സർക്കാർ വിരുദ്ധവാർത്തകൾ വന്നാൽ അനുമതി നിഷേധിക്കുമെന്ന് ഭയം; യുഡിഎഫ് സർക്കാരിനെ വെല്ലുവിളിക്കാൻ തുടങ്ങിയ പത്രം പൂട്ടിക്കെട്ടി കരിമണൽ കർത്ത; ഓഫീസ് സാധനങ്ങൾ കടത്തുന്നത് തടയാൻ വീട്ടിൽ പോലും പോവാതെ ഓഫീസിൽ താമസമാക്കി ജീവനക്കാർ
എം എസ് സനിൽകുമാർ
തിരുവനന്തപുരം : ആലുവയിലെ കരിമണൽ വ്യവസായി ശശിധരൻ കർത്ത ആരംഭിച്ച മാതൃമലയാളം പത്രം അപ്രതീക്ഷിതമായി നിർത്തിയതിനെ തുടർന്ന് ഡസൻ കണക്കിനു തൊഴിലാളികൾ ശമ്പളത്തിനും നഷ്ടപരിഹാരത്തിനുമായി വീട്ടിൽ പോലും പോകാതെ പത്രം ഓഫീസിൽ രാപകലില്ലാതെ കാവൽ കിടക്കുന്നു. ശമ്പളം കിട്ടാതെ പ്രാദേശിക ജീവനക്കാർ ഉൾപ്പെടെ പട്ടിണിയിലാണ്.
മാതൃമലയാളത്തിൽ മികച്ച ജേർണലിസ്റ്റുകളുടെ ഒരു നിര തന്നെയുണ്ട് . സർക്കാരുകളുടെ തെറ്റുകളെ എതിർത്ത് ലേഖനങ്ങൾ പലതും വന്നതിൽ മാനേജുമെന്റിന് അതൃപ്തിയുണ്ടായിരുന്നു. ഈ നിലയിൽ പത്രം തുടർന്നാൽ ഇപ്പോഴത്തെ സർക്കാരിന്റെ എതിർപ്പുണ്ടാകുമെന്നും അതുവഴി ഖനനം തടസ്സപ്പെടുമെന്നും ഭയന്നകൂടിയാണ് പത്രം പൂട്ടുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. കേരള തീരത്ത് കരിമണൽ ഖനനത്തിന് സുപ്രീം കോടതിയിൽ നിന്ന് അടുത്തിടെ കർത്ത അനുമതി സമ്പാദിച്ചിരുന്നു. ഇനി ഇതിന് സംസ്ഥാന സർക്കാരിന്റെ നയപരമായ അനുമതി കൂടി ലഭിച്ചാൽ മതിയാകും. തുടർച്ചയായി സർക്കാർ വിരുദ്ധ വാർത്തകൾ വന്നാൽ ഈ അനുമതി ലഭിക്കാതിരിക്കുമെന്ന ഭയമാണ് പത്രം പൂട്ടലിന് പിന്നിലെന്നാണ് ജീവനക്കാരുടെ ആരോപണം.
പത്രം പൂട്ടുന്നതിന്റെ ആദ്യ പടിയായി കൊച്ചിയിലെയും കോട്ടയത്തെയും എഡിഷനുകൾ കഴിഞ്ഞ മാസം തന്നെ പൂട്ടിയിരുന്നു. ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സിഎംആർഎൽ എന്ന കരിമണൽ കമ്പനിയിൽ നിന്ന് ജീവനക്കാർ എത്തി ഓഫീസിൽ നിന്ന് കംപ്യൂട്ടറും ഫർണിച്ചറും ഉൾപ്പെടെ എല്ലാം എടുത്തുമാറ്റിക്കൊണ്ടാണ് കൊച്ചി, കോട്ടയം ഓഫീസുകൾ പൂട്ടിയത്. അവിടെ ജീവനക്കാർ ഇല്ലാത്ത സമയത്തായിരുന്നു ഓഫീസുകൾ പൂട്ടിയത്. ഇത് ഒരു ടെസ്റ്റ് ഡോസായിരുന്നു. കാര്യമായ എതിർപ്പ് അവിടത്തെ ജീവനക്കാരിൽ നിന്നുണ്ടായില്ല. ഇതു വിജയിച്ചതോടെയാണ് ആലപ്പുഴ, തിരുവനന്തപുരം ഓഫീസുകളും പൂട്ടാൻ തീരുമാനിച്ചത്.
തങ്ങൾ തെരുവാധാരമാകുമെന്നു കണ്ടതോടെ, ആലപ്പുഴയിലും തിരുവനന്തപുരത്തും ജീവനക്കാർ വീട്ടിൽ പോകാതെ 24 മണിക്കൂറും എന്ന നിലയിൽ ഓഫീസിൽ കാവൽ കിടക്കുകയാണ്. ശമ്പള ബാക്കിയും നഷ്ടപരിഹാരവും തരാതെ പിരിഞ്ഞുപോകില്ലെന്നും ഓഫീസ് പൂട്ടാൻ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് ജീവനക്കാർ. കരിമണൽ ഖനനത്തിന് തീരദേശത്ത് ജനങ്ങൾക്കിടയിൽ അനുകൂല നിലപാടുണ്ടാക്കുന്നതിനും രാഷ്ട്രീയ നേതൃത്വവുമായി ബന്ധമുണ്ടാക്കുന്നതിനും ലക്ഷ്യമിട്ടാണ് മാതൃമലയാളം ആരംഭിച്ചത്. എഴുത്തുകാരനും ശശിധരൻ കർത്തയുടെ വേണ്ടപ്പെട്ടയാളുമായ രാധാകൃഷ്ണൻ കർത്ത എന്ന പായിപ്ര രാധാകൃഷ്ണൻ പ്രിന്ററും പബൽഷറുമായാണ് മാതൃമലയാളം ആരംഭിച്ചത്. കേരള കൗമുദിയിൽ നിന്നു തെറ്റിപ്പിരിഞ്ഞ വടയാർ സുനിലായിരുന്നു അന്ന് എഡിറ്റോറിയൽ വിഭാഗത്തിന്റെ ചുമതല വഹിച്ചത്. സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ മോഹനനായിരുന്നു ഉപദേഷ്ടാവ്.
ആറുമാസത്തിനുള്ളിൽ സീനിയർ ജേർണലിസ്റ്റ് എസ് ജഗദീഷ് ബാബുവിനെ മാതൃമലയാളത്തിന്റെ ചുമതലയിലേക്കു കൊണ്ടുവന്നു. ഇതേസമയം, രാധാകൃഷ്ണൻ കർത്തയെന്ന പായിപ്രയെ പ്രിന്റർ ആൻഡ് പബൽഷർ സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു. ജഗദീഷ് ബാബുവിന്റെ നേതൃത്വത്തിൽ മാതൃമലയാളം മികച്ച പത്രമെന്ന പേരുണ്ടാക്കി. ശക്തമായ എഡിറ്റോറിയലുകളും ലേഖനങ്ങളും പത്രത്തിന്റെ മുഖമുദ്രയായി. ഇതിനെ തന്നെയാണ് മാനേജുമെന്റ് ഭയന്നതും. ഇതിനകം പത്രം വൻ സാമ്പത്തിക നഷ്ടത്തിൽ നിന്ന് ഭേദപ്പെട്ട നിലയിലേക്കു വരാനും തുടങ്ങിയിരുന്നു. ഇതിനിടെയാണ് ജീവനക്കാരെയെല്ലാവരെയും നടുക്കടലിലാക്കിക്കൊണ്ട് പത്രം നിർത്താൻ തീരുമാനിച്ചിരിക്കുന്നത്.
പുതിയ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രിയും പുതുക്കാട് എംഎൽഎയുമായ സി. രവീന്ദ്രനാഥ്, ശശിധരൻ കർത്തയുടെ ഭാര്യാസഹോദരനാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി കർത്തയ്ക്ക് ഉറ്റബന്ധവുമുണ്ട്. ശക്തമായ എഡിറ്റോറിയൽ നിലപാടെടുക്കുന്ന മാതൃമലയാളം ഈ ബന്ധങ്ങൾക്കിടയിൽ കല്ലുകടിയാവുമെന്ന ഭയവും മാനേജുമെന്റിനുണ്ടായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. അതിനിടെ ഒരു പ്രഭാത ദിനപത്രം ആരംഭിക്കാമെന്ന നിർദ്ദേശവുമായി ശശിധരൻ കർത്ത കുറച്ചുനാൾ മുൻപ് കലാകൗമുദി ഗ്രൂപ്പിനെ സമീപിച്ചിരുന്നു. എന്നാൽ ഇടത് സർക്കാർ അധികാരത്തിൽ എത്തിയതിനാൽ തൽക്കാലം ഇത്തരം ഇടപെടൽ വേണ്ടെന്ന് തിരിച്ചറിയുകയാണ് കർത്ത.
കരിമണൽ വ്യവസായത്തിലെ വിവാദങ്ങളിലൂടെയാണ് കർത്തയുടെ പേര് കേട്ടുപരിചയമായത്. പി കെ കുഞ്ഞാലിക്കുട്ടി താൽപ്പര്യമെടുത്ത് ആലപ്പുഴ തീരത്ത് ഖനനം കരിമണൽ ഖനനം നടത്തണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചപ്പോൾ വി എം സുധീരൻ എതിർപ്പുമായി രംഗത്തെത്തിയത് ചരിത്രം. പിൽക്കാലത്ത് ഇടതെന്നോ വലതെന്നോ ബിജെപിയെന്നോ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ നേതാക്കളെയും പോക്കറ്റിലാക്കി ശശിധരൻ കർത്തയെന്ന വ്യവസായി കരിമണൽ വ്യവസായത്തിലെ അതികായനായി. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ). പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കെഎംആർഎല്ലിനെ പോലും വെല്ലുന്ന വിധത്തിൽ സിഎംആർഎൽ കോടികൾ കൊയ്തുകൂട്ടിയപ്പോൾ മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരുമെല്ലാം കർത്തയുടെ വഴിയേയായി. എതിർശബ്ദങ്ങളെ നിശബ്ദമാക്കാൻ പത്രങ്ങൾക്കും ചാനലുകൾക്കും കോടികൾ വാരിക്കോരി നൽകി. പരിസ്ഥിതി പ്രേമിയായ വി എസ് അച്യുതാനന്ദനും കർത്തയും തമ്മിലുള്ള സുഹൃത് ബന്ധവും ഇതിനിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ കോടികൾ വ്യവസായത്തിനായി മുടക്കിയിട്ടും മാദ്ധ്യമ സുഹൃത്തുക്കൾ ധാരാളം ഉണ്ടായിട്ടും ഒരു 'പേരില്ല' എന്ന തോന്നലിൽ നിന്നാണ് കർത്ത പത്രം തുടങ്ങിയത്.
തന്റെ കരിമണൽ വ്യവസായത്തിന് അനുകൂല സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കർത്ത പത്രം ആരംഭിച്ചത്്. കരിമണൽ ഖനനത്തിനെതിരെ പ്രാദേശിക തലത്തിൽ എതിർപ്പുകൾ ഇപ്പോഴും നിലനില നിന്നിരുന്നു്. ഇത്തരം എതിർപ്പുകളെ പത്രത്തന്റെ സ്വാധീനം ഉപയോഗിച്ച് മറികടക്കാനായിരുന്നു ശ്രമം. കുട്ടനാട് പാക്കേജ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി കർഷകരുടെ മനസിൽ ഇടംപിടിക്കാനുള്ള ശ്രമവും നടത്തി. കർത്തയുടെ സിഎംആർഎല്ലിന് കരിമണൽ കിട്ടാത്ത ഘട്ടം വന്നപ്പോൾ മാദ്ധ്യമങ്ങളെയും തൊഴിലാളി സംഘടനകളെയും വിലയ്ക്കെടുത്ത സംഭവത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. സെക്രട്ടറിയേറ്റ് പടിക്കൽ കർത്ത സ്പോൺസർ ചെയ്ത തൊഴിലാളി സമരത്തിൽ എളമരം കരീമും ചന്ദ്രശേഖരനമൊക്കെ പങ്കാളികളായിരുന്നു. ഇതാകട്ടെ സ്പോൺസേഡ് പരിപാടിയായി ചാനലുകൾ സംപ്രേഷണം ചെയ്യുകയുമുണ്ടായി.
രാഷ്ട്രപതി പ്രണബ് മുഖർജി കേരളം സന്ദർശിക്കാൻ എത്തിയ വേളയിലും സ്വയം പ്രശസ്തനാകാനുള്ള പബ്ലിക് റിലേഷൻസ് തന്ത്രങ്ങളുമായി കർത്ത രംഗത്തെത്തിയിരുന്നു. പ്രണബ് മുഖർജിയിൽ നിന്നും കർത്ത അവാർഡ് ഏറ്റുവാങ്ങുമെന്ന് മാദ്ധ്യമങ്ങളിൽ വൻ പരസ്യം നൽകിയെങ്കിലും അവാർഡ് ഏറ്റുവാങ്ങിയ വാർത്ത എങ്ങുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പത്രം തുടങ്ങിയത്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായതോടെ പത്രം തിരിച്ചടിയാകുമെന്ന് ചിലർ ഉപദേശിച്ചു. പത്രത്തിലെ വാർത്തകൾ മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കിയാൽ എല്ലാം കൈവിട്ടുപോകുമെന്ന് കർത്തയും തിരിച്ചറിഞ്ഞു. ഇതാണ് പത്രത്തിന് പൂട്ടിടാൻ കാരണമെന്നാണ് സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍