കഴിഞ്ഞ സെപ്റ്റംബറിൽ ശിക്ഷ പൂർത്തിയാക്കി വെളിയിൽ ഇറങ്ങിയ സന്തോഷ് മാധവന്റെ പേരു വലിച്ചിഴക്കുന്ന ദുരുദ്ദേശത്തോടെ; ജയിലിൽ മാന്യമായി കഴിഞ്ഞു അർഹിക്കുന്ന ആനുകൂല്യം കൈപ്പറ്റിയ പഴയ വ്യാജ സ്വാമി ഇപ്പോൾ ആരോടും പരിഭവമില്ലാതെ ബാഗ്ലൂരിൽ കഴിയുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നടപടികൾ തുടങ്ങിയത് യുഡിഎഫ് ഭരണകാലത്ത്. ടിപി വധക്കേസിലെ അഞ്ചു പ്രതികൾക്കും സന്തോഷ് മാധവനും ഉൾെപ്പടെയുള്ളവരുടെ ലിസ്റ്റായിരുന്നു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരുന്ന യുഡിഎഫ് ഭരണകാലത്ത് തയ്യാറായിരുന്നത്. ഇതോടെ വിവാദ സ്വാമി വീണ്ടും വാർത്തകളിലെത്തി. യുഡിഎഫ് ഏത് സാഹചര്യത്തിലാണ് സന്തോഷ് മാധവന് ശിക്ഷാ ഇളവ് നൽകാൻ ശ്രമിച്ചതെന്നായിരുന്നു അന്വേഷണം. അപ്പോഴാണ് സന്തോഷ് മാധവൻ ഇപ്പോൾ കേരളത്തിലെ ജയിലിൽ ഇല്ലെന്ന് വ്യക്തമായത്. അദ്ദേഹം ഇന്ന് ജയിൽ മോചിതനാണ്.
ബംഗ്ലുരുവിലാണ് താമസം. ചില്ലറ ബിസിനസ്സുമായി കഴിയുന്നു. ഇപ്പോഴത്തെ വിവാദങ്ങളിലൊന്നും പ്രതികരിക്കാനും തയ്യാറല്ല. യുഡിഎഫ് ഭരണകാലത്ത് ശിക്ഷാ ഇളവ് നൽകാൻ നീക്കമുണ്ടായിരുന്നു. അന്ന് ശിക്ഷ പൂർത്തിയാകാൻ മാസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളൂ. ചില രാഷ്ട്രീയ താൽപ്പര്യങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു. സന്തോഷ് മാധവനെ കൂടെ കൂട്ടി വി എസ് അച്യൂതാനന്ദനെ പ്രതിസന്ഥാനത്ത് നിർത്തുകയായിരുന്നു യുഡിഎഫിലെ ചില നേതാക്കളുടെ ശ്രമം. അതിന് സന്തോഷ് മാധവന് താൽപ്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ ശിക്ഷാ കാലവധി കഴിയും വരെ ജയിലിൽ കിടക്കാമെന്ന നിലപാടും അദ്ദേഹം എടുത്തു-സന്തോഷ് മാധവനെ അടുത്തറിയാവുന്ന ആൾ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
തടവിൽ കഴിയുമ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ സന്തോഷ് മാധവന് എന്നും ലഭിച്ചത് നല്ല പേരായിരുന്നു. ഏറിയ നാളും അദ്ദേഹം ജയിൽ ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയി ജോലി നോക്കി. തടവുകാർ ഡോക്ടറെ കാണാൻ വരുമ്പോൾ അവരുടെ വിവരങ്ങൾ അവിടത്തെ കംപ്യൂട്ടറിൽ രേഖപ്പെടുത്തുക, ഉള്ള മരുന്ന് എടുത്തു കൊടുക്കുക എന്നിങ്ങനെ ചില്ലറ പണി. ഉച്ച കഴിഞ്ഞാൽ ഫ്രീ. ആ സമയത്തും സന്തോഷ് മാധവൻ ആശുപത്രി കംപ്യൂട്ടറിൽ ജോലി തുടരുമെന്നും ജീവനക്കാർ പറയുന്നു. ജയിലിനുള്ളിൽ പ്രശ്നമൊന്നും ഉണ്ടാക്കിയുമില്ല. അങ്ങനെ നല്ല പേരുമായി പുറത്തിറങ്ങിയ സന്തോഷ് മാധവൻ പഴയ ജ്യോൽസ്യമുപേക്ഷിച്ച് ബംഗളുരുവിലേക്ക് മാറുകയായിരുന്നു. വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കാനായിരുന്നു ഇത്. അതുകൊണ്ട് തന്നെ യുഡിഎഫ് സർക്കാരിന്റെ കാലത്തും ശിക്ഷാ ഇളവിന് സന്തോഷ് മാധവൻ അർഹനായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫ് കാലത്ത് സന്തോഷ് മാധവന് ശിക്ഷാ ഇളവ് നൽകാൻ ശ്രമിച്ചത് വിവാദമാക്കുന്നതിൽ അർത്ഥമില്ലെന്നും വിലയിരുത്തലുണ്ട്.
സന്തോഷ് മാധവനെ രണ്ട് കേസുകളിലായി പതിനാറ് വർഷത്തേയ്ക്കായിരുന്നു എറണാകുളം അഡീഷ്ണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2009ൽ ശിക്ഷിച്ചിരുന്നത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് സന്തോഷ് മാധവൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ ഒരു കേസിൽ സന്തോഷ് മാധവനെ കോടതി വെറുടെ വിട്ടു. ഇതോടെ ശിക്ഷ എട്ട് വർഷമായി കുറഞ്ഞു. അങ്ങനെയാണ് സെപ്റ്റംബറിൽ സന്തോഷ് മാധവന് ശിക്ഷ പൂർത്തിയാക്കാൻ കഴിഞ്ഞത്. പതിനാറ് കൊല്ലത്തെ ശിക്ഷയാണ് മലയാളിയുടെ മനസ്സിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് കൂടിയാണ് സന്തോഷ് മാധവന് 2016ൽ മോചനം സാധ്യമായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിൽ ഒരു കേസിൽ പീഡനത്തിനിരയായ പെൺകുട്ടി മൊഴിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഡീഷ്ണൽ സിജിഎം കോടതി ശിക്ഷ വിധിച്ചത്. ഈ മൊഴി അടിസ്ഥാനമാക്കിയാണ് ശിക്ഷ ഹൈക്കോടതിയും ശരി വെച്ചത്.
എന്നാൽ രണ്ടാമത്തെ കേസിൽ സന്തോഷ് മാധവൻ തന്നെ പകർത്തിയ പീഡന രംഗങ്ങൾ അടങ്ങിയ സിഡികളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. എന്നാൽ ഈ സിഡിയുടെ ആധികാരികത തെളിയിക്കാൻ കഴിയാത്തതിനാൽ ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. അങ്ങനെയാണ് ശിക്ഷാ കാലവധി എട്ട് കൊല്ലമായി ചുരുങ്ങിയത്. 2009 മെയ് 20-ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി സന്തോഷ് മാധവനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഠിപ്പിച്ചു എന്ന കേസിൽ 16 വർഷത്തെ തടവിനു ശിക്ഷിച്ചത്. വിചാരണക്കാലത്ത് തടവും എല്ലാം കൂട്ടിയാണ് 2016 സെപ്റ്റംബറിൽ ജയിൽ മോചനത്തിനുള്ള സാഹചര്യം സന്തോഷ് മാധവന് ഒരുങ്ങിയത്. ഇതിന് കുറച്ച് കാലം മുമ്പ് ഭൂമി തട്ടിപ്പിൽ വിവാദവും സന്തോഷ് മാധവനെതിരെ ഉയർന്നു. റവന്യൂമന്ത്രി അടൂർ പ്രകാശിനെതിരെ ആരോപണമായി മാറിയ ഈ കേസ് വിജിലൻസ് പരിഗണനയിലുമാണ്.
സ്വയം സന്യാസപരിവേഷം ചാർത്തുകയും ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും നിരവധി വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലാകുകയും ചെയ്ത സന്തോഷ് മാധവന്റെ അറസ്റ്റ് ആൾ ദൈവങ്ങൾക്കെതിരായ പ്രതിഷേധമായി മാറി. സെറാഫിൻ എഡ്വിൻധ എന്ന പ്രവാസി വനിതയെ വഞ്ചിച്ചു എന്ന പേരിൽ ഇന്റപോൾ ജാഗ്രത നിർദ്ദേശിക്കുകയും ദുബായ് പൊലീസ് കേസ് രേഖപ്പെടുത്തുകയും ചെയ്തു. 40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിൻ എഡ്വിൻ സന്തോഷ് മാധവന് എതിരെ 2008 മെയ് 11, കേരള പൊലീസിന് പരാതി നൽകി. പരാതി പൊലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയതിനു പിന്നെയുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതിനും അമൃതചൈതന്യയുടെ പേരിൽ കേസുവന്നു. ഇതിൽ ഒരു കേസിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറിൽ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവൺമെന്റ് ഹൈസ്ക്കൂളിൽ നിന്നും പത്താം ക്ലാസ് പാസ്സായ വീട്ടിൽ നിന്നു ഇറങ്ങിപ്പുറപ്പെട്ടു. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായി. ഇത് ജീവിതത്തിൽ വഴിത്തിരിവായി. പിന്നീട് സ്വയം സന്ന്യാസിയായി മാറുകയായിരുന്നു. കൊച്ചി ശാന്തിതീരം ഹോസ്റ്റലിലെ അന്തേവാസികളായ മൂന്നു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണമാണ് സന്തോഷ് മാധവന് കൂടുതൽ വിനയായത്. ഇതിൽ പീഡനത്തിനിരയായ രണ്ടു പെൺകുട്ടികളും രക്ഷകർത്താക്കളും പ്രതിഭാഗത്തേക്കു കൂറുമാറിയ കേസിന്റെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഈ കേസിൽ പീഡനദൃശ്യങ്ങൾ പരിശോധിച്ചു സന്തോഷ് മാധവൻ കുറ്റക്കാരനാണെന്നു കണ്ടെത്തി എട്ടുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. പീഡനത്തിനിരയായവരും രക്ഷകർത്താക്കളും കൂറുമാറിയ കേസിൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ ശിക്ഷിച്ച വിചാരണ കോടതിയുടെ നടപടി നിയമപരമല്ലെന്ന് കോടതി വിലയിരുത്തി. കേസിലെ ഇരകളും പ്രധാന സാക്ഷികളും വീഡിയോ ദൃശ്യങ്ങൾ വീക്ഷിച്ചിട്ടില്ലെന്നും ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയങ്ങൾ നിലനിൽക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ സ്വയം കണ്ടതിലൂടെ വിചാരണക്കോടതി ജഡ്ജി കേസിലെ സാക്ഷിക്ക് തുല്യമായ നിലയിൽ എത്തിയെന്നും കാസറ്റ് ദൃശ്യങ്ങൾ മാത്രം അടിസ്ഥാനമാക്കി പ്രതിയെ ശിക്ഷിച്ചതു നിയമപരമല്ലെന്നും കോടതി വിലയിരുത്തി.
2006 ജനുവരിയിലായിരുന്നു കേസുകൾക്ക് ആസ്പദമായ സംഭവം. ശാന്തിതീരം ഹോസ്റ്റലിലെ അന്തേവാസികളായിരുന്ന പെൺകുട്ടികളെ കടവന്ത്രയിലെ ഫ്ളാറ്റിലെത്തിച്ച് സന്തോഷ് മാധവൻ പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസാണ് സെറഫിൻ എഡ്വിന്റെ പരാതിയോടെ ഊരാക്കുടുക്കായി മാറിയത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്