ആയിരുന്നു ലിസി ആശുപത്രി സംഭവം വാർത്ത ആയത്. ലേക് ഷോർ ശ്രദ്ധ നേടിയത് ആദ്യം സ്വകാര്യ വിമാനത്തിൽ കൊണ്ടു പോയ സംഭവം എന്ന നിലയിലും. ജീവൻ വളരെ വിലപിടിച്ചതാണ്. അതിനാൽ തന്നെയാണ് ഒരു ജീവൻ പൊലിഞ്ഞാലും ആ ജീവനിൽ നിന്നു മറ്റൊരാളിലേക്കു ജീവൻ പകരാനുള്ള നടപടികൾക്ക് സന്നദ്ധ സംഘടനകളും സർക്കാരും മുൻകൈ എടുക്കുന്നതും. എന്നാൽ ഇതൊക്കെ ആശുപത്രികളിലേക്ക് ആളുകളെ അടുപ്പിക്കാനുള്ള മാർഗ്ഗമാക്കി മാറ്റുകയാണ് പലരും.
കൊച്ചിയിൽ വമ്പൻ ആശുപത്രികൾ തമ്മിലെ മത്സരം രൂക്ഷമാണ്. രോഗികൾക്ക് കുറഞ്ഞ ചെലവിൽ ചികിൽസ ലഭ്യമാക്കാനല്ല ഇത്. മറിച്ച് ആശുപത്രികളുടെ സൗകര്യങ്ങളുടെ മേനി പറച്ചിലിലൂടെ കസ്റ്റമേഴ്സിനെ വലവീശിപ്പിടിക്കൽ. അതിന് ശേഷം വലിയ തുകകൾ സ്വന്തമാക്കുകയും ചെയ്യും. ഇവിടേയും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. ലിസി ആശുപത്രി ഒരു കാര്യം ചെയ്യുമ്പോൾ അതിന് ലേക് ഷോറിനും കഴിയുമെന്ന് തെളിയിക്കേണ്ടത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. യൂസഫലിയുടെ ലേക് ഷോറിന് പിന്നിലല്ലെന്ന് തെളിയിക്കാൻ അമൃതയും അത്യാധുനിക വാർത്തയുമായി ഉടൻ എത്തിയേക്കും. അതാണ് ആരോഗ്യ മേഖലയിൽ കേരളത്തിലുള്ള മത്സരത്തിന്റെ പ്രത്യേകത. അവയവ ദാനം പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി കഴിഞ്ഞ കുറച്ചു നാളുകളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. എന്നാൽ, ഈ പദ്ധതികൾ ആഘോഷമാക്കുന്നതിലൂടെ ആരുടെ താൽപര്യങ്ങളാണു സംരക്ഷിക്കപ്പെടുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. സ്വകാര്യ ആശുപത്രികൾ തന്നെയാണ് നേട്ടമുണ്ടാക്കുന്നത്.
ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വാർത്ത കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് അവയവങ്ങൾ വിമാനമാർഗം കൊണ്ടു പോകുന്നു എന്നതാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് വാഹനാപകടത്തെ തുടർന്നു മസ്തിഷ്ക മരണം സംഭവിച്ച കായംകുളം സ്വദേശി എച്ച് പ്രണവി(19)ന്റെ അവയവങ്ങളാണു ചെന്നൈയിലേക്കു കൊണ്ടു പോകുന്നത്. അവയവദാനത്തിൽ പുതുചരിത്രം എന്ന നിലയിലാണ് ഇതിനെ മാദ്ധ്യമങ്ങൾ വിവരിക്കുന്നത്. ഓരോ തവണയും 'പുതുചരിത്രം' കുറിച്ച് മാദ്ധ്യമങ്ങൾ വ്യാപക പ്രചാരണം നൽകുന്നത് അവയവദാനത്തിന്റെ മഹത്വം എന്നതിലുപരി സ്വകാര്യ ആശുപത്രികൾക്കുള്ള പരസ്യം മാത്രമാണെന്ന ആരോപണമാണ് ഉയരുന്നത്. ഫുട്ബോൾ കമന്ററിക്ക് സമാനമായി കാര്യങ്ങൾ ആവേശത്തോടെ വിളിച്ചു പറയുന്ന റിപ്പോർട്ടർമാർ. കൃത്യമായ വിവരങ്ങൾ പകർന്ന് നൽകുന്ന സംവിധാനങ്ങൾ. അങ്ങനെ ജീവൻ രക്ഷിക്കാനുള്ള യാത്രകൾ കച്ചവടത്തിന്റെ അനന്ത സാധ്യതകളായി മാറുന്നു.
ഒറ്റ ഹൃദയ ശസ്ത്രക്രിയയിലൂടെ ലിസി ആശുപത്രിയുടെ പേരും പെരുമയും മലയാളി ഉള്ളിടത്തെല്ലാം എത്തി. അവിടെ നീലകണ്ഠ ശർമ്മയുടെ ഹൃദയം വിമാനത്തിൽ കൊച്ചിയിലെത്തിയപ്പോൾ മലയാളി കാത്തിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയും മറ്റും അതിവേഗം കൊച്ചിയിലെത്തി. ഇതിന്റെ ഓരോ നിമിഷവും വാർത്താ ചാനലുകൾ നാടകീയമായി തന്നെ ജനങ്ങളിലെത്തിച്ചു. പുതുമയുള്ള എന്തും കേരളത്തിൽ വാർത്തയാണ്. അത് തന്നെയാണ് നീലകണ്ഠ ശർമ്മയുടെ ആവയവം കൊച്ചിയിലെത്തിയത് ആഘോഷമായത്. ഇതോടെ സ്വകാര്യ ആശുപത്രികൾ ഉറക്കമിളച്ച് ചിന്തയിലാണ്. സ്വാതന്ത്ര്യാനന്തര ഭാരത്തിൽ എണുപതുകളോടെ ഉയർന്ന് കേട്ടത് കേരളാ മോഡലായിരുന്നു. അരോഗ്യ രംഗത്തെ കേരളത്തിന്റെ തലയെടുപ്പ് അതോടൊപ്പം ലോകമറിഞ്ഞു. ഇതിന്റെ വിപണ സാധ്യതകൾ തിരിച്ചറിഞ്ഞ് സ്വകാര്യ ഹോസ്പ്പിറ്റലുകൾ കേരളത്തിൽ എങ്ങും നിറഞ്ഞു. സർക്കാർ ആശുപത്രികൾ വിട്ട് പേരും പെരുമയുമുള്ള ആശുപത്രികളിലേക്ക് മലയാളി നീങ്ങി. ഇതിനൊപ്പം മാലിയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമെല്ലാം വിദഗ്ധ ചികിൽസയ്ക്ക് കേരളത്തിൽ രോഗികളെത്തി. യൂറോപ്പിലേയും ആഫ്രിക്കയിലേയും രോഗികൾ പോലും നല്ല ചികിൽസയ്ക്കുള്ള മാർഗ്ഗമായി കേരളത്തെ കണ്ടു. മിടുക്കന്മാരായ ഡോകർമാരുടെ സാന്നിധ്യമാണ് ഇതിന് കാരണം.
മസ്തിഷ്ക മരണം സംഭവിച്ച രോഗിയിൽ നിന്ന് അവയവങ്ങൾ മറ്റൊരു രോഗിയിലേക്കു മാറ്റിയ സംഭവം മുമ്പ് ചെന്നൈയിൽ നിന്നു റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ ട്രാഫിക് എന്ന സിനിമ പുറത്തിറങ്ങിയത്. നല്ലൊരു സന്ദേശം പകർന്നു തന്ന ആ സിനിമയുടെ പേരു പരാമർശിച്ചാണ് പിന്നീടുള്ള ഇത്തരം ശസ്ത്രക്രിയകൾ കേരളത്തിൽ നടന്നത്. അവയവ ദാനം ആദ്യമായി എയർ ആംബുലൻസിലൂടെ, അവയവ ദാനം മറ്റൊരു സംസ്ഥാനത്തേക്ക് എന്നൊക്കെ പറഞ്ഞു പുതിയ പുതിയ ചരിത്രങ്ങൾ രചിക്കുകയാണ് മാദ്ധ്യമങ്ങൾ. റോഡു ബ്ലോക്കു ചെയ്ത് പൊലീസ് സഹായിച്ചു, സ്വകാര്യ ആശുപത്രിയുടെ നേട്ടം, മുഖ്യമന്ത്രിയുടെ നേട്ടം എന്നൊക്കെയുള്ള നിലയിൽ തകർത്ത് ആഘോഷിക്കുകയാണു മാദ്ധ്യമങ്ങൾ ചെയ്തത്. അവയവങ്ങൾ ദാനം ചെയ്ത വ്യക്തികൾക്കു പ്രാധാന്യം ലഭിക്കുന്നതിനു പകരം ഇത്തരത്തിലുള്ള ഗിമ്മിക്കുകൾ കൊണ്ടു നിറയ്ക്കുകയായിരുന്നു മാദ്ധ്യമങ്ങൾ. ഇതിനിടെയിൽ ലാഭം കൊയ്യുകയാണ് ആശുപത്രികൾ. വിമാനത്തിലൂടെ അവയവം എത്തിച്ച ശസ്ത്രക്രിയയിലൂടെ ലിസി ആശുപത്രിക്ക് പറയാനുള്ളത് ലാഭക്കണക്കുകാണ്. അടുത്ത മൂന്ന് വർഷത്തേക്ക് ഹൃദശസ്ത്രക്രിയയ്ക്ക് ആർക്കും ഇനി അവിടെ ഡേറ്റില്ല.
റോഡ് ബ്ലോക്ക് ചെയ്ത് അതിവേഗത്തിൽ അവയവുമായി ചീറിപ്പായുന്ന ആംബുലൻസ്. എസ്കോർട്ടായി പൊലീസ് വാഹനം. ഇതൊന്നുമില്ലാതെ തന്നെ ഇതൊക്കെ ചെയ്യാം. അതാണ് പൂനയിൽ ഇന്ത്യൻ സൈന്യം കാട്ടി തന്നത്. പൂനയിലെ സൈനിക ആശുപത്രിയിൽ ചികിൽസയിലുള്ള ഒരാൾക്ക് മസ്തിഷ്ക മരണം സംഭവിക്കുന്നു. ബന്ധുക്കൾ അവയവ ദാനത്തിന് സമ്മതം അറിയിച്ചതോടെ സൈന്യം തീരുമാനമെടുത്തു. ഹൃദയം ഡൽഹിയിൽ എത്തിക്കണം. അതിന് ആരേയും അവർ ബുദ്ധിമുട്ടിച്ചില്ല. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിൽ നിന്ന് രാത്രി ഒൻപത് മണിക്ക് ശേഷം ശസ്ത്രക്രിയയിലൂടെ ഹൃദയവും മറ്റ് അവയവങ്ങൾ പുറത്തേക്ക് എടുത്തു. അപ്പോൾ മണിയ രാത്രി പന്ത്രണ്ട്. റോഡിൽ വാഹനങ്ങളുടെ തിരക്കില്ല. ആരും ഒന്നും അറിഞ്ഞുമില്ല. വലിയ ഗതാഗത നിയന്ത്രണമൊന്നുമില്ലാതെ അവയങ്ങൾ പൂനയിലെ വിമാനത്താവളത്തിൽ അവിടെ നിന്ന് യുദ്ധവിമാനത്തിൽ അതിവേഗം ഡൽഹിയിൽ. തിരക്കിന്റെ കഥമാത്രം പറയുന്ന ഡൽഹിയുടെ റോഡും അർദ്ധ രാത്രിയിൽ ആളില്ലാ അവസ്ഥയിൽ. ഈ റോഡിലൂടെ അതിവേഗം അവയവം ആശുപത്രിയിലെത്തി. ഇവിടെ സൈനിക ആശുപത്രിക്ക് പരസ്യത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് തന്നെ ആരേയും ഒന്നും അറിയിക്കാതെ കാര്യങ്ങൾ നടത്തി.
ഈ മാതൃക കേരളത്തിലുമാകാം. എന്നാൽ കച്ചവട തന്ത്രമുള്ള ആശുപത്രികൾക്ക് എല്ലാം വാർത്തയാകണം. അതിന് റോഡ് ബ്ലോക്ക് ചെയ്യും. സമൂഹത്തിന് ഗുണകരമല്ലാത്ത കാര്യങ്ങൾ പലതും ഉയർത്തിക്കാട്ടും. ഇത്തരം വാർത്തകളിലൂടെ അവയവദാനത്തിന്റെ പ്രസക്തിയും ജനങ്ങളിലെത്തും. അതും സ്വകാര്യ ആശുപത്രികളുടെ കച്ചവട താൽപ്പര്യത്തെ സഹായിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കാനും അവർക്ക് അറിയാം. അതുകൊണ്ട് തന്നെ ഇനിയും വിമാനത്തിലെ അവയവ യാത്രകൾക്ക് പുതുമയുണ്ടാക്കാൻ പലതും അവതരിപ്പിക്കപ്പെടുമെന്ന് തീർച്ചയാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്