അന്ന് അദാനിയെ വെട്ടി ഐപിഎൽ ടീം കൊണ്ടുവന്നു; ഇന്ന് അദാനിയെ കൂട്ടു പിടിച്ച് തുറമുഖം യാഥാർത്ഥ്യമാക്കുന്നു; ആപത്തുഘട്ടത്തിൽ കൈവിട്ട ഉമ്മൻ ചാണ്ടിയെ അത്യാപത്തിൽ കാത്ത് രക്ഷിച്ചത് ശശി തരൂർ; കൈവിട്ടു പോയ വിഴിഞ്ഞം തിരിച്ചുപിടിച്ചത് തിരുവനന്തപുരം എംപിയുടെ നയതന്ത്ര നീക്കം; കരൺ അദാനി ആവർത്തിച്ചത് തരൂരിന്റെ പേരുമാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിഴഞ്ഞം യാഥാർത്ഥ്യമാക്കാൻ ഗൗതം അദാനിയെ കൊണ്ടു വന്നതിന് പിന്നിലെ യഥാർത്ഥ താരത്തെ പിടികിട്ടി. അരുവിക്കരയിൽ വിഴിഞ്ഞമുയർത്തി തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രാപ്തനാക്കിയതും ഈ വ്യക്തി തന്നെ. ഇനി കേരളാ രാഷ്ട്രീയത്തിലെ സൂപ്പർ താരമാകും ശശി തരൂർ. തിരുവനന്തപുരം എംപിയായ തരൂരിനോടുള്ള പ്രത്യേക താൽപ്പര്യം അദാനി ഗ്രൂപ്പും മറച്ചു വയ്ക്കുന്നില്ല. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് എത്തിയ ഗൗതം അദാനിയുടെ മകൻ കരൺ അദാനി നേരെ പോയത് തരൂരിന്റെ ഫ്ളാറ്റിൽ. അവിടെയായിരുന്നു പ്രഭാത ഭക്ഷണം. അതിന് ശേഷം മുഖ്യമന്ത്രിയെ കാണാൻ തരൂരുമൊത്ത് നിയമസഭയിലേക്ക്. അങ്ങനെ കേരളത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ മുന്നണിയിൽ നിന്ന തരൂരിന്റെ സ്വാധീന ശക്തി ഒരിക്കൽ കൂടി മലയാളി അറിഞ്ഞു.
മുഖമന്ത്രിയുമായുള്ള ചർച്ചയ്ക്കെത്തിയ കരൺ അദാനിയെ സ്വീകരിച്ചത് തരൂരിന്റെ സുഹൃത്തുക്കളും അനുയായികളും ചേർന്നാണ്. നേരെ പോയത് വഴുതയ്ക്കാട്ടെ തരൂരിന്റെ ഫ്ളാറ്റിൽ. അപ്പോഴെ കാര്യങ്ങളെല്ലാം തെളിഞ്ഞു. പിന്നെ മുഖ്യമന്ത്രിയ്ക്കൊപ്പമുള്ള ചർച്ചയിലും തരൂരിനൊപ്പമാണ് കരൺ എത്തിയത്. എല്ലാം പറഞ്ഞുറപ്പിച്ച് പുറത്തുവന്നപ്പോഴും കരൺ ഉയർത്തിക്കാട്ടിയത് തരൂരിന്റെ പേര് മാത്രമാണ്. തരൂർ നൽകുന്ന പിന്തുണയെ കുറിച്ചും തുറമുഖത്തോടുള്ള തരൂരിന്റെ താൽപ്പര്യത്തെ കുറിച്ചും കരൺ വാചാലനായി. തിരുവനന്തപുരത്തുകാരുടെ പാർലമെന്റ് അംഗത്തിന്റെ ആഗ്രഹ പ്രകാരമാണ് പദ്ധി ഏറ്റെടുക്കുന്നതെന്ന് കരൺ പറഞ്ഞുവയ്ക്കുകയായിരുന്നു ഇന്ന്.
വിഴിഞ്ഞത്തെ അട്ടിമറിക്കാൻ അന്താരാഷ്ട്ര ലോബി തന്നെ രംഗത്തുണ്ടായിരുന്നു. ഇതിനൊപ്പം തമിഴ്നാടും. കേന്ദ്ര ഷിപ്പിങ് സഹമന്ത്രിയായ പൊൻ രാധാകൃഷ്ണനും തമിഴ്നാടിന് വേണ്ടി കളച്ചലിനായി കാര്യങ്ങൾ നീക്കി. കേരളത്തിലെ രാഷ്ട്രീയ ഉടക്കുകളും അദാനിയുടെ ശ്രദ്ധയിലെത്തിച്ചു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നേരിട്ട് കരുക്കൾ നീക്കി. പക്ഷേ ഇതൊന്നും അദാനിയും തരൂരൂമായുള്ള സൗഹൃദത്തിന് മുന്നിൽ വിലപ്പോയില്ല. തിരുവനന്തപുരത്തുകാരുടെ എംപിയുടെ നയതന്ത്രമികവ് എല്ലാം അനുകൂലമാക്കി. ഇനിയും വെല്ലുവിളികൾ മുന്നിലുണ്ടെന്ന് തരൂരിനെറിയാം. എന്നാൽ ചിരകാല അഭിലാഷം നടപ്പാക്കുന്നതിന് തിരുവനന്തപുരത്തുകാർ തനിക്ക് പിന്നിൽ അണിനിരക്കുമെന്ന പ്രതീക്ഷയാണ് തരൂരിന്റെ ഇനിയുള്ള കരുത്ത്. അദാനി തുറമുഖം നിർമ്മിക്കുമ്പോൾ അതിന്റെ ചുക്കാൻ തരൂരിന്റെ കൈയിലായിരിക്കും.
ഐക്യരാഷ്ട്ര സഭയിൽ അണ്ടർ സെക്രട്ടറി ജനറലായിരുന്ന ശശി തരൂരിനെ ആഗോള മലയാളിയുടെ പ്രതിനിധിയെന്ന നിലയിലാണ് കോൺഗ്രസ് അവതരിപ്പിച്ചത്. എംപിയായപ്പോൾ തന്നെ മന്ത്രിയുമാക്കി. വിദേശ കാര്യമന്ത്രാലയത്തിലെ പ്രവർത്തനത്തിനിടെ അൽഭുതമെന്ന് കരുതിയത് കേരളത്തിലെത്തിച്ച വ്യക്തിയാണ് ശശി തരൂർ. ഇന്ത്യൻ ക്രിക്കറ്റിലെ വമ്പന്മാരുടെ കരുനീക്കങ്ങൾ തരൂരിന് മുന്നിൽ നടക്കാതെ പോയപ്പോൾ കൊച്ചിൻ ടസ്കേഴ്സ് എന്ന ഐപിഎൽ ടീം യാഥാർത്ഥ്യമായി. പക്ഷേ സുനന്ദ പുഷ്കറെ ചൊല്ലിയുള്ള വിവാദങ്ങൾ അവിടെ തുടങ്ങി. ടീമുടമകൾ തമ്മിലടിച്ചപ്പോൾ ടസ്കേഴ്സും അപ്രസക്തമായി. എന്നാൽ കോടതിയിലെ ആർബിറ്റേഷനിലൂടെ കൊച്ചിൻ ടസ്കേഴ്സിന് സാധ്യത തെളിയുമ്പോൾ മറ്റൊരു സ്വപ്നം സഫലീകരിച്ച് താരമാവുകയാണ് തരൂർ.
തിരുവനന്തപുരം എംപിയെന്ന നിലയിൽ തരൂരിന് ഏറെ നിർണ്ണായകമാണ് വിഴഞ്ഞം പദ്ധതി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വികസന സ്വപ്നങ്ങലുടെ സഫലീകരണത്തിന് ഒടുവിൽ തരൂരിനെ കൊണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഗൗതം അദാനിയുമായി തരൂരിനെ അടുത്ത വ്യക്തി ബന്ധമുണ്ട്. ഐപിഎൽ കേരളത്തിലെത്തിക്കുമ്പോൾ അതിനെ അട്ടിമറിക്കാൻ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് അദാനി. അഹമ്മദാബാദ് കേന്ദ്രീകരിച്ച് ഐപിഎൽ ടീമിനായി അദാനിയും രംഗത്തുണ്ടായിരുന്നു. അന്ന് അദാനിയുടെ തന്ത്രങ്ങൾ ഐപിഎൽ ടീം സ്വന്തമാക്കുമെന്ന് ഏവരും കരുതി. ബിജെപിയുമായി ഏറെ അടുപ്പമുള്ള ലളിത് മോദിയായിരുന്നു അന്ന് ഐപിഎൽ ചെയർമാൻ. അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തിന് അഹമ്മദാബാദിൽ ഐപിഎൽ ടീം എത്തിക്കാനാകുമെന്ന് കരുതി. സമർത്ഥമായി തരൂർ കരുക്കൾ നീക്കിയപ്പോൾ അദാനിക്ക് ലേലത്തിൽ നേട്ടമുണ്ടാക്കാനായില്ല.
ബിസിസിഐയിൽ ആവോളം സ്വാധീനമുണ്ടായിരുന്ന കേന്ദ്ര മന്ത്രി ശരത് പവാറിന്റെ പിന്തുണ തുണയാക്കി തരൂർ ഐപിൽ നേടി. പ്രഫുൽ പട്ടേലും തരൂരിന് ഒപ്പമുണ്ടായിരുന്നു. അതോടെയാണ് ലളിത് മോദിയുടെ ശത്രുപക്ഷത്ത് തരൂർ എത്തുന്നതും സുനന്ദാ പുഷ്കർ വിവാദങ്ങൾ ഉണ്ടാകുന്നതും. കേന്ദ്ര മന്ത്രി പദവിയും പോയി. പിന്നീട് വിവാദങ്ങളെ മറികടന്ന് കേന്ദ്ര മന്ത്രിപദത്തിൽ തിരിച്ചെത്തി. മാനവ ശേഷി വികസന സഹ മന്ത്രിയായി പ്രവർത്തിക്കുന്നതിനിടെ സുനന്ദയുടെ മരണവും അനുബന്ധ വിവാദങ്ങളും. കേന്ദ്രത്തിൽ പ്രധാനമന്ത്രിയായി മോദി എത്തിയതോടെ ശശി തരൂർ ചിലതെല്ലാം തുറന്നു പറഞ്ഞു. മോദിയെ വികസന നായകനായി അവതരിപ്പിച്ചത് കോൺഗ്രസിന് പിടിച്ചില്ല. കേരളത്തിലെ തരൂരിന്റെ രാഷ്ട്രീയ ശത്രുക്കൾക്ക് പുതിയ ആയുധം വീണു കിട്ടി. തരൂരിനെ വെട്ടാൻ മോദി സ്തുതികൾ ഉയർത്തിക്കാട്ടി. എന്തുവന്നാലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തനിക്കൊപ്പം നിൽക്കുമെന്ന് തരൂർ കരുതിയിരുന്നു. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ഒരു ഘട്ടത്തിലും കൈവിടുമെന്ന് കരുതിയതുമില്ല.
എന്നാൽ കേരള രാഷ്ട്രീയത്തിൽ എല്ലാം നടക്കുമെന്ന് തരൂർ തിരിച്ചറിഞ്ഞു. കെപിസിസിയുടെ പ്രമേയത്തെ തുടർന്ന് കോൺഗ്രസ് വക്താവ് സ്ഥാനം പോയി. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കോൺഗ്രസ് നേതാക്കൾ തന്നെ തള്ളിപ്പറഞ്ഞു. ഹൈക്കമാണ്ടിലെ നേതാക്കൾ മാത്രമാണ് സഹായിക്കാനുണ്ടായിരുന്നത്. അതിനിടെയിലാണ് വിഴിഞ്ഞമെത്തുന്നത്. അടുത്ത തവണ തിരുവനന്തപുരത്ത് തരൂരിനെ മത്സരിപ്പിക്കാതിരിക്കാനുള്ള കളികളാണ് കോൺഗ്രസ് പാളയത്തിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ എംപിയായി വീണ്ടും മത്സരിക്കാൻ പറ്റുമോയെന്ന് പോലും തരൂരിന് ഉറപ്പില്ല. ഏതായാലും തന്റെ സ്വാധീനങ്ങൾ വിഴിഞ്ഞത്തിനായി ഉപയോഗിക്കാൻ തീരുമാനിച്ചു. ഗൗതം അദാനിയുമായി നേരിട്ട് ചർച്ച നടത്തി. അങ്ങനെ ഒറ്റയാൾ പോരാട്ടം നടത്തി. ഇതിന്റെ ഉപഭോക്താവ് ആവശ്യഘട്ടത്തിൽ തന്നെ പരസ്യമായി തള്ളിപ്പറഞ്ഞ ഉമൻചാണ്ടിയായിരിക്കുമെന്ന് തരൂരിന് അറിയമായിരുന്നു. വികസന വിഷയത്തിൽ ആരേയും പാരവയ്ക്കേണ്ടതില്ലെന്ന തരൂരിന്റെ സമീപനം ഉമ്മൻ ചാണ്ടിക്ക് തുണയായി.
ഇതിനിടെയിൽ തന്റെ ലക്ഷ്യങ്ങൾ ഉമ്മൻ ചാണ്ടിയും നേടി. ആറന്മുള വിമാനത്താവളത്തിന് വേണ്ടി വിഴിഞ്ഞത്തെ ഉയർത്തി സമ്മർദ്ദം സൃഷ്ടിച്ചു. അപ്പോഴും അദാനി പണിങ്ങാതെ നോക്കാൻ തരൂരിന്റെ നയതന്ത്രത്തിനായി. ആറന്മുളയുടെ പിടിവാശി സാധിപ്പിച്ചെടുക്കാൻ വിഴിഞ്ഞത്തിലെ സാധ്യതകൾ ഒന്നൊന്നായി അദാനിക്ക് മുന്നിൽ നിരത്തി. അങ്ങനെ ആറന്മുളയും ചാണ്ടിക്ക് സ്വന്തമായി. വിഴിഞ്ഞത്തിന് കോൺഗ്രസ് ഹൈക്കാണ്ടും പച്ചക്കൊടി കാട്ടി. ഇതിനെല്ലാം ഇടയിൽ തരൂർ മധ്യസ്ഥനായി നിന്നുവെന്നതാണ് യാഥാർത്ഥ്യം.
ഉമ്മൻ ചാണ്ടിയോ കോൺഗ്രസ് നേതാക്കളോ ഒ്ന്നും അടുത്ത കാലത്തായി തരൂരിനെ മൈൻഡ് ചെയ്യാറില്ല. ഈ നേതാക്കളെല്ലാമായി തരൂരിനെ മാനസിക ഐക്യമില്ലായ്മയുണ്ട്. ഇതുകൊണ്ട് മാത്രമാണ് ഡൽഹിയിൽ അദാനിയും ഉമ്മൻ ചാണ്ടിയുമായുള്ള ചർച്ചയ്ത്ത് കെവി തോമസിന്റെ വീട് തെരഞ്ഞെടുത്തത്. ചർച്ചകളുടെ ആദ്യ ഘട്ടത്തിൽ തന്റെ പേര് ഉയരേണ്ടെന്ന് തരൂർ മനസ്സിലുറപ്പിച്ചിരുന്നു. പദ്ധതി ഉറപ്പായ ശേഷം മാത്രം തന്റെ ഇടപെടലുകൾ പുറത്തുവരട്ടേ എന്നാണ് തരൂർ ആഗ്രഹിച്ചത്. അതാണ് കരൺ അദാനി ഇന്ന് വ്യക്തമാക്കിയത്.
അങ്ങനെ അദാനി കേരളത്തിലെത്തി. ഇനി ഉമ്മൻ ചാണ്ടിയുടെ പ്രധാന രാഷ്ട്രീയ ആയുധം വിഴിഞ്ഞമാകും. ചിങ്ങം ഒന്നിന് കരാർ ഒപ്പിടും. നവംബറിലെ കേരള പിറവി ദിനത്തിൽ നിർമ്മാണോദ്ഘാടനം. 4 വർഷ കാലാവധിക്ക് മുമ്പ് തന്നെ വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും. അതും തരൂരിനുള്ള അദാനിയുടെ സമ്മാനമാകും. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിന് ഇനിയുള്ളത് നാല് വർഷത്തിൽ താഴെ സമയമാണ്. അതായത് തിരുവനന്തപുരത്ത് വീണ്ടും ലോക്സഭാ തെരഞ്ഞെടുപ്പ് എത്തുന്നതിന് മുമ്പ് തന്നെ തുറമുഖം യാഥാർത്ഥ്യമാക്കും. അന്ന് തിരുവനന്തപുരത്തിന്റെ വികസന നായകനായി തരൂർ മാറും. പ്രധാനമന്ത്രി മോദിയുടെ വിശ്വസ്താനായ അദാനി ഇത്തരമൊരു സഹായം തരൂരിന് ചെയ്യുമ്പോൾ സംശയങ്ങൾ ഉയരുകയും സ്വാഭാവികമാണ്.
തിരുവനന്തപുരം ലോക്സഭയിൽ തരൂരിന്റെ പ്രധാന ഏതിരാളി ബിജെപിയാണ്. രാജഗോപാലിനെ പതിനായിരത്തോളം വോട്ടിന് തോൽപ്പിച്ചാണ് രണ്ടാം അങ്കത്തിൽ തരൂർ ജയിച്ചത്. ഈ സാഹചര്യത്തിൽ അദാനിയുടെയും തരൂരിന്റേയും നീക്കങ്ങളെ സംശയത്തോടെ കാണണമെന്ന് കോൺഗ്രസിൽ അഭിപ്രായം സജീവമാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഴിഞ്ഞത്തെ താരമാക്കാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രിക്ക് ഇപ്പോൾ ഇത്തരത്തിലൊരു വിവാദമുയരുന്നതിൽ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ വിഴിഞ്ഞത്തെ കരയ്ക്കടുപ്പിച്ച തരൂരിനെ തനിയ്ക്കൊപ്പം ചേർത്ത് നിർത്താനാകും ഉമ്മൻ ചാണ്ടിയുടെ ഇനിയുള്ള നീക്കം. ഇതു തന്നെയാണ് ഈ ഘട്ടത്തിൽ തരൂർ മനസ്സിലുറപ്പിച്ച ആഗ്രഹവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്